ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday 27 November 2018

ഇമാം ഇബ്നുൽ ഹാജും(റ) നബിദിനാഘോഷവും



ഇമാം ഇബ്നുൽ ഹാജ്(റ) മൗലിദിനെ കുറിച്ച് എന്താണ് പറഞ്ഞതെന്ന് നോക്കാം. തന്റെ 'മദ്ഖലിൽ' മുപ്പതോളം പേജുകളിൽ മൗലിദ് സംബന്ധിച്ച് വിവിധ വശങ്ങൾ ഇമാം വിശദീകരിച്ചിട്ടുണ്ട്. അതിൽ പ്രധാന ഭാഗങ്ങൾ ഇമാം സുയൂഥി(റ) തന്റെ കിതാബിൽ ഉദ്ധരിച്ചിട്ടുണ്ട്. ഇമാം സുയൂഥി(റ) ആരംഭിക്കുന്നത് ഇങ്ങനെ:
وقد تكلم الإمام أبو عبد الله ابن الحاج في كتابه المدخل على عمل المولد فأتقن الكلام فيه جدا، وحاصله مدح ما كان فيه من إظهار شعار وشكر، وذم ما احتوى عليه من محرمات ومنكرات،
“ഇമാം അബൂ അബ്ദില്ലാഹ് ഇബ്നുൽ ഹാജ്(റ) തന്റെ 'മദ്ഖൽ' എന്ന ഗ്രന്ഥത്തിൽ മൗലിദ് കർമ്മത്തെ കുറിച്ചുള്ള തന്റെ ആശയങ്ങൾ വളരെ മഹത്തരമായ രീതിയിൽ വിവരിച്ചിട്ടുണ്ട്. അതിന്റെ രത്നച്ചുരുക്കം ദീനിന്റെ ശിആറുകളും അനുഗ്രഹത്തിനുള്ള നന്ദിയും പ്രകടിപ്പിക്കുന്ന രീതിയിലുള്ള കർമ്മങ്ങൾ എല്ലാം പ്രകീർത്തിക്കപ്പെടുന്നതും നിഷിദ്ധമായവയും വെറുക്കപ്പെട്ടതുമായ കാര്യങ്ങൾ ഇഴുകിച്ചേർന്ന കർമ്മങ്ങൾ എല്ലാം ആക്ഷേപിക്കപ്പെടുന്നതും ആകുന്നു എന്നതാണ്.”
വാസ്തവത്തിൽ ഇബ്നുൽ ഹാജ്(റ) എതിർത്തത് ഹറാമായ വാദ്യോപകരണങ്ങളും സംഗീതവും അന്യസ്ത്രീപുരുഷ സങ്കലനം വരുന്ന സംഗീതപരിപാടികളും എല്ലാം കൂടിക്കലർന്ന ആഘോഷ പരിപാടികളെയാണ്. അതിനെയാണ് അദ്ദേഹം ബിദ്അത്തുകളും ഹറാമുകളും ധാരാളമായ നവനിർമ്മിതി എന്നു പറഞ്ഞത്. അതെ സമയം റബീഉൽ അവ്വൽ മാസത്തിന്റെ മഹത്വം അദ്ദേഹം എടുത്തു പറയുന്നു. വാദ്യോപകരണങ്ങളും സംഗീതവും എല്ലാകാലത്തും നിഷിദ്ധമാണെങ്കിൽ, അല്ലാഹു നബി(സ)യുടെ ജന്മത്തിനായി തിരഞ്ഞെടുക്കൽ കൊണ്ട് അനുഗ്രഹീതമായ പരിശുദ്ധമാസമായ റബീഉൽ അവ്വലിൽ അത് എത്ര മാത്രം നിഷിദ്ധമാകും എന്ന് അദ്ദേഹം ചോദിക്കുന്നു.
തിങ്കളാഴ്ച നോമ്പ് സുന്നത്താക്കിയ കാരണം പരാമർശിച്ചു കൊണ്ട് അദ്ദേഹം പറയുന്നത് നബി(സ)യുടെ ജന്മം സംഭവിച്ചു എന്ന കാരണത്താൽ തിങ്കളാഴ്ചക്ക് പ്രാധാന്യം ഉണ്ടെങ്കിൽ, ആ ജന്മം സംഭവിച്ച ദിവസം ഉൾകൊള്ളുന്ന മാസത്തിനു എന്തായാലും പുണ്യം ഉണ്ട് എന്ന് തന്നെയാണ്. എന്നാൽ നബി(സ) എന്ത് കൊണ്ട് അതിന്റെ പുണ്യം നമ്മെ പഠിപ്പിച്ചില്ല എന്ന ചോദ്യത്തിനും അദ്ദേഹം ഉത്തരം നൽകുന്നുണ്ട്. പല കാര്യങ്ങളും അനുയായികളുടെ മേൽ നിർബന്ധമാക്കപ്പെടുമോ എന്ന് ഭയന്നു കൊണ്ട് പരസ്യമായി ചെയ്യുന്നത് ഉപേക്ഷിക്കൽ നബിയുടെ പതിവായിരുന്നു എന്ന് അദ്ദേഹം പറയുന്നു. അതു കൊണ്ട് തന്നെ ഈ മാസത്തെ ഏറ്റവും അനുയോജ്യമായ രീതിയിൽ ആദരിക്കൽ നമുക്ക് നിർബന്ധമാണ് എന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു.
فانظر إلى ما خص الله به هذا الشهر الشريف ويوم الاثنين ألا ترى أن صوم هذا اليوم فيه فضل عظيم لأنه صلى الله عليه وسلم ولد فيه فعلى هذا ينبغي إذا دخل هذا الشهر الكريم أن يكرم ويعظم ويحترم الاحترام اللائق به اتباعا له صلى الله عليه وسلم في كونه كان يخص الأوقات الفاضلة بزيادة فعل البر فيها وكثرة الخيرات
"ഈ പുണ്യമാസത്തെയും തിങ്കളാഴ്ച ദിവസത്തെയും അല്ലാഹുതആലാ പ്രത്യേകമാക്കിയത് നോക്കൂ. നബി(സ) ജനിച്ചു എന്ന കാരണത്താൽ തിങ്കളാഴ്ച ദിവസത്തെ നോമ്പിനു വണ്ണമായ മഹത്വം ഉള്ളത് നിനക്ക് അറിയില്ലേ? അതു കൊണ്ട് തന്നെ ഈ വിശുദ്ധമാസം സമാഗതമായാൽ അതിനെ നബി(സ)യുടെ ചര്യയോട് അനുയോജ്യമായ വിധത്തിൽ ആദരിക്കലും ബഹുമാനിക്കലും അനിവാര്യമാണ്. ഈ പ്രത്യേകമായ സമയങ്ങളിൽ പുണ്യങ്ങൾ അധികരിപ്പിച്ചു കൊണ്ടും നന്മകൾ പ്രവർത്തിച്ചു കൊണ്ടും അത് നിർവ്വഹിക്കേണ്ടതാകുന്നു." (മദ്ഖലിൽ നിന്ന് അൽ ഹാവീയിൽ ഉദ്ധരിച്ചത്)
മൗലിദ് എന്ന നിയ്യത്തിൽ ഇത് ആഘോഷിക്കുന്നതിനെ കുറിച്ച് ഇമാം ഇബ്നുൽ ഹാജ്(റ) ‘ബിദ്അത്ത് തന്നെ’ എന്ന് പറഞ്ഞതിനെയും ഇമാം സുയൂഥി(റ) വിശദീകരിക്കുന്നുണ്ട്.
وحاصل ما ذكره أنه لم يذم المولد بل ذم ما يحتوي عليه من المحرمات والمنكرات وأول كلامه صريح في أنه ينبغي أن يخص هذا الشهر بزيادة فعل البر وكثرة الخيرات والصدقات وغير ذلك من وجوه القربات وهذا هو عمل المولد الذي استحسناه فانه ليس فيه شيء سوى قراءة القرآن وإطعام الطعام وذلك خير وبر وقربة، وأما قوله آخرا إنه بدعة فإما أن يكون مناقضا لما تقدم أو يحمل على انه بدعة حسنة كما تقدم تقريره في صدر الكتاب أو يحمل على أن فعل ذلك خير والبدعة منه نية المولد كما أشار إليه بقوله فهو بدعة بنفس نيته فقط وبقوله ولم ينقل عن أحد منهم أنه نوى المولد فظاهر هذا الكلام أنه كره أن ينوي به المولد فقط ولم يكره عمل الطعام ودعاء الأخوان إليه وهذا إذا حقق النظر لا يجتمع مع أول كلامه لأنه حث فيه على زيادة فعل البر وما ذكر معه على وجه الشكر لله تعالى إذا أوجد في هذا الشهر الشريف سيد المرسلين صلى الله عليه وسلم وهذا هو معنى نية المولد فكيف يذم هذا القدر مع الحث عليه أولا و أما مجرد فعل البر وما ذكر معه من غير نية أصلا فانه لا يكاد يتصور ولو تصور لم يكن عبادة ولا ثواب فيه إذ لا عمل إلا بنية ولا نية هنا إلا الشكر لله تعالى على ولادة هذا النبي الكريم في هذا الشهر الشريف وهذا معنى نية المولد فهي نية مستحسنة بلا شك فتأمل، ثم قال ابن الحاج ومنهم من يفعل المولد لا لمجرد التعظيم ولكن له فضة عند الناس متفرقة كان قد أعطاها في بعض الأفراح أو المواسم ويريد أن يستردها ويستحي أن يطلبها بذاته فيعمل المولد حتى يكون ذلك سببا لأخذ ما اجتمع له عند الناس هذا فيه وجوه من المفاسد منها أنه يتصف بصفة النفاق وهو أن يظهر خلاف ما يبطن إذ ظاهر حاله أنه عمل المولد يبتغي به الدار الآخرة وباطنه أنه يجمع به فضة، ومنهم من يعمل المولد لأجل جمع الدراهم أو طلب ثناء الناس عليه ومساعدتهم له وهذا أيضا فيه من المفاسد ما لا يخفى انتهى، وهذا أيضا من نمط ما تقدم ذكره وهو أن الذم فيه إنما حصل من عدم النية الصالحة لا من أصل عمل المولد.
"അദ്ദേഹം (ഇമാം ഇബ്നുൽ ഹാജ്(റ)) പറഞ്ഞതിന്റെ ആകെത്തുക അദ്ദേഹം മൗലിദിനെ ആക്ഷേപിച്ചിട്ടില്ല എന്നതാണ്. അതെ സമയം നിഷിദ്ധങ്ങളും വെറുക്കപ്പെട്ടതുമായ കാര്യങ്ങൾ ഇഴുകിച്ചേർന്ന മൗലിദ് ആഘോഷത്തെ അദ്ദേഹം ആക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. സ്വദഖ പോലോത്ത പുണ്യകർമ്മങ്ങൾ, മറ്റു സദ്കർമ്മങ്ങൾ, നല്ല കാര്യങ്ങൾ എന്നിവ അധികരിപ്പിക്കൽ കൊണ്ട് ഈ മാസത്തെ പ്രത്യേകമായി ബഹുമാനിക്കൽ അനിവാര്യമാണ് എന്ന് അദ്ദേഹം ആദ്യം പറഞ്ഞത് വളരെ വ്യക്തമാണ്. ഇതു തന്നെയാണ് നാം നല്ലതെന്ന് നിർവചിച്ച മൗലിദ് കർമ്മം. അതിൽ ഖുർആൻ പാരായണവും അന്നദാനവും ഒക്കെ തന്നെയാണ് ഉള്ളത്. അതാകട്ടെ പുണ്യവും ഗുണം ചെയ്യലും നന്മ പ്രവർത്തിക്കലും ആണ് താനും. അപ്പോൾ 'നിശ്ചയം ഇത് ബിദ്.അത്ത് തന്നെ' എന്ന് അവസാനം അദ്ദേഹം പ്രഖ്യാപിച്ചത് ഒന്നുകിൽ അദ്ദേഹം ആദ്യം പ്രസ്താവിച്ചതിനു വിരുദ്ധമായി വരുന്നതാണ്. അല്ലെങ്കിൽ അതിന്റെ ഉദ്ദേശം, അദ്ദേഹം തന്നെ തന്റെ കിതാബിൽ പ്രധാനമായി സ്ഥിരീകരിച്ചതു പോലെ, നല്ല ബിദ്.അത്ത് എന്നാകുന്നു. അല്ലെങ്കിൽ അദ്ദേഹം ഉദ്ദേശിച്ചത് ആ കർമ്മങ്ങൾ നല്ല കാര്യങ്ങൾ ആകുന്നു. അതിലുള്ള ബിദ്.അത്ത് എന്നത് മൗലിദ് എന്ന നിയ്യത്ത് ആകുന്നു. 'മൗലിദ് എന്ന നിയ്യത്ത് കൊണ്ട് തന്നെ അത് ബിദ്.അത്താകുന്നു' എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും 'സലഫുസ്വാലിഹുകളിൽ ആരും തന്നെ മൗലിദിനെ നിയ്യത്ത് ചെയ്തതായി ഉദ്ധരിക്കപ്പെട്ടിട്ടില്ല' എന്ന പ്രസ്താവനയും സൂചിപ്പിക്കുന്നത് അതാണ്. അപ്പോൾ ഈ കലാം പ്രത്യക്ഷത്തിൽ വ്യക്തമാക്കുന്നത് അദ്ദേഹം വെറുത്തത് ഈ കർമ്മങ്ങൾ കൊണ്ട് മൗലിദ് എന്ന നിയ്യത്ത് ചെയ്യുന്നതിനെയാണ്, അല്ലാതെ ഭക്ഷണം കൊടുക്കുന്നതിനെയോ അതിനു വേണ്ടി മുസ്.ലിം സഹോദരങ്ങളെ ക്ഷണിക്കുന്നതിനെയോ അല്ല എന്നാണ്. ഇതാണ് ശരിയായ വീക്ഷണമെങ്കിൽ ഇത് ഒരിക്കലും അദ്ദേഹത്തിന്റെ ആദ്യപ്രസ്താവനയോട് പൊരുത്തപ്പെടുന്നില്ല." (അൽ ഹാവീ ലിൽ ഫതാവാ - ഇമാം സുയൂഥി(റ))
"കാരണം പ്രവാചകശ്രേഷ്ടർ ആഗതനായ പുണ്യമാസം എന്ന നിലക്ക് അല്ലാഹുവിനു ശുക്.ർ ചെയ്യലിന്റെ ഭാഗമായി നല്ല കാര്യങ്ങൾ അധികരിപ്പിക്കുന്നതിനു തീർച്ചയായും അദ്ദേഹത്തിന്റെ ആദ്യപ്രസ്താവനയിലൂടെ അദ്ദേഹം പ്രചോദനം നൽകിയിട്ടുണ്ട്. അതു തന്നെയാണ് മൗലിദ് എന്ന നിയ്യത്തിന്റെ ഉദ്ദേശവും. അപ്പോൾ ആദ്യം പ്രചോദനം നൽകിയ ഒരു കാര്യത്തെ ഇത്തരത്തിൽ എങ്ങനെയാണ് അദ്ദേഹത്തിനു ആക്ഷേപിക്കാൻ കഴിയുക? അതെ സമയം നിയ്യത്തില്ലാതെ വെറും നന്മ പ്രവർത്തിക്കലും അനുബന്ധകർമ്മങ്ങളും അടിസ്ഥാനപരമായി ഒരു രൂപമില്ലാത്തതും അതു കൊണ്ട് തന്നെ ഇബാദത്ത് ആയി പരിഗണിക്കപ്പെടാത്തതും പ്രതിഫലത്തിനു അർഹതയില്ലാത്തതും ആണല്ലോ? കാരണം നിയ്യത്തില്ലാതെ അമൽ ഇല്ല. ഇവിടെയാണെങ്കിൽ ഈ പുണ്യമാസത്തിൽ നബി(സ) ജന്മം കൊണ്ട് അനുഗ്രഹിച്ചതിനു അല്ലാഹുവിനു നന്ദി ചെയ്യുക എന്ന നിയ്യത്തല്ലാതെ മറ്റൊന്നുമില്ല. ഇതാണ് മൗലിദ് എന്ന നിയ്യത്ത് കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ ആ നിയ്യത്ത് വളരെ നല്ലതാണെന്ന കാര്യത്തിൽ ഒരു ശങ്കയും ഇല്ല." (അൽ ഹാവീ ലിൽ ഫതാവാ - ഇമാം സുയൂഥി(റ))
"പിന്നീട് ഇമാം ഇബ്നുൽ ഹാജ്(റ) പറഞ്ഞു: (ഈ പുണ്യമാസത്തെ) തഅളീം ചെയ്യുക എന്ന ലക്ഷ്യത്തിനല്ലാതെ മൗലിദ് ആഘോഷം സംഘടിപ്പിക്കുന്ന ചിലരുണ്ട്. അവർ മറ്റു ചില സന്തോഷാവസരങ്ങളിലും ചടങ്ങുകളിലുമായി ജനങ്ങൾക്ക് പാരിതോഷികമായി നൽകിയ വെള്ളി (ധനം അല്ലെങ്കിൽ ആഭരണങ്ങൾ) തങ്ങൾക്ക് തന്നെ തിരിച്ചു കിട്ടണമെന്ന് ആഗ്രഹിക്കുന്നു. അത് നേരിട്ട് ചോദിക്കാൻ അവർ ലജ്ജിക്കുകയും എന്നാൽ അത് ലഭിക്കുന്നതിനു വേണ്ടി മൗലിദ് എന്ന പേരിൽ ഒരു ചടങ്ങ് സംഘടിപ്പിക്കുകയും അങ്ങനെ ഒരുമിച്ച് കൂടുന്ന ജനങ്ങളിൽ നിന്ന് തങ്ങൾ മുമ്പ് അവർക്ക് നൽകിയ ധനം തിരിച്ചു കിട്ടുന്നതിനു ഒരു കാരണമാക്കുകയും ചെയ്യുന്നു. ഇതിൽ പല കുഴപ്പങ്ങളും ഉണ്ട്. ഒന്നാമത് ഇത് തനി കാപട്യമാണ്. കാരണം അവന്റെ ഉള്ളിലുള്ള ഉദ്ദേശത്തിനു നേർ വിപരീതമാണ് ഈ പ്രകടനം. പുറമേ അവൻ മൗലിദ് ആഘോഷിക്കുന്നത് അവന്റെ പരലോക ഗുണത്തിനും എന്നാൽ അവന്റെ ഉള്ളിൽ ധനം ലഭിക്കണമെന്ന ആഗ്രഹവും ആണുള്ളത്. അതു പോലെ തന്നെ, ധനം സ്വരുക്കൂട്ടാനും ജനങ്ങളുടെ പ്രശംസക്ക് വേണ്ടിയും ജനങ്ങളുടെ സഹായം ലഭിക്കാൻ വേണ്ടിയും മൗലിദ് ആഘോഷം സംഘടിപ്പിക്കുന്ന ചിലരുണ്ട്. ഇതിലും പല കുഴപ്പങ്ങളുമുണ്ട്." (അൽ ഹാവീ ലിൽ ഫതാവാ - ഇമാം സുയൂഥി(റ))
ഇമാം സുയൂഥി(റ) തുടരുന്നു: "ഈ പറഞ്ഞതും മുമ്പ് വിവരിച്ച അതേ രീതിയിൽ തന്നെയാണ്. അഥവാ അദ്ദേഹത്തിന്റെ ആക്ഷേപം വരുന്നത് നല്ല നിയ്യത്തിന്റെ അഭാവം എന്ന നിലക്കാണ്. അല്ലാതെ മൗലിദ് ആഘോഷം എന്ന അടിസ്ഥാനത്തിൽ അല്ല." (അൽ ഹാവീ ലിൽ ഫതാവാ - ഇമാം സുയൂഥി(റ))
وقد سئل شيخ الإسلام حافظ العصر أبو الفضل بن حجر عن عمل المولد فأجاب بما نصه: أصل عمل المولد بدعة لم تنقل عن أحد من السلف الصالح من القرون الثلاثة ولكنها مع ذلك قد اشتملت على محاسن وضدها فمن تحرى في عملها المحاسن وتجنب ضدها كان بدعة حسنة وإلا فلا
കാലഘട്ടത്തിന്റെ ഹാഫിള് ശൈഖുൽ ഇസ്.ലാം അബുൽ ഫളൽ ഇബ്നു ഹജറിനോട് (സ്വഹീഹ് ബുഖാരിയുടെ വ്യാഖ്യാനമായ ഫത്.ഹുൽ ബാരിയുടെ കർത്താവ് ഇമാം അസ്ഖലാനി(റ)) മൗലിദ് ആഘോഷത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു: 'മൗലിദ് ആഘോഷം എന്ന കർമ്മം ബിദ്.അത്താകുന്നു. മൂന്ന് നൂറ്റാണ്ടുകളിലെ സലഫുസ്സ്വാലിഹുകളിൽ ആരെ തൊട്ടും ഈ കർമ്മം ഉദ്ധരിക്കപ്പെട്ടിട്ടില്ല. അതോടൊപ്പം തന്നെ ഇതിൽ ധാരാളം നല്ല കാര്യങ്ങളും അതിനെതിരായ കാര്യങ്ങളും ഉൾപെട്ടിരിക്കുന്നു. അപ്പോൾ ആരെങ്കിലും നല്ല കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി, അതിനെതിരായ കാര്യങ്ങൾ എല്ലാം ഒഴിവാക്കി ആഘോഷിച്ചാൽ ഇത് നല്ല ബിദ്.അത്ത് ആയി. അല്ലെങ്കിൽ മറിച്ചും.'
(അൽ ഹാവീ ലിൽ ഫതാവാ - ഇമാം സുയൂഥി(റ)

Yoosuf Habeeb


Ziyarathumayi bandhappetta bagam.. Al madkhal👆👆👆





മൗലിദുമായി ബന്ധപ്പെട്ട ഭാഗം -അൽ മദ്ഹൽ👆👆👆

നാലു മദ്ഹബുകളും ഖുര്‍ആനും സുന്നത്തും അടിസ്ഥാനമാക്കി തന്നെയാണെന്ന് ജമാഅത്തെ ഇസ്ലാമി!


മദ്ഹബിന്റെ ഇമാമുകള്‍ ഖുര്‍ആനിന്നും സുന്നത്തിന്നും അനുസ്രുതമായിട്ടു തന്നെയാണ് അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുള്ളത്. ഈ അഭിപ്രായങ്ങള്‍ ഇജ്ത്തിഹാദ്പരമായതിനഅല്‍ ഭിന്നാഭിപ്രായങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്നു മാത്രം. ............ 
.........................................................
പ്രബോധനം വാരിക: വാള്യം ; 57 , ലക്കം: 22 , 2000 നവമ്പര്‍-11)
.......................







ABU YASEEN AHSANI - CHERUSHOLA
ahsani313@gmail.com

തറാവീഹിലെ ജമാഅത്ത് തൗഹീദ് എത്തിപ്പെട്ട കോലവും നിലപാടുകളും!

ജമാഅത്തേ ഇസ്ലാമി നേതാവ് കെ.സി. അബ്ദുല്ല മൗലവി യുടെ തറാവീഹ് നിസ്കാരത്തെ  കുറിച്ചുള്ള നിലപാട്:- 
................................................................................
ഇശാ കഴിഞ്ഞു തറാവീഹ് ആരംഭിക്കുകയാണ്:- ഭക്തന്മാര്‍ അതില്‍ സാവേശം പങ്കെടുക്കുന്നു, എണ്ണമോ, വണ്ണമോ , അളവോ, ഗുണമോ, ഒന്നും കണീശമായി നിര്‍ണ്ണയിക്കാതെ നമ്മുടെ കഴിവിനും സൗകര്യത്തിനും  ഈമാനിന്നും ആവേശത്തിനും അനുസരിച്ച് നിര്‍ വ്വഹിക്കാന്‍ പറ്റിയ വിധം വിട്ടതാണ് റമസാനിലെ രാത്രി നിസ്കാരം. ചിലര്‍ വണ്ണവും ഗുണവും കുറച്ച് എണ്ണം കൂട്ടുന്നുണ്ടാവാം ; ചിലര്‍ എണ്ണം കുറച്ച് വണ്ണവും ഗുണവും കൂട്ടുന്നുണ്ടാവാം ; ചിലര്‍ എണ്ണവും വണ്ണവും ഗുണവുമൊക്കെ കൂട്ടുന്നുണ്ടാവാം  ചിലര്‍ എല്ലാം കുറക്കുന്നുമുണ്ടാവാം , എല്ലാവരേയും അവരുടെ ഹിതത്തിനു വിട്ടേക്കുക !!
കെ. സി. അബ്ദുല്ല മൗലവിയുടെ (നോമ്പിന്റെ ചൈതന്യം - പേജ്: 29) (ഐ പി  എച്ച് പ്രസിദ്ധീകരണം)
..............






നബിദിനം-വഹാബികൾ ഇമാമുമാരുടെ വാചകങ്ങൾ അടർത്തി എടുത്ത് ദുർവ്യാഖ്യാനിക്കുന്നു.

ഒഹാബികള്‍ പിന്നെയും ഇമാമുകളുടെ വാചകങ്ങള്‍ അടര്‍ത്തി ദുര്‍ വ്യാഖ്യാനിക്കുന്നു:
.......................................................................................................................................................................
ഇമാമുകള്‍ മൗലിദിനെ എതിര്‍ക്കുന്നു എന്നു വരുത്താന്‍ ചില ഇമാമുകളുടെ വരികള്‍ കൊടുത്തതായി കണ്ടു, അതില്‍ ഒന്നാമതായി കൊടുത്തത് ഇമാം ഫാക്കിഹാനി(റ)യേയാണ്, ഇമാം ഫാക്കിഹാനി(റ)യോട് ചിലയാളുകള്‍ മൗലിദെന്നു പേരിട്ടു നടത്തുന്ന പരിപാടിയെ കുറിച്ച് ചോദിച്ചതിന്ന് മഹാന്‍ കൊടുത്ത മറുപടി., ഒഹാബിക്ക് തല്‍ക്കാലം പിടിച്ചു നില്‍ക്കാനൊക്കെ പറ്റുന്നത് തന്നെയാണ്, പക്ഷെ ഒഹാബി എങ്ങിനെ പിടിക്കും ഇമാം ഫാക്കിഹാനി(റ)യെ !! കാരണം ഒഹാബികള്‍ സുന്നികളെ മുശ് രിക്കാക്കാന്‍ വേണ്ടി പറയാറുള്ള 'അല്ലാഹു അല്ലാത്തവരോട് പ്രാര്‍ത്ഥിക്കുന്നു' എന്നു ഓമനപ്പേരില്‍ പറയാറുള്ള 'ഇസ്തിഗാസ' ലോകത്താദ്യമായി നടത്തിയത് ആദ്യപിതാവ് ആദം നബി(അ) ആണെന്ന് ഓരോ മുസ് ലിംകളും ഉറപ്പിച്ച് മന്‍സ്സിലാക്കണം എന്ന് പഠിപ്പിച്ച മഹാനാണ് ഇമാം ഫാക്കിഹാനി(റ) ഒഹാബീ മതക്കാരുടെ ഭാഷയില്‍ തനി മുശ് രിക്ക് !!!, എങ്ങിനെ ഉദ്ധരിക്കും ഒഹാബികളേ നിങ്ങള്‍ ഇമാം ഫാക്കിഹാനിയില്‍ നിന്നും- കഷ്ടം തന്നെ ഒഹാബീ മതം
-- പിന്നെ  ഉദ്ധരിച്ചത് ഇമാം ഇബ്നു ഹാജ്(റ)യെയാണ്, അതു തന്നെ വരികള്‍ക്കിടയില്‍ നിന്നും അടര്‍ത്തിയെടുത്ത് വെടക്കാക്കി തനിക്കാക്കുകയെന്ന രീതിയിലാണ്.. എന്നാല്‍ ഞാന്‍ വെല്ലു വിളിക്കുന്നു ഇമാം ഇബ്നുല്‍ ഹാജ്(റ)യുടെ നബിദിനവുമായി ബന്ധപ്പെട്ട് തന്റെ കിത്താബില്‍ പറഞ്ഞ ഭാഗങ്ങള്‍ മുഴുവനും ഉദ്ധരിക്കാന്‍ തന്റേടമുള്ള ഏതെങ്കിലും ഒഹാബി ജീവിച്ചിരിപ്പുണ്ടോ ? എങ്കില്‍ അതൊന്ന് കാണട്ടേ !!, ഇവിടെയും ഒഹാബി ഉദ്ധരിച്ചത് 'അല്ലാഹു അല്ലാത്തവരോട് (ഒഹാബീ ഭാഷയില്‍ പ്രാര്‍ഥന) ഇസ്തിഗാസ നടത്താന്‍ കല്പിക്കുകയും അങ്ങിനെ ഇസ്തിഗാസ നടത്തിയവന്‍ ഒരിക്കലും പരാജയപ്പെടുകയില്ലെന്നും പഠിപ്പിച്ച ഇമാം - ഒഹാബീ മതത്തിന്റെ ഭാഷയില്‍ തനി ശിര്‍ക്കന്‍ ആയ പണ്ഡിതന്‍ നാണമുണ്ടോ ഒഹാബീ  ശിര്‍ക്കനായ  ഇമാമിനെ ഉദ്ധരിക്കാന്‍ അതു തന്നെ ഉദ്ധരണി അവസരത്തില്‍ നിന്ന് അടര്‍ത്തിയെടുത്തും !!!
-- പിന്നെ ഹാഫിള്‍ അബൂ സുര്‍അത്തുല്‍ ഇറാഖി(റ)യഇല്‍ നിന്നും (തശ്നീഫുല്‍ അദാന്‍) എന്ന കിത്താബില്‍ നിന്ന്  വലിയ കബളിപ്പിക്കല്‍ നടത്തി ഉദ്ധരിച്ചതായി കണ്ടു,  ഉദ്ധരിച്ച കിത്താബിന്റെ പേരു പൂര്‍ണ്ണമായി ഒന്നു പറയാമോ ഒഹാബികളേ?? എന്നാല്‍ തന്നെ ഒഹാബികളുടെ അടപ്പ് ഊരും  കാരണം ' നബി(സ്വ)യുടെ പേരു പറയുമ്പോള്‍ ‘സയ്യിദ്’ എന്നു കൂട്ടിപ്പറയല്‍ സുന്നത്താണെന്നതിന്ന് രേഖ സ്തിരപ്പെടുത്തുന്ന' എന്നു കൂടി ഉണ്ട്, ആ കിതാബിന്റെ കര്‍ത്താവാണെങ്കിലോ ഒഹാബികളുടെ കഠിന ശത്രുവായ അല്ലാമ അസ്സ്വിദ്ദീഖുല്‍ ഗുമ്മാരിയും,  എന്നിട്ടു ഒഹാബി കാട്ടിയ പണിയോ ഏറ്റവും വലിയ കബളിപ്പിക്കലും വരികള്‍ അടര്‍ത്തിയും കൂട്ടി ച്ചേര്‍ത്തും, എന്നാല്‍ എങ്ങിനെയാണു ആ കിതാബില്‍ ഉള്ളതെന്നു പരിശോധിക്കാം'
وقال الحافظ أبو زرعة العراقي: وقد سئل عن فعل المولد أمستحب أو مكروه وهل ورد فيه شيئ أو فعله من يقتدى به ما نــصّــه: إطعام الطعام مستحب في كلّ وقت فكيف إذا انضمّ لذلك السرور بظهور نور النبوة في هذا الشهر الشريف ولا نعلم ذلك عن السلف، ولا يلزم كونه بدعة كونه مكروها فكم من بدعة مستحبة بل واجبة اهــ (تشنيف الأذان:ص/190)
 ഹാഫിള അബൂ സുര്‍ അത്തുല്‍ ഇറാഖി(റ) പറയുന്നു:മൗലിദ് സംഘടിപ്പിക്കല്‍ സുന്നത്താണോ കറാഹത്താണോ എന്നു ചോദിക്കപ്പെട്ടു, ആ വിഷയത്തില്‍ തുടരപ്പെടാന്‍ പറ്റുന്നവരില്‍ നിന്ന്  വല്ലതും രേഖപ്പെട്ടിട്ടുണ്ടോ? അതിന്റെ ഖണ്ഡിതമായ ഉത്തരം:എല്ലാ സമയങ്ങളിലും ഭക്ഷണം ദാനം ചെയ്യല്‍ സുന്നസുന്നത്താക്കപ്പെടും , എന്നാല്‍ നുബുവ്വത്തിന്റെ നൂറായ നബി(സ്വ)യുടെ ജനനം കാരണം ഈ പവിത്രമായ മാസത്തില്‍  സന്തോഷിക്കുകയെന്നതു കൂടി ചേരുമ്പോള്‍ ആ ഭക്ഷണ ദാനത്തിന്റെ മഹത്വം പറയേണ്ടതില്ലല്ലോ !! ഇങ്ങനെ സലഫുകള്‍ ചെയ്തത് എനിക്കറിയുകയില്ല , ബിദ്അത്തായി എന്നത് കൊണ്ട് വിരോധിക്കപ്പെട്ടതാവുകയില്ല, എത്രയോ ബിദ്അത്തുകള്‍ സുന്നത്താക്കപ്പെട്ടവയുണ്ട് എന്നല്ല നിര്‍ബന്ധമായ ബിദ് അത്തുകള്‍ വരെയുണ്ട്'. ഇതാണു ഒഹാബി നബി ദിനത്തിനെതിരില്‍ തെളിവായി ഉദ്ധരിച്ച (തശ്നീഫുല്‍ അദാന്‍) എന്ന കിതാബില്‍ ഉള്ളത്
- പിന്നെ ആകെയുള്ളത് ഇമാം ശാത്വിബിയുടെ വരികളാണ്, പക്ഷെ ബിദ് അത്തുകളൊക്കെ വഴികേടാണെന്നു പറഞ്ഞ അതേ ശാത്വിബി തന്നെ അദ്ധേഹത്തിന്റെ മറ്റു കിത്താബുകളില്‍ സുന്നത്താകുന്ന ബിദ് അത്തുകളും നിര്‍ബന്ധമാകുന്ന ബിദ് അത്തുകളും ഉണ്ടെന്നു കൂടി പഠിപ്പിക്കുന്നുണ്ട് അതു കൂടി ഉദ്ധരിക്കുന്നത്  നന്നായിരിക്കും .
ഒഹാബീ കബളിപ്പിക്കലുകള്‍ തിരിച്ചറിയുക
.....................................................................
ABU YASEEN AHSANI-CHERUSHOLA

നബിദിനാഘോഷത്തെ ആരും എതിർക്കുമെന്ന് തോന്നുന്നില്ലെന്ന് ഇമാഅത്തെ ഇസ്ലാലാമി!

ജമാഅത്തേ ഇസ്ലാമി: എഴുതി വെച്ച ചില സത്യങ്ങള്‍:-
നബിദിനവും മൗലീദു സദ്യയും - (പ്രബോധനം മാസിക - 1986 ഫെബ്രുവരി)
ചോദ്യം: ......... എന്നാല്‍ നമ്മുടെ നാട്ടില്‍ റബീഉല്‍ അവ്വല്‍ മാസത്തില്‍ നടത്താറുള്ള മൗലിദ് പാരായണത്തെയും മറ്റും ചിലര്‍ എതിര്‍ക്കുന്നു. അതിനായി തയ്യാറാക്കപ്പെടുന്ന ഭക്ഷണം കഴിക്കല്‍ പാടില്ലെന്ന് പറയുകയും ചെയ്യുന്നു. നബി(സ്വ)യുടെ ജന്മ ദിനത്തോടനുബന്ധിച്ച് പരിപാടികള്‍ക്കു മാത്രം ഈ നിശിദ്ധത വന്നതെങ്ങിനെയാണ് ?.
ഉത്തരം: മണ്‍മറഞ്ഞ ആളുകളുടെ  നന്മകള്‍ അനുസ്മരിക്കുവാന്‍ നബി(സ്വ) കല്പിച്ചിട്ടുണ്ട്. ( أذكروا محاسن موتاكم) നല്ല ആളുകളുടെ ശ്രേഷ്ടമായ മാതൃകകൾ വിസ്മൃതമായിപ്പോകാതെ പിന്‍ഗാമികള്‍ക്കു പ്രചോദകമായി നിലകൊള്ളേണ്ടതിന്നും, മണ്‍മറഞ്ഞവര്‍ക്കു വേണ്ടി പിന്‍ഗാമികള്‍ പ്രാര്‍ത്ഥിക്കാന്‍ അവസരമുണ്ടാക്കേണ്ടതിന്നുമാണിത്. ഈ അനുസ്മരണം അവരുടെ ജന്മദിനത്തിലോ  ചരമദിനത്തിലോ ആവണമെന്നോ, ആവാന്‍ പാടില്ലെന്നോ ഇസ്ലാം നിശ്ചയിച്ചിട്ടില്ല. 
മരിച്ചുപോയവരെ ആദരിക്കാനും അനുസരിക്കാനും അവരുടെ ജനന-മരണ ദിനങ്ങളേയാണു പൊതുവില്‍ എല്ലാവരും  ഉപയോഗപ്പെടുത്താറുള്ളത്. ഉചിതമായ ഒരു സന്ദര്‍ഭം എന്ന നിലയില്‍ മുസ്ലിംകളും അതു തുടരുന്നതില്‍ തെറ്റൊന്നുമില്ല. .............. സന്തോഷിക്കുന്നത് നേട്ടങ്ങള്‍ സ്വജനങ്ങളെ അറിയിച്ചും അവര്‍ക്ക് മധുര പലഹാരങ്ങളോ സദ്യകളോ നല്‍കിയും ആവാം . അതിനെയൊന്നും ആരും വിമര്‍ശിക്കേണ്ടതില്ല. 
ഈ രീതിയില്‍ പ്രവാചകനെ ആദരിക്കുന്നതിന്നും അവിടുത്തെ സന്ദേശങ്ങള്‍ അനുസ്മരിക്കുന്നതിന്നും പ്രചരിപ്പിക്കുന്നതിന്നും ഉള്ള ഒരവസരമായി  പ്രവാചകന്റെ ജന്മദിനത്തെ ഉപയോഗപ്പെടുത്തുന്നതിനെ ആരും എതിര്‍ക്കുമെന്നു തോന്നുന്നില്ല.  .........................
(പ്രബോധനം മാസിക - പുസ്തകം:44 , ലക്കം:11 , 1986 ഫെബ്രുവരി)
.......................................





ABU YASEEN AHSANI - CHERUSHOLA
ahsani313@gmail.com

Monday 26 November 2018

കൂട്ടുപ്രാർത്ഥന ബിദ്അത്ത് ഇവയുടെ സത്യമെന്തെന്ന് ജമാഅത്തെ ഇസ്ലാമി അറിയാതെ സത്യം പറയുന്നു

ജമാഅത്തേ ഇസ്ലാമി: പറഞ്ഞുവെച്ച ചില നേരുകളും വരികള്‍ക്കിടയിലെ കബളിപ്പിക്കലുകളും !!
...........................................................................................
1- നമസ്കാരാനന്തരം  നബി(സ്വ) ഒരിക്കലും കൂട്ടുപ്രാര്‍ത്ഥന നടത്തിയില്ലാ എന്നത്  നമസ്കാരാനന്തരം കൂട്ടുപ്രാര്‍ത്ഥന നടത്തുന്നത് ഒരു നിര്‍ദ്ദിഷ്ട കാര്യമല്ല എന്നേ കുറിക്കുകയുള്ളൂ, നിശിദ്ധ കാര്യമെന്ന് കുറിക്കുകയില്ല  നമസ്കാരാനന്തരം നബി(സ്വ) ചെയ്തിട്ടില്ലാത്ത പല കാര്യങ്ങളുമുണ്ടാകും. അതൊക്കെ നമസ്കാരാനന്തരം ഹറാം എന്ന് സാമാന്യബുദ്ധി വിധിച്ചു കളഞ്ഞാല്‍ കാര്യം കുഴഞ്ഞതു തന്നെ. ........... 
2- എല്ലാ ബിദ് അത്തുകളും വഴികേടാണെന്ന് പറയാനൊക്കില്ല: പ്രവാചകന്റെ കാലത്ത് നിലവിലില്ലാത്തതും പുതുതായി ആവിശ്കരിക്കപ്പെട്ടതുമായ സമ്പ്രദസയങ്ങളഖിലം നരകത്തിലേക്ക് നയിക്കുന്ന മാര്‍ഗഭ്രംശമാണെന്നു വന്നാല്‍ മനുഷ്യന്റെ വളര്‍ച്ചയോടൊപ്പം വളരാനും മാറി വരുന്ന സാഹചര്യങ്ങളില്‍ മനുഷ്യനെ മാര്‍ഗ ദര്‍ശനം ചെയ്യാനും ദീനുല്‍ ഇസ് ലാം തയ്യാറില്ല എന്നാണര്‍ത്ഥം. .......... ഒരുവന്‍ ഒരു നല്ല സമ്പ്രദായം ആവിശ്കരിച്ചാല്‍ അവനു അതിന്റെ പ്രതിഫലമുണ്ട്. അതനുസരിച്ചു പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലവുമുണ്ട്. ........ മുകളില്‍ പറഞ്ഞ ഖുര്‍ആനികാധ്യാപനങ്ങളില്‍ നിന്നും നബി വചനങ്ങളില്‍ നിന്നും ' എല്ലാ ബിദ് അത്തുകളും മാര്‍ഗ ഭ്രംശമാണ്  ' എന്ന സാമാന്യ പ്രസ്താവനയുടെ വിധി 'സയ്യി അ' - തെറ്റായ എന്ന് സോപാധികമായ ബിദ് അത്തുകള്‍ക്കേ ബാധകമാകൂ എന്ന് വ്യക്തമാക്കുന്നു. ............ 
(പ്രബോധനം വാരിക: വാള്യം: 46 , ലക്കം: 45- 1988 മാര്‍ച്ച്-26)
……………………………………………………..








ABU YASEEN AHSANI – CHERUSHOLA
ahsani313@gmail.com

പ്രവാചക സ്നേഹത്തിന്റെ സാരം സ്നേഹം തന്നെ,അനുസരിക്കുക എന്നല്ലെന്ന് ജമാഅത്തെ ഇസ്ലാമി!

പ്രവാചക സ്നേഹത്തിന്റെ സാരം:
നബിയെ സ്നേഹിക്കുകയെന്നാല്‍ നബിയെ സ്നേഹിക്കുകയെന്നു തന്നെയാണ് സാരം. നബിയെ അനുസരിക്കുകയെന്നല്ല. അനുസരണം സ്നേഹത്തിന്റെ ഫലമായും മറ്റു പലതിന്റെ ഫലമായും ഉണ്ടാകാവുന്നതാണ്. എത്തരത്തിലുള്ള അനുസരണയും ഇസ്ലാമായി വിശേഷിപ്പിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യാം. എന്നാല്‍ സ്നേഹത്തിന്റെ ഫലമായുള്ള അനുസരണമാണ് വിശ്വാസത്തെ സമ്പൂര്‍ണ്ണമാക്കുന്നത്. നബി(സ്വ) യോടുള്ള സ്നേഹമാണ് ഒരു വിശ്വാസിയെ നബി(സ്വ) യില്‍ ലയിപ്പിക്കുന്നത്. ...................
ജമാ അത്തേ ഇസ്ലാമിയുടെ സന്താനമായ '' സിമി'' പറഞ്ഞു വെച്ചത് - (വിവേകം-208 , 1995 ആഗസ്റ്റ്-15-31)
...........................









ABU YASEEN AHSANI - CHERUSHOLA
ahsani313@gmail.com

റബീഉൽ അവ്വലിന് സ്വാഗതമോതി ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രം പ്രബോധനം!

റബീഉല്‍ അവ്വലിനു സ്വാഗതം - 
....................................
മുസ്ലിം ലോകം റബീഉല്‍ അവ്വലിന്റെ സമാഗമത്തെ സകൗതുകം കാത്തിരിക്കുന്നു. ആബാല വ്രദ്ധം ജനങ്ങള്‍ ആനന്ദതുന്ദിലരായി സാമോദം സ്വാഗം ചെയ്യാന്‍ സന്നദ്ധരായിരിക്കുന്നു. മുസ്ലിം ദേവാലയങ്ങളും ഭവനങ്ങളും വ്യാപാരസ്ഥലങ്ങളും വെള്ളവലിച്ചും മറ്റും അലങ്കരിച്ചു തുടങ്ങിയിരിക്കുന്നു. കമ്പോളങ്ങള്‍ തോരണങ്ങളാല്‍ വിതാനിച്ചു തുടങ്ങിയിരിക്കുന്നു. മുസ്ലിംകളുടെ ഈ ആവേശത്തിനു എന്താണ് കാരണം ? അതു മറ്റൊന്നുമല്ല, ക്രിസ്താബ്ദം 571 ലെ ഒരു റബീഉല്‍ അവ്വലിന്റെ സ്മരണയെ നില നിര്‍ത്തുകയെ ന്നതാണ്. ............ ആ നബിവര്യന്റെ അനുയായികളായി ഇന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 60. കോടിയില്‍ പരം ജനങ്ങള്‍ നിവസിച്ചു വരുന്നു. അവരെല്ലാം ഈ സന്തോഷ പ്രകടനങ്ങളില്‍ ഭാഗവാക്കുകളായിരിക്കും . റബീഉല്‍ അവ്വലിന്റെ പിറവി തൊട്ടു ഒടുവരെ ആ മഹാനുഭാവനെപ്പറ്റിയുള്ള ഗദ്യ പദ്യങ്ങളിലായുള്ള പ്രകീര്‍ത്തനങ്ങള്‍ കേള്‍ക്കാം . ..........
 ജമാഅത്തേ ഇസ്ലാമിയുടെ മുഖപത്രം (പ്രബോധനം: പുതകം 18 , ലക്കം 4, 1960 നവമ്പര്‍-1).
..............................................................

അല്ല മൗലവിമാരേ...1960 കളിലുള്ള 60 കോടിയിലേറെയുള്ള - ഇന്നത്തെക്കണക്കനുസരിച്ച് 100 കോടിയിലേറെയുള്ള ലോക മുസ്ലിംകൾ മുഴുവനും തിരുനബയുടെ ജൻമദിന സന്തോഷ പ്രകടനങ്ങളിൽ ഭാഗവാക്കാകുമ്പോൾ ,നവോത്ഥാനം തലക്ക് പിടിച്ച കുറച്ച് പുത്തിജീവി മൗലവിമാർ മാത്രം ഒറ്റപ്പെട്ട് മാറി നിന്ന് കൊഞ്ഞനം കുത്തുന്നതിന്റെ രഹസ്യമെന്താണാവോ...?...



ABU YASEEN AHSANI - CHERUSHOLA
ahsani313@gmail.com

Saturday 24 November 2018

പ്രമാണം മദീനയോ മക്കയോ അല്ലെന്ന് മുജാഹിദ് മൗലവിമാർ !


*മക്കയിലേക്കും മദീനയിലേക്കും നോക്കാൻ ഖുർആനിലില്ലെന്ന് സകരിയ്യ സലാഹി*
👇👇👇👁👁👁
https://youtu.be/O9NL0-h_Kn4



*മക്കയിലേക്കും മദീനയിലേക്കും നോക്കിയിട്ടല്ല ദീൻ പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതുമെന്ന് വഹാബീ മൗലവിമാർ ❗*
👇👇👇👁👁👁
https://youtu.be/lyN6bZbHB0k
🌷വഹാബീ നേതാക്കളായ സകരിയ്യ സലാഹിയും ഫള്ലുൽ ഹഖ് ഉമരിയും കാര്യങ്ങൾ തുറന്നടിക്കുന്നു...
*മക്കയിലുണ്ടോ മദീനയിലുണ്ടോ* എന്ന് ചോദിച്ച്- ഇത്ര നാളും ഇസ്ലാമിക കർമ്മങ്ങൾക്ക് നേരെ കുതിര കയറിയിരുന്ന കുട്ടി മൗലവിമാരും കുഞ്ഞാടുകളുമിനി എന്ത് ചെയ്യുമോ എന്തോ...?...വഹാബികൾ ചോരപ്പുഴ ഒഴുക്കി പിടിച്ചെടുത്ത- ''മക്കയിലും മദീനയിലും''-ഉണ്ടോ എന്ന് ചോദിച്ച് മത കർമ്മങ്ങൾ പലതും തോട്ടിലേക്കെറിഞ്ഞ് ,ചെയ്യുന്നവരെ ഖുറാഫിയും ഖുബൂരിയും ശിയാ ചാരനും മുശ്രിക്കുമാക്കി വഹാബീ നരകത്തിൽ തള്ളി മരണപ്പെട്ട, പഴയ കാല വഹാബികളുടെ പാരത്രിക ലോക കാര്യം എന്താകുമോ എന്തോ...?...ആര് ഏറ്റെടുക്കുമോ ആവോ...?... ഇത്രനാളും ''
*''മക്കയിലുണ്ടോ മദീനയിലുണ്ടോ''* എന്ന പടുകൂറ്റൺ ഡയലോഗ് തട്ടി വിട്ട് *സ്വന്തം അണികളെപ്പോലും പച്ചക്ക് പറ്റിച്ചിരുന്ന* സലാഹിയും ഉമരി മൗലവിയുമാണ് യഥാക്രമം തറാവീഹിലും ജുമുഅയുടെ രണ്ട് ബാങ്കിലും ഉത്തരം പറയാൻ കഴിയാതെ  ബ ബ ബ അടിച്ചപ്പോൾ സത്യം വിളിച്ചു പറഞ്ഞത്... വെല്യ മൗലവിമാർ പാലം വലിച്ച് പ്രമാണം തിരുത്തിയ  കഥയറിയാതെ-
*''മക്കയിലുണ്ടോ മദീനയിലുണ്ടോ''* എന്ന് ചോദിച്ച് കത്തിക്കയറുന്ന കുഞ്ഞാടുകൾ സോഷ്യൽ മീഡിയയിലും നാട്ടിലെ കവല പ്രസംഗ വരാന്തകളിലും ഇപ്പോഴും സജീവമാണ് .അത് കേട്ട് ആവേശം കൊള്ളുന്ന കുറേ ''കഥയില്ലാ കുഞ്ഞാടുകൾ'' വഹാബീ നവോത്ഥാന പൗരോഹിത്യ ദുരന്തത്തിന്റെ  ചീഞ്ഞുനാറുന്ന ഉദാഹരണങ്ങളായി  ജ്വലിച്ചു നിൽക്കുന്നു...!...നവോത്ഥാനത്തിന്റെ നൂറ്റാണ്ടാഘോഷിച്ചിട്ടും പ്രമാണം പോലും തിരിയാതെ അരിയും തിന്ന് ആശാരിയെയും കടിച്ച് പാവം വഹാബിസം ദിശയറിയാതെ വേച്ച് വേച്ച് പിന്നെയും എങ്ങോട്ടോ...❗🤭😄
                 ✍ *ഖുദ്സി*

നബിദിനം-റഹ്മത്ത് കൊണ്ടുള്ള സന്തോഷവും ഈസാ നബിയും അലി തങ്ങളും!

റഹ്മത്ത് കൊണ്ടുള്ള സന്തോഷം" മൗലവിക്ക് ഖണ്ടനം !

*സൂറത്ത് യൂനുസ് 58 മത്തെ ആയത്തിലൂടെ റഹ്മത്ത് കൊണ്ട് സന്തോഷിക്കാൻ അല്ലാഹുവിന്റെ കൽപ്പന*______✒


*മുജാഹിദ് മൗലവിയുടെ ഒരു യൂടൂബ് വോയിസ് കേട്ടു റഹ്മത്തെന്നാൽ നബി (സ്വ) മാത്രമല്ല , ഈസാ നബിയും , അലിയ്യ് (റ) , മഴ അങ്ങനെ കുറേ കാര്യങ്ങൾ റഹ്മത്തായി ഉണ്ടല്ലോ !  അപ്പൊൾ ഈസാ നബിന്റെയും അലിയ്യ് (റ) വിന്റെയൊക്കെ ജന്മദിനാഘോഷം എന്ത് കൊണ്ട് നടത്തുന്നില്ല എന്ന് !!!!!!!!*


*അൽഹംദുലില്ലാഹ് !!!! എന്തായാലും ഒരു കാര്യം ഉറപ്പായല്ലോ ഹബീബ് (സ്വ) റഹ്മത്താണെന്നും ഈ റഹ്മത്ത് കൊണ്ട് സന്തോഷിക്കണമെന്നും കിട്ടി ഇത് മൗലവിയും നിഷേധിക്കണില്ലല്ലോ ?! ഇനി ഈസാ നബി (അസ) അലിയ്യ (റ) വിന്റെ കാര്യം മാത്രം പറഞ്ഞാൽ മതിയല്ലോ !!!*


*മറ്റൊരു ഒരു കാര്യം ഉണർത്തട്ടെ ലോകത്തുള്ള ഏറ്റവും വലിയ അനുഗ്രഹം അത് ഹബീബ് (സ്വ) തന്നെയാണ് മറ്റേത് അനുഗ്രഹത്തേക്കാളും*

*കൂടാതെ ജനിച്ച ദിവസം എല്ലാ ആഴ്ച തോറും നോമ്പെടുത്ത് മൗലിദ് ആചരിക്കാൻ ലോകത്തിന്റെ നേതാവായ ഹബീബ് (സ്വ) യുടേതല്ലാതെ മറ്റേത് പ്രവാചകനാണ് ഉള്ളത് മൗലവീ ഇനിയേതെങ്കിലും സ്വഹാബത്തിനുണ്ടോ ഈ ഒരു പ്രത്യേകത ????*

*ഇനി ഈസാ നബി (അസ) അലിയ്യ് (റ) ആകുന്ന അനുഗ്രഹത്തിൽ എന്ത് കൊണ്ട് അവരെക്കൊണ്ട് സന്തോഷിക്കുന്നില്ലാ എന്നാണല്ലോ !! അല്ലയോ മൗലവീ മുർസൽ മൗലീദും ബദർ മൗലീദൊക്കെ കഴിച്ച് ഇവരേയൊക്കെ ഏറ്റവും കൂടുതൽ സ്മരിക്കുന്ന സുന്നികളോടാണ് ഈ കാര്യം പറയുന്നത് എന്ന് മറന്ന് പോയോ മൗലവീ ??!! ഈസാ നബി (അസ) മിന്റെ ജനന ദിവസവും, വഫാത്ത് ദിവസവും , അലിയ്യ് (റ) വിന്റെ ജനന ദിവസവും വഫാത്ത് ദിവസവും സുന്നികൾ അവരുടെ മേൽ ഫാതിഹയും യാസീനും അവരുടെ മൗലീദൊക്കെ കഴിച്ച് പ്രസ്തുത ദിവസത്തെ ആദരിക്കുന്നത് തെറ്റാണെന്ന് പറയുന്നവരല്ല കേട്ടൊ !!! പക്ഷെ ഈസാ നബി (അസ) ,അലിയ്യ് (റ) നമ്മളൊക്കെ ആ മുത്ത് നബിയുടെ കീഴിലാകുന്നു. അത് കൊണ്ട് തന്നെ മുർസൽ മൗലിദും ബദർ മൗലീദിനേക്കാളൊക്കെ വിപുലമായിരിക്കും നമ്മുടെയൊക്കെ നേതാവായ മുത്ത് നബി (സ്വ) യുടെ ഈദ് മീലാദ് ആഘോഷം കേട്ടൊ !!!*

*എന്തായാലും മൗലവീ താങ്കളുടെ ഈ കണ്ട് പിടിത്തം കണ്ട് സത്യത്തിൽ ചിരി വന്ന് പോയി !!!!*

*കാരണം ഈ ജന്മദിനാഘോഷമെന്നാൽ കേക്ക് മുറിച്ച് മെഴുക് തിരി കത്തിക്കലാണെന്നാണോ കുട്ടി മൗലവി മനസ്സിലാക്കി വെച്ചത് !! എന്താണ് ജന്മദിനാഘോഷമെന്ന് പഠിക്കാത്തത് കൊണ്ടുള്ള വിവരക്കേടാണ് താങ്കൾക്ക് !!! ജന്മദിനാഘോഷം എന്ന പേരിൽ ലോക മുസ്ലിമീങ്ങൾ ചെയ്യുന്നത് എന്താണെന്ന് ശരിക്കും പഠിച്ചോളൂ അല്ലാഹു നമുക്ക് നൽകിയ ഏറ്റവും വലിയ അനുഗ്രഹമായ മുത്ത് നബി (സ്വ) യെ ഈ ലോകത്തേക്ക് അയക്കപ്പെട്ട ദിവസം , മാസം ഈ വലിയ അനുഗ്രഹത്തിൽ സന്തോഷിക്കുകയും അല്ലാഹുവിൽ നന്ദി രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ് ,‌ ലോകത്തിന്ന് തന്നെ ഈയൊരനുഗ്രഹം അല്ലാഹു നമുക്ക് നൽകാൻ തെരെഞ്ഞെടുത്ത ദിവസം റബീഉൽ അവ്വൽ 12 തിങ്കളാഴ്ചയാകുന്നു അത് കൊണ്ട് തന്നെ ഈ ദിനത്തിലുള്ള സന്തോഷ പ്രകടനങ്ങളെ പൊതുവേ ജന്മദിനാഘോഷം എന്ന് പറയുന്നു. നബി (സ്വ) യാകുന്ന റഹ്മത്ത് കൊണ്ട് സന്തോഷിക്കാൻ അവിടന്ന് ജനിച്ച ദിവസം തന്നെ തെരെഞ്ഞെടുക്കാമെന്നും അതാവർത്തിച്ച് ചെയ്യണമെന്നതിന്നും അസ്ഖലാനി ഇമാമിനെ പോലുള്ള ധാരാളം പണ്ഡിതന്മാരുടെ ഉദ്ധരണികളും സുന്നികൾക്ക് തെളിവായിട്ടുണ്ട്. പാടില്ലെന്നതിന്ന് ഒരു തെളിവും നിങ്ങളുടെ കയ്യിലില്ലല്ലോ ?!!*


*പ്രസ്തുത ദിവസത്തിൽ വന്ന പ്രവാചകൻ അല്ലെങ്കിൽ പ്രവാചകന്ന് വേണ്ടി അല്ലാഹു തെരെഞ്ഞെടുത്ത ദിവസം രണ്ടായാലും സന്തോഷിക്കാനുള്ളത് തന്നെയാണ്. പിന്നെ ഈ സന്തോഷവും ഷുക്റ് ചെയ്യലും നബി (സ്വ) യുടെ ജന്മദിനത്തിൽ മാത്രമായി ചെയ്യുന്ന പ്രത്യേക ഇബാദത്തല്ല മറിച്ച് എല്ലായിപ്പോഴും ചെയ്ത് കൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നെയാണ് , നബി (സ്വ) ജനിച്ച ദിവസമാകുമ്പോൾ വിപുലമായി ചെയ്യുന്നു ഈ ദിനത്തിന്ന് കൂടുതൽ പ്രത്യേകതയുണ്ടെന്നും വിശ്വസിക്കുന്നു !!! പക്ഷെ ഇതിനർത്ഥം അല്ലാഹു നമുക്ക് നൽകപ്പെട്ട മറ്റ് അനുഗ്രഹത്തിൽ സന്തോഷിക്കാൻ പാടില്ലെന്നോ ശുക്റ് ചെയ്യാൻ പാടില്ലെന്നോ അല്ല !!!! പക്ഷെ നമുക്ക് നൽകപ്പെട്ട മറ്റേത് അനുഗ്രഹത്തേക്കാളൊക്കെ വലിയ അനുഗ്രഹം അത് മുത്ത് നബി (സ്വ) മാത്രമാകുന്നു അത് കൊണ്ട് മുഹ്മിനീങ്ങൾ നബി (സ്വ) യാകുന്ന അനുഗ്രഹത്തിൽ ഏറ്റവും നല്ല നിലയിൽ തന്നെ സന്തോഷിക്കുകയും ചെയ്യും.*

*പിന്നെ ഒരായത്തിന്ന് ഒരുപാട് വ്യാഖ്യാനങ്ങൾ അഹ്ലുസ്സുന്നയുടെ മുഫസ്സിറുകൾ നൽകിയിട്ടുണ്ട് അതൊക്കെ സുന്നികൾക്ക് അംഗീകരിക്കാൻ ഒരു പ്രയാസവുമില്ല ! ഈസാ നബി (അസ) അലിയ്യ് (റ) അനുഗ്രഹമാണെന്ന് മുഫസ്സിറുകൾ സ്വഹീഹായ നിലയിൽ പഠിപ്പിക്കുന്നത് വിശ്വസിക്കാൻ പാടില്ലെന്ന് വാദിക്കുന്നവരുമല്ല സുന്നികൾ . പക്ഷെ മുജാഹിദുകൾ എന്ത് കൊണ്ട് അംഗീകരിക്കുന്നില്ല ???? സംഘടനക്ക് ഒപ്പിച്ച് അംഗീകരിക്കും അല്ലേ ?! എന്തായാലും മൗലവി ഓതിയ ആയത്തിൽ നബി (സ്വ) റഹ്മത്തല്ലാ എന്ന് കിട്ടുന്നില്ലല്ലോ അപ്പോൾ ഈ മുത്ത് നബി (സ്വ) യെ കൊണ്ട് എന്ത് കൊണ്ട് നിങ്ങൾ സന്തോഷിക്കുന്നില്ല നിങ്ങൾക്ക് ദുഖാചരമാണമാണല്ലോ ??! റഹ്മത്ത് കൊണ്ട് സന്തോഷിക്കാൻ പറഞ്ഞത് പോലെ മരണം നിങ്ങൾ ദുഖമാചരിച്ചോളൂ എന്ന് ഖുർ ആനിൽ വല്ല ആയത്തും ഉണ്ടോ മൗലവീ ???*

*സുന്നികൾ മുർസൽ മൗലിദിലൂടെയും ബദർ മൗലീദിലൂടെയും മറ്റ് അമ്പിയാ മുർസലുകൾ, സ്വഹാബാക്കളെയൊക്കെ അനുസ്മരിക്കുന്നു റബീഉൽ അവ്വൽ 12 ന്ന് നബി (സ്വ) യെക്കൊണ്ട് സന്തോഷ പ്രകടനങ്ങളും വിപുലമായി മറ്റ് ദിനത്തെക്കാളിലധികമായി ചെയ്യുന്നു എന്നാൽ മൗലവീ താങ്കളും താങ്കൾ പ്രതിനിധാനം ചെയ്യുന്ന വഹാബികളും ഈ അമ്പിയാക്കളെയോ , സ്വഹാബാക്കളെ സ്മരിക്കുകയോ , നബി (സ്വ) യെക്കൊണ്ട് സന്തോഷിക്കാറോ ഇല്ലല്ലോ എന്ത് കൊണ്ട് !?? ആദ്യം താങ്കളൊന്ന് ചെയ്ത് കാണിച്ച് കൊടുക്കൂ എന്നിട്ട് പോരേ വീരവാദങ്ങളൊക്കെ !!!*


*Siddeequl Misbaah__________*
 
09496210086_________✒

മൗദൂദി ഇസ്ലാമിന്റെ നേര്‍ശബ്ദം - ജമാഅത്തേ ഇസ്ലാമി

മര്‍ഹൂം മൗദൂദി ഇസ്ലാമിന്റെ നേര്‍ശബ്ദം - ജമാഅത്തേ ഇസ്ലാമി 
.....................
(പ്രബോധനം വാരിക: വാള്യം:55 , ലക്കം: 14 . 1998 സെപ്തമ്പര്‍ 19) 
............................










ABU YASEEN AHSANI - CHERUSHOLA
ahsani313@gmail.com

Friday 23 November 2018

ഫിത്ർ സകാത്ത് ഭക്ഷണമായിത്തന്നെ നൽകണമെന്ന് ജമാഅത്തെ ഇസ്ലാമി!

" ഫിത്വ് റ് സക്കാത്ത് ഭക്ഷണം തന്നെ നല്‍കണമെന്നാണ് ഹദീസുകള്‍ പഠിപ്പിക്കുന്നത് "
(പ്രബോധനം മാസിക- പുസ്തകം:39,, ലക്കം:5, 1980 ആഗസ്റ്റ്)
.................................................







Abu Yaseen Ahsani - Cherushola
ahsani313@gmail.com

നബിദിനാഘോഷം ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിക്ക് സ്വീകാര്യമെന്ന് പ്രബോധനം!

നബി(സ്വ)യുടെ ജന്മദിനാഘോഷം ശിര്‍ക്കാണെന്ന് ജമാ അത്തേ ഇസ്ലാമി വാദിച്ചിട്ടില്ല ! , നബി ദിനത്തില്‍ ചിലര്‍ പാരായണം ചെയ്യുന്ന 'മൗലൂദി'ല്‍ ശിര്‍ക്ക് പരമായ പരാമര്‍ശങ്ങള്‍ ഉണ്ട്, അതു കൊണ്ട് ആഘോഷം ശിര്‍ക്കാവുകയില്ല !! പ്രവാചകനോ അവിടുത്തെ ശിഷ്യന്മാരോ കാണിച്ചു തന്നിട്ടില്ലാത്തതും പ്രാമാണികമായി തെളിവില്ലാത്തതുമായ ഏതാഘോഷവും മതചടന്‍ങെന്ന നിലയില്‍ നടത്തിയാല്‍ അത് ബിദ് അത്താണ് !!! ബിദ് അത്തും ശിര്‍ക്കും ഒന്നല്ല രണ്ടാണ്. ..........................
പ്രവാചക സന്ദേശത്തിലേക്ക്  അദ്ധേഹത്തിന്റെ പ്രബോധനമെത്താത്ത അനേകം കോടി ജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനുതകുന്ന ഏതു പരിപാടിയും ഏത് കാലത്തായാലും ആവശ്യമാണ്, നല്ലതാണ്. അതൊന്നും ബിദ് അത്തായ മൗലിദാഘോഷമല്ല !!!!! 

.....................
നബി[സ]യുടെ ജൻമദിനമുൾക്കൊള്ളുന്ന റബീഉൽ അവ്വൽ മാസപ്പിറവിയെ സ്വാഗതം ചെയ്തു കൊണ്ട് ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി റാലി നടത്തിയതായി വാർത്ത കണ്ടു.പിന്നെന്തു കൊണ്ട് ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി നബിദിനാഘോഷത്തെ തള്ളിപ്പറയുന്നു ?

.....നബിദിനാഘോഷം തെറ്റല്ലെന്ന് അഭിപ്രായമുള്ള ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി റബിഉൽ അവ്വലിൽ റാലി നടത്തിയിരിക്കാം. ആ അഭിപ്രായമുള്ളവർ ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയിലും ഉണ്ടാകാം. അതിനെ എതിർക്കുന്നവരുമുണ്ടാകാം.... ...
(പ്രബോധനം വാരിക. വാള്യം:49, ലക്കം:27, 1990 നവമ്പര്‍-24) 
.....................
അല്ല മൗലവിമാരേ... നബിദിനാഘോഷം ബിദ്അത്താണെങ്കിൽ ,നബിദിനാഘോഷ റാലി നടത്തിയ ബംഗ്ളാളാദേശ് ജമാഅത്തെ ഇസ്ലാമിയും, ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയിൽ നിന്ന് അതിനെ അനുകൂലിക്കുന്നവരും നരകത്തിലാണോ...?...ഞാനും കെട്ട്യോളും മാത്രം സ്വർഗത്തിലെന്ന ശൈലി....!




നബിദിനാഘോഷം ശിർക്കല്ല- ജമാഅത്തെ ഇസ്ലാമി!-പിന്നെന്താണ് ?

നബി(സ്വ)യുടെ ജന്മദിനാഘോഷം ശിര്‍ക്കാണെന്ന് ജമാ അത്തേ ഇസ്ലാമി വാദിച്ചിട്ടില്ല ! , നബി ദിനത്തില്‍ ചിലര്‍ പാരായണം ചെയ്യുന്ന 'മൗലൂദി'ല്‍ ശിര്‍ക്ക് പരമായ പരാമര്‍ശങ്ങള്‍ ഉണ്ട്, അതു കൊണ്ട് ആഘോഷം ശിര്‍ക്കാവുകയില്ല !! പ്രവാചകനോ അവിടുത്തെ ശിഷ്യന്മാരോ കാണിച്ചു തന്നിട്ടില്ലാത്തതും പ്രാമാണികമായി തെളിവില്ലാത്തതുമായ ഏതാഘോഷവും മതചടന്‍ങെന്ന നിലയില്‍ നടത്തിയാല്‍ അത് ബിദ് അത്താണ് !!! ബിദ് അത്തും ശിര്‍ക്കും ഒന്നല്ല രണ്ടാണ്. ..........................
പ്രവാചക സന്ദേശത്തിലേക്ക്  അദ്ധേഹത്തിന്റെ പ്രബോധനമെത്താത്ത അനേകം കോടി ജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനുതകുന്ന ഏതു പരിപാടിയും ഏത് കാലത്തായാലും ആവശ്യമാണ്, നല്ലതാണ്. അതൊന്നും ബിദ് അത്തായ മൗലിദാഘോഷമല്ല !!!!! 
(പ്രബോധനം വാരിക. വാള്യം:49, ലക്കം:27, 1990 നവമ്പര്‍-24) 
.....................





സ്ത്രീകൾ വീടുകളിൽ ഒതുങ്ങി കഴിയേണ്ടവരെന്ന് ജമാഅത്തെ ഇസ്ലാമി!

സ്ത്രീകള്‍ അവരുടെ വീടുകളില്‍ ഒതുങ്ങി കഴിയേണ്ടവരാണ്, പുറത്തിറങ്ങി നടക്കേണ്ടവരല്ല
(പ്രബോധനം വാരിക- വാള്യം 47, ലക്കം: 35, 1989 ഫെബ്രുവരി-4)
.................................................