ബ്ളോഗിനെക്കുറിച്ച് ,
Wednesday, 14 September 2022
പട്ടികളെ കൊല്ലാമോ ?
Tuesday, 13 September 2022
ശിർക്കൻ കേന്ദ്രങ്ങളിലേക്ക് മുസ്ലിംകളെത്തുന്നതിൻ്റെ കാരണക്കാർ വഹാബികളെന്ന് സകരിയ്യ സ്വലാഹി
Thursday, 25 August 2022
എം ഡി എം എ ?
എന്താണ് MDMA...?
കഴിഞ്ഞ ദിവസം തൊടുപുഴയിലെ ലോഡ്ജിൽ വെച്ച് MDMA യുമായി പിടിയിലായ പെൺകുട്ടി അലറി വിളിക്കുന്നതു കണ്ട് പലരും അഭിനയമെന്നും കഷ്ടമെന്നുമെല്ലാം കമന്റിയതു കണ്ടു. അസഭ്യങ്ങളും കണ്ടു.
പെൺകുട്ടിയുടെ കരച്ചിൽ തട്ടിപ്പല്ല. അകത്തു ചെന്നവനാണത്.
തികച്ചും നിസഹായാവസ്ഥ തോന്നി.
ചിലർ MDMA എന്താണെന്ന് പറഞ്ഞു തരൂ എന്നു പോസ്റ്റിടുന്നതായും കാണുന്നു. കമന്റു നോക്കുമ്പോൾ കാര്യം വലിയ പിടിപാടുള്ളവരില്ല.
എന്താണ് MDMA.
MDMA അക്ഷരാർത്ഥത്തിൽ മയക്കുമരുന്നുകളിലെ കാളകൂടമാണ്.
നമ്മുടെ ചുറ്റുവട്ടവും ഇതിന്റെ കരിനിഴലിൽ എന്നു മനസ്സിലാക്കി പൊതുജന താൽപര്യാർത്ഥമാണ് ഈ പോസ്റ്റ്.
കഴിഞ്ഞ ദിവസം എക്സൈസ് സ്പെഷൽ സ്ക്വാഡ് ഷാഡോ സംഘം കൊല്ലത്തുവെച്ച് ഒരു സീരിയൽ സിനിമാ നടനെയും MDMA യുമായി പിടികൂടിയ വാർത്ത കണ്ടിരുന്നു. കാസർകോടു മുതൽ തിരുവനന്തപുരം വരെ ധാരാളം റിപ്പോർട്ടുകൾ വന്നു കൊണ്ടിരിക്കുന്നു.
കമലഹാസന്റെ തമിഴ് സിനിമയായ വിക്രത്തിൽ സന്താനം എന്ന വില്ലൻ കഥാപാത്രമായി അഭിനയിക്കുന്ന
വിജയ് സേതുപതി ഇടയ്ക്കിടയ്ക്ക് തന്റെ വായിലേക്ക് നീല നിറത്തിലുള്ള ഒരു വസ്തു വയ്ക്കുന്നുണ്ട്. എന്താണത്?
ലഹരിമരുന്നായ ക്രിസ്റ്റൽ മെത്ത് ആണ് വിജയ് സേതുപതി ഉപയോഗിക്കുന്നതായി സിനിമയിൽ കാണിക്കുന്നത്.പാർട്ടികളിലും മറ്റും തളരാതെ ദീർഘനേരം സജീവമായിരിക്കാനും , തുടർച്ചയായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനും സഹായിക്കുന്ന ലഹരി വസ്തുവെന്ന നിലയ്ക്കാണ് മെത്ത് (Crystal Methamphetamine) കുപ്രസിദ്ധമായത്.
ക്രിസ്‌റ്റൽ രൂപത്തിലുള്ള എംഡിഎംഎ (മെത്തലിൻ ഡയോക്‌സിൻ മെത്താഫെറ്റാമിൻ) യുവാക്കൾക്കിടയിൽ ഐസ് മെത്ത്, കല്ല്, പൊടി, കൽക്കണ്ടം , ക്രിസ്റ്റൽ മെത്ത്, ഷാബു, ക്രിസ്റ്റൽ, ഗ്ലാസ്, ഷാർഡ് , ബ്ലൂ, ഐസ്, ക്രിസ്റ്റൽ ,സ്പീഡ് തുടങ്ങിയ ഓമനപ്പേരുകളിൽ അറിയപ്പെടുന്ന ഈ പാർട്ടി ഡ്രഗ് അപൂർവ്വമായി മാത്രം ലഭിക്കുന്ന ഒന്നാണ്. ഇന്ത്യൻ വിപണിയിൽ ലക്ഷങ്ങളും , രാജ്യാന്തര വിപണിയിൽ കോടികളുമാണ് ഇതിന്റെ മതിപ്പുവില.
ലഹരി വസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്നവർ ഏറ്റവും കൂടുതലായി ആവശ്യപ്പെടുന്ന ലഹരി പദാർത്ഥമാണ് ഐസ് മെത്ത്. ഉപയോഗിച്ചു തുടങ്ങിയാൽ മറ്റ് ലഹരി വസ്തുക്കളേക്കാൾ പതിൻമടങ്ങ് അപകടകാരിയാണ് ഐസ് മെത്ത്. അതിവേഗം നാഡീഞരമ്പുകളെ ഉത്തേജിപ്പിക്കുന്നതിനാലാണ് സ്പീഡ് എന്ന പേര് ലഭിച്ചത് . ക്രിസ്റ്റൽ മെത്തിന് കയ്പ്പേറിയ രുചിയാണുള്ളത്. വെള്ളത്തിൽ വേഗത്തിൽ അലിഞ്ഞു ചേരും .എന്നാൽ തുടക്കത്തിലെ ആനന്ദത്തിനു പിന്നാലെ ശരീരത്തെ തകർക്കുന്ന അവസ്ഥയിലേക്കെത്തിക്കും ഈ മാരക ലഹരി. ശരീരത്തിന്റെ താപനിലയും , രക്തസമ്മര്‍ദവും അസാധാരണമായി ഉയരുക, ഹൃദയാഘാതം തുടങ്ങി സ്ട്രോക്കിനു വരെ കാരണമായേക്കാം.
മെത്ത് മൂക്കിലൂടെ ഉപയോഗിക്കുന്നത് ശ്വാസകോശത്തെ ദോഷമായി ബാധിക്കുന്നതിന് ഇടയാക്കും. അമിത ഉപയോഗം ചിലരെ അക്രമകാരികളാക്കുകയും ചെയ്യാറുണ്ട്. ഒരു കാലത്ത് ചൈനയിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന മരുന്നാണ് മെത്ത് നിർമിക്കാനുപയോഗിക്കുന്ന എഫ്രഡിൻ. അവിടെ പാരമ്പര്യ മരുന്നുകളിലും ഒഴിച്ചുകൂട്ടാനാവാത്ത കൂട്ടായിരുന്നു ഇത്. എഫെഡ്രാ സിനിക്ക എന്ന ചെടിയിൽ നിന്നാണ് എഫ്രഡിൻ ഉൽപാദിപ്പിച്ചിരുന്നത്.
ചൈനയിലും , മംഗോളിയയിലുമെല്ലാം ധാരാളം കാണുന്ന ഈ ചെടിയിൽനിന്നുള്ള എഫ്രഡിൻ കായികതാരങ്ങൾ ഉത്തേജന മരുന്നായി ഉപയോഗിച്ചിരുന്നു. ഇതോടെ കടുത്ത നിയന്ത്രണവും വന്നു. അവിടെ ഇപ്പോൾ സർക്കാർ നിയന്ത്രണത്തിലാണു ചെടിയുടെ ഉൽപാദനവും ഉപയോഗവുമെല്ലാം. ഇന്ത്യയിൽ പക്ഷേ ചെടിയിൽ നിന്നല്ലാതെ വിവിധ രാസവസ്തുക്കൾ ഉപയോഗിച്ചാണു നിർമാണം. കൊച്ചിയിൽനിന്നുൾപ്പെടെ എഫ്രഡിൻ കേരളത്തിൽ പലയിടത്തുനിന്നും പിടിച്ചെടുത്തിട്ടുമുണ്ട്.
പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന ലഹരിമരുന്നായ ക്രിസ്റ്റൽ മെത്ത് എംഡിഎംഎക്കു കേരള നഗര പ്രദേശങ്ങളിൽ തന്നെ വ്യാപക ആവശ്യക്കാരുണ്ടെന്നാണ് എക്സൈസ് പറയുന്നത് . മാരകമായ ഈ ലഹരി മരുന്ന് ഉപയോഗിക്കുന്നതിൽ സ്ത്രീകളും , യുവാക്കളും വിദ്യാർഥികളും , ഉൾപ്പെടെയുള്ളവരുണ്ട് .ഡിജെ പാർട്ടികളിലെത്തുന്ന പെൺകുട്ടികളെ മയക്കാനും അതുവഴി ലൈംഗിക ചൂഷണത്തിനും ഉപയോഗിക്കുന്നതിനാലാണ് ഇതിന് പാർട്ടി ഡ്രഗ് എന്ന പേര് വന്നത്. മണവും , രുചിയുമില്ലാത്ത ഇത് ചിലപ്പോൾ ജ്യൂസിൽ കലക്കി നൽകിയാണ് മയക്കുന്നത്.
ഹാപ്പിനസ് പിൽസ് (ആനന്ദ ഗുളിക), പീപി എന്നിങ്ങനെയും ഇത് അറിയപ്പെടുന്നുണ്ട്. ബംഗളൂരുവിൽ ഇവ നിർമിക്കുന്ന കുക്കിങ് പ്ലേസുകളുണ്ട്. നൈജീരിയൻ സംഘമാണ് ഇതിന്റെ പിന്നിലെന്നാണ് വിവിധ സംസ്ഥാന പോലീസുകൾ നൽകുന്ന സൂചന. ടാറ്റു ചെയ്യുന്ന സ്ഥാപനങ്ങളും , ചില മാളുകളും കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് വിൽക്കുന്നതായും പൊലീസ് ചൂണ്ടിക്കാട്ടുന്നുണ്ട് . കോവിഡ് കാലത്ത് രഹസ്യകേന്ദ്രങ്ങളിലായിരുന്നു ഇതിന്റെ ഉപയോഗം.പുകയായി വലിച്ചും , കുത്തിവച്ചും , ഗ്ലാസ് പാത്രങ്ങളിൽ ചൂടാക്കി ശ്വസിച്ചുമാണ് പ്രധാനമായും ഇവ ഉപയോഗിക്കുന്നത്. ആദ്യ ഉപയോഗത്തിൽ തന്നെ ഒരുവനെ അടിമയാക്കാൻ ശേഷിയുളള ഇത്തരം ലഹരി പദാർത്ഥങ്ങൾ തമാശയായി ഒരിക്കൽ പോലും ഉപയോഗിച്ചു നോക്കരുതെന്ന് വിദഗ്ദ്ദർ മുന്നറിയിപ്പു നൽകുന്നു.
ഒരു ഗ്രാം ശരീരത്തിൽ എത്തിയാൽ 12 മുതൽ 16 മണിക്കൂർ വരെ ഉണർവ് ലഭിക്കും. ലൈംഗികാസക്തി ഉയർത്താൻ സ്ത്രീകൾ ഈ ലഹരിമരുന്ന് ഉപയോഗിക്കാറുണ്ട്. നീലച്ചിത്ര നിർമാണ്ണ മേഖലയിൽ ഉദ്ധാരണ ശേഷി വർധിപ്പിക്കാനും നിലനിർത്താനും ഐസ് മെത്ത് ഉപയോഗിക്കുന്നു. മണിക്കൂറുകളോളം ക്ഷീണമില്ലാതെ നൃത്തം ചെയ്യാനും സാധിക്കും. അതിയായ ആഹ്ളാദവും ചെയ്യുന്ന പ്രവൃത്തികൾ വീണ്ടും , വീണ്ടും ചെയ്യുന്നതിനുള്ള തോന്നലുമുണ്ടാകും.ഗുണ്ടാസംഘങ്ങൾ ദുരുപയോഗിക്കുന്ന മാനസിക രോഗത്തിനുള്ള മരുന്നിനേക്കാൾ കൊടും മാരകമാണ് ഇവ. ഇവയുടെ ഉപയോഗം വൃക്കയേയും ,ഹൃദയത്തേയും ബാധിക്കുമെന്നും ചിലപ്പോൾ മരണംവരെ സംഭവിക്കാമെന്നും വിദഗ്‌ധർ പറയുന്നു.
വായിലൂടെയും , മൂക്കിലൂടെയും , ഇഞ്ചക്ഷനായും ഈ ലഹരി മരുന്ന് ഉപയോഗിക്കുന്നു. പൊടിച്ചശേഷം സ്പൂണിലോ മറ്റോ ഇട്ട് മെഴുകുതിരിയോ, ലൈറ്ററോ ഉപയോഗിച്ച് ചൂടാക്കി ദ്രവരൂപത്തിലാക്കിയ ശേഷം കുത്തിവയ്ക്കുന്നതാണ് സാധാരണ രീതി. മെത്ത് പൗഡർ മൂക്കിൽ വലിക്കുക, സിഗരിറ്റിനൊപ്പം പുകയ്ക്കുക, മെത്ത് അടങ്ങിയ ലായനി കുത്തിവെക്കുക തുടങ്ങിയ രീതിയിലാണ് ഇതിന്റെ ഉപയോഗം. അകത്തുചെന്നാൽ, അരമണിക്കൂറിനകം നാഡി വ്യവസ്ഥയെ ബാധിക്കും. എട്ടുമണിക്കൂർ വരെ ലഹരി നീളും. മണമോ , രുചിവ്യത്യാസമോ ഇല്ലാത്തതിനാൽ ഇരകൾക്ക് ജ്യൂസുകളിലും മദ്യത്തിലും ഗുളിക കലക്കി ആദ്യം നൽകും, പിന്നീടിതിന് അടിമയാവും .
ശ്രീലങ്കയില്‍ എല്‍.ടി.ടി.ഇ.ക്ക് ഇപ്പോഴും സ്വാധീനമുള്ള സ്ഥലങ്ങളിലെ പ്രധാന വരുമാന മാര്‍ഗമാണ് ഇതിന്റെ കടത്ത്. മലേഷ്യ, സിങ്കപ്പുര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിര്‍മിച്ച് അവിടെ നിന്ന് കടല്‍മാര്‍ഗം ശ്രീലങ്കയില്‍ എത്തിക്കുകയും അവിടെ നിന്ന് അഭയാര്‍ത്ഥികള്‍ വഴി ബോട്ട് മാര്‍ഗം ചെന്നൈ, തൂത്തുക്കുടി തുടങ്ങിയ തുറമുഖ നഗരങ്ങളില്‍ എത്തിക്കും. അവിടെ നിന്ന് മുംബൈ, ഗോവ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി തുടങ്ങി രാജ്യത്തിന്റെ പല ഭാഗത്തേക്കും ഏജന്റുമാര്‍ മുഖാന്തിരം എത്തിക്കും.
മനുഷ്യനിർമ്മിത ഉത്തേജക മരുന്നായ മെത്താംഫെറ്റാമൈൻ പ്രധാനമായും ഒരു വിനോദ ഡ്രഗാണ്. ശ്രദ്ധക്കുറവ് ,ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ , അമിതവണ്ണം എന്നിവയ്ക്കുള്ള ചികിത്സയാണ് ഇത് ഉപയോഗിക്കുന്നത്. മെത്താംഫെറ്റാമൈൻ പൊടി അല്ലെങ്കിൽ ക്രിസ്റ്റൽ രൂപത്തിലാകാം. വളരെ വേഗത്തിൽ അഡിക്ഷൻ സൃഷ്ടിക്കുന്ന മയക്കുമരുന്നാണ് മെത്താംഫെറ്റാമൈൻ. കേന്ദ്ര നാഡീവ്യൂഹത്തെയാണ് ഇത് പ്രധാനമായും സ്വാധീനിക്കുന്നത്.
മെത്താംഫെറ്റാമൈൻ ശരീരത്തിൽ എത്തുന്നതോടെ വ്യക്തിക്ക് കൂടുതൽ ഊർജ്ജസ്വലത കൈവരുന്നു. എന്നാൽ തുടർച്ചയായ ഉപയോഗം അവസാനിപ്പിക്കുന്നതിലൂടെ ഉത്കണ്ഠ, വിഷാദം, ആത്മഹത്യാ പ്രവണത, നിസംഗത, തലവേദന തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കും. ആളുകൾ ഇതിന് അടിമകളാകുമ്പോൾ അവർക്ക് പിൻവലിയൽ ലക്ഷണങ്ങളും ഉണ്ടാകും. അതായത് മയക്കുമരുന്ന് ഇല്ലാത്തപ്പോൾ അവർക്ക് ക്ഷീണവും , അല്ലെങ്കിൽ വിശപ്പും അനുഭവപ്പെടും. മെത്ത് എടുക്കാതെ അവർക്ക് പിന്നീട് സുഖം അനുഭവിക്കാൻ കഴിയില്ല (അൻഹെഡോണിയ ).
മാത്രമല്ല മെത്ത് അമിതമായി കഴിക്കുന്നത് ഒരു വ്യക്തിയെ വളരെ വേഗം രോഗിയാക്കും. ചിലപ്പോൾ മാനസിക വൈകൃതം കാണിച്ച് ഒരു വ്യക്തിയെ കൊല്ലുക പോലും ചെയ്യും. മെത്താംഫെറ്റാമൈൻ ഉപയോഗിക്കുന്ന ആളുകളിൽ പൊതുവെ പല്ലുകൾ കേട് വന്ന് നശിച്ച രൂപത്തിൽ ആയിരിക്കും . ഇതിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് "മെത്ത് മൗത്ത്". മെത്ത് മൗത്ത് വളരെ വേഗത്തിൽ സംഭവിക്കാം. ഒരു പുതിയ ആസക്തിയുള്ള ആൾക്ക് ആരോഗ്യമുള്ള പല്ലുകൾ ഉള്ളതിൽ നിന്ന് ഒരു വർഷത്തിനുള്ളിൽ തന്നെ എല്ലാ പല്ലുകളും നഷ്ടപ്പെടും. വിദഗ്ധർ പറയുന്നത് ഒരു മെത്ത് അടിമയുടെ ആയുസ്സ് 5-10 വർഷം മാത്രമായിരിക്കും എന്നാണ്.
Thursday, 18 August 2022
ലാത്ത ഉസ്സ മനാത്ത ദൈവങ്ങളായിരുന്നെന്ന് അമാനി മൗലവി
Sunday, 31 July 2022
കള്ളനും വഹാബികളുടെ മറുപടിയും
*സലഫി പള്ളിയിൽ കള്ളൻ കയറിയ കഥ.*
കള്ളൻ ഒരു ദിവസം Oഹാബിപള്ളിയിൽ കേറി ഭണ്ഢാര പെട്ടിയിലെ പണം മുഴുവൻ കൊണ്ടുപോയത്ര.....🤷🏼♂
പിറ്റേ ദിവസം മുജ:ശിങ്കികൾ വന്നപ്പോൾ പള്ളി ഭണ്ഡാരത്തിലെ പണം മുഴുവൻ കള്ളൻ കൊണ്ടുപോയതായി കണ്ടു.
നേരിട്ട് അള്ളാഹുവിനോട് ആവലാതി പറയാതെ
അവർ ഉടനെ പോലീസിനെ വിളിച്ചു. പോലീസെത്തി തെളിവെടുപ്പ് നടത്തി.
... ദിവസങ്ങൾക്കുള്ളിൽ പോലീസ് കള്ളനെ പിടിച്ചു.
*പോലീസ് കള്ളനോട്:*
നീ എന്തിനാണ് ഭണ്ഡാരത്തിലെ പണം മോഷ്ടിച്ചത്... ?
*സലഫികള്ളൻ പറഞ്ഞു:*
സാറേ ഞാൻ മോഷ്ടിച്ചതല്ല...
ഞാൻ അവിടെ ചെന്ന് എന്റെ പ്രയാസങ്ങൾ പറഞ്ഞപ്പോൾ ഈ പള്ളിയുടെ ഉടമയായ അള്ളാഹുവാണ് ആ ഭണ്ഡാര പെട്ടിയിലെ പണം എന്നോട് എടുക്കാൻ പറഞ്ഞത്...! 🤢
കളവ് മത്സരത്തിൽ സമ്മാനം വാങ്ങിക്കൂട്ടിയ മുജ:മൗലവിയുടെ ഈ ശിങ്കിടിക്ക് പെരുംകളവ് പറയാൻ ഒരു മടിയും ഉണ്ടായിരുന്നില്ല.
അത് കേട്ടതും പോലീസ് കള്ളനെ അടിക്കാനൊരുങ്ങി.... താനെന്താ പോലീസിനെ കളിയാക്കുന്നോ...? എന്ന് ചോദിച്ചു...
*അപ്പോൾ കള്ളൻ പറഞ്ഞു*....
സാറേ ഞാൻ കളിയാക്കിയതല്ല. സാറിന് സംശയമുണ്ടെങ്കിൽ ഞങ്ങളുടെ ഈ മൗലവിമാരോട് ഒന്ന് ചോദിച്ച് നോക്ക്... അവർ അള്ളാഹുവിനെ വിളിച്ചാൽ അവൻ വിളികേൾക്കില്ലെന്നോ.... ?
അവൻഉത്തരം ചെയ്യില്ലെന്നോ...? അവനോട് സഹായം തേടിയാൽ അവൻ സഹായിക്കില്ലെന്നോ....?
അവര് ഇല്ലാ എന്ന് പറഞ്ഞാൽ സാറിന് എന്നെ തൂക്കി കൊല്ലാം.
മറിച്ച് അവർ ഇതെല്ലാം സമ്മതിച്ചാൽ എന്നെ നിങ്ങൾ വെറുതെ വിടണം.
എന്തായാലും പോലീസ് പള്ളി കമ്മറ്റിക്കാരെയും മൗലവിമാരെയും വിളിച്ചു വരുത്തി അവരോട് ചോദിച്ചു..
ഇവൻ പറഞ്ഞ അള്ളാഹു വിളിച്ചാൽ ആ വിളി അവൻ കേൾക്കുമോ... ?
അവനോട് സഹായം ചോദിച്ചാൽ അവൻ സഹായിക്കുമോ.....? മൗലവിമാർ ഒന്നടങ്കം ഒരേ സ്വരത്തിൽ പറഞ്ഞു അതേ സാറേ.......
എവിടെന്ന് വിളിച്ചാലും അവൻ വിളി കേൾക്കും! ഉത്തരം ചെയ്യും! സഹായിക്കും!.
*അത് കേട്ട് പോലീസ് പറഞ്ഞു....* നിങ്ങളുടെ പള്ളിയിൽ കേറിയ കള്ളനെ പിടിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹം പറഞ്ഞത് ഞാൻ മോഷ്ടിച്ചതല്ല അള്ളാഹുവിനോട് ചോദിച്ചപ്പോൾ എന്നോട് ഭണ്ഡാരത്തിൽ നിന്ന് എടുത്തോളാൻ പറഞ്ഞതാണ്ന്ന്.
നിങ്ങൾ പറഞ്ഞതും കള്ളൻ പറഞ്ഞതും ഒന്നായത് കൊണ്ട് അദ്ദേഹത്തിന്റെ പേരിൽ കേസെടുക്കാൻ കഴിയില്ല നിങ്ങൾ പോയി അള്ളാഹുവിനോട് ചോദിച്ച് നോക്ക്. കള്ളനോട് പണം എടുക്കാൻ പറഞ്ഞിരുന്നോ ഇല്ലയോ എന്ന്.!
ഇത് കേട്ട മൗലവിമാർ നമ്മൾ നടത്തിയ കളവ് മത്സരത്തിന്റെ പ്രസക്തി മനസ്സിലാക്കി തമ്മിൽ തമ്മിൽ നോക്കി നെടുവീർപ്പിട്ടു.
കള്ളൻ എല്ലാവരുടേയും മുഖത്തേക്ക് നോക്കി പുഞ്ചിരിച്ച് നടന്ന് നീങ്ങി അടുത്ത സലഫി പള്ളിയിലെ ഭണ്ടാരപ്പെട്ടിയും തേടി....
( പിൻകുറി: അള്ളാഹുവിന്റെ ഔലിയാക്കളുടെ കറാമത്തിനെ പരിഹസിക്കാനിറങ്ങിയ മത യുക്തിവാദികളായ Oഹാബികളുടെ ടെസ്‌റ്റിന് അവരുടെ ഭാഷയിൽ തന്നെയുള്ള മറുപടി...🙋🏻♂️.)
📚📚📚📚📚📚📚📚📚
Thursday, 21 July 2022
NDF കടുത്ത വഞ്ചന
ബാബരി മസ്‌ജിദ് പ്രശ്നം രൂക്ഷമായി കത്തിനിന്ന വേളയിൽ മുസ്‌ലിംകൾക്കിടയിലുണ്ടായ അരക്ഷിതബോധത്തിൽ നിന്നും ഉരുവപ്പെട്ടതാണ് എൻ.ഡി.എഫ്. (ഇപ്പോൾ പോപ്പുലർ ഫ്രണ്ടെന്നു പേരു മാറ്റുകയും എസ്.ഡി.പി.ഐ എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്) ഒരു മുസ്‌ലിം പ്രതിരോധസംഘമെന്ന വികാരമാണ് പ്രേരകം. സമുദായത്തിലെ ഒരുപറ്റം ചെറുപ്പക്കാരെ സ്വാധീനിക്കുവാനും അവരെ തങ്ങൾക്കു കീഴിൽ അണി നിരത്തുവാനും എൻ.ഡി.എഫിനു സാധിച്ചു. മുസ്‌ലിംകൾക്ക് എത്രതന്നെ കഷ്ടനഷ്ടങ്ങളുണ്ടായാലും അവരോട് ആത്മസംയമനത്തിനാഹ്വാനം ചെയ്യുകയും മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്നതിനായി ഏതറ്റം വരെ താഴാൻ തയ്യാറാവുകയും ചെയ്യുന്ന മുസ്‌ലിം രാഷ്ട്രീയ നേതൃത്വത്തിന്റെ സ്ഥിരം നിലപാടും 'സമുദായത്തിനു വേണ്ടി ശക്തമായി പ്രതികരിക്കുന്ന ഒരു പ്രതിരോധ സംഘമെ'ന്ന യുവാക്കളുടെ തീവ്രവികാരത്തിന് ആക്കം കൂട്ടി.
ഈ ചെറുപ്പക്കാർക്കു പക്ഷേ, സമുദായത്തിലെ പണ്ഡിത നേതാക്കളുടെ പിന്തുണ ലഭിച്ചില്ല. പക്വമായ പണ്ഡിത നേതൃത്വത്തിനൊന്നും വഴങ്ങാത്ത തീവ്രമനസ്‌കരായി അതിനകം തന്നെ അവരെ മാറ്റിയെടുക്കപ്പെടുകയും ചെയ്തിരുന്നു. ഈജിപ്‌തിലെ 'മുസ്‌ലിം ബ്രദർഹുഡി'ൽ നിന്നും സയ്യിദ് മൗദൂദിയുടെ ജിഹാദീകുറിപ്പുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട ആദ്യകാല ജമാഅത്തിന്റെ ഉൽപ്പന്നമായ 'സിമി'യുടെ നേതാക്കളാണു അവസരം മുതലെടുത്ത് എൻ.ഡി.എഫിന്റെ തലപ്പത്തു വരുന്നത്. സർക്കാർ നിരോധനം മൂലം തങ്ങളുടെ സംഘടനാ ബാനറിൽ പ്രവർത്തിക്കാൻ കഴിയാതെ പരുങ്ങലിലായ അവർക്ക് ഇതൊരു നല്ല സന്ദർഭമാകുകയായിരുന്നു.
സമുദായത്തിലെ സംഘടനാ പരവും ആശയപരമായ ഭിന്നിപ്പുകളിലോ വിഭാഗീയതകളിലോ യാതൊരു നിലയിലും ഇടപെടാതെ, മുസ്‌ലിം പ്രതിരോധത്തിന് എല്ലാം മറന്ന് ഒരുമിക്കുന്ന ഒരു സംഘടന എന്ന എൻ.ഡി.എഫിന്റെ സങ്കൽപ്പം നിഷ്പക്ഷരും വിശാലമനസ്‌കരുമായ യുവാക്കളെ നന്നായാകർഷിച്ചു. ഇവർ ബഹുഭൂരിപക്ഷവും സുന്നികളാകുക സ്വാഭാവികം മാത്രം. തങ്ങളുടെ കൂട്ടായ്‌മക്കെതിരെ എല്ലാവിധ ബന്ധങ്ങളെയും ബന്ധനങ്ങളെയും അറത്തുകളയുമെന്ന് ഈ ചെറുപ്പക്കാരെക്കൊണ്ട് അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്യിക്കുകയും പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്യുന്നതോടെ മതബോധവും സത്യവിശ്വാസവുമുള്ള യുവാക്കൾ തങ്ങളുടെ മറ്റെല്ലാ ബന്ധത്തേക്കാളുപരി ഈ ഇസ്‌ലാമിക പ്രതിരോധ സംഘത്തോടു കൂറു പുലർത്തുന്നവരുമായി മാറുകയും ചെയ്തു. അതേസമയം, തങ്ങളുടെ മതപരമായ വിശ്വാസങ്ങളും നിലപാടുകളും പോറലേൽക്കാതെ വച്ചുപുലർത്താൻ കഴിയുമെന്നും 'മുസ്‌ലിം പ്രതിരോധ സംഘടന' ഇതിലൊന്നും ഇടപെടുകയില്ലെന്നും അവർ സമാധാനിച്ചു. എൻ.ഡി.എഫ്. നേതൃത്വം മുസ്‌ലിം സംഘടനാ നേതാക്കളെയും പണ്ഡിതന്മാരെയും ബന്ധപ്പെട്ട് ആരംഭത്തിൽ അറിയിച്ചിരുന്നതും ഇങ്ങനെ തന്നെ.
തങ്ങളുടെ മേധാവിത്തവും നിയന്ത്രണവും അംഗീകരിക്കാത്ത ഏതു സംഘടനകളെയും എതിർക്കുകയെന്ന നയമുള്ള പല സംഘടനകളും എൻ.ഡി.എഫിനെ ആരംഭത്തിൽ തന്നെ എതിർത്തുവെന്നതു നേരാണ്. പടിഞ്ഞാറൻ ശത്രുക്കൾ ഇസ്‌ലാമിനു ഭീകരതയുടെ മുദ്രകുത്തുന്നതും മുസ്'ലിംകളെ ഭീകരവാദികളായി വിധിയെഴുതുന്നതും പേടിയുള്ള മുസ്‌ലിം പുരോഗമന സംഘങ്ങളും എൻ.ഡി.എഫിനെ തള്ളിപ്പറഞ്ഞു. എന്നാൽ, പ്രവർത്തനം കണ്ടു വിലയിരുത്തുന്നതാണു ശരിയെന്ന നിലപാടാണു നിഷ്പക്ഷരും പക്വമതികളുമായ പണ്ഡിതന്മാർ കൈക്കൊണ്ടത്. കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ, ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമാ പോലുള്ള പണ്ഡിത സംഘടനകളും അതിന്റെ കീഴ്‌ഘടകങ്ങളും ഇതേ നിലപാടാണു സ്വീകരിച്ചത്. അഹ്‌ലുസ്സുന്നത്തിൽ വൽ ജമാഅത്തിന്റെ വിശ്വാസ സരണിയും മദ്‌ഹബുകളും സംരക്ഷിക്കുവാനും അതിന്നെതിരായ നീക്കങ്ങളെപ്പറ്റി സമുദായത്തെ ബോധീകരിക്കുവാനും നിലകൊള്ളുന്ന സംഘടനകളെന്ന നിലക്ക്, പൊതുവായ മനുഷ്യാവകാശം, മുസ്‌ലിം പ്രതിരോധം എന്നീ വിഷയങ്ങളിൽ പ്രവർത്തിക്കുന്ന എൻ.ഡി.എഫിനെ ക്രിയാത്മകമായി പിന്തുണക്കുകയോ വിമർശിക്കുകയോ ആവാമെന്നു പണ്ഡിതന്മാർ തീരുമാനിച്ചു. തന്മൂലം സംഘടനാഭ്രാന്തു ബാധികാത്ത സുന്നീയുവാക്കൾ തങ്ങളുടെ വിശ്വാസവും ആശയങ്ങളും വച്ചുപുലർത്തിക്കൊണ്ടു തന്നെ എൻ.ഡി.എഫിന്റെ അച്ചടക്കമുള്ള പ്രവർത്തകരും പ്രചാരകരുമായി നിലകൊണ്ടു.
എന്നാൽ, ഏതാനും വർഷങ്ങളിലെ ക്ലാസ്സുകളും പരിശീലനങ്ങളും കൊണ്ട് സുന്നീ പ്രവർത്തകരുടെ വിശ്വാസവും ആശയബോധവുമെല്ലാം ചോർന്നിട്ടുണ്ടാകുമെന്നു ധരിച്ച് എൻ.ഡി.എഫ് നേതൃനിരയിലും സുപ്രീം തലത്തിലും മേധാവിത്തമുള്ള പുത്തൻ വാദികൾ തങ്ങളുടെ തനിനിറം പുറത്തു കാണിക്കാനും പഠിച്ചുവച്ച ബിദഈ ചിന്തകൾ പ്രവർത്തകർക്കു പകർന്നു നൽകുവാനും തുടങ്ങിയിരിക്കുകയാണ്. നിർബന്ധപൂർവ്വം പ്രവർത്തകർക്കു വരിചേർപ്പിക്കുന്ന തേജസ് ദ്വൈവാരിക സമർത്ഥമായി ബിദ്‌അത്തു ചിന്തകൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ചു തുടങ്ങിയിട്ട് കുറച്ചു കാലമായി. തുടക്കക്കാർക്ക് ഇസ്‌ലാം പഠിപ്പിക്കുവാനായി പത്രത്തിന്റെ ഔദ്യോഗിക കോളമെന്ന നിലക്കു കൈകാര്യം ചെയ്തുവരുന്ന പംക്തിയിൽ ഒളിഞ്ഞും മറച്ചും നടത്തിയിരുന്ന ബിദ്‌അത്തിന്റെ പ്രബോധനം ഇപ്പോൾ തെളിഞ്ഞും പരസ്യമായും തന്നെ നിർവ്വഹിക്കുവാൻ ധാർഷ്ട്യം കാട്ടുകയാണ്. അവകാശപ്പെടുന്ന പോലെ 'അരലക്ഷത്തിന്റെ സർക്കുലേഷനു'ണ്ടെന്ന അഹങ്കാരമാണ് തേജസിന് ഈ ധൈര്യം പകർന്നതെന്നു തോന്നുന്നു.
"കർമ്മശാസ്ത്ര രംഗത്തു കാലികപ്രശ്നങ്ങൾക്കു പരിഹാരം കാണുന്ന ഇജ്‌തിഹാദു സമ്പ്രദായം അധികാരത്തിന്റെ സുഖമനുഭവിച്ച പണ്ഡിതന്മാർ നിർത്തലാക്കി" എന്ന വഹ്ഹാബീ വരട്ടുവാദം മാത്രമല്ല, ഇജ്‌മാഇനു 'മുജ്‌തഹിദുകളുടെ ഏകാഭിപ്രായം' എന്നു സങ്കേതിക നിർവ്വചനം നൽകിയതു മതപണ്ഡിതന്മാർ തന്നിഷ്ടപ്രകാരമാണെന്നും ഇതു വലിയ അപകടമാണെന്നും വരെ തേജസ് ആരോപിച്ചിരിക്കുന്നു. ശർഇന്റെ സാങ്കേതിക ഗ്രന്ഥങ്ങളിലും വേദത്തിലും പറഞ്ഞ 'ഇൽമ്' ശർഇയ്യായ അറിവാണെന്നു വിവരിച്ചതും 'അധികാരസുഖം പറ്റിയ പണ്ഡിതന്മാർ കാണിച്ച വേല'യാണത്രെ!.
ഇമാം ശാഫിഈ(റ), ഇമാം മാലിക്(റ) തുടങ്ങിയവർ തൊട്ട് പിന്നിട്ട നൂറ്റാണ്ടുകളിലെ എല്ലാ കർമ്മശാസ്ത്ര - നിദാന ശാസ്ത്ര ഇമാമുകളും മുഫസ്സിറുകളും ഇവിടെ പ്രതിക്കൂട്ടിലാകുകയാണ്! ഇമാമുൽ ഹറമൈൻ(റ), ഇമാം ഗസ്സാലി(റ), ഇമാം ബാഖില്ലാനി(റ), ഇമാം നവവി(റ), ഇമാം റാഫിഈ(റ), ഇമാം ആമിദി(റ), ഇമാം ഇബ്‌നുൽ ഹാജിബ്(റ), ഇമാം റാസി(റ), ഇമാം സുബ്‌ക്കി(റ), ഇമാം മഹല്ലി(റ), ഇമാം സുയൂഥി(റ) തുടങ്ങിയ ഇമാമുകളാരും ഇതിൽ പ്രതിക്കൂട്ടിൽ കയറ്റപ്പെടാത്തവരായില്ല. ഹാ! വമ്പന്മാർ തന്നെ!
മുസ്‌ലിം സ്പെയിനിന്റെയും ബഗ്‌ദാദിന്റെയും പതനത്തോടൊപ്പം സംഭവിച്ച അപകടങ്ങളായാണു ഇജ്‌തിഹാദു നിറുത്തൽ, ഇജ്‌മാഇനെയും ഇൽമിനെയും ചുരുക്കൽ എന്നിവയെ തേജസ്സ് ചൂണ്ടിക്കാണിച്ചതെങ്കിൽ, ഇതിനു ശേഷം മുസ്‌ലിം ലോകത്തുണ്ടായ നവോത്ഥാനവും പരിഷ്കരണവുമായി തൊട്ടടുത്ത ഒരു ലക്കത്തിൽ തേജസ്സ് ഉയർത്തിക്കാണിക്കുന്നതു തനി വഹ്ഹാബിസത്തെയാണ്. എ.ഡി 18-19 നൂറ്റാണ്ടുകളിലാണത്രെ മുസ്‌ലിം ലോകത്തു 'നവജാഗരണത്തിന്റെ നാമ്പുകൾ കണ്ടുതുടങ്ങുന്നത്'! അറേബ്യയിലെ മുഹമ്മദുബ്‌നു അബ്ദിൽ വഹ്ഹാബിലൂടെയാണിത്! അറബികൾക്ക് ദിശാബോധമുണ്ടാക്കിക്കൊടുത്തത് അദ്ദേഹമാണത്രെ!
ജമാലുദ്ദീൻ അഫ്‌ഗാനിയും ഈജിപ്തിലെ മുഹമ്മദബ്ദുവും ചേർന്നു നടത്തിയ 'നവോത്ഥാനവും' കൂടി പുകഴ്ത്തിപ്പറഞ്ഞ ശേഷം തേജസ്സ് അവസാനിപ്പിക്കുന്നതിങ്ങനെ:
"ഇരുവരും ചേർന്ന് അൽ ഉർവ്വത്തുൽ വുസ്‌കാ(ശക്തമായ പാശം) എന്ന വാരിക അറബീ ഭാഷയിൽ പ്രസിദ്ധീകരിച്ചു തുടങ്ങി. മുസ്‌ലിം ലോകത്തെ മിക്കവാറും ബുദ്ധിജീവികൾ ഈ പ്രസിദ്ധീകരണത്തിലൂടെ മുസ്‌ലിം ജനതയോടു സംവദിച്ചു. ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായി ഇസ്‌ലാമിന്നു പുതിയൊരു മുഖം നൽകുന്നതും മുസ്‌ലിംകൾക്കു ദിശാബോധം നൽകുന്നതുമായ ഒരു മുന്നേറ്റം വളർന്നു വന്നു" (തേജസ് 2005 ഫെബ്രുവരി 16-21).
'ഓരോ നൂറ്റാണ്ടിലും ഈ ഉമ്മത്തിന് മുജദ്ദിദുകളെ അല്ലാഹു നിയോഗിക്കുമെ'ന്ന നബിവചനത്തിന്റെ പുലർച്ചയായി വരുന്ന മുജദ്ദിദുമാരുടെ പരിശ്രമത്തെയാണു തജ്ദീദും നവോത്ഥാനവുമായി മുസ്‌ലിംകൾ ഗണിച്ചു വരുന്നത്. ഇതുപ്രകാരം ഒന്നാം നൂറ്റാണ്ടിൽ ഉമറുബ്‌നു അബ്ദിൽ അസീസ്(റ), രണ്ടാം നൂറ്റാണ്ടിൽ ഇമാം ശാഫിഈ(റ), മൂന്നാം നൂറ്റാണ്ടിൽ ഇമാം അശ്‌അരീ(റ), നാലാം നൂറ്റാണ്ടിൽ ഇമാം ബാഖില്ലാനി(റ), അഞ്ചാം നൂറ്റാണ്ടിൽ ഇമാം ഗസ്സാലി(റ), ആറാം നൂറ്റാണ്ടിൽ ഇമാം റാഫിഈ(റ), ഏഴാം നൂറ്റാണ്ടിൽ ഇമാം ഇബ്‌നുദഖീഖിൽ ഐദ്(റ), എട്ടാം നൂറ്റാണ്ടിൽ ഇമാം ബുൽഖീനി(റ), ഒമ്പതാം നൂറ്റാണ്ടിൽ ശൈഖ് സകരിയ്യൽ അൻസ്വാരി(റ), പത്താം നൂറ്റാണ്ടിൽ ഇമാം ഇബ്‌നുഹജറിനിൽ ഹൈത്തമി(റ), പതിനൊന്നാം നൂറ്റാണ്ടിൽ ഖുതുബ് അബ്ദുല്ലാഹിൽ ഹദ്ദാദ്(റ), പന്ത്രണ്ടാം നൂറ്റാണ്ടിൽ ഖുതുബ് അഹ്'മദ് സമീത്(റ) എന്നിങ്ങനെ ഉമ്മത്തിന്റെ നവോത്ഥാന നായകരെ കഴിഞ്ഞകാല ഇമാമുകൾ പരിചയപ്പെടുത്തിയിട്ടുണ്ട്.
ഇവരിൽ നിന്നെല്ലാം ഭിന്നമായ, ഇവരുടെയെല്ലാം പാരമ്പര്യത്തെ അറത്തുമുറിച്ചു കൊണ്ടുള്ള പുത്തൻ നവോത്ഥാനവും ബിദ്‌അത്തു ചിന്തയുമാണ് വഹ്ഹാബീ പ്രസ്ഥാനത്തിന്റെ നായകൻ മുഹമ്മദുബ്‌നു അബ്ദിൽ വഹ്ഹാബ് സമുദായത്തിനു കാഴ്ച്ച വെച്ചത്! ഇതിനെയാണു നാളിതു വരെ വഹ്ഹാബികൾ - അവർ മാത്രം - നവോത്ഥാനമെന്നു വാഴ്ത്തിയത്. അഫ്‌ഗാനിയും മുഹമ്മദബ്ദുവും റശീദ് രിളായുമെല്ലാം ഇതിനെയാണ് അരക്കിട്ടുറപ്പിച്ചത്. ഈജിപ്തിലെ ഇഖ്‌വാനികൾക്കും ഇവരുടെ സരണിയോടായിരുന്നാഭിമുഖ്യം.
എൻ.ഡി.എഫിനെ കേരളത്തിലെ ഇഖ്‌വാനീ പിന്തുടർച്ചക്കാരാക്കാൻ വ്യഗ്രത കാണിക്കുന്ന അതിന്റെ മുൻ സിമി നേതാക്കളുടെ ഉള്ളിലിരിപ്പും മറ്റൊന്നാകാനിടയില്ല. പക്ഷേ, പാവപ്പെട്ട സുന്നികളുടെയും സുന്നീ മൗലവിമാരുടെയും വിയർപ്പിന്റെയും അധ്വാനത്തിന്റെയും ചെലവിൽ വേണമോ ഈ ശുദ്ധ വഹ്ഹാബീ ഭ്രമം പ്രകടിപ്പിക്കാൻ? മുസ്‌ലിം പ്രതിരോധത്തിന്റെ പേരിൽ രൂപം കൊണ്ട എൻ.ഡി.എഫിനെയും അതിന്റെ പ്രസിദ്ധീകരണമായ തേജസിനെയും ഇതിനു കരുവാക്കുന്നത് കടുത്ത വഞ്ചനയാണ്. മാപ്പർഹിക്കാത്ത ധിക്കാരം.
സുന്നീരക്തം സിരകളിലൊഴുകുന്നവർ എൻ.ഡി.എഫിലുണ്ടെങ്കിൽ, അവർക്കു തിരിച്ചറിവുണ്ടാകാൻ സമയമായി. തങ്ങളുടെ ചെലവിൽ ഈ വഹ്ഹാബീ പ്രചരണവും ബിദ്‌അത്തു ചിന്തയും പകർന്നു നൽകുന്നതു നിറുത്താൻ എൻ.ഡി.എഫിലെ ബഹുഭൂരിപക്ഷം വരുന്ന സുന്നീ പ്രവർത്തകന്മാർക്കു കഴിയണം. അതിന്നാകില്ലെങ്കിൽ ഇത്തരം ബിദ്‌അത്തു പ്രചാരണ സംഘങ്ങളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും സുന്നീ വിശ്വാസികൾ മാറി നിൽക്കണം.
ആരെങ്കിലും ചൊല്ലിത്തരുന്ന പ്രതിജ്ഞാ വാചകങ്ങളോ സത്യവാക്കുകളോ ഏറ്റു ചൊല്ലിപ്പോയെന്നതു മാത്രം ഇതിനു തടസ്സമാകരുത്. വഹ്ഹാബിയ്യത്തു പ്രചരിപ്പിച്ച കുറ്റത്തിൽ നിന്നും അല്ലാഹുവിന്റെ മുമ്പിൽ ഇതൊരു ഒഴികഴിവാകുകയുമില്ല. അരുതാത്ത സത്യത്തിനു പ്രായശ്ചിത്തം നൽകിയാലും അരുതായ്മകളിൽ നിന്നും കുറ്റങ്ങളിൽ നിന്നും വിട്ടുനിൽക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അല്ലാഹു അനുഗ്രഹിക്കട്ടെ.
ഉസ്താദ് നജീബ് മൗലവി



