ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 3 September 2024

നബി ദിനം-15 വഹാബീ വൈരുദ്ധ്യങ്ങൾ

 *നബിദിനാഘോഷം :*

*വഹാബി വൈരുദ്ധ്യങ്ങൾ (1/15)*

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ജന്മദിനത്തിന്* *മഹത്വമുണ്ടോ ?*


തിരുനബി(സ) യുടെ ജന്മദിനത്തിന് ഇസ്‌ലാമിൽ മഹത്വമുണ്ടോ, പ്രത്യേകതയുണ്ടോ ?


ഉണ്ടെന്നും ഇല്ലെന്നും പരസ്പര വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരാണ് മുജാഹിദുകൾ. 


നബി(സ) യുടെ ജന്മ ദിനത്തിന് ഇസ്‌ലാമിൽ ഒരു സ്ഥാനവുമില്ലെന്നാണ്  കെ എൻ എം മുഖപത്രത്തിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.


"... ഇതിൽ നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത് അവരുടെ(അമ്പിയാക്കളുടെ)യൊന്നും ജനന മരണ ദിനങ്ങൾക്കല്ല ഇസ്‌ലാമിൽ സ്ഥാനമുള്ളത്, മറിച്ച് അവരുടെയെല്ലാം ജീവിത മാതൃക പിൻപറ്റുന്നതിനാണ് എന്നാണ്."

(അൽമനാർ 2006 ഏപ്രിൽ പേജ് :13)


എന്നാൽ നബി(സ)യുടെ ജന്മ ദിനത്തിന് ഇസ്‌ലാമിൽ സ്ഥാനമുണ്ട്, പ്രത്യേകതയുണ്ട്. തിങ്കളാഴ്ച ദിവസത്തിനുള്ള മഹത്വം അവിടുത്തെ ജന്മദിനം എന്നതാണ്. അതിനുള്ള ശുക്റാണ് തിങ്കളാഴ്ച നോമ്പിലൂടെ നബി(സ) പ്രകടിപ്പിച്ചത്. ലോക മുസ്ലിംകൾ ഇന്നും ആ മഹത്വം മനസ്സിലാക്കി എല്ലാ തിങ്കളാഴ്ചയും നോമ്പനുഷ്ടിച്ചു വരുന്നു.  ഇക്കാര്യം ഹദീസിൽ സ്ഥിരപ്പെട്ടതാണ്.


തിങ്കളാഴ്ച നോമ്പ് സുന്നത്ത് ആവാൻ കാരണം മുത്ത് നബി(സ)യുടെ ജന്മദിനമാണെന്ന ഹദീസ് ഉദ്ധരിച്ചുകൊണ്ട് വഹാബി നേതാവ് മൗലവി സുഹൈർ ചുങ്കത്തറ നബിയുടെ ജന്മദിനത്തിന് മഹത്വം ഉണ്ടെന്നും പ്രത്യേകതയുണ്ടെന്നും സമ്മതിക്കുന്നു.


"തിങ്കളാഴ്ച പുണ്യ റസൂൽ(സ)ജനിച്ച ദിവസം.കൊല്ലത്തിൽ ഒരു ദിവസമല്ല 52 ദിവസം. നബി (സ)ജനിച്ച ദിവസത്തിന് പ്രത്യേകതയില്ലേ? ഉണ്ട്. എന്താണത്? സുന്നത്ത് നോമ്പ്."

നോമ്പും നിയമവും പേജ് : 43 സുഹൈർ ചുങ്കത്തറ)


"നബി (സ) ജനിച്ച ദിവസം തീർച്ചയായും സാധാരണ ദിവസമല്ല. അസാധാരണ ദിവസമാണ്."

(നബിദിനാഘോഷം പേ: 31

സുഹൈർ മൗലവി)


*ശുക്ർ ചെയ്യണം* 

*ഫണ്ട് ശേഖരിക്കണം*


അപ്പോൾ സാധാരണക്കാരുടെ ജന്മദിനം പോലെയല്ല തിരുനബി(സ)യുടെ ജന്മദിനം. മാത്രമല്ല, അവിടുത്തെ ജന്മദിനം ഉൾക്കൊള്ളുന്ന മാസത്തിൽ പ്രത്യേകം ദഅവത് നടത്തി ശുക്ർ ചെയ്യണമെന്നും, അതിനായി ഫണ്ട് ശേഖരിക്കണമെന്നും മുജാഹിദ് സ്ഥാപക നേതാക്കൾ തന്നെ നിർദ്ദേശം നൽകിയത് ശ്രദ്ധിക്കുക:


"മുഹമ്മദ് നബി(സ) യെ അല്ലാഹു ഭൂജാതനാക്കി ലോകത്തെ അനുഗ്രഹിച്ചിട്ടുള്ളതിന് ഈ മാസത്തിൽ നബി(സ)യുടെ ദഅവത് പ്രചരിപ്പിക്കുക വഴിയായ് നാം എല്ലാവരും അല്ലാഹു തആലാക്ക് ശുക്ർ ചെയ്യണം. അതിനായി ദേശങ്ങൾ തോറും മൗലിദ് യോഗങ്ങൾ കൂട്ടി അതിൽ നാനാജാതി മതസ്ഥരെയും സമ്മേളിപ്പിച്ച്  അവർക്കെല്ലാം നബി (സ)യുടെ ദഅവത് തബ്ലീഗ് ചെയ്യുന്ന കടമയെ നാം നിർവഹിക്കുകയും, ഈ മാസത്തിലും റമദാൻ മാസത്തിലും എല്ലാ ദേശത്തും ഒരു തബ്ലീഗ് ഫണ്ട് ശേഖരിക്കുകയും വേണം."

(അൽ മുർഷിദ് മാസിക

1935 ജൂൺ പേജ് 197)



*നബിദിനാഘോഷം: മുജാഹിദ് വൈരുദ്ധ്യങ്ങൾ (2/15)*

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നബിദിനാഘോഷം:*

*ഖുർആനിൽ തെളിവുണ്ടോ?*


റബീഉൽ അവ്വൽ ആഗതമാവുമ്പോൾ മുത്ത് നബി(സ)യെ കൂടുതൽ സ്മരിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന വിശ്വാസികളോട് ഇങ്ങനെ ചെയ്യാൻ ഖുർആനിലുണ്ടോ എന്ന് ചോദിക്കുന്നവരാണ് ആധുനിക വഹാബികൾ. 

എന്നാൽ മുജാഹിദ് സ്ഥാപക നേതാക്കളിൽ പലരും റബീഉൽഅവ്വലിൽ സന്തോഷം പ്രകടിപ്പിച്ചവരും  അതിനു ഖുർആനിൽ തെളിവുണ്ടെന്ന് പഠിപ്പിച്ചവരുമായിരുന്നു.


മുജാഹിദ് പണ്ഡിതസഭ KJU പുറത്തിറക്കിയ അൽ മുർശിദ് മാസികയിൽ റബീഉൽ അവ്വൽ മാസത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഒരു പ്രസാധക കുറിപ്പുണ്ട്. അതിൽ ഖുർആൻ സൂക്തം ഉദ്ധരിച്ചുകൊണ്ടാണ് മുത്ത് നബി(സ) യുടെ ജനനത്തിൽ സന്തോഷിക്കാൻ പ്രത്യേകം നിർദ്ദേശം നൽകിയിരിക്കുന്നത്. 


"മർഹബൻ  ബി ശഹ് റി റബീഇൽ അവ്വൽ മർഹബൻ ബി ഹി അഹ് ലൻ വ സഹ് ലൻ എന്ന തലവാചകത്തിലുളള പ്രസാധക കുറിപ്പ് തുടങ്ങുന്നത് തന്നെ ഖുർആനിലെ സൂറ ആലു ഇംറാനിലെ 

لقد من الله على المؤمنين

എന്ന സൂക്തം ഉദ്ധരിച്ചുകൊണ്ടാണ്. അതിങ്ങനെ വായിക്കാം :


"അല്ലാഹുവിന്റെ ലക്ഷ്യങ്ങളെ അവർക്ക് പറഞ്ഞ് ഗ്രഹിപ്പിക്കുകയും അവരെ സംസ്കരിക്കുകയും അവർക്ക് ഗ്രന്ഥത്തെയും വിജ്ഞാനത്തെയും പഠിപ്പിക്കുകയും ചെയ്യുന്ന അവരിൽ നിന്ന് തന്നെയുള്ള ഒരു ദൂതനെ അവരിൽ നിന്ന് തന്നെ നിയോഗിക്കുക വഴിക്ക് സത്യവിശ്വാസികളെ അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു.


റബീഉൽ അവ്വൽ മാസം ഇതാ ആരംഭിച്ചു. റസൂലുള്ളാഹി(സ)യുടെ ജനനത്തിലുള്ള സന്തോഷം കാണിക്കുവാൻ എല്ലാവരും ഒരുങ്ങി കഴിഞ്ഞു.  സഹോദരങ്ങളെ, നാം എന്തിന് സന്തോഷം കാണിക്കുന്നു. നബി(സ) മുഖേന അല്ലാഹു നമ്മെ അനുഗ്രഹിച്ചതിന് നാം നന്ദി കാണിക്കണം...."


(അൽ മുർശിദ് മാസിക

1937 മെയ് പേജ് : 42 )


റബീഉൽ അവ്വൽ മാസം മുത്ത് നബി(സ)യെ കൊണ്ട് അല്ലാഹു നമ്മെ അനുഗ്രഹിച്ച മാസമാകയാൽ ഈ മാസം വരുമ്പോൾ മുത്ത് നബി(സ) യുടെ ജനനത്തിൽ നാം സന്തോഷിച്ച് അല്ലാഹുവിന്റെ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കണമെന്നും അതിന് ഖുർആനിക സൂക്തം തെളിവാണെന്നുമാണ്  മൗലവിമാർ മേൽ പ്രസ്ഥാവനയിലൂടെ  ഓർമ്മിപ്പിക്കുന്നത്.


ഇപ്പോൾ മൗലവിമാർ നബിദിനാഘോഷത്തിന് ഖുർആനിൽ തെളിവുണ്ടോ എന്ന് ചോദിക്കുന്നത് സ്ഥാപക നേതാക്കൾ പഠിപ്പിച്ച ആദർശത്തിന് വിരുദ്ധമാണെന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാം.



*3/15*

*നബിദിനാഘോഷം :*

*മുജാഹിദ് വൈരുദ്ധ്യങ്ങൾ* 

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ജന്മദിനത്തെ കുറിച്ച്*

*ഹദീസിൽ സൂചന പോലുമില്ലെന്ന് !!.*


നബി(സ)യുടെ ജന്മദിനത്തിന് മഹത്വമില്ലെന്ന് സ്ഥാപിക്കാൻ മുജാഹിദുകൾ സാധരണ എഴുതിവിടാറുള്ളത് അമ്പിയാക്കളുടെ ജന്മദിനത്തെ കുറിച്ച് ഹദീസുകളിൽ ഒരു സൂചനയും നൽകിയില്ലെന്നാണ്.


"ഹദീസ് ഗ്രന്ഥങ്ങളിലും പല പ്രവാചകന്മാരുടെയും ചരിത്രമുണ്ട്. എന്നാൽ ആകൂട്ടത്തിൽ ഒരാളുടെ പോലും ജന്മദിനത്തെ കുറിച്ച് യാതൊരു സൂചനയുമില്ല എന്നതും ശ്രദ്ധേയമാണ്."

(അൽ മനാർ 2006 ഏപ്രിൽ പേജ്: 12)


നബിദിനത്തിന് മഹത്വമില്ലെന്ന് വാദിക്കാൻ പ്രമാണങ്ങളുടെ പിൻബലമില്ലാതിരിക്കുമ്പോൾ കണ്ടെത്തുന്ന ന്യായങ്ങൾ മാത്രമാണിത്.   തിങ്കൾ, വെളളി ദിവസങ്ങളുടെ  പ്രത്യേകത തന്നെ പ്രവാചകന്മാരുടെ ജന്മദിനമാണ്. മഹത്വമുളള ദിവസങ്ങളിൽ അവർ ജനിച്ചതല്ല. മറിച്ച് അമ്പിയാക്കളുടെ ജന്മം നടന്നതിനാൽ തിങ്കൾ, വെള്ളി ദിവസങ്ങൾക്ക് മഹത്വം വന്നതാണ്. ഇക്കാര്യം ഹദീസിൽ വന്നിട്ടുമുണ്ട്.


നബി(സ) യുടെയും ആദം നബി(അ)

ന്റെയും ജന്മദിനത്തെ കുറിച്ച് വന്ന ഹദീസ് മുജാഹിദിന്റെ അൽ മനാർ മാസികയിൽ തന്നെ ഉദ്ദരിക്കുന്നു. 


"നബി(സ)പറഞ്ഞു : തിങ്കളാഴ്ച ഞാൻ ജനിക്കുകയും എനിക്ക് ദിവ്യ സന്ദേശമിറങ്ങാൻ തുടങ്ങുകയും ചെയ്ത ദിവസമാണ്. അത് കൊണ്ടാണ് ഞാൻ നോമ്പനുഷ്ടിക്കുന്നത്. (മുസ്‌ലിം ) "

(അൽമനാർ 2015 ഡിസംബർ പേജ് : 4)


ആദം നബി(അ)ന്റെ ജന്മദിനത്തെ കുറിച്ച് പരാമർശിക്കുന്ന ഹദീസ് :


"സൂര്യൻ ഉദിക്കുന്ന ദിവസങ്ങളിൽ ഉത്തമമായ ദിവസമാകുന്നു വെള്ളിയാഴ്ച. ആ ദിവസത്തിലാണ് ആദം നബി(അ)സൃഷ്ടിക്കപ്പെട്ടതും. (മുസ്ലിം, അബൂദാവൂദ് )

(അൽമനാർ 2018 നവംബർ പേജ് : 46)


അമ്പിയാക്കളുടെ ജന്മദിനത്തെ കുറിച്ച് ഹദീസിൽ ഒന്നും വന്നിട്ടില്ലെന്ന് പറയുന്നതും അമ്പിയാക്കളുടെ ജന്മദിനത്തെക്കുറിച്ച് വന്ന ഹദീസ് റിപ്പോർട്ട് ചെയ്യുന്നതും കെ എൻ എം മുഖപത്രമായ അൽമനാർ മാസിക തന്നെയാണ്.


നോക്കൂ, 

ഒരു വിഷയത്തിൽ ഇത്രയും വ്യക്തമായ വൈരുദ്ധ്യങ്ങൾ ഒരേ പ്രസിദ്ധീകരണത്തിൽ തന്നെ പറയേണ്ടി വരുന്നത് മനുഷ്യ നിർമ്മിത ആദർശം സ്വീകരിച്ചത് കൊണ്ടല്ലെ..



*4/15*

*നബിദിനാഘോഷം :*

*മുജാഹിദ് വൈരുദ്ധ്യങ്ങൾ*

✍️Aslamsaquafi payyoli


*നബിദിനാഘോഷം :*

*നിഷിദ്ധമെന്ന വാദം*

*ഇസ്‌ലാമിക വിരുദ്ധം*


ഇസ്‌ലാമിൽ ഒരു കാര്യം അനിസ്‌ലാമികമെന്നോ നിഷിദ്ധമെന്നോ പറയാൻ തെളിവുകൾ വേണം. അവനവന് ഇഷ്ടമില്ലാത്തതൊക്കെ നിഷിദ്ധമാക്കാൻ ഇസ്‌ലാമിൽ ഒരു വകുപ്പുമില്ല. 

ഇത് മൗലവിമാർക്കും അറിയാവുന്ന ഒരു വസ്തുതയാണ്.


വഹാബി പ്രസിദ്ധീകരണമായ

അൽ ഇസ്‌ലാഹ് മാസികയിൽ നിന്ന് :


" ആരാണ് ഒരു കാര്യം ഹലാൽ എന്നും ഹറാം എന്നും പറയാൻ ഇവർക്ക് അധികാരം നൽകിയത് ? ഖുർആനിലും സുന്നത്തിലും ഖണ്ഡിതമായി പറയാത്ത ഒരു കാര്യത്തിൽ ഹറാം എന്ന് വിധി പറയൽ അല്ലാഹുവിന്റെയും റസൂലിന്റെയും അധികാരത്തിൽ കൈകടത്തലാകുന്ന ധിക്കാരമാണെന്നത് പ്രത്യേകം ഓർക്കുക. "


(അൽ ഇസ്‌ലാഹ് മാസിക

2011 ഡിസംബർ പേ: 16,17,)


ഈ നിയമങ്ങളൊക്കെ അറിഞ്ഞുകൊണ്ട് തന്നെ ഇതിനു വിരുദ്ധമായി നബിദിനാഘോഷ വിഷയത്തിൽ മൗലവിമാർ നിലപാടെടുക്കുന്നത് നോക്കൂ.


" നബി(സ)യെ സ്നേഹിക്കണം, ആദരിക്കണം, അതിനു മാതൃകയുണ്ട്. ആ മാതൃകയാണ് നാം സ്വീകരിക്കേണ്ടത്. അതിന്  നാം ഇന്ന് സ്വീകരിക്കുന്ന രീതി ശരിയല്ല. മൗലിദ് ഓതിയോ, ഓതിച്ചോ, ജന്മദിനം കൊണ്ടാടിയോ, പ്രകടനം നടത്തിയോ, അന്നദാനം നടത്തിയോ, മദ്രസ കുട്ടികളെ തെരുവിലിറക്കി മുദ്രാവാക്യം വിളിച്ചോ അല്ല - ഇവകളെല്ലാം ബിദ്അത്തും അനാചാരവും മാതൃകയില്ലാത്തതും ശിക്ഷാർഹവുമാണ്. "

(അൽമനാർ മാസിക 

2012 ഫെബ്രുവരി പേജ് :20)


മേൽ പറഞ്ഞ വിധം നബിദിനാഘോഷത്തിലൂടെ നബി(സ)യോടുള്ള സ്നേഹം പ്രകടിപ്പിക്കൽ നിഷിദ്ധമാണെന്നതിന് ഏതെങ്കിലും ഒരു പ്രമാണമുണ്ടോ? ഖുർആനിലുണ്ടോ? ഹദീസിലുണ്ടോ?

ഇന്നുവരെ ഒരു മൗലവിയും അങ്ങനെയൊന്നുദ്ധരിച്ചു കണ്ടില്ല.

മുത്ത് നബി(സ)യോടുള്ള അടങ്ങാത്ത സ്നേഹത്താലായിരുന്നു ഇമാം മാലിക് (റ) മദീനയിൽ വാഹനം ഉപേക്ഷിച്ചത്. നഗ്ന പാദത്താൽ നടന്നു നീങ്ങിയത്. ഖുർആനിലോ ഹദീസിലോ ഇല്ലാത്തൊരു മാതൃക നബിസ്നേഹ പ്രകടനത്തിന് സ്വീകരിച്ച ഇമാം മാലിക് തങ്ങളെ തിരുത്താൻ ഉത്തമ നൂറ്റാണ്ടിൽ ആരുമുണ്ടായിരുന്നില്ല;

സ്നേഹപ്രകടനത്തിന് ഒരു പ്രത്യേക രൂപമോ ശൈലിയോ ഇല്ലെന്ന് തന്നെ. നിഷിദ്ധമല്ലാത്തതെല്ലാം സ്വീകരിക്കാം.


പ്രമാണങ്ങളിൽ ഖണ്ഡിതമായി ഹറാം എന്ന് പറയാത്ത നബിദിനാഘോഷം നിഷിദ്ധമാണെന്ന്  പ്രഖ്യാപിക്കുക വഴി അല്ലാഹുവിന്റെയും റസൂലിന്റെയും അധികാരത്തിൽ കൈകടത്തുകയെന്ന കടുത്ത ധിക്കാരമല്ലെ വഹാബികൾ ചെയ്തുകൊണ്ടിരിക്കുന്നത്.



*5/15*

*നബിദിനാഘോഷം:*

*മുജാഹിദ് വൈരുദ്യങ്ങൾ*

➖➖➖➖➖➖➖➖➖➖➖

✍️aslamsaqafi payyoli 


*നബി(സ)ചെയ്യാത്തതെല്ലാം*

*ബിദ്അതാണോ...?!*


നന്മകൾ മുടക്കുക ബിദ്അത്ത്കാരുടെ പ്രധാന ലക്ഷ്യങ്ങളിൽപെട്ട ഒന്നാണല്ലോ. അതിന് വിശ്വസനീയമായി തോന്നാവുന്ന ചില ഉസൂലുകൾ അവർ മെനഞ്ഞുണ്ടാക്കും. അത് സത്യമാണെന്ന് ധരിച്ച് ചിലരെങ്കിലും അതിൽ പെട്ടുപോകും. 


നബി(സ)ചെയ്യാത്തതെല്ലാം ബിദ്അത്താകുന്നു എന്നതാണ്  നബിദിനാഘോഷത്തിനെതിരെ മൗലവിമാർ കൊണ്ടുവരുന്ന പുതിയ ഉസൂല്.


"അല്ലാഹുവോ റസൂലോ നിശ്ചയിച്ചിട്ടില്ലാത്ത ആരാധനാകർമങ്ങൾ ചെയ്തുകൊണ്ട് ഉണ്ടാകുന്ന ബിദ്അത്തുകൾ. ഇതിനു ഉദാഹരണമാണ് നാരിയ സ്വലാത്ത്, മൗലിദ് ആഘോഷം. 

(അൽ മനാർ 2018 

നവംബർ പേജ് 20)


അല്ലാഹുവും റസൂലും നിശ്ചയിച്ചിട്ടില്ലാത്തതാണോ സ്വലാത്തും മൗലിദ് ആഘോഷവും ? സ്വലാത്ത് ചൊല്ലാനുള്ള നിർദ്ദേശം ഖുർആനിൽ ഹദീസിലും ഇല്ലേ? നബി (സ)യുടെ ജന്മദിനമായ തിങ്കൾ നോമ്പ് നോറ്റ് നബി(സ) ആഘോഷിച്ചത് ഹദീസിലില്ലെ? ഉണ്ടെന്ന് മൗലവിമാർക്കും ബോധ്യമുള്ള കാര്യമാണ്. 


ഇനി സ്വലാത്തിനും നബിദിനാഘോഷത്തിനും  പുതിയ രൂപങ്ങൾ ഉണ്ടാക്കാമോ? എല്ലാവർഷവും റബീഉൽ അവ്വൽ 12ന് ആഘോഷിക്കാമോ? പറ്റുമെന്ന് പണ്ഡിതർ തീരുമാനം പറഞ്ഞു. വിശ്വാസികൾക്കിനി ഇതിൽ സംശയമില്ല.


പക്ഷേ, വഹാബികൾ ഇവിടെ 'ഇങ്ങനെ നബി ചെയ്തു കാണിച്ചു തന്നിട്ടുണ്ടോ' എന്ന ചോദ്യമുയർത്തി. ഹദീസിൽ വന്ന വാചകങ്ങൾ മാത്രമേ സ്വലാതിന് ഉപയോഗിക്കാവൂ എന്ന് വാദിച്ചു. അതുവഴി എല്ലാ സ്വലാത്തുകളെയും തള്ളിക്കളഞ്ഞു. റബീഉൽ അവ്വൽ 12ന് തിരു ജന്മത്തിൽ ആഘോഷിക്കരുതെന്ന് അവർ വാദിച്ചു.


സത്യത്തിൽ, സ്വലാത്തിൻ്റെ വാചകങ്ങൾ ഹദീസിൽ വന്നതാവണം എന്നൊരു നിബന്ധന ഇല്ലെന്ന് ഇമാമീങ്ങൾ പഠിപ്പിച്ചതാണ്. ഇമാമുകൾ ദീർഘമായ സ്വലാത്തുകൾ അവരുടെ ഗ്രന്ഥങ്ങളിൽ എഴുതിവെച്ചിട്ടുമുണ്ട്. 

ഇത്പോലെ വർഷത്തിൽ ആവർത്തിച്ചു വരുന്ന റബീഉൽ അവ്വൽ 12 ആഘോഷ ദിനം ആക്കാമെന്നത് 'ഖിയാസു'കൊണ്ട് പണ്ഡിതന്മാർ സ്ഥിരപ്പെടുത്തിയതാണ്. ഖിയാസ് പ്രമാണങ്ങളിൽ പെട്ടതാണ്. 


ഇത്തരം ഘട്ടത്തിൽ പണ്ഡിതരെ പരിഹസിക്കുകയാണ് തള്ളിക്കളയുകയാണ് മൗലവിമാർ ചെയ്യാറുള്ളത്. നന്മ മുടക്കലാണല്ലോ ബിദ്അത്തുകാരുടെ ലക്ഷ്യം.


നബിദിനാഘോഷത്തെ പറ്റി ഇമാമുകൾ പറഞ്ഞതിനെ കൊച്ചാക്കിക്കൊണ്ട് മൗലവിമാർ എഴുതിയത് നോക്കൂ :


"ആരോ പറഞ്ഞതും ആരോ ചെയ്തതും ഇസ്‌ലാമിൽ പ്രമാണങ്ങളല്ല. മുസ്‌ലിംകൾ സ്വീകരിക്കേണ്ട കൽപ്പനകളും അല്ല. അല്ലാഹുവും അവന്റെ റസൂലും കൽപ്പിച്ചിട്ടുണ്ടോ എന്നാണ് നോക്കേണ്ടത്.

ഉണ്ടെങ്കിൽ അങ്ങനെ തന്നെ ചെയ്യണം. ഇല്ലെങ്കിൽ അതൊക്കെ ദൂരെ എറിയണം. "

(അൽ മനാർ 2015 

ഡിസംബർ പേജ് 5)


ഇജ്മാഇനെയും ഖിയാസിനെയും വെട്ടി മാറ്റുന്ന ഇത്തരം കൈക്രിയകൾ  നബിദിനാഘോഷവുമായി ബന്ധപ്പെട്ടാണ് മൗലവിമാർ കൂടുതൽ പുറത്തെടുക്കാറുള്ളത്. 


എന്നാൽ, എല്ലായിടത്തും അല്ലാഹുവും റസൂലും കൽപ്പിച്ചിട്ടുണ്ടോ എന്ന് ഇവർ നോക്കാറില്ല. അത് പ്രായോഗികവുമല്ല. 

ഒരുദാഹരണം പറയാം.


എല്ലാ വെള്ളിയാഴ്ചയിലും ഖുതുബയിൽ സ്വലാത്ത് ചൊല്ലലും വിശ്വാസികൾക്ക് വേണ്ടി ദുആ ചെയ്യലും നിർബന്ധഘടകമാണല്ലൊ. ഇത് മൗലവിമാരും പഠിപ്പിക്കുന്നുണ്ട്.


"അല്ലാഹുവിനെ സ്തുതിക്കലും , പുകഴ്ത്തലും, നബിയുടെ മേൽ സ്വലാത്ത് ചൊല്ലൽ, മുഅമിനുകൾക്ക് വേണ്ടിയുള്ള പ്രാർത്ഥന എന്നീ അഞ്ചു കാര്യങ്ങൾ ജുമുഅയുടെ റുക്നുകൾ  ആകുന്നു "

(അൽമനാർ 2022

ജൂൺ പേജ് 39 )


"ഹംദ് ,സ്വലാത്ത്, ഖുർആൻ പാരായണം, പ്രാർത്ഥന മുതലായ അവിഭാജ്യ ഘടകങ്ങൾ "

(ശബാബ് 2019 

ഏപ്രിൽ 2 പേജ് 26 )


എന്നാൽ നബി(സ) ഏതെങ്കിലും ഒരു വെള്ളിയാഴ്ച ഖുത്ബയിൽ സ്വലാത്ത് ചൊല്ലിയിട്ടുണ്ടോ ?  കൽപ്പിച്ചിട്ടുണ്ടോ? ദുആ നടത്താൻ പറഞ്ഞിട്ടുണ്ടോ? ഖുതുബയിൽ സ്വലാത്ത് ചെല്ലാനും ദുആ നടത്താനും അല്ലാഹു കൽപ്പിച്ചിട്ടുണ്ടോ ?

ഇല്ല എന്നാണ് മൗലവിമാരുടെ ആധികാരിക മറുപടി. 


വഹാബി ജംഇയ്യത്തുൽ ഉലമ പ്രസിദ്ധീകരിച്ച 

" ജുമാ ഖുതുബ എങ്ങനെ ആയിരിക്കണം " എന്ന പുസ്തകത്തിൽ എഴുതുന്നു:


"ഹദീസിൽ നിന്നും ജുമുഅക്ക് രണ്ട് ഖുതുബ വേണമെന്നും അതിൻെറ ഇടയിൽ ഇരിക്കണമെന്നും ഖുതുബയിൽ ഹംദും, തദ്കീറും, ഉപദേശവും , ഖുർആൻ പാരായണവും ഉണ്ടായിരിക്കണമെന്നും വ്യക്തമായി "

(പേജ്: 12. 1945 ൽ 

പ്രസിദ്ധീകരിച്ചത്.)


അപ്പോൾ ഹദീസിൽ നബി (സ) ഖുതുബയിൽ സ്വലാത്ത് ചൊല്ലിയതായും പ്രാർത്ഥന നടത്തിയതായും തെളിവില്ല.

ശബാബിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് :


"ഖുതുബയുടെ തുടക്കത്തിൽ ഹംദും ശഹാദത്ത് കലിമയും നബി(സ) ഒഴിവാക്കിയിട്ടുണ്ടായിരുന്നില്ലെന്ന് ചില ഹദീസുകളിൽ നിന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ ജുമുഅ ഖുതുബയുടെ ആരംഭത്തിൽ നബി(സ) സ്വലാത്ത് ചൊല്ലുകയോ ചൊല്ലാൻ കൽപ്പിക്കുകയോ ചെയ്തതായി പ്രബലമായ ഹദീസുകളിൽ കാണുന്നില്ല. 

(ശബാബ് 2009 

ജൂലൈ 10 പേജ് 21)


നോക്കൂ..., 

ഖുതുബയിലെ സ്വലാത്തും ദുആയും ഖുർആനോ, ഹദീസോ കൽപ്പിച്ചതല്ലെന്ന് ആധുനികരും പൗരാണികരുമായ മൗലവിമാർ തുറന്നു സമ്മതിക്കുന്നു. 

എന്നാൽ ഇപ്പോഴും മൗലവിമാർ ഖുതുബയിൽ സ്വലാത്തും ദുആയും നിർബന്ധപൂർവ്വം ചൊല്ലുന്നു, സമയം നിശ്ചയിക്കുന്നു, ദിവസം നിശ്ചയിക്കുന്നു. നബിദിനാഘോഷത്തിന് മൗലവിമാർ പറയുന്ന എല്ലാ കുഴപ്പങ്ങളും ഖുതുബയിലെ സ്വലാത്തിനും ദുആഇനും നാം കാണുന്നു. 


ഖുതുബയിലെ സ്വലാത്ത്, ദുആ ഫർളും നബിദിനാഘോഷം സുന്നത്തുമാണ്. ഫറളായ കാര്യത്തിന് നബി ചെയ്ത് കാണിക്കേണ്ടതില്ലെന്നും സുന്നത്ത് നബി(സ)ചെയ്ത് കാണിക്കണമെന്നുമാണോ?! 


നബി(സ) ചെയ്യാത്തത് കൊണ്ടാണ് വഹാബികൾ നബിദിനാഘോഷത്തിൽ പങ്കെടുക്കാത്തതെങ്കിൽ ജുമുഅ: ഖുതുബയിൽ നിന്നും മാറി നിൽക്കണ്ടെ? 


ഓർക്കുക, നബിദിനാഘോഷത്തിനു തെളിവ് ഖിയാസാണ്. അതുപോലെ ഖുതുബയിലെ സ്വലാത്തും ദുആഉം. ഇതെല്ലാം ഇസ്‌ലാമികമാണെന്ന് പഠിപ്പിച്ചത് എല്ലാവർക്കും സ്വീകര്യരായ ലക്ഷക്കണക്കിന് ഹദീസ് മന:പ്പാഠമുള്ള ഇമാമുകളാണ്.




*6/15*

*നബിദിനാഘോഷം :*

*വഹാബി വൈരുദ്ധ്യങ്ങൾ*

✍️ Aslam saquafi payyoli


*നബിസ്നേഹ പ്രകടനം :*

*പുതിയ രൂപങ്ങൾ ബിദ്അത്തോ..?*


നബി(സ) തങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ പുതിയ ശൈലികളും രൂപങ്ങളും സ്വീകരിക്കൽ ബിദ്അത്തും കുറ്റകരവുമാണെന്നാണ് മുജാഹിദിന്റെ പുതിയവിശ്വാസം.


"നബി(സ)യെ സ്നേഹിക്കാൻ അവിടുന്ന് പഠിപ്പിച്ചിട്ടില്ലാത്ത പുതിയ രൂപങ്ങൾ സ്വീകരിക്കുന്നത് മതത്തിൽ പുതിയ നിയമങ്ങൾ ഉണ്ടാക്കുന്നതിന് തുല്യമാണ്, അതിനാൽ നബിദിനാഘോഷം തന്നെ ബിദ്അത്താണ്. "

(ശബാബ് 2013 

ജനുവരി 18 പേജ് 16)


മതപരമായി ഒരു അടിസ്ഥാനവും 

ഈ പറഞ്ഞ വാദങ്ങൾക്കില്ല.

സ്വഹാബികളുടെയും ഉത്തമ നൂറ്റാണ്ടിൽ കഴിഞ്ഞുപോയ ഇമാമുകളുടെയും ചരിത്രം പരതിയാൽ നബി(സ) പഠിപ്പിക്കാത്ത രൂപത്തിലും ശൈലിയിലും നബി(സ)യോടുള്ള സ്നേഹം അവർ പ്രകടിപ്പിച്ചതിന് നിരവധി സംഭവങ്ങൾ കാണാൻ സാധിക്കും.


മുജാഹിദുകൾ തന്നെ ഈ വാദത്തിന്റെ അനിസ്‌ലാമികത തുറന്നുകാണിക്കുന്നുണ്ട്.  

'നബിദിനാഘോഷം' എന്ന പുസ്തകത്തിൽ മൗലവി സുഹൈർ ചുങ്കത്തറ എഴുതുന്നു:


"അബൂബക്കർ സിദ്ദീഖ് (റ) മരണമാസന്നമായപ്പോൾ ചോദിച്ചു. ഇതേതാ ദിവസം ? അവർ പറഞ്ഞു തിങ്കളാഴ്ച. അദ്ദേഹം പറഞ്ഞു : ഈ രാത്രി ഞാൻ മരിച്ചാൽ എന്നെ നാളേക്ക് വെക്കരുത്. തീർച്ചയായും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാപ്പകലുകൾ അല്ലാഹുവിന്റെ റസൂലിനോട് ഏറ്റവും അടുത്തവയാണ്. (അഹ്‌മദ്)


ഉമർ(റ) ഈ ലോകത്തോട് വിട പറയുകയാണ് അവിടുത്തെ (നബി(സ) യുടെ )ഖബറിന് അരികിൽ ഉമറി(റ)ന് ഇടം കിട്ടണം. ആഗ്രഹമാണ്. ഉമർ(റ) മകൻ അബ്ദുല്ലാ (റ) നോട് പറഞ്ഞു: അബ്ദുല്ലാ... ഉമ്മുൽ മുഅ്മിനീൻ ആയിഷ(റ) യുടെ അടുത്ത് നീ ചെല്ലണം. എന്നിട്ട് നീ പറയണം, ഉമർ നിങ്ങൾക്ക് സലാം പറയുന്നു. അമീറുൽ മുഅ്മിനീൻ എന്ന് നീ പറയരുത്. ഇന്ന് നിങ്ങളുടെ അമീർ അല്ല ഞാൻ. നീ ചോദിക്കണം ഖത്താബിന്റെ മകൻ ഉമർ തന്റെ രണ്ടു കൂട്ടുകാർക്കൊപ്പം ഖബറടക്കപ്പെടാൻ സമ്മതം ചോദിക്കുന്നുവെന്ന്. അദ്ദേഹം ചെന്നു. സലാം പറഞ്ഞു. സമ്മതം ചോദിച്ചു. അവരതാ ഇരുന്ന് കരയുകയാണ്. അദ്ദേഹം വിവരം പറഞ്ഞു. അവർ പറഞ്ഞു: ഞാനത് എനിക്കുവേണ്ടി ഉദ്ദേശിച്ചത് ആയിരുന്നു. ഇന്ന് തീർച്ചയായും എന്നെക്കാൾ അദ്ദേഹത്തിന് ഞാൻ മുൻഗണന കൊടുക്കുന്നു. വിവരമറിഞ്ഞ ഉമർ (റ) പറഞ്ഞു : അല്ലാഹുവിന് സ്തുതി. ഇതിനെക്കാൾ എനിക്ക് പ്രധാനമായതൊന്നും ഇല്ല. ഇനി എന്റെ മരണം കഴിഞ്ഞാൽ എന്നെ ചുമന്ന് കൊണ്ടുപോകണം. എന്നിട്ട് അവർക്ക് സലാം പറയണം. എന്നിട്ട് വീണ്ടും പറയണം അനുവാദം ചോദിക്കുന്നുവെന്ന്.  അവർ എനിക്ക് അനുവാദം തന്നാൽ എന്നെ അവിടേക്ക് പ്രവേശിപ്പിക്കൂ. അവരെന്നെ മടക്കിയാൽ മുസ്‌ലിംകളുടെ ഖബർസ്ഥാനിലേക്ക് എന്നെ മടക്കുവിൻ. (ബുഖാരി 3700)

നോക്കൂ.. എന്തൊരു വികാര തീവ്രമായ രംഗങ്ങൾ ! "


ഒന്നാം ഖലീഫയുടെയും രണ്ടാം ഖലീഫയുടെയും അവസാന സമയത്തുണ്ടായ പ്രവാചക സ്നേഹ പ്രകടനത്തിന്റെ ഉദാഹരണമാണ് സുഹൈർ മൗലവി മേലുദ്ധരിച്ചത്.  


നബി(സ) പഠിപ്പിക്കാത്ത രൂപത്തിൽ സ്നേഹം പ്രകടിപ്പിക്കൽ ബിദ്അത്താണെന്ന മൗലവിമാരുട പുതിയ വാദത്തെ അവർ തന്നെ ഇവിടെ തകർത്തിരിക്കുന്നു. അല്ലെങ്കിൽ ഈ രണ്ടു സ്വഹാബികളും ചെയ്തത് ബിദ്അത്താണ്, അവർ പുത്തൻ വാദികളാണെന്ന് പറയേണ്ടിവരും. കാരണം ഇങ്ങനെ സ്നേഹം പ്രകടിപ്പിക്കാൻ നബി(സ) അവരോട് നിർദ്ദേശിച്ചിട്ടില്ലല്ലോ.



*7/15*

*നബിദിനാഘോഷം :*

*വഹാബി വൈരുദ്ധ്യങ്ങൾ*

✍️ Aslam saquafi payyoli


*നബിസ്നേഹ പ്രകടനം*

*പുതിയ ശൈലികളിൽ*


മുത്ത് നബി(സ)യോടുള്ള സ്നേഹപ്രകടനത്തിനു പുതിയ ശൈലികളും മാർഗങ്ങളും സ്വീകരിക്കുന്ന സുന്നികൾ പുത്തൻ വാദികളാണെന്നാണ്  വഹാബി മതം.

സുന്നികൾ സ്നേഹ പ്രകടനത്തിന് സ്വീകരിക്കുന്ന മാർഗങ്ങൾ  സ്വഹാബികൾ സ്വീകരിച്ചിട്ടില്ലെന്നും നബി(സ) പഠിപ്പിച്ചിട്ടില്ലെന്നുമാണ് നബിദിനാഘോഷത്തെ എതിർത്തുകൊണ്ട് വഹാബികൾക്ക് പറയാനുള്ളത്.


ബുദ്ധിയുള്ളയാർക്കും ഇത് നിരർത്ഥകമാണെന്ന് മനസ്സിലാക്കാൻ സാധിക്കും. സ്നേഹ പ്രകടനത്തിന് പ്രത്യേക രൂപങ്ങളും ശൈലികളും നിർദ്ദേശിക്കുക സാധ്യമല്ല. അനുവദനീയമായ രൂപങ്ങളിലൊക്കെ സ്നേഹം പ്രകടമാവുമെന്നതാണ് ശരി. അല്ലെങ്കിൽ  ഒരേ ശൈലിയിൽ സ്വാഹബത് സ്നേഹം പ്രകടിപ്പിക്കേണ്ടിയിരുന്നു. അങ്ങനെയല്ലല്ലോ ചരിത്രം. 

 

നബി(സ) കൽപ്പിക്കാത്ത രൂപത്തിൽ സ്നേഹപ്രകടനം നടത്തൽ ബിദ്അത്താണെന്ന് പറയുന്ന മൗലവിമാർ തന്നെ നബി(സ) കൽപ്പിക്കാത്ത രൂപത്തിൽ സ്വഹാബികളും താബിഉകളും സ്നേഹപ്രകടനം നടത്തിയതിന്റെ ഉദാഹരണങ്ങൾ എഴുതുന്നത് നോക്കൂ.


"നബി(സ)യുടെ കാലശേഷം അവിടുന്ന് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളെ പോലെയുള്ള ചില അവശിഷ്ടങ്ങൾ അനുഗ്രഹത്തിനു വേണ്ടി നബി (സ) യുടെ സ്വഹാബികളിൽ ചിലർ ഉപയോഗപ്പെടുത്തിയിരുന്നു എന്ന് ചില ഒറ്റപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത് നബി(സ)യോടുള്ള സ്നേഹത്തിൽ നിന്നുണ്ടായ ചില കാര്യങ്ങൾ മാത്രമാണ്. "

(ശബാബ് വാരിക 2011 

മാർച്ച് 11 പേജ് 30)


സ്വഹാബിയായ അംറുബ്നുൽ ആസ്(റ)പറയുന്നു: എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ളതും എൻ്റെ കണ്ണിൽ ഏറ്റവും ആദരവുള്ളതും അല്ലാഹുവിന്റെ റസൂലി നോടാണ്. ആദരവ് കാരണത്താൽ റസൂൽ(സ) യെ സൂക്ഷിച്ചൊന്നു നോക്കുവാൻ പോലും എനിക്ക് സാധിക്കുമായിരുന്നില്ല. (മുസ്‌ലിം)

(അൽ ഇസ്‌ലാഹ് മാസിക 

2022 ആഗസ്റ്റ് പേജ് 6)


"പ്രവാചക സ്നേഹം മനസ്സിൽ നിറഞ്ഞു നിൽക്കുന്നവർ ആയിരുന്നു പൂർവിക പണ്ഡിതന്മാർ. നബി(സ) യുടെ പേര് പറയുമ്പോഴേക്കും ഇമാം മാലിക്(റ)ന്റെ മുഖം വിവർണ്ണമാവും. തല കുനിയും;രംഗം കണ്ട് സദസ്സിൽ ഇരിക്കുന്നവർക്ക് പ്രയാസം അനുഭവപ്പെടും.ആളുകൾ ഒരു പ്രവാചക വചനത്തെ പറ്റി ചോദിക്കുമ്പോഴേക്കും മുഹമ്മദുൽ മുൻകദിർ (റ) കരയുമായിരുന്നു. പ്രവാചകന്റെ പേര് ഉച്ചരിക്കുമ്പോഴേക്കും അബ്ദുറഹ്മാൻ ബിൻ ഖാസിമി(റ)ന്റെ നാവ് വരണ്ടുപോകും. ധാരാളം ചിരിയും തമാശയും ഉള്ള ആളായിരുന്നു ജഅ്ഫർ ബ്നു മുഹമ്മദ് (റ) പക്ഷേ നബിയുടെ പേര് കേൾക്കുമ്പോഴേക്കും അദ്ദേഹത്തിന്റെ മട്ട് മാറും.

(ശബാബ് വാരിക 2019 

നവംബർ 22 പേജ് 33)


ഇങ്ങനെ നബി(സ) നിർദ്ദേശിക്കുകയോ പഠിപ്പിക്കുകയോചെയ്യാത്ത രൂപത്തിൽ സ്വഹാബികൾ നബി (സ )യോടുള്ള സ്നേഹം പ്രകടിപ്പിച്ചതിന് നൂറുകണക്കിന് ചരിത്രങ്ങൾ ഉദ്ധരിക്കാൻ സാധിക്കും. ദീനിലില്ലാത്ത നിബന്ധനകൾ വെച്ച് പ്രവാചക സ്നേഹത്തെ ഇല്ലായ്മ ചെയ്യൽ മാത്രമാണ് മൗലവിമാരുടെ ലക്ഷ്യം.


എന്നാൽ പുതിയ രൂപത്തിൽ സ്നേഹം പ്രകടിപ്പിക്കുന്നതിനെ ആദ്യകാല മൗലവിമാരും സ്വാഗതം ചെയ്തിട്ടുണ്ട്. 1950 കൾക്ക് ശേഷമാണ് മൗലവിമാർക്ക് നബിദിനാഘോഷം ബിദ്അത്തായി മാറിയത്.


മുജാഹിദ് പണ്ഡിതസഭയുടെ ആദ്യകാല പ്രസിദ്ധീകരണമായ അൽ മുർശിദിൽ എഴുതുന്നു:

" റബീഉൽ അവ്വൽ മാസം വരുമ്പോൾ മൗലിദ് ഭംഗിയായി കഴിക്കുന്ന സമ്പ്രദായം നമ്മുടെ ഇടയിൽ ഉണ്ടായിരുന്നുവെങ്കിലും അത് അറബി ഭാഷയിൽ ആയിരുന്നതുകൊണ്ട് പറയത്തക്ക ഫലം ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇടക്കാലത്ത് ചില സ്ഥലങ്ങളിൽ അർത്ഥം പറഞ്ഞുകൊണ്ട് മൗലിദ് ഓതുവാൻ തുടങ്ങിയിട്ടുണ്ട്. അധിക സ്ഥലങ്ങളിലും പൊതുയോഗങ്ങൾ കൂടി നബി(സ)യുടെ മഹാത്മ്യത്തെ കുറിച്ച് മലയാളത്തിൽ പ്രസംഗങ്ങൾ നടത്തി വരുന്നുണ്ട്. ഇതെല്ലാം ഏറെക്കുറെ സന്തോഷകരം തന്നെ. "

(അൽ മുർഷിദ് മാസിക

1935 ജൂൺ പേജ് : 194 )


നബി(സ) കൽപ്പിക്കാത്ത രൂപത്തിലും ശൈലിയിലും അവിടുത്തോടുള്ള സ്നേഹം പ്രകടിപ്പിക്കാമെന്നും അത് ആദ്യകാല മൗലവിമാർ അംഗീകരിച്ചതാണെന്നും ഇപ്പോൾ മൗലവിമാർ പടച്ചുണ്ടാക്കുന്ന നിയമങ്ങൾ ആദ്യകാല നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഇതിലൂടെ നാം ഗ്രഹിച്ചു കഴിഞ്ഞു.


*8/15*

*നബിദിനാഘോഷം :*

*വഹാബി വൈരുദ്ധ്യങ്ങൾ*

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ഇസ്‌ലാമിൽ രണ്ട്*

*ആഘോഷങ്ങൾ മാത്രമോ?*


നബിദിനാഘോഷം അനിസ്‌ലാമികമെന്നത്തിന് തെളിവായി ഇസ്‌ലാമിൽ രണ്ട് ആഘോഷങ്ങളേയുള്ളൂയെന്നാണ് മുജാഹിദുകൾ സാധാരണ പറയാറുള്ളത്.


" മുസ്‌ലിംകൾക്ക് മതപരമായി ആഘോഷിക്കാൻ രണ്ടു ആഘോഷങ്ങൾ മാത്രമാണ് ഇസ്‌ലാം നശ്ചയിച്ചിട്ടുള്ളത്. അത് നമുക്കറിയാവുന്നത് പോലെ ഈദുൽ ഫിത്വറും ഈദുൽ അള് ഹയുമാണ് "

(അൽമനാർ 2006 ഏപ്രിൽ പേജ്: 14)


എന്നാൽ ഇസ്‌ലാമിൽ രണ്ടു പെരുന്നാൾ മാത്രമല്ല ആഘോഷ ദിവസങ്ങളായി ഉള്ളതെന്ന് 

മൗലവിമാർ തന്നെ സമ്മതിക്കുന്നുണ്ട്.


റമളാൻ മാസം ആഘോഷ മാസമാണെന്നും അത് പോലെ എല്ലാ നന്മകൾക്കും കാരണക്കാരായ നബി(സ) തങ്ങൾ ജനിച്ച മാസവും മുസ്‌ലിംകൾക്ക് വലിയ ആഘോഷമാസമാണെന്നും മൗലവിമാർ തന്നെ പഠിപ്പിക്കുന്നത് കാണുക.


*1. റമദാൻ മാസം*

"നബി(സ)തിരുമേനിക്ക് വിശുദ്ധഖുർആൻ അവതരിച്ചു തുടങ്ങിയത് റമദാനിലാണ്. അല്ലാഹു മനുഷ്യർക്ക് നൽകിയ ഏറ്റവും മഹത്തായ അനുഗ്രഹമാണത്. അതിനാൽ ആ മാസത്തെ ഒരു ആഘോഷമായി ആചരിക്കണമെന്നാണ് ശാസന.... പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ വിശ്വാസികൾക്ക് ഒരാഘോഷ മാസം തന്നെ."

(അൽമനാർ മാസിക

2012 ജൂലൈ പേജ് :5

കെ.എൻ എം മുഖപത്രം)


*2 റബീഉൽ അവ്വൽ മാസം*


മുജാഹിദ് ആദ്യകാല പ്രസിദ്ധീകരണമായ അൽമുർഷിദിൽ എഴുതുന്നു :

".... താമസിയാതെ അതിസുന്ദരനായ ഒരാൺകുട്ടി പിറക്കുന്നു. ഈ ആനന്ദകരമായ റബീഉൽ അവ്വൽ മാസം പിന്നീട് ലോകത്തിലെ ഒരു പ്രബല സമുദായത്തിന്റെ പെരുന്നാൾ മാസമായി രൂപാന്തരപ്പെടുന്നു."

(അൽ മുർശിദ് മാസിക

1939 ഏപ്രിൽ)


അപ്പോൾ രണ്ടു ആഘോഷങ്ങൾ മാത്രമേ ഇസ്‌ലാമിലുള്ളൂ എന്ന ന്യായം പറഞ്ഞ് നബിദിനാഘോഷത്തെ എതിർക്കാനും വകുപ്പില്ല.



*9/15*

*നബിദിനാഘോഷം :*

*മുജാഹിദ് വൈരുദ്ധ്യങ്ങൾ*

➖➖➖➖➖➖➖➖➖➖➖

✍️Aslam saquafi payyoli


*നബിദിനാഘോഷം ശിർക്ക്...!?*


നബി(സ)യോടുള്ള സ്നേഹപ്രകടനത്തിൽ നിന്ന് വിശ്വാസികളെ മാറ്റിനിർത്താനുള്ള ആവുന്നത്ര ശ്രമങ്ങൾ പുത്തൻ വാദികൾ നടത്തിക്കൊണ്ടിരിക്കുന്നു. അതിൽ അങ്ങേയറ്റത്തേതാണ് നബിദിനാഘോഷം ശിർക്കാണെന്ന വാദം.


നബി(സ)യുടെ പൊരുത്തം ആഗ്രഹിക്കൽ ശിർക്കാകുന്നു. അതിനാൽ അവിടുത്തെ പൊരുത്തം ആഗ്രഹിച്ചുകൊണ്ടുള്ള നബിദിനാഘോഷം ശിർക്കാകുന്നു. ഇതാണ് മൗലവിമാരുടെ പുതിയ ഗവേഷണം. നബി(സ)യോടുള്ള വിരോധത്തിന്റെ അങ്ങേയറ്റമാണിത്.


മുജാഹിദിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ശബാബ് വാരികയിൽ എഴുതുന്നു:


" തൊണ്ണൂറ് ശതമാനം ആളുകളും ബിദ്അത്താകുന്ന മൗലിദ് ആഘോഷം കൊണ്ടാടുന്നത് നബിയുടെ ശുപാർശയും പൊരുത്തവും ആഗ്രഹിച്ചു കൊണ്ടാണ്, അത് ശിർക്കാണ്."

(ശബാബ് 2019 

നവംബർ 15 പേജ് 31)


സ്നേഹം വർധിക്കുമ്പോൾ സ്നേഹിക്കപ്പെടുന്നവരുടെ പൊരുത്തം ആഗ്രഹിക്കുക മനുഷ്യസഹജമാണല്ലോ. ഉമ്മയുടെ പൊരുത്തം, ബാപ്പയുടെ പൊരുത്തം, ഗുരുനാഥന്മാരുടെ പൊരുത്തം  ഇതെല്ലാം മനുഷ്യർ ആഗ്രഹിക്കുന്നതാണ്. എന്നാൽ നബിദിനാഘോഷം ശിർക്കാണെന്ന് വരുത്തിതീർക്കാൻ ഈ പൊരുത്തങ്ങളൊക്കെ ശിർക്കിന്റെ പട്ടികയിലേക്ക് ചേർത്തിരിക്കുകയാണ് വഹാബികൾ.


അല്ലാഹുവല്ലാത്തവരുടെ പൊരുത്തം അത് നബി (സ)യുടേത് ആണെങ്കിൽ പോലും ആഗ്രഹിക്കാൻ പാടില്ല, അത് ശിർക്കാണെന്ന  മൗലവിമാരുടെ പുതിയ കണ്ടെത്തലിന്  മതപരമായി യാതൊരു അടിസ്ഥാനവും ഉദ്ദരിക്കാനില്ല. മാത്രമല്ല, ഈ ചിന്താഗതി ഖുർആൻ വിരുദ്ധവുമാണ്.


വിശുദ്ധ ഖുർആൻ പറയുന്നു:

"അല്ലാഹുവും അവൻെറ റസൂലുമത്രെ അവർ തൃപ്തിപ്പെടുത്തുവാൻ ഏറ്റവും അർഹരായവർ."

 (തൗബ: 62 )


സ്വഹാബികൾ നബി(സ) യുടെ പൊരുത്തം കാംക്ഷിച്ചിരുന്നുവെന്ന്

മൗലവിമാരുടെ വരികളിൽ നിന്ന് തന്നെ നമുക്ക് ബോധ്യപ്പെടും.


" ആദ്യകാലത്ത് പ്രവാചക തൃപ്തി നേടുവാൻ സഹാബികൾ എന്ത് ചെയ്തുവോ അത് തന്നെയാണ് പിൽക്കാലത്തും ചെയ്യാനുള്ളത്. "

(ശബാബ് വാരിക

 2019 നവംബർ പേ: 14)


"നബി(സ)യുടെ കാലശേഷം അവിടുന്ന് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളെ പോലെയുള്ള ചില അവശിഷ്ടങ്ങൾ നബി(സ)യുടെ സഹാബികളിൽ ചിലർ ഉപയോഗപ്പെടുത്തിയിരുന്നു."

(ശബാബ് വാരിക 2011

മാർച്ച്‌ 11 പേജ് : 30)


" റബ്ബിന്റെ തൃപ്തി മാതാപിതാക്കളുടെ തൃപ്തിയിലും റബ്ബിന്റെ കോപം മാതാപിതാക്കളുടെ കോപത്തിലും ആണ്. (തുർമുദി) "

(അൽമനാർ മാസിക 

2008 ഡിസംബർ പേജ് 50

കെ എൻ എം മുഖപത്രം)


അല്ലാഹു അല്ലാത്തവരുടെ പൊരുത്തം പ്രതീക്ഷിക്കൽ ശിർക്കാണെന്ന് പറയുന്നവർ തന്നെ മാതാപിതാക്കളുടെ പൊരുത്തം ആഗ്രഹിക്കാൻ നബി(സ) പഠിപ്പിച്ചുവെന്നും സ്വഹാബികൾ നബി(സ)യുടെ പൊരുത്തം നേടി എന്നും വ്യക്തമായി സമ്മതിക്കുന്നു. 


ആകയാൽ മൗലവിമാർ പറഞ്ഞുവെക്കുന്ന ശിർക്ക് വാദം അവർ തന്നെ തച്ചുടക്കുകയാണ് ചെയ്യുന്നത്.


*10/15*

*നബിദിനാഘോഷം:*

*മുജാഹിദ് വൈരുദ്ധ്യങ്ങൾ*

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നബിദിനം ഖുറാഫികളുടെ ആഘോഷമാസമാണെന്ന്..!*


സുന്നികളെ പരിഹസിച്ചുകൊണ്ട് വഹാബികൾ വിളിക്കുന്ന പേരാണ് ഖുറാഫികൾ. 


നബിദിനാഘോഷം കേരളത്തിലെ സുന്നികളുടേത് മാത്രമാണ് എന്നു പറഞ്ഞു ചെറുതാക്കാനാണ് മൗലവിമാരുടെ ശ്രമം. 


"റബീഉൽ അവ്വൽ കുറാഫികളുടെ ആഘോഷമാസമാണല്ലോ"

(അൽ മനാർ 2015 

ജനുവരി പേ: 4 )


സത്യത്തിൽ മുസ്‌ലിം ലോകം അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഒന്നാണ് നബിദിനാഘോഷം. 


മുജാഹിദ് പ്രസ്ഥാനത്തിന്റെ പിതാവായി അവർ പരിചയപ്പെടുത്താറുള്ള വക്കം മൗലവി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.


"റബീഉൽ അവ്വൽ മാസത്തിൽ ഇസ്‌ലാം മത സ്ഥാപകനായ മുഹമ്മദ് നബി(സ) അവർകളുടെ ദിവ്യ ചരിത്രം പാരായണം ചെയ്യാത്തതായി ലോകത്ത് ഒരിടത്തും മുസ്‌ലിംകളുടെ യാതൊരു ഗൃഹവും ഒഴിവുണ്ടായിരിക്കുമെന്ന് തോന്നുന്നില്ല.  ലോകത്തിൽ ദൈവത്തിൻെറ സത്യമതത്തെയും ധർമ്മത്തെയും സ്ഥാപിക്കുന്നതിന് വേണ്ടി ആത്മ ത്യാഗപൂർവ്വം ജീവിതത്തെ വ്യയം ചെയ്തിരുന്ന ആ ദിവാത്മാവിന്റെ സ്മരണ നിലനിർത്തുന്നതിനായി മുഹമ്മദീയർ (മുസ്‌ലിംകൾ) അദ്ദേഹത്തിൻെറ ജന്മമാസമായ ഈ റബീഉൽ അവ്വൽ മാസത്തെ ഒരു സവിശേഷ കാലമാക്കി വെച്ചിരിക്കുന്നത് എത്രയോ ഉചിതം ആയിട്ടുള്ളതാണ്. " (മുസ്‌ലിം മാസിക (1914) 1089 മകരം വാല്യം 6) 


വക്കം മൗലവിയുടെ ഈ ഉദ്ദരണി വെച്ച് കൊണ്ട് മുജാഹിദ് നേതാവ് ഡോ: ടി കെ ജാബിറിന്റെ നിരീക്ഷണം ഇങ്ങനെ വായിക്കാം :


"നബിദിനത്തിന്റെ പേരിൽ തർക്കിച്ച് ഊർജ്ജവും സമ്പത്തും ചെലവാക്കുന്നത് തികഞ്ഞ അബദ്ധമാണ്."

(വക്കം മൗലവി :

ചിന്തകൾ രചനകൾ പേ: 147- യുവത )


വക്കം മൗലവിയുടെ മുസ്‌ലിം മാസിക പുന:പ്രസിദ്ധീകരണം നടന്ന് റബീഉൽ അവ്വൽ ആഘോഷത്തിൽ പങ്കാളിയാവാൻ കഴിഞ്ഞത് വലിയ ശുഭ സൂചകമായി വക്കം മൗലവി കണ്ടിരുന്നത്രെ.


ഡോ: ടി കെ ജാബിർ എഴുതുന്നു:


"മുസ്‌ലിം  മാസിക ഇടക്ക് പ്രസിദ്ധീകരണം നിലച്ചു പോവുകയുണ്ടായി. പിന്നെ പുനരാരംഭിച്ചു. ആറുമാസം കഴിയുന്ന സന്ദർഭത്തിൽ 'മുസ്‌ലി'മിനും ഈ പുണ്യ കർമ്മത്തിൽ (നബിയുടെ ദിവ്യ ചരിത്ര പാരായണത്തിൽ) പങ്കാളികളാകുവാൻ കഴിഞ്ഞ രീതിയിൽ പുന: പ്രസിദ്ധീകരണം സാധ്യമായത് ശുഭ സൂചകമായി കാണുവാൻ കഴിയുന്നുവെന്നും കൂടി വക്കം മൗലവി എഴുതുന്നുണ്ട്. "

(വക്കം മൗലവി

ചിന്തകൾ രചനകൾ പേജ് 147 )


മുജാഹിദ് പണ്ഡിതസഭയുടെ പ്രസിദ്ധീകരണമായ അൽമുർശിദിന്റെ വരികൾ കൂടി വായിക്കുക:

" റബീഉൽ അവ്വൽ മാസം വരുമ്പോൾ മുസ്‌ലിംകളായ നമ്മുടെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷവും ആഹ്ലാദവും ഉണ്ടായിത്തീരുന്നു. ഇതിനുള്ള കാരണം എന്തായിരിക്കും എന്ന് തേടി നടക്കേണ്ടതില്ല. ലോക ഗുരുവായ മുഹമ്മദ് മുസ്തഫ ജനിച്ചത് റബീഉൽ അവ്വൽ മാസത്തിലാണ് അതുകൊണ്ടുതന്നെയാണ് ഈ മാസം അടുത്തു വരുമ്പോൾ മുസ്‌ലിംകൾ സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നത്.   നബിയ്യുനാ മുഹമ്മദ്(സ)യെപ്പറ്റി അറിയുന്ന ഏതൊരാൾക്കും ഈ മാസം വരുമ്പോൾ സന്തോഷിക്കാതിരിക്കാൻ സാധിക്കയില്ല. എന്തുകൊണ്ടെന്നാൽ ലോകത്തിന് റഹ്മത്ത് ആയിട്ടാണ് അള്ളാഹു തആല മുഹമ്മദ് നബിയെ അയച്ചിട്ടുള്ളത് "

(അൽ മുർശിദ് 1935

ജൂൺ പേ: 1)


നബിദിനാഘോഷം നാല് ഖുറാഫികൾ മാത്രം നടത്തുന്ന ആചാരമാണെന്ന ആധുനിക മൗലവിമാരുടെ കണ്ടെത്തൽ ഒരിക്കലും ശരിയല്ല. മുസ്‌ലിം ലോകം ഒന്നടങ്കം റബീഇൽ സന്തോഷിക്കുന്നവരും ആഹ്ലാതിക്കുന്നവരുമാണ്. ഇതിൽ സന്തോഷിക്കാത്ത ഒരു മുസ്‌ലിം ഉണ്ടാവുകയിന്ന് വരെ മുജാഹിദ് സ്ഥാപക നേതാവ് വക്കം മൗലവിയും അവരുടെ പണ്ഡിത സഭയും പ്രഖ്യാപിച്ചു കഴിഞ്ഞു.



*11/15*

*നബിദിനാഘോഷം :*

*മുജാഹിദ് വൈരുദ്യങ്ങൾ*

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നബിദിനാഘോഷം :*

*മൗലവിമാർ സമുദായത്തെ ഭിന്നിപ്പിക്കുന്നു.*


സമുദായം ഒറ്റക്കെട്ടായി പണ്ഡിതന്മാരുടെ ആത്മീയ ശിക്ഷണത്തിൽ വളർന്നു വരുമ്പോഴാണ് ഭിന്നിപ്പിന്റെ വിഷവിത്തുമായി ഒറ്റപ്പെട്ട കക്ഷികൾ ആത്മീയതയില്ലാത്ത വരണ്ട ഇസ്‌ലാമുമായി കേരളത്തിൽ പ്രവർത്തിച്ചു തുടങ്ങിയത്. വിശ്വാസികൾ നിരാക്ഷേപം നടത്തിവരാറുള്ള കാര്യങ്ങളിൽ തർക്കം കൊണ്ടുവന്ന് ശിർക്കും കുഫ്റും ആരോപിച്ച് ഭിന്നിപ്പിച്ച് മുതലെടുക്കലാണ് ബിദഇകളുടെ പ്രധാന ലക്ഷ്യം. ഇത് പൈശാചിക ആശയമാണ്. നബിദിനാഘോഷ വിഷയത്തിലും ഇതുതന്നെയാണ് മൗലവിമാർ ചെയ്തുകൂട്ടിയത്.


നബിദിനത്തിൽ വിമർശനങ്ങളുമായി / ബിദ്അത്ത് ആരോപണവുമായി രംഗത്തുവരുന്ന മൗലവിമാരെ കാണുമ്പോൾ മുജാഹിദ് സ്ഥാപകൻ കെ എം മൗലവിയുടെ ഫത്‌വയാണ് ഓർമ്മവരുന്നത്. ആ ഫത്‌വാ പ്രകാരം ഇന്നത്തെ മൗലവിമാർ സമുദായത്തെ ഭിന്നിപ്പിക്കുന്നവരാണ് ആർക്കും ബോധ്യപ്പെടും.


ഫത്‌വയുടെ ചുരുക്കം

ഇങ്ങനെയാണ്.

🔹ഒരു വിഷയത്തിൽ ഒരു മദ്ഹബ് സ്വീകരിച്ച് അമൽ ചെയ്യുന്നവരെ ആക്ഷേപിക്കാനോ അവരെ ബിദ്അത് ചെയ്യുന്നവർ എന്ന് പറയാനോ പാടുള്ളതല്ല. 

🔹അഹ് ലുസുന്ന: ഐക്യഖണ്ഡേന പറഞ്ഞ കാര്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരെ മാത്രമാണ് ആക്ഷേപിക്കേണ്ടത്. അല്ലാത്ത പക്ഷം അത് സമുദായത്തെ ഭിന്നിപ്പിക്കലാവും. 


ഫത്‌വയുടെ പൂർണ്ണരൂപം:

"നമ്മുടെ അഹ്ലുസ്സുന്നത്തിന്റെ ഉലമാക്കൾ തമ്മിൽ അഭിപ്രായഭേദമുള്ള മസ്അലകളിൽ ഏതൊരു മദ്ഹബ് സ്വീകരിച്ച് അമൽ ചെയ്യുന്നവരെയും ആക്ഷേപിക്കാനോ, അവർ മുബ്തദീങ്ങളാണെന്ന് വിധിക്കാനോ നമുക്ക് യാതൊരു അവകാശവുമില്ല... നമ്മുടെ സമുദായത്തിലെ സവാദുൽ അഅ്ളം ആയ അഹ്ലുസ്സുന്നത്തിന്റെ ഇജ്മാ ഓട് ആര് മാറാകുന്നുവോ ആര് എതിരാകുന്നുവോ അവരെ മാത്രമേ നമുക്ക് ആക്ഷേപിക്കുവാൻ അവകാശമുള്ളൂ. ഈ ഹദ്ദ് വിട്ട് ആര് പ്രവർത്തിക്കുന്നുവോ അവർ സമുദായത്തെ ഭിന്നിപ്പിക്കുന്ന വരായിരിക്കും. " 

(കെ എം മൗലവിയുടെ 

ഫത്‌വകൾ പേജ് 86)


കെ.എം മൗലവിയുടെ ഫത്‌വ ഇന്നും അവർക്കിടയിൽ അംഗീകാരമുളളത് തന്നെയാണ്.


"കെ മൗലവിയുടെ ഫത്‌വകൾ എക്കാലത്തും പ്രസക്തവും മൗലവിയുടെ പാണ്ഡിത്യത്തിന്റെ മകുടോദാഹരണങ്ങളുമാണ് "

(ശബാബ് വാരിക 2009

ഫെബ്രുവരി 6, പേ: 34

മുജാഹിദ് മുഖപത്രം )


കെ എം മൗലവിയുടെ ഈ ഫത്‌വയുടെ വെളിച്ചത്തിൽ നബിദിനാഘോഷത്തെക്കുറിച്ച് ഇമാമുകൾ എന്തു പറഞ്ഞുവെന്ന് ആലോചിക്കാം. 


സ്വഹീഹഹുൽ ബുഖാരിക്ക് വ്യാഖ്യാനം എഴുതിയ ലക്ഷക്കണക്കിന് ഹദീസ് മനഃപാഠമുള്ള സർവ്വാഗീകൃതനായ ഹാഫിസ് ഇബ്നു ഹജർ അൽ അസ്ഖലാനി(റ) പഠിപ്പിച്ചതായി ശിഷ്യൻ ഇമാം സഖാവി(റ) എഴുതുന്നു:


"മദീനയിൽ എത്തിയ തിരുനബി(സ) മുഹർറം പത്തിന് യഹൂദികൾ നോമ്പെടുക്കുന്നതിന്റെ കാരണം അന്വേഷിച്ചു. മൂസാ നബി(അ)ന് രക്ഷ ലഭിച്ച ദിവസമാണ് എന്ന് അവർ പറഞ്ഞപ്പോൾ ഞങ്ങളാണ് ആ ദിവസം ആഘോഷിക്കാൻ ഏറ്റവും ബന്ധപ്പെട്ടതെന്ന് പറഞ്ഞുകൊണ്ട് ആ ദിവസം നോമ്പെടുക്കാൻ നബി (സ)കൽപ്പിച്ചു. ഈ ഹദീസ് ഉദ്ധരിച്ചുകൊണ്ട് എന്റെ ഗുരുവായ ഇമാം ഇബ്നു ഹജറുൽ അലാനി (റ)പറഞ്ഞു : ഒരു നിഹ്മത്ത് ഒരു പ്രത്യേകമായ ദിനത്തിൽ ലഭിച്ചാൽ ആ ദിനത്തിലും വർഷംതോറും ആ ദിനം ആവർത്തിച്ചു വരുമ്പോഴും അല്ലാഹുവിനെ പ്രത്യേകമായി ശുക് ർ ചെയ്യണം. തിരു നബിയേക്കാൾ വലിയ എന്ത് അനുഗ്രഹമാണ് നമുക്കുള്ളത്. "

(അൽ അജ് വി ബതുൽ മർളിയ്യ)


ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇമാം സുയൂഥി(റ) പറയുന്നു:


"ജന്മദിനാഘോഷത്തിന് മറ്റൊരു അടിസ്ഥാനം ഞാൻ കണ്ടെത്തിയിരിക്കുന്നു. അനസ്(റ) വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണത്. പ്രവാചകത്വ ലബ്ധിക്ക് ശേഷം നബി(സ) തന്നെതൊട്ട് അറവ് നടത്തുകയുണ്ടായി. നബി(സ) ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്തലിബ് നബി(സ)യുടെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചു ചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുവിന് നന്ദി കാണിക്കുന്നതിന്റെ ഭാഗമായും തൻ്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് നബി(സ) അറുത്തു കൊടുത്തതെന്ന് മനസ്സിലാക്കാം.

അതേ ലക്ഷ്യത്തിനായി നബി(സ) തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആരാധനാകർമങ്ങൾ നിർവഹിച്ചും നബി(സ)യുടെ ജനനം കൊണ്ട് നന്ദി പ്രകടിപ്പിക്കലും സന്തോഷപ്രകടനം നടത്തലും നമുക്കും സുന്നത്താണ്.

(അൽഹാവി ലില്‍ ഫത്താവ)


ഇനി ആരാണ് ഇമാം സുയൂഥി(റ). മഹാനവറുകളെ  വഹാബികൾ തന്നെ പരിചയപ്പെടുത്തുന്നത് കാണുക.


കെ എൻ എം മുഖപത്രം അൽമനാർ മാസികയിൽ നിന്ന്:


"പാണ്ഡിത്യത്തിന്റെ നിറകുടമായ ഇമാം സുയൂഥി(റ) തന്നെ പറ്റി പറഞ്ഞത് താൻ രണ്ടുലക്ഷം ഹദീസുകൾ ഹൃദിസ്ഥമാക്കിയിട്ടുണ്ട് എന്നാണ്... ഏഴു വിജ്ഞാനീയങ്ങളിൽ അവഗാഹം നേടാൻ അല്ലാഹുവിന്റെ അനുഗ്രഹത്താൽ എനിക്ക് സാധിച്ചിട്ടുണ്ട്, അൽഹംദുലില്ലാഹ്.

ഖുർആൻ വ്യാഖ്യാനം, ഹദീസ് വിജ്ഞാനീയം, ഇസ്ലാമിക് കർമ്മശാസ്ത്രം, അറബി ഭാഷ നിയമങ്ങളായ നഹ് വ്, മആനി, ബയാൻ , ബദീഅ തുടങ്ങിയവയാണവ... എട്ടാം വയസ്സിൽ ഖുർആൻ മനപ്പാഠമാക്കിക്കൊണ്ട് വൈജ്ഞാനിക മേഖലയിലേക്ക് ചുവടുവെച്ച സുയൂഥി സമകാലികരെയും മുൻഗാമികളെയും പിൻഗാമികളെയുമെല്ലാം പിന്നിലാക്കിക്കൊണ്ട് 600 ഓളം ഗ്രന്ഥങ്ങൾ രചിച്ച മഹാപ്രതിഭയാണ്. ആ ഗ്രന്ഥങ്ങളെല്ലാം തന്നെ ഇസ്ലാമിക വൈജ്ഞാനിക മേഖലയിൽ ഇന്നും പ്രസക്തമായി നിൽക്കുന്നു എന്നത് അദ്ദേഹത്തിൻെറ പാണ്ഡിത്യത്തിന്റെ ആധികാരികതയ്ക്കുള്ള തെളിവും കൂടിയാണ്.....ശിഷ്യൻ ശാദുലി പറയുന്നത് അതുല്യനും നബിചര്യ സ്ഥാപിച്ചയാളും ബിദ്അത്തുകൾ അകറ്റിയയാളുമാണ് ഇമാമെന്നാണ്."


(അൽമനാർ 2022

ജൂൺ പേജ് 34)


നബിദിനാഘോഷം സുന്നത്താണെന്ന് സ്ഥിരപ്പെടുത്തിയ ഒരു ഇമാമിനെയാണ് മുകളിൽ സൂചിപ്പിച്ചത്. ഇങ്ങനെ എത്രയെത്ര ഇമാമുകൾ നബിദിനാഘോഷം സ്ഥിരപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും അത് ബിദ്അത്താണ് അനിസ്ലാമികമാണ് എന്ന് പ്രചരിപ്പിക്കുന്ന മുജാഹിദുകൾ സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കുന്നവരാണെന്ന് കെഎം മൗലവിയുടെ ഫത്‌വയുടെ വെളിച്ചത്തിലും നമുക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു.




*12/15*

*നബിദിനാഘോഷം :*

*മുജാഹിദ്‌ വൈരുദ്ധ്യങ്ങൾ*

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നബിദിനാഘോഷം :*

*ലക്ഷ്യം സാമ്പത്തികവും ഭക്ഷണവുമെന്ന് !*


മൗലിദ് ആഘോഷം പോലുള്ള ആത്മീയ പരിപാടികളെല്ലാം സാമ്പത്തിക നേട്ടത്തിനു വേണ്ടിയാണ് സുന്നികൾ നടത്തുന്നതെന്നാണ് വഹാബികളുടെ മറ്റൊരാരോപണം. 


ഒരു മൗലവി എഴുതുന്നു :

"മൗലിദ് കഴിക്കുക, റാത്തീബ് കഴിക്കുക, ഖുത്ബിയ്യത് കഴിക്കുക, അടിയന്തിരം കഴിക്കുക തുടങ്ങിയ കഴിക്കലുകൾ കീശക്കും ആമാശയത്തിനും വല്ലതും കിട്ടുന്ന പരിപാടികളാണ്.  തെളിവുകളില്ലാത്ത ഇത്തരം സമ്പ്രദായങ്ങൾ നിലനിൽക്കുന്നത് സാമ്പത്തിക നേട്ടമുള്ളത് കൊണ്ട് തന്നെയാണ്, അനുബന്ധമായി ഭക്ഷണവും. അതു രണ്ടും നൽകാൻ ആരും ഒരുക്കമില്ലെങ്കിൽ ഇത്തരം ആചാരങ്ങൾ എന്നോ മൺമറയുമായിരുന്നു."

(മൗലിദ് വിമർശനവും 

വിശകലനവും പേജ് : 53)


സത്യത്തിൽ, ഇത് കൊണ്ടെല്ലാമുള്ള സാമ്പത്തിക നേട്ടം കൈവരിക്കുന്നത് മുജാഹിദും ആത്മീയ നേട്ടം കൈവരിച്ചത് സുന്നികളുമാണ്.

കാരണം, ആദ്യകാലം മുതലേ എല്ലാവിധ മൗലിദുകളും റാത്തീബുകളും അച്ചടിച്ച് വിറ്റ് കാശാക്കിയത് മുജാഹിദ് കാരന്റെ സി.എച്ച് പ്രസ്സാണ്. കെഎം മൗലവിയുടെ പൂർണ്ണ പിന്തുണയും ഇതിനുണ്ടായിരുന്നു. മാത്രമല്ല, തെറ്റുകളും പിഴവുകളും മൗലിദിൽ വരുത്തുകയും ഇല്ലാത്തത് കൂട്ടിച്ചേർക്കുകയും ചെയ്തു സുന്നികളെ ആക്ഷേപിക്കാനും എളുപ്പം കിട്ടുമല്ലോ. 


എന്നാൽ ചില ഒറ്റപ്പെട്ട കക്ഷികൾ മൗലവിമാരുടെ ഈ സാമ്പത്തിക കൊയ്ത്തിനെ ആക്ഷേപിച്ച് എഴുതിയിട്ടുണ്ട്.


ഗതികെട്ടൊരു വഹാബി 

"ഉലമാക്കളോട് " എന്ന തലക്കെട്ടിൽ അൽമനാറിൽ  എഴുതുന്നു:


" മാലയും മൗലിദും ചൊല്ലിക്കൊടുത്ത് ഒരു നേരത്തെ ശാപ്പാടോ നാലണയോ വസൂലാക്കി ജീവിച്ചു പോരുന്ന പാവപ്പെട്ട മൊല്ലാക്കമാരെ പറ്റി നിങ്ങൾക്ക് വലിയ ആക്ഷേപമുണ്ട്. വയറിന്നു വേണ്ടി മതത്തെ വിൽക്കുന്നവരാണ് ; ശിർക്കും ബിദ്അത്തും പ്രചരിപ്പിക്കുന്നവരാണ് എന്നൊക്കെ. അതെല്ലാം നടത്തുന്ന വീട്ടുകാരെ സംബന്ധിച്ചുമുണ്ട് ആക്ഷേപം " കടുത്ത കുറാഫികൾ " എന്ന്. അവർ അത്തരക്കാരാണെന്നത് വാസ്തവം തന്നെ എന്ന് സമ്മതിക്കാം. അത്തരങ്ങളൊക്കെ അച്ചടിച്ചു വിറ്റ് പണം സമ്പാദിക്കുന്നവരോ, നിങ്ങളുടെ ജമാഅത്തിലെ ഒന്നാം തരക്കാരായ മുജാഹിദുകൾ..! അവർ കുറാഫികളും അല്ല, മതം വിറ്റ് വയർ നിറക്കുന്നവരുമല്ല !!ലജ്ജാവഹം ഉലമാക്കളെ ലജ്ജാവഹം !!!

(അൽമനാർ 1955

ഏപ്രിൽ പേ: 29 )


കെ എം മൗലവി ഇക്കാര്യം അറിഞ്ഞിട്ടും തടയാതിരുന്നതിന്റെ കഥ കെ. ഉമർ മൗലവി പറയുന്നുണ്ട്.


"ഖുതുബയിൽ ഞാൻ മുഹിയുദ്ദീൻ മാലയുടെ വിദൂര ദുഷ്ഫലങ്ങൾ വിശദീകരിച്ചു. സി എച്ച് പ്രസ്സുകാർ ഇതൊക്കെ അച്ചടിച്ചു വില്പന നടത്തുന്നവരാണ്. അതിനാൽ ഖുതുബയുടെ തലേന്നാൾ ഞാൻ എൻ്റെ ഗുരു ഭൂതനായ കെഎം മൗലവിയോട് ചോദിച്ചു." ഈ വിഷയം നമ്മൾ പറയേണ്ടതല്ലേ. സി എച്ച് കാരും മറ്റും ഇതൊരു കച്ചവടമാക്കിയിരിക്കുകയല്ലേ. നമ്മൾ ഉൽബോധിപ്പിക്കേണ്ടതല്ലേ." മൗലവിയുടെ പ്രതികരണം സമയമായിട്ടില്ല കുറച്ചുകൂടി കഴിയട്ടെ എന്നായിരുന്നു. അപ്പോൾ എനിക്ക് രോഷമുണ്ടായി. സമയമാകും വരെ നമ്മൾ ജീവിച്ചിരിക്കും എന്നതിന് വല്ല ഉറപ്പുമുണ്ടോ ? എന്നു ഞാൻ തിരിച്ചു ചോദിച്ചു. അദ്ദേഹം പിന്നീട് ഒന്നും മിണ്ടിയില്ല. അങ്ങനെ ഞാൻ ഖുതുബയിൽ ഈ വിഷയത്തെ പരാമർശിച്ച് ഒരു ഉദ്ബോധനം നടത്തി. ഇതോടെ സി എച്ച് മുഹമ്മദ് സാഹിബിന് എന്നോട് ഭയങ്കര ദേഷ്യം ഉണ്ടായി. "

(ഓർമ്മകളുടെ തീരത്ത് പേജ് 114)


ഇനി തീറ്റിയുടെ കാര്യം. അക്കാര്യത്തിലും ഏത് നെറികെട്ട സമീപനവും സ്വീകരിക്കുന്നവരാണ് മൗലവിമാർ. മറ്റൊരാളെ ചീത്ത പറയാതിരിക്കാൻ ശാപ്പാട് വേണമെന്ന് നിബന്ധന വെച്ച മൗലവിമാരുടെ കഥ അവര് തന്നെ രേഖപ്പെടുത്തിയത് കാണുക.


"വെട്ടം അബ്ദുള്ള ഹാജി (മുജാഹിദ് തൗഹീദ് പ്രഭാഷകൻ) പ്രസംഗിക്കുമ്പോൾ ദേഷ്യം വന്നാൽ പരുഷമായി സംസാരിക്കാറുണ്ടായിരുന്നു. മരമണ്ടത്തലയാ എന്നിത്യാദി പ്രയോഗങ്ങൾ നടത്തും. ഒരിക്കൽ ഉമർകുട്ടി ഹാജി അദ്ദേഹത്തോട് പറഞ്ഞു: ഹാജി പരുഷമായ ഭാഷ സംസാരിക്കാതെ പ്രസംഗിച്ചിരുന്നുവെങ്കിൽ കുറെ കൂടി നന്നാകുമായിരുന്നു. ഹാജി അതുകേട്ട് പറഞ്ഞു: ശരി. ചീത്ത പറയില്ലെങ്കിൽ നീ എന്ത് തരും. ഉമർകുട്ടി ഹാജിക്ക് എന്താണ് വേണ്ടത് ? പൂളയും ഇറച്ചി കൂട്ടാനും തന്നാൽ ഞാൻ ഇന്ന് അപ്രകാരം പറയില്ല "

(വെട്ടം അബ്ദുള്ള ഹാജി 

പേജ് 76 കെ എൻ എം )


സ്വന്തം വിശ്വാസപ്രകാരം ബിദ്അത്തും ശിർക്കുമായ കാര്യം അച്ചടിച്ചു വിറ്റ് കാശാക്കുകയും ഇപ്പോഴും അത് തുടർന്നു വരികയും ചെയ്യുന്നവരും ഒരു ദിവസത്തെ തെറി നിർത്തി വെക്കാൻ ശാപ്പാട് ആവശ്യപ്പെട്ടവരുമാണ്  നബിദിനാഘോഷത്തെ എതിർക്കാൻ " ശാപ്പാടും, സാമ്പത്തികവും " കാരണം പറയുന്നത് !!



*13/15*

*നബിദിനാഘോഷം:*

*മുജാഹിദ് വൈരുദ്ധ്യങ്ങൾ*

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നിരുപാധിക ഇബാദതുകൾക്ക്*

*പുതിയ രീതിയും ശൈലിയും ബിദ്അതാണത്രെ..!?*


അമലുകൾ നഷ്ടപ്പെടുത്താൻ

രണ്ട് സൂത്രങ്ങളാണ് വഹാബികൾ പ്രയോഗിക്കുക. 

ഒന്ന്: ഇബാദത്തുകൾക്കുള്ള ശർത്തുകളോ ഫർളുകളോ നഷ്ടപ്പെടുത്തുക. ഉദാ: ഖുത്തുബ അറബിയല്ലാത്ത ഭാഷയിൽ നിർവഹിക്കുക. 

രണ്ട് : ഇല്ലാത്ത നിബന്ധനകൾ കൂട്ടിച്ചേർക്കുക. ഉദാ: നിരുപാധികം ചെയ്യാവുന്ന അമലുകൾക്ക് രൂപമോ ശൈലിയോ സ്വീകരിക്കരുത്  എന്ന നിബന്ധന വെക്കുക. ഈ നിബന്ധനകൾ കൊണ്ട് ഖുർആൻ പാരായണം, സ്വലാത്ത്, ദിക്ർ, മദ്ഹ് സദസ്സ് തുടങ്ങി ഒട്ടേറെ നന്മകൾ നഷ്ടപ്പെടുകയാണ്. 


അൽമനാർമാസികയിൽ എഴുതുന്നു:

" ഇബാദത്തുകൾക്ക് മതം നിശ്ചയിച്ചിട്ടില്ലാത്ത രീതിയും ശൈലിയും സ്വീകരിക്കുന്നതാണ് (ബിദ്അത്തിന്റെ) നാലാമത്തെ രൂപം. ഇതിൻറെ വ്യക്തമായ ഉദാഹരണമാണ്, ദിക്റ് ചൊല്ലാനും പ്രാർത്ഥിക്കാനുമുള്ള കൽപ്പനയെ ദിക്റ് ഹൽഖകളും സ്വലാത്ത് നഗറുകളും പ്രാർത്ഥനാ സമ്മേളനവും ആക്കി മാറ്റുന്നത്. ഈ രീതിയോ രൂപമോ പ്രവാചക തിരുമേനി പഠിപ്പിച്ചിട്ടില്ലാത്തതുകൊണ്ട് ഇത്തരം രൂപവും രീതിയും സ്വീകരിക്കുന്നത് ബിദ്അത്ത് തന്നെ. "

(അൽ മനാർ 2018

നവംബർ പേജ് 20)


 ഏതൊരു കാര്യവും വ്യവസ്ഥാപിതമായി മുന്നോട്ടു പോകാൻ  സമയവും രൂപവും ശൈലിയും സ്വീകരിക്കുക സ്വാഭാവികമാണ്. ഇസ്‌ലാമിൽ ചില ഇബാദത്തുകൾക്ക് സമയവും രൂപവും ശൈലിയും നിശ്ചയിക്കപ്പെട്ടതുണ്ട്. അതിൽ ഒരു മാറ്റവും വരുത്താൻ പാടില്ല. എന്നാൽ പ്രത്യേകം സമയം രൂപം ശൈലി നിശ്ചയിക്കപ്പെടാത്ത ഇബാദത്തുകൾക്ക്  നമ്മൾ തന്നെ സമയവും രൂപവും ശൈലിയും സ്വീകരിക്കാറാണ് പതിവ്. ഉദാ : ദഅവത്ത്, അറിവ് പഠിപ്പിക്കൽ, നബിസ്നേഹം പ്രകടനം. 

ദഅവത്തിന്റെ ഭാഗമായി സമ്മേളനം, സെമിനാർ മറ്റു നൂതന മാർഗങ്ങൾ എല്ലാവരും സ്വീകരിക്കുന്നു. ഇത് പോലെ ഇൽമ് പഠിപ്പിക്കാൻ സമയവും ദിവസവും നിശ്ചയിച്ചുള്ള മദ്റസകൾ, മാസിക, വാരിക തുടങ്ങിയവയും  സ്വീകരിക്കുന്നു. ഇത് അല്ലാഹുവോ റസൂലോ  നിശ്ചയിച്ചു തന്നതല്ല. ഇത് നല്ല കാര്യമാണ് എന്നതിൽ ആർക്കും തർക്കവുമില്ല. ഈ മാർഗ്ഗങ്ങൾ  ബിദ്അത്തിന്റെ പ്രചാരണത്തിനും ആവശ്യമായതിനാൽ അവരും അംഗീകരിക്കുന്നു. എന്നാൽ നബി(സ)യോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ വിവിധ ശൈലികളെ നാം സ്വീകരിക്കുമ്പോൾ പുത്തൻ വാദികൾ അതിനെതിരെ ശബ്ദിക്കുന്നു. കാരണം അത് വിശ്വാസിയുടെ ഈമാൻ വർദ്ധിപ്പിക്കുന്നതാണ്. അവിടെ ഇസ്‌ലാമിൽ ഇല്ലാത്ത നിയമങ്ങൾ കൊണ്ടുവന്ന്  വിശ്വാസികളെ തടയാൻ ശ്രമിക്കുന്നു. അങ്ങനെ നന്മ മുടക്കികളാകുന്നു.


എന്നാൽ മൗലവിമാർ തന്നെ അവർക്കാവശ്യമായ ഇബാദത്തുകൾക്ക് പുതിയ രൂപവും ശൈലിയും സ്വീകരിച്ചതിന് നിരവധി ഉദാഹരണങ്ങളുണ്ട്. 

ചിലത് താഴെ ചേർക്കാം.


കെ എൻ എം മുഖപത്രമായ വിചിന്തനം വരികയിൽ എഴുതുന്നു:


"സുന്നത്തായി സ്ഥിരപ്പെട്ട ചില കാര്യങ്ങളിൽ ചിലതിന് നമുക്ക് പുതിയ രീതികൾ സ്വീകരിക്കാം. യതീമിനെ സംരക്ഷിക്കുന്നതിൽ നബി(സ) വളരെയധികം താല്പര്യമെടുത്തിട്ടുണ്ട്. പക്ഷേ അത് ഇന്നത്തെ രീതിയിൽ യത്തീംഖാനകൾ സ്ഥാപിച്ചു കൊണ്ടായിരുന്നില്ല. ഇത് പുതിയ രീതിയാണെങ്കിലും ഒരു പുതിയ മത കർമ്മമല്ല. അത് സുന്നത്തിന്റെ പരിധിയിലാണ് വരിക."

(വിചിന്തനം വാരിക 2010 

ഫെബ്രുവരി 12 പേജ്:12)


സൽസബീലിൽ എഴുതുന്നു:

"രണ്ടു കൂട്ടരും വാദപ്രതിവാദത്തിന് സമ്മതിച്ചാൽ വ്യവസ്ഥയെഴുതുന്നു.  മധ്യസ്ഥന്മാരെയും രണ്ടു കക്ഷികളിൽ നിന്നും പങ്കെടുക്കുന്ന പണ്ഡിതന്മാരെയും നിർണയിക്കുന്നു. സ്ഥലവും, സമയവും തീരുമാനിക്കുന്നു. ഒരു സ്റ്റേജിൽ രണ്ടു കക്ഷികളും അണിനിരക്കുന്നു. എന്നിട്ട് മേൽപ്പറഞ്ഞ വിധം ചർച്ച നടക്കുന്നു. ഓരോ കക്ഷിയും വിഷയം അവതരിപ്പിച്ചു ദീർഘമായി സംസാരിക്കുകയും മറുകക്ഷി ദീർഘമായി മറുപ്രസംഗം നടത്തുകയും ചെയ്യുന്ന മറ്റൊരു രൂപമുണ്ട്. ഈ രൂപം നബി(സ)യുടെ കാലത്തില്ലല്ലോ എന്ന് ചോദിക്കാം. നബി(സ) നടത്തിയ പോലെയാണോ നമ്മുടെ പ്രബോധനം? അല്ല. രൂപവും ഭാവവും മാറി. പ്രസംഗം, എഴുത്ത്, വ്യക്തിബന്ധം, പള്ളി ഇവയുടെയൊക്കെ രൂപം മാറി. അതൊക്കെ യാവാമെങ്കിൽ വാദപ്രതിവാദത്തിന് മാത്രം നബിയുടെ കാലത്തെ രൂപം വേണമെന്ന് ശഠിക്കുന്നതെന്തിനാണ് ?. നബി(സ)യുടെ കാലത്തെ പള്ളിയല്ലിന്ന്. അന്നത്തെ സ്റ്റേജ് അല്ല ഇന്ന്. മാത്രമല്ല ഒരു സാധാരണ പ്രസംഗത്തിനില്ലാത്ത ഗുണം സംവാദത്തിന് ഉണ്ട്.

(സൽസബീൽ 1986 

മാർച്ച്, പേജ്: 24)


നോക്കൂ, നബി(സ)യുടെ കാലത്തില്ലാത്ത രൂപത്തിലും ശൈലിയിലും ദഅവത്തിനെയും യതീം സംരക്ഷണത്തെയും മൗലവിമാർ തന്നെ മാറ്റിയിരിക്കുന്നു. നിരുപാധിക ഇബാദത്തുകൾക്ക്  രൂപമോ ശൈലിയോ നിശ്ചയിക്കൽ ബിദ് അതാണെന്ന അവരുടെ വിശ്വാസ പ്രകാരം അവർ തന്നെ ബിദ്അത്തിൽ അകപ്പെട്ടിരിക്കുന്നു.



*14/15*

*നബിദിനാഘോഷം :*

*മുജാഹിദ് വൈരുദ്ധ്യങ്ങൾ*

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നബിദിനാഘോഷം കൊണ്ട് യാതൊരു ഫലവും ലഭിക്കുന്നില്ലത്രെ.* 


നബിദിനാഘോഷം അനിസ്‌ലാമികമാണെന്നതിന് പ്രമാണങ്ങളിൽ നിന്ന് ഒരു രേഖയും ഉദ്ധരിക്കുവാൻ സാധിക്കാത്ത വഹാബികൾ കൗമിനെ സമാധാനിപ്പിക്കാൻ പറയുന്ന ഒന്നാണ് 

നബിദിനാഘോഷം കൊണ്ട് യാതൊരു ഫലവും ലഭിക്കുന്നില്ലായെന്നത്.


" ജന്മദിനാഘോഷം ഇസ്‌ലാമികമല്ല തന്നെ. അതിന് യാതൊരു തെളിവുമില്ല. അന്ന് അതിൻെറ ആൾക്കാർക്ക് നല്ല ഒരു സദ്യ ലഭിക്കും എന്നത് ഒഴിച്ചാൽ അതിന് യാതൊരു ഫലവുമില്ല "

(അൽമനാർ 2015

 ഡിസംബർ പേജ് : 5 )


മൗലവിമാർ കണ്ണടച്ചാൽ ലോകം ഇരുട്ടിലാകുമെന്നാണ് ധാരണ.

ഓരോ റബീഉൽ അവ്വൽ കഴിയും തോറും മുത്ത് നബിയോടുള്ള സ്നേഹം വിശ്വാസികൾക്ക് വർദ്ധിക്കുന്നു. നബി(സ)യുടെ മഹത്വങ്ങൾ ലോകത്ത് പ്രചരിപ്പിക്കാനും അതുവഴി ഇസ്‌ലാമിക പ്രചരണം തന്നെ വ്യാപകമാക്കാനും സാധിക്കുന്നു തുടങ്ങിയവ നബിദിനാഘോഷം കൊണ്ടുള്ള ഏറ്റവും വലിയ ഫലം തന്നെയാണ്.


നബിദിനാഘോഷം കൊണ്ട് ലഭിക്കുന്ന നന്മകൾ ആദ്യകാല മൗലവിമാർ  എണ്ണിപ്പറഞ്ഞത് ആധുനിക മൗലവിമാർ വായിച്ചിരുന്നെങ്കിൽ എന്ന് നാം ആഗ്രഹിച്ചു പോവുകയാണ്. അൽമുർശിദിലെ വരികൾ നേക്കൂ.


"പ്രജാവത്സകനായ ഭരണാധികാരി,ദീന ദയാലുവായ പ്രഭു, ഉൽകൃഷ്ട പരിശീലകനായ ഉത്തമ ഗുരു, ദൈവ സന്ദേശവാഹി ജനിച്ച മാസമാണ് റബീഉൽ അവ്വൽ അതിനാൽ ആ മാസത്തെ മുസ്ലിം ലോകം ആകമാനം കൊണ്ടാടുന്നു. ലോകം മുഴുവൻ കൊണ്ടാടേണ്ടതുമാണ്. ഈ കൊണ്ടാട്ടം പല നല്ല കാര്യങ്ങളും സാധിപ്പിക്കുന്നുണ്ട്. തിരുമേനിയോടുള്ള സ്നേഹത്തെ മനുഷ്യഹൃദയങ്ങളിൽ ഊന്നി പിടിപ്പിക്കുന്നു , അദ്ദേഹത്തിൻെറ സച്ചരിതങ്ങളെയും സൽസ്വഭാവങ്ങളെയും സ്മരിക്കുന്നതിന് വഴിവെക്കുന്നു , അവ ജനങ്ങൾക്ക് വിവരിച്ചു കൊടുക്കുന്നതിന് അവസരം നൽകുന്നു, ഇസ്ലാംദീനിന്റെ പ്രചാരണത്തിന് അത് ഉപകരിക്കുന്നു. "

(അൽമുർശിദ് മാസിക

1938 മെയ് പേ: 22 )


നബിദിനാഘോഷം കൊണ്ട് കൂടുതൽ ഫലം സിദ്ധിക്കാൻ ആവശ്യമായ കാര്യങ്ങൾ അൽ മുർശിദ് മാസികയിലൂടെ മൗലവിമാർ ഉണർത്തിയത് കൂടി കാണുക.


" ഈ റബീഉൽ അവ്വൽ മാസത്തിൽ നബിയുടെ ഉപദേശങ്ങളെയും ചര്യകളെയും ജനങ്ങളെ പഠിപ്പിക്കുവാനാണ് നാം ശ്രമിക്കേണ്ടത്. കുറച്ചുകാലമായി നമ്മുടെ നാട്ടിൽ മാത്രമല്ല ഇന്ത്യ ഒട്ടുക്കും ഇന്ത്യക്ക് പുറമേ ചില രാജ്യങ്ങളിലും നബിദിനം എന്ന പേരിൽ ഈ ശ്രമം ചെയ്തു വരുന്നുണ്ട്. എന്നാൽ ഈ ശ്രമം കൂടുതൽ ഉപയോഗപ്രദമാക്കി തീർക്കുവാൻ ഉത്സാഹിക്കേണ്ടതാണ്. കേവലം പ്രസംഗങ്ങളെ കൊണ്ട് മതിയാക്കരുത്. നബിയുടെ സച്ചരിതങ്ങളും ഇസ്ലാം മത സിദ്ധാന്തങ്ങളും വിവരിച്ചു കൊണ്ടുള്ള ലഘുലേഖകളും ചെറുപ്പ പുസ്തകങ്ങളും അച്ചടിച്ചു പ്രചരിപ്പിക്കുന്നത് അധികം നന്നായിരിക്കും. നാം റബീഉൽ അവ്വൽ കൊണ്ടാടുന്നതും നബി(സ)യോടുള്ള നമ്മുടെ ബഹുമാനത്തെ പ്രദർശിപ്പിക്കുന്നതും ഇതേ ക്രമത്തിൽ ആയിരുന്നാൽ അതുകൊണ്ട് വലിയ ഫലം ലഭിക്കുന്നതാണ്."

(അൽ മുർശിദ് മാസിക 1936 ജൂൺ പേജ് : 8 )


നബിദിനാഘോഷം പ്രവാചകരോടുള്ള സ്നേഹം വർധിക്കാനും ഇസ്‌ലാമിന്റെ സന്ദേശം ലോകത്ത് വ്യാപിക്കാനും കാരണമാകുന്നുണ്ടെന്ന് വിലയിരുത്തുകയും അതു കൂടുതൽ വ്യാപിപ്പിക്കാനാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുകയാണ് ആദ്യകാല മൗലവിമാർ ചെയ്തതെങ്കിൽ ഇന്ന് ഇതെല്ലാം അനിസ്‌ലാമികമാണെന്ന് പറഞ്ഞ് ഇത്തരം നന്മയിൽ നിന്നും വിശ്വാസികളെ പിന്തിരിപ്പിക്കാനുളള വിഫല ശ്രമമാണ് മൗലവിമാർ നടത്തികൊണ്ടിരിക്കുന്നത്.



*15/15*

*നബിദിനാഘോഷം :*

*വഹാബി വൈരുദ്ധ്യങ്ങൾ*

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*സമയവും എണ്ണവും*

*നിശ്ചയിക്കൽ ബിദ്അതോ?*


പ്രത്യേക എണ്ണമോ സമയമോ നിശ്ചയിക്കപ്പെടാത്ത ഇബാദത്തുകൾക്ക് നമ്മൾ സമയവും എണ്ണവും നിശ്ചയിക്കൽ ബിദ്അത്താണത്രേ.

നബിദിനാഘോഷം ബിദ്അത്ത് ആണെന്ന് പറയാൻ മൗലവിമാർക്കുള്ള ഒരു പ്രധാന രേഖയാണിത്.


"നിരുപാധികമായി പറയപ്പെട്ട മുത്വ് ലഖ് , ആമ്മ് (വ്യാപകവും പൊതുവായതുമായ)കാര്യങ്ങൾക്ക് നമ്മുടെ വക ഒരു ഉപാധിയും എണ്ണവും സമയവും വെക്കുന്നത് ബിദ്അത്താണ്. "

(ആരാണ് പുത്തൻ വാദികൾ

 ശാഫി സ്വലാഹി, പേജ് 40)


വിശ്വാസികൾ ചെയ്യുന്ന നന്മകളെ ഇല്ലാതാക്കാൻ ഇത്രത്തോളം നല്ല ഒരു തടസ്സം മറ്റൊന്നും ഉണ്ടാവില്ല. ഏത് നന്മകൾ മുടക്കാനും മൗലവിമാർക്ക് ഈ ഒരു തത്വം മതിയാകുന്നതാണ്.


എന്നാൽ മുജാഹിദിന്റെ സ്ഥാപക നേതാക്കൾക്ക് ഇങ്ങനെ ഒരു ഉസൂല് പരിചയമേയില്ല.

തിരുനബിയുടെ ജന്മദിനമായ റബീഉൽ അവ്വൽ മാസത്തിൽ തന്നെ പ്രത്യേകം സംഘടിച്ചു പ്രവർത്തിക്കണമെന്നും അതിനാവശ്യമായ ഫണ്ടുകൾ സ്വരൂപിക്കണമെന്നും മൗലവിമാരുടെ  പ്രത്യേക നിർദ്ദേശമുണ്ട്.


"മർഹബൻ ബി മൗലിദി റസൂലില്ലാഹി സല്ലല്ലാഹു അലൈഹിവസല്ലം വ അഹ് ലൻ വസഹ് ലൻ " എന്ന തലവാചകത്തിൽ അൽ മുർഷിദിൽ വന്ന വരികൾ കാണുക:


" ഈ റബീഉൽ അവ്വലിൽ തന്നെ സീറ പ്രചാരണ സംഘം എന്ന പേരിൽ അല്ലെങ്കിൽ ഇസ്‌ലാം മത സംരക്ഷണ സംഘം എന്ന പേരിൽ ദേശങ്ങൾ തോറും ഓരോ സംഘം രൂപീകരിക്കുക. അത് നമ്മുടെ തൗബയിലേക്കുള്ള പ്രവേശനം ആയിരിക്കട്ടെ. ആ സംഘത്തിൽ അംഗങ്ങളായി ചേരുന്ന ഓരോ പേരും അവനവന്റെ സ്ഥിതിയും നിലയും അനുസരിച്ച് സ്വന്തം വകയായി "സബീലുല്ലാഹ് ഫണ്ട് " എന്ന പേരിൽ ഒരു ഫണ്ട് ശേഖരിക്കുവാൻ യത്നിക്കണം. ഒരു ഖാസ്സായ പെട്ടി ഇതിനായി തയ്യാറാക്കണം. എല്ലാ റബീഉൽ അവ്വൽ മാസത്തിലും മൗലിദ് യോഗങ്ങൾ മുഖേന വേണ്ട മുശാവറ ചെയ്തുകൊണ്ട് ഈ ഫണ്ട് എങ്ങനെ ചെലവ് ചെയ്യണം എന്ന് തീരുമാനിക്കുകയും ചെയ്യാം. ദേശങ്ങൾ തോറുമുള്ള യോഗങ്ങളെല്ലാം ഒരു മർകസി സംഘത്തിന് ഉത്തരവാദിത്തപ്പെട്ടതായിരിക്കുകയും വേണം. "

(അൽ മുർഷിദ് മാസിക

1935 ജൂൺ  പേജ് : 197)


നിരുപാധികം കൽപ്പിക്കപ്പെട്ട ഏത് കാര്യവും ഒരു സമയവും എണ്ണവുമൊക്കെ നിശ്ചയിച്ചു കൊണ്ടാണല്ലോ നമ്മൾ ചെയ്യുക. ഉദാ: രാവിലെ 7 മണിക്ക് മതപഠനം ആരംഭിക്കുകയും 9 മണിക്ക് അവസാനിപ്പിക്കുകയും ചെയ്യുന്നു. വെള്ളി ഒഴിവ്. മതപഠനം എന്നത് വ്യാപകമായി കല്പിക്കപ്പെട്ട കാര്യമാണല്ലോ. പക്ഷേ ഇതിന്റെ പ്രയോഗവൽക്കരണത്തിൽ നാം സമയങ്ങളും ദിവസങ്ങളും നമ്മുടെ സൗകര്യത്തിന് നിശ്ചയിക്കുന്നു. ഇതൊരിക്കലും ഇസ്‌ലാം വിലക്കിയ കാര്യമല്ല. എന്നാൽ മൗലവിമാരുടെ പുതിയ ഉസൂൽ പ്രകാരം ഇന്ന് ലോകത്ത് നടക്കുന്ന മദ്റസ സംവിധാനം തന്നെ ബിദ്അത്താന്നെന്ന് പറയേണ്ടിവരും. സമയം നിശ്ചയിച്ചാണല്ലോ മദ്റസകൾ നടന്നുവരുന്നത്.


മൗലവിമാർ തന്നെ നിരുപാധികം ചെയ്യാൻ കൽപ്പിച്ച മത പഠനത്തിന്  സമയം, ദിവസം നിശ്ചയിക്കുന്നത് നോക്കൂ:


" ഇർഷാദുൽ അനാം മദ്രസ. കൊച്ചുകുട്ടികൾക്ക് മാത്രമല്ല രാത്രികളിൽ പ്രത്യേക സമയം നിശ്ചയിച്ച് മുതിർന്നവർക്കും മൗലവി അറിവിന്റെ വെളിച്ചം പകർന്നു നൽകി. "

(ശബാബ് വാരിക. 2008

നവംബർ 14 പേജ് 33)


" മുജാഹിദ് മൂന്നാം സംസ്ഥാന സമ്മേളനം കുറ്റിപ്പുറത്ത് നടന്നു.

5 വർഷം കൂടുമ്പോൾ സമ്മേളനം നടത്തുക എന്നത് ഫറോക്ക് സമ്മേളനത്തിലെ തീരുമാനമായിരുന്നു."

(വിചിന്തനം  വാരിക 

2022 ജൂൺ 10 പേജ് 34)


അപ്പോൾ പിന്നെ,നബിദിനാഘോഷത്തെ എതിർക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ ഒന്നാണ് പ്രത്യേക സമയവും എണ്ണവും നിശ്ചയിക്കാൻ പാടില്ല എന്ന ഉസൂല്. മൗലവിമാർ അവരുടെ പ്രവർത്തനങ്ങളെല്ലാം നടത്തുന്നത് സമയവും എണ്ണവും നിശ്ചയിച്ചു കൊണ്ടാണ്താനും.



Wednesday, 28 August 2024

പടച്ചോനായിക്കൂടെ എന്ന ഇമ്മിണി ബല്യ ചോദ്യത്തിന് നെല്ലിക്കുത്ത് ഉസ്താദിന്റെ മറുപടി

 *പടച്ചോനായിക്കൂടെ എന്ന ഇമ്മിണി ബല്യ ചോദ്യത്തിന്* 

*നെല്ലിക്കുത്ത് ഉസ്താദിന്റെ മറുപടി.*

✍️അസ്‌ലം സഖാഫി പയ്യോളി 


വ്യാജന്മാരുടെയോ മൗലവിമാരുടെയോ ഇമ്മിണി ബല്യ ചോദ്യമാണ്, അല്ലാഹുവിന് ഒരാളെ പടച്ചോൻ ആക്കിക്കൂടെയെന്ന്.!! 

അല്ലാഹുവിന് എന്താ വേറെ ഒരാളെ 'ഇലാഹ്' ആക്കിക്കൂടെ എന്നും ഇക്കൂട്ടർ ചോദിച്ചു കൂടായ്കയില്ല. വിവരക്കേടാണല്ലോ ഇവർക്കൊക്കെ ആകെയുള്ള മൊതല്.  കൂടെ, കഴിവില്ലാത്ത പടച്ചോൻ, കഴിവില്ലാത്ത ഇലാഹ് എന്നൊക്കെ പറഞ്ഞാൽ പോരെ എന്നൊരു ന്യായവും. 


ഉസ്താദ്മാരെയും ഔലിയാക്കളെയും ചീത്തപറഞ്ഞ് ഉള്ള ഈമാൻ ചോർന്നുപോയാൽ എന്ത് ചെയ്യും. അല്ലാഹു കാക്കട്ടെ - ആമീൻ.


ഇത്തരം ചോദ്യങ്ങൾ ഒരു സുന്നിയിൽ നിന്ന് ഒരിക്കലും വരാൻ സാധ്യതയില്ല. കാരണം തൗഹീദിന്റെ നിർവചനം പഠിപ്പിക്കുമ്പോഴെല്ലാം പണ്ഡിതർ ഇത് വിശദീകരിക്കാറുണ്ട്. പിന്നെ സാധാരണക്കാർക്ക് പോലും ഇല്ലാത്ത സംശയം ഈ മൗലവിമാർക്കെങ്ങനെ വന്നു..?!


ശൈഖുൽ ഹദീസ് നെല്ലിക്കുത്ത് ഉസ്താദ് ന്റെ തൗഹീദ് ഒരു സമഗ്രപഠനം എന്ന ഗ്രന്ഥത്തിൽ ഇത്തരം എല്ലാറ്റിനും മറുപടിയുണ്ട്. ചെറിയൊരു ഭാഗം താഴെ ചേർക്കാം.


"അബ്ദുൽ ഹകീം(റ)പറയുന്നു : നിർബന്ധാസ്തിത്വത്തിൽ അല്ലാഹുവിന് പങ്കാളിയില്ലെന്ന് വിശ്വസിക്കലാണ് തൗഹീദ്. ഇത് തന്നെയാണ് സഅദുദ്ധീനുത്തഫ്താസാനി ശർഹുൽ മഖാസിദിൽ പറഞ്ഞതും. അദ്ദേഹം പറഞ്ഞതെന്തന്നാൽ ഉലൂഹിയ്യത്തിലും അതിന്റെ പ്രത്യേകതയിലും പങ്കാളിയില്ലെന്ന് വിശ്വസിക്കലാണ് തൗഹീദ്.  ഉലൂഹിയ്യത് കൊണ്ടുള്ള വിവക്ഷ നിർബന്ധാസ്തിത്വമാണ്. ഉലൂഹിയ്യത്തിന്റെ പ്രത്യേകതകൊണ്ടുള്ള വിവക്ഷ ആരാധനക്കർഹനായിരിക്കുക, പ്രബഞ്ചത്തിന്റെ നിയന്താവായിരിക്കുക, ശരീരങ്ങളുടെ സ്രഷ്ടാവായിരിക്കുക എന്നിവയാണ്."

(അബ്ദുൽ ഹകീം പേജ് : 66)


അല്ലാഹു കൊടുത്ത കഴിവ് കൊണ്ട് ഒരാൾക്ക് ഇലാഹായി(ആരാധ്യൻ)ക്കൂടെ..? ഖാലിക് (പടച്ചോൻ)ആയിക്കൂടെ...?


അല്ലാഹു മറ്റൊരാളെ ഇലഹാക്കൽ അസംഭവ്യമാണ്, ഇലാഹുണ്ടെന്ന വിശ്വാസം തൗഹീദ്ന് പുറത്തുമാണ്.  ഇത് പോലെ 'ഖാലിഖുൽ അജ്സാമായി' മറ്റൊരാൾ ഉണ്ടായിക്കൂടെ എന്നതും അസംഭവ്യവും തൗഹീദ്ന് പുറത്തുമാകുന്നു.


ഉലൂഹിയ്യതിന്റെ പ്രത്യേകതകളായ 

🔘ആരാധനക്കർഹനായിരിക്കുക, 

🔘പ്രപഞ്ചത്തിന്റെ ആകമാനം നിയന്താവായിരിക്കുക 

🔘 ശരീരങ്ങളുടെ പടച്ചോനായിരിക്കുക.


ഇവ ഒരാൾക്കും അല്ലാഹു നൽകില്ല, അത് അസംഭവ്യമാണ്. മറ്റൊരാൾക്കുണ്ടെന്ന വിശ്വാസം തൗഹീദ്ന് വിരുദ്ധമാണ്.


ഇതിപ്പോൾ ആരെങ്കിലും കണ്ടുപിടിച്ചതല്ല. ഇമാമീങ്ങൾ മുമ്പേ പഠിപ്പിച്ചതും ഉസ്താദുമാർ എഴുതിവെച്ചതുമാണ്. 


അഹങ്കാരം മൂത്ത് ഉസ്താദുമാരെ തള്ളിപ്പറയുമ്പോൾ വിവരക്കേട് വണ്ണം വെക്കുക സ്വാഭാവികമാണ്. മൗലവിമാർക്ക് സംഭവിച്ചതും ഇതുതന്നെയാണ്. 

➖➖➖➖➖➖➖➖➖

നബിദിനാഘോഷം മാത്രമാണോ ശിയായിസം

 *നബിദിനാഘോഷം*

*മാത്രമാണോ ശിയായിസം.*

✍️അസ്‌ലംസഖാഫി പയ്യോളി 


ശിയാക്കളിലെ ഫാത്വിമികൾ ഞങ്ങളും മുസ്‌ലിംകളാണെന്ന് വരുത്തി തീർക്കാൻ അവരുടെ ആഘോഷങ്ങൾക്കിടയിൽ മുസ്‌ലിംകൾ അംഗീകരിക്കുന്ന ചില ആഘോഷങ്ങളെക്കൂടി തിരുകി കയറ്റി 26 ആഘോഷങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്രെ. നബി(സ)യുടെ മൗലിദും അവർ അതിലുൾപ്പെടുത്തിയെന്നതാണ് സുന്നികൾ ശിയാക്കളാണെന്നു പറഞ്ഞു മൗലവിമാർ ഒച്ച വെക്കാനുണ്ടായ കാരണം.  


സത്യത്തിൽ നബി(സ)യുടെ മൗലിദ് മാത്രമല്ല മുസ്‌ലിംകളുടെ ചെറിയപെരുന്നാളും ഇവരുടെ ആഘോഷങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. അത് പോലെ എല്ലാവരും അംഗീകരിക്കുന്ന ഗോൾഡൻ ജൂബിലി, സിൽവർ ജൂബിലി ആഘോഷങ്ങളും ശിയാക്കളുടെ ആഘോഷങ്ങളായി അവർ എണ്ണിയിട്ടുണ്ട്.


കെ എൻ എം പ്രസിദ്ധീകരിക്കുന്ന വിചിന്തനം വാരികകയിൽ നിന്ന് :


"ഫാത്വിമി ഭരണകൂടം ഔദ്യോഗികമായി പ്രഖ്യാപിച്ച 26 ആഘോഷങ്ങൾ ഇവയായിരുന്നു .... (2)ഭരണകൂടത്തിന്റെ (ഖലീഫമാരുടെ) ഒന്നാം വർഷം. (16) ഈദുൽ ഫിത്വർ...

തങ്ങൾ മുസ്‌ലിംകളാണെന്ന് വാദിച്ചു കൊണ്ടാണ് ഇവയൊക്കെ ഫാത്വിമികൾ ആഘോഷിച്ചത്....

സിൽവർ ജൂബിലി, ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ ഏപ്രിൽ ഒന്നിനുള്ള ആഘോഷം തുടങ്ങിയ ഐച്ഛിക ആഘോഷങ്ങളും ഇവർ കൊണ്ടാടിയിരുന്നു."

(വിചിന്തനം വാരിക

2023 സെപ്റ്റംബർ 29 )


ശിയാക്കളുടേതായി പ്രഖ്യാപിക്കപ്പെട്ട 26 ആഘോഷങ്ങളിൽ മുസ്‌ലിംകളുടെ ആഘോഷങ്ങൾ പലതും അവർ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മൗലവിമാർക്കും അറിയാമല്ലോ. 


എങ്കിൽ, മൗലിദാഘോഷം ശിയാക്കളിൽ നിന്ന് സ്വീകരിച്ചതാണെന്ന് പറയുന്ന മൗലവിമാർക്ക് ചെറിയ പെരുന്നാളും സ്ഥാപനങ്ങളുടെയും മറ്റും സിൽവർ ജൂബിലിയും ഗോൾഡൻ ജൂബിലിയും ശിയാ ആചാരങ്ങളാക്കി മുസ്‌ലിംകളെ ഒന്നടങ്കം ശിയാക്കളുടെ പിൻഗാമികളായി പ്രഖ്യാപിക്കാമല്ലോ. അവരും ഇതെല്ലാം ആഘോഷിക്കുന്നുണ്ടല്ലോ. 


സുന്നികൾ ചെയ്യുന്ന ചില കാര്യങ്ങൾ ശിയാക്കളും ചെയ്യുന്നതിനാൽ അഹ്‌ലുസ്സുന്ന: ശിയായിസമാണെന്ന കണ്ടുപിടിത്തം ഇനിയെങ്കിലും അവസാനിപ്പിക്കുക.

Tuesday, 27 August 2024

മൻഖൂസ് മൗലിദിലെ ഉസ്മാനുബ്നുൽ ഹുവൈരിസ് ആരാണ് ?

 


മൻഖൂസ് മൗലിദിലെ ഉസ്മാനുബ്നുൽ ഹുവൈരിസ് ആരാണ് ?

➖➖➖➖➖➖➖➖➖➖


മൻഖൂസ് മൗലിദ് നമ്മുടെ നാട്ടിൽ വ്യാപകമായി പാരായണം ചെയ്യപ്പെടുന്ന ഒരു മൗലിദാണ്. ശിർകും കുറാഫാത്തും ആരോപിച്ച് ഈ മൗലിദിൽ നിന്ന് ജനങ്ങളെ അകറ്റാൻ പുത്തൻ വാദികൾ കാലങ്ങളായി ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ബിംബാരാധകൻ എന്നും മുശ്‌രികെന്നും പുത്തനാശയക്കാരാൽ ചാപ കുത്തപ്പെട്ടവരാണ് മൻഖൂസ് മൗലിദിൽ പരാമർശിക്കപ്പെട്ട ഉസ്മാനുബ്നുൽ ഹുവൈരിസ് എന്ന വ്യക്തി. ആരായിരുന്നു ഉസ്മാനുബ്നുൽ ഹുവൈരിസ് എന്ന്  ചരിത്ര ഗ്രന്ഥങ്ങൾ മുൻനിർത്തി നമുക്കൊന്ന് പരിശോധിക്കാം.


ഇമാം സർഖാനി (റ) പറയുന്നു: ഫതറത്തിന്റെ കാലഘട്ടത്തിലെ (പ്രവാചക നിയോഗമില്ലാത്ത കാലഘട്ടം) ജനങ്ങൾ മൂന്നു രൂപത്തിലാണ്. ഒന്നാം വിഭാഗം ഉൾക്കാഴ്ച്ച കൊണ്ട് തൗഹീദിനെ   മനസ്സിലാക്കി അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്നതിൽ നിന്ന് മാറി നിന്നവരാണ്. ഖസ്സ് ബ്നു സാഅദ, സൈദ് ബ്നു അംറ് ബ്നു നുഫൈൽ എന്നിവർ ആ കൂട്ടത്തിൽ പെട്ടവരാണ്. തുബഅ്‌, വറഖത്ത് ബ്നു നൗഫൽ,  വറഖത്ത് ബ്നു നൗഫലിന്റെ എളാപ്പ ഉസ്മാനുബ്നുൽ ഹുവൈരിസ് എന്നിവർ ഈ വിഭാഗത്തിൽ നിന്ന് യഥാർത്ഥ ദീനിൽ പ്രവേശിച്ചവരാണ്, അഥവാ  മൻസൂഖ് (ദുർബലമാക്കപ്പെട്ടത്) ആകാത്ത യഥാർത്ഥ നസാറാക്കളിൽ പെട്ടവരാണ്. (ശർഹുസ്സർഖാനി അലൽ മവാഹിബുലദുനിയ്യ/ ഇമാം സർഖാനി 1/ 343)


قال الإمام الزرقاني: (فإن أهل الفترة ثلاثة أقسام، الأول: من أدرك التوحيد ببصيرته) أي: بعلمه وخبرته فمنعه هذا التبصر عن عبادة غير الله (ثم من هؤلاء من لم يدخل فى شريعة... كقس بن ساعدة...وزيد بن عمرو بن نفيل)....(ومنهم من دخل في شريعة حق قائمة الرسم) أي: الأثر، (كتبع وقومه من حمير وأهل نجران) بفتح النون وسكون الجيم: بلد قريب من اليمن. (وورقة بن نوفل وعمه ‌عثمان ‌بن ‌الحويرث) فإنهم تنصروا في الجاهلية قبل نسخ دين النصرانية.


◉ شرح الزرقاني على المواهب اللدنية بالمنح المحمدية (1/ 343)

◉ المواهب اللدنية بالمنح المحمدية  للإمام القسطلاني (1/ 108)


ഇമാം ഖസ്ഥല്ലാനിയും ഇമാം സർഖാനിയും ഉസ്മാനുബ്നുൽ ഹുവൈരിസിനെ മൂസാ നബിയുടെ ശരീഅത്ത് പ്രകാരം ജീവിക്കുന്ന ഒരു യഥാർത്ഥ വിശ്വാസിയായിട്ടാണിവിടെ പരിചയപ്പെടുത്തുന്നത്.


ഇമാം സൈനി ദഹ്‌ലാൻ (റ) യും ജാഹിലിയത്തിൽ തന്നെ ബിംബങ്ങൾക്ക് ആരാധന നിർവഹിക്കാതെ ദുർബലമാക്കപ്പെടാത്ത നസ്വാറ മതത്തിൽ വിശ്വസിച്ചവർ ആയിട്ടാണ് ഉസ്മാനുബിൻ ഹുവൈസിനെ പരിചയപ്പെടുത്തുന്നത്. 

السيرة النبوية للعلامة أحمد بن زيني دحلان (1/ 81)


ജാഹിലിയ്യ കാലഘട്ടത്തിൽ ബിംബാരാധനയിൽ നിന്ന് മാറി നിന്നവരുടെ പേരുകൾ എണ്ണുന്ന കൂട്ടത്തിൽ അബൂബക്കർ സിദ്ദീഖ് (റ) വിന്റെയും വറഖത്ത് ബ്നു നൗഫലിന്റെയും കൂടെ ഉസ്മാനുബ്നുൽ ഹുവൈരിസിനെയും  വലിയ മുഹദ്ദിസും ചരിത്രകാരനുമായ ഇമാം ഇബ്നുൽ ജൗസി (റ) എണ്ണുന്നുണ്ട്. 


قال الإمام الحافظ ابن الجوزي: تَسْمِيَةُ مَنْ رَفَضَ عِبَادَةَ الْأَصْنَامِ فِي الْجَاهِلِيَّةِ: أَبُو بَكْرٍ الصِّدِّيقُ، زيد بن عمرو بن نفيل، عبيد الله بن جحش، ‌عثمان ‌بن ‌الحويرث، ورقة بن نوفل، رباب بن البراء، أسعد أبو كريب الحميري، قس بن ساعدة الإيادي، أبو قيس بن صرمة، انْتَهَى


◉ تلقيح فهوم أهل الأثر للإمام ابن الجوزي (ص333)


ജാഹിലിയ്യ: കാലഘട്ടത്തിൽ  ശിർക്കൻ വിശ്വാസത്തിൽ ഉൾപ്പെടാതെ ഇബ്രാഹിം നബിയുടെ ദീൻ അനുസരിച്ച് ജീവിക്കുന്ന ഒരു സംഘം ആളുകൾ ഉണ്ടായിരുന്നു എന്നത് സ്ഥിരപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ട് ഇബ്നുൽ ജൗസി (റ) വിന്റെ മേൽ വിശദീകരണം ഇമാം സുയൂഥി (റ) അൽ ഹാവീ ലിൽ ഫതാവീയിൽ എടുത്ത് ഉദ്ധരിക്കുന്നുണ്ട്. 


قال الإمام السيوطي: الْأَمْرُ الرَّابِعُ: مِمَّا يُنْتَصَرُ بِهِ لِهَذَا الْمَسْلَكِ أَنَّهُ قَدْ ثَبَتَ عَنْ جَمَاعَةٍ كَانُوا فِي زَمَنِ الْجَاهِلِيَّةِ أَنَّهُمْ تَحَنَّفُوا وَتَدَيَّنُوا بِدِينِ إِبْرَاهِيمَ عليه السلام وَتَرَكُوا الشِّرْكَ، فَمَا الْمَانِعُ أَنْ يَكُونَ أَبَوَا النَّبِيِّ صلى الله عليه وسلم سَلَكُوا سَبِيلَهُمْ فِي ذَلِكَ؟ قال الإمام الحافظ ابن الجوزي: تَسْمِيَةُ مَنْ رَفَضَ عِبَادَةَ الْأَصْنَامِ فِي الْجَاهِلِيَّةِ: أَبُو بَكْرٍ الصِّدِّيقُ، زيد بن عمرو بن نفيل، عبيد الله بن جحش، ‌عثمان ‌بن ‌الحويرث، ورقة بن نوفل، ...انْتَهَى


◉ الحاوي للفتاوي للإمام السيوطي (2/272)


ഇമാം മുല്ലാ അലിയ്യുൽ ഖാരി (റ) വും ഇത് എടുത്തുദ്ധരിക്കുന്നുണ്ട്.


ഹി: 279 ൽ വഫാത്തായ ഇമാം അഹ്മദ് ബലാദുരി (റ) വും ഉസ്മാനുബ്നുൽ ഹുവൈരിസ് ബിംബങ്ങളിൽ നിന്ന് മാറി നിൽക്കുകയും നസ്‌റാണിയായി മരണപ്പെടുകയും ചെയ്തവരാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.


قَالُوا: وقدم ‌عُثْمَان ‌بْن ‌الحويرث بْن أسد بْن عَبْد العزى بْن قصي عَلَى قيصر، وَكَانَ قَدْ ‌رفض الأوثان وَمَاتَ عَلَى النَّصْرَانِيَّة

◉ أنساب الأشراف للإمام بلاذري (5/ 430)

◉ أنساب الأشراف للإمام بلاذري (9/ 464)


എന്നാൽ മക്കയിലെ ജനങ്ങൾ ബിംബങ്ങൾക്ക് ആരാധന അർപ്പിക്കുമ്പോൾ ഇവരും കൂടെയുണ്ടായിരുന്നു എന്ന് തോന്നിപ്പിക്കുന്ന ചില പരാമർശങ്ങൾ കാണാൻ സാധിക്കും, ഇമാം ഹലബി പ്രസ്തുത പരാമർശങ്ങളുടെ ബാഹ്യാർത്ഥം ഉസ്മാനുബ്നുൽ ഹുവൈരിസ് അടക്കമുള്ളവർ ബിംബങ്ങളെ ആരാധിച്ചിട്ടില്ല എന്ന ഇബ്നുൽ ജൗസിയുടെ പ്രസ്താവനയോട്  എതിരാകുന്നുണ്ട് എന്ന് സൂചിപ്പിക്കുന്നുണ്ട്.


وقال الإمام الحلبي: ظاهر هذا السياق أن تركهم للأوثان كان بعد عبادتهم لها، وسيأتي عن ابن الجوزي أنهم لم يعبدوها


السيرة الحلبية للإمام الحلبي (١/ ١٨١)

ഇമാം ഹലബി സീറത്തുൽ ഹലബിയ്യയുടെ 1/ 384 ൽ ഇമാം ഇബ്നുൽ ജൗസിയുടെ പ്രസ്താവന എടുത്തുദ്ധരിച്ച് ഉസ്മാനുബ്നുൽ  ഹുവൈരിസും കൂട്ടുകാരും ബിംബാരാധന നടത്തിയിട്ടില്ല എന്ന് വ്യക്തമാക്കുന്നുണ്ട്.


قال الإمام الحلبي: قد عد ابن الجوزي من ‌رفض عبادة الأصنام الجاهلية: أي لم يأت بها: أبا بكر الصديق، وزيد بن عمرو بن نفيل، وعبيد الله بن جحش، وعثمان بن الحويرث، وورقة بن نوفل، ورباب بن البراء، وأسعد بن كريب الحميري، وقس بن ساعدة الإيادي، وأبا قيس بن صرمة


السيرة الحلبية للإمام الحلبي (١ / ٣٨٤)


ഇമാം സുയൂഥ്വീയും ഇമാം മുല്ലാ അലിയ്യുൽ ഖാരിയും ഇമാം ഇബ്നുൽ ജൗസിയുടെ പ്രസ്താവന എടുത്തു ഉദ്ധരിച്ചത് ഉസ്മാനുബ്നുൽ ഹുവൈരിസും കൂട്ടുകാരും ബിംബാരാധകരായിരുന്നില്ല എന്നതിനെ പ്രബലപ്പെടുത്തുന്നുണ്ട്.


 #ബിംബാരാധകരെ_ആക്ഷേപിക്കുന്നു.


ഹിജ്റ 991 ൽ വഫാത്തായ ഇമാം അഷ്ഖറുൽ യമനി (റ) പറയുന്നു: ഉസ്മാനുബ്നു ഹുവൈരിസും ബിംബാരാധനയിൽ നിന്ന് മാറിനിന്നിരുന്ന വറഖത്ത് ബ്നു നൗഫൽ അടക്കമുള്ള കൂട്ടുകാരും ഒരുമിച്ചു കൂടുകയും ബിംബാരാധകരെ ആക്ഷേപിക്കുകയും അവർ പിഴച്ചവരാണെന്ന് പറഞ്ഞ് യഥാർത്ഥ സത്യപാത അന്വേഷിച്ചു വ്യത്യസ്തങ്ങളായ നാടുകളിലേക്ക് യാത്ര പോവുകയും ചെയ്തവരായിരുന്നു.


قال الإمام الأشخر اليمني: وورقة بن نوفل وعثمان بن الحويرث وعبيد الله بن جحش اجتمعوا وتلاوموا بينهم وضللوا قومهم في عبادتهم الاوثان وتفرقوا في البلاد يطلبون الحنيفية.

◉ شرح بهجة المحافل للإمام الأشخر اليمني (1/53)


ഇമാം ശാമി (റ) പറയുന്നത് കാണൂ:

ഖുറൈശികൾ അവരുടെ ആഘോഷ ദിനങ്ങളിൽ ബിംബങ്ങൾക്ക് സമീപം ഒരുമിച്ചുകൂടി ബിംബങ്ങളെ ആദരിക്കുകയും അവകൾക്ക് വേണ്ടി അറവ് നടത്തുകയും അവിടെ ത്വവാഫ് ചെയ്യുകയും ചെയ്തിരുന്നു. ഉസ്മാനുബ്നുൽ ഹുവൈരിസ് അടക്കമുള്ള നാല് പേർ അതിൽ നിന്ന് മാറി നിന്ന് ഖുറൈശികളുടെ പരിതസ്ഥിതി സ്വകാര്യമായി പങ്കുവെച്ചിരുന്നു. ഖുറൈശികൾ അവരുടെ പിതാവ് ഇബ്‌റാഹീം നബിയുടെ മതത്തിൽ നിന്ന് ഒരുപാട് വ്യതിചലച്ചിരിക്കുന്നു എന്നും അവർ ത്വവാഫ്  ചെയ്യുന്നത് കാണാനോ കേൾക്കാനോ ഉപകാരം ചെയ്യാനോ സാധിക്കാത്ത വെറും കല്ലുകളെ മാത്രമാണെന്നും അവർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പറയാറുണ്ടായിരുന്നു. 

അങ്ങിനെ സത്യം അന്വേഷിച്ച് യാത്ര പുറപ്പെടാം എന്ന് തീരുമാനിച്ച് അവർ നാല് പേരും വ്യത്യസ്ത നാടുകളിലേക്ക് യാത്ര പോയി. 

വറഖത്ത് ബ്നു നൗഫൽ ഒരു യഥാർത്ഥ നസാറാ വിശ്വാസിയായി മാറുകയും,

ഉബൈദുല്ലാഹിബ്നു ജഹ്ശ് സത്യം അന്വേഷിച്ച് അവിടെ നിൽക്കുകയും പിന്നീട് മുസ്‌ലിമായി ഹബ്ശയിലേക്ക് ഹിജ്റ പോവുകയും ചെയ്തിരുന്നു, പിന്നീട്  മുർത്തദ്ദായി നസ്‌റാനിയായിട്ടാണ് മരണപ്പെടുന്നത്. 

ഉസ്മാനുബ്നു ഹുവൈരിസ് റോമിലെ കൈസർ രാജാവിന്റെ സമീപത്തേക്ക് പോവുകയും യഥാർത്ഥ നസാറാ മതത്തിൽ ചേരുകയും നല്ല രൂപത്തിൽ ജീവിക്കുകയും ചെയ്തു. 

സൈദ്ബ്നു അംറ് ബ്നു നുഫൈൽ യഹൂദ, നസാറാ മതങ്ങളിൽ ചേരാതെ തന്റെ സമൂഹത്തിൽ നിന്ന് മാറിനിന്ന് ബിംബങ്ങളെയും ബിംബങ്ങൾക്ക് വേണ്ടി അറുത്തതിനെയും വെടിഞ്ഞ് ഇബ്‌റാഹിം നബിയുടെ റബ്ബിനെ ഞാൻ ആരാധിക്കുന്നു എന്ന് പറഞ്ഞ് ജീവിക്കുകയായിരുന്നു.


وفي سبل الهدى والرشاد للإمام الشامي: واجتمعت قريش في عيد لهم عند صنم من أصنامهم. قال محمد بن عمر الأسلمي: وهو بوانة، كانوا يعظمونه وينحرون له ويعكفون عنده ويديرون به، وكان ذلك عيدا لهم في كل سنة يوما، فخلص منهم هؤلاء الأربعة نجيا، ثم قال بعضهم لبعض: تصادقوا وليكتم بعضكم على بعض. قالوا: أجل. فقال بعضهم لبعض: تعلموا واللَّه ما قومكم على شيء، لقد أخطئوا دين أبيهم إبراهيم، ما حجر نُطيف به لا يسمع ولا يبصر ولا ينفع؟! يا قوم التمسوا لأنفسكم فإنكم واللَّه ما أنتم على شيء.

فتفرقوا في البلدان يلتمسون الحنيفية دين إبراهيم.

فأما ورقة بن نوفل فاستحكم في النصرانية واتبع الكتب من أهلها حتى علم علما من أهل الكتاب.

وأما عبيد الله بن جحش فأقام على ما هو عليه من الالتباس. حتى أسلم ثم هاجر مع المسلمين إلى الحبشة ومعه امرأته أم حبيبة ابنة أبي سفيان مسلمة فلما قدمها تنصر وفارق الإسلام حتى هلك نصرانيا. وكان يمر بأصحاب النبي صلى الله عليه وسلم وهم بالحبشة فيقول: فقحنا وصأصأتم. أي أبصرنا وأنتم تلتمسون البصر لم تبصروا بعد. وذلك أن ولد الكلب إذا أراد أن يفتح عينيه للنظر صأصأ لينظر.

وأما عثمان بن الحويرث فقدم على قيصر ملك الروم فتنصر وحسنت منزلته عنده.

وأما زيد بن عمرو بن نفيل فوقف فلم يدخل في يهودية ولا نصرانية وفارق دين قومه فاعتزل الأوثان والميتة والدم والذبائح التي تذبح على الأوثان ونهى عن قتل الموءودة وقال: أعبد رب إبراهيم وبادى قومه بعيب ما هم عليه.

◉ سبل الهدى والرشاد للإمام الشامي (2/ 286)


ഈ സംഭവം നിരവധി പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം മഖ്‌രീസി പറയുന്നത് കാണൂ:


قال الإمام المقريزي :  وكانت قريش قد اجتمعت عند صنم لهم فقال ورقة وعبيد اللَّه بن جحش وعثمان بن الحويرث وزيد بن عمرو: لقد أخطأ قومنا دين إبراهيم، ما حجر نطيف به [لا يسمع ولا يبصر] ولا يضر ولا ينفع [يا قوم التمسوا لأنفسكم، فإنكم واللَّه ما أنتم على شيء] فتفرقوا في البلاد يلتمسون الحنيفية [دين إبراهيم] ، فأما ورقة ابن نوفل فاستحكم في النصرانية، واتبع الكتب من أهلها، وأقام عبيد اللَّه على الالتباس حتى أسلم وهاجر إلى الحبشة فتنصر بها، ومات نصرانيا، وقدم عثمان بن الحويرث على قيصر فتنصر، ووقف زيد بن عمرو فلم يدخل في يهودية ولا نصرانية.


( إمتاع الأسماع للإمام المقريزي (6/ 255)


 #ബിംബങ്ങളെ_വിളിച്ച്_പ്രാർത്ഥിച്ചുവോ ?


മൻഖൂസ് മൗലിദിൽ പരാമർശിക്കപ്പെടുന്ന


أيا صنم العيد الذي صفّ حوله … صناديد وفدٍ من بعيدٍ ومن قرب


എന്ന് തുടങ്ങുന്ന ബൈത്തുകൾ ബിംബങ്ങളോടുള്ള വിളിച്ചു പ്രാർഥനയല്ലേ ....? എന്നാണ് സാധാരണയിൽ പുത്തൻ വാദികൾ ചോദിക്കാറുള്ളത്.

മേൽ വിശദീകരണങ്ങളിൽ നിന്ന് ഉസ്മാനുബ്നു ഹുവൈരിസ് ഒരു ഏകദൈവ വിശ്വാസിയായിരുന്നു എന്നും ബിംബാരാധനയിൽ പങ്ക് കൊള്ളാത്തവരായിരുന്നു എന്നും ബോധ്യപ്പെട്ടല്ലോ, അങ്ങനെയുള്ള ഒരാൾ ഈ രൂപത്തിൽ ബിംബങ്ങളെ വിളിച്ചു പ്രാർത്ഥിക്കുമോ ?


യഥാർത്ഥത്തിൽ ഈ വരികൾ ബിംബങ്ങളോടുള്ള വിളിച്ചു പ്രാർഥനയല്ല, മറിച്ച് തിരുനബിയുടെ ജന്മത്തിൽ തല കീഴ്‌യായി മറിഞ്ഞ ബിംബങ്ങളെ പരിഹസിച്ചു കൊണ്ട് അവയുടെ അശക്തത അറിയിച്ചു കൊണ്ട് പാടിയ വരികളാണിത്. 


ചുരുക്കത്തിൽ മുശ്‌രികായ വ്യക്തി ബിംബങ്ങളെ വിളിച്ചുകൊണ്ട് പ്രാർത്ഥിക്കുന്ന വരികൾക്കെന്തിനാ ജവാബ് ചൊല്ലുന്നത് എന്ന് ആരും ആശങ്കപ്പെടേണ്ടതില്ല. ആ പേര് പറഞ്ഞ് ഇവിടുത്തെ സ്വലാത്ത് ആരും ഉപേക്ഷിക്കേണ്ടതുമില്ല.


✍🏻 പി.പി. ഉവൈസ് അദനി വെട്ടുപാറ

Sunday, 25 August 2024

വിളിച്ചു പ്രാർത്ഥനയെ ഒഴിവാക്കി പുതിയ ഖുർആനുമായി വഹാബികൾ

 *വിളിച്ചു പ്രാർത്ഥനയെ ഒഴിവാക്കി പുതിയ  ഖുർആനുമായി വഹാബികൾ...🤭*

👇👇👇👁️👁️👁️

https://www.facebook.com/share/p/66SsezoAUVQL77r4/?mibextid=oFDknk

✍️എന്തൊരു മറിമായം... ഇന്നലെ വരെ വഹാബികളുടെ  ഖുർആനായ പരിഭാഷയിൽ ഉണ്ടായിരുന്നതാണ് ''വിളിച്ച് പ്രാർത്ഥന ''... പക്ഷേ ഒന്നിരുട്ടി വെളുത്തപ്പോൾ ആ വാക്ക് അവരുടെ ഖുർആനിൽ നിന്ന് കാണാതായി... വിവരമറിഞ്ഞ സകല വഹാബികളും ''വിളിച്ച് പ്രാർത്ഥന''യെത്തപ്പിയിറങ്ങി...         

എന്ത് ചെയ്യാനാണ്... ല്ലേ... 🤭

    

              ഖുർആനിലെ ഏത് വാക്കിൻ്റെ അർത്ഥമാണ് ''വിളിക്കുക + പ്രാ+ അർത്ഥിക്കുക= വിളിച്ചു പ്രാർത്ഥിക്കുക''--- എന്ന ചോദ്യം മുസ്ലിംകൾ ചോദിച്ചത് വഹാബികളുടെ ആപ്പീസ് പൂട്ടിച്ചു. മറുപടി തിരഞ്ഞ വഹാബികളുടെ കാര്യം കട്ടപ്പൊഹ... ലോകത്തുള്ള സകല ഡിക്ഷനറിയും മറിച്ചിട്ടിട്ടും നോ രക്ഷ... അതിനിടയിലെ വെപ്രാളത്തിൽ ഏതോ ഡിക്ഷനറി മറിഞ്ഞ് വീണ് ഏതോ ചില വഹാബികൾക്ക് ഗുരുതര പരിക്ക്... എല്ലാം കണ്ടും കേട്ടും മടുത്ത പാവം ''വിളിച്ച് പ്രാർത്ഥന'' ,വഹാബികളുടെ ഖുർആനായ പരിഭാഷയിൽ നിന്ന് അപമാനം സഹിക്കാനാകാതെ ഇറങ്ങിപ്പോകാൻ തീരുമാനിച്ചു... 😢.ജൻമം നൽകിയവൻ തള്ളിപ്പറഞ്ഞാൽ ഇറങ്ങിപ്പോകുകയല്ലാതെ  വേറെന്ത് ചെയ്യാൻ...🤣

                 ഇല്ലാത്ത അർത്ഥം തുന്നിച്ചേർത്ത് മുസ്ലിംകളെ മുശ്രിക്കാക്കുകയും പിതൃത്വം ഏറ്റെടുക്കാൻ തയ്യാറാകാതെ വഹാബികൾ മുങ്ങുകയും ചെയ്തതോടെ പിണങ്ങിപ്പോയ- കാണാതായ  ''വിളിച്ചു പ്രാർത്ഥന''യെ ,അവസാനം, വഹാബീ  ജിന്നിൻ്റെ സഹായത്തോടെ മുറി മൗലവിമാർ കണ്ടു പിടിച്ചു... ഉടനടി മൗലവിമാർ യോഗം ചേർന്നു.ഇനി ചാടിപ്പോകാതിരിക്കാൻ എന്തു ചെയ്യണമെന്നായി ചർച്ച. അവസാനം ,അപ്പുറവും ഇപ്പുറവും വേലി കെട്ടി ബ്രാക്കറ്റിലാക്കി ,ഇനി ചാടിപ്പോകാതിരിക്കാനുള്ള അടച്ചുറപ്പിലാക്കിയിട്ടുണ്ട്... മുസ്ലിംകളുടെ മുന്നിൽ ഉത്തരം മുട്ടിയപ്പോൾ , പുതിയ തൗഹീദ് പതിപ്പിലെ വഹാബീ ഖുർആനിൽ നിന്ന് ''വിളിച്ചു പ്രാർത്ഥന'' ഒഴിവാക്കി മൗലവിമാർ തടിയൂരിയെന്ന് ചുരുക്കം...😄

                 മുസ്ലിംകളെ മുശ്രിക്കാക്കാൻ വേണ്ടി വഹാബീ മൗലവിമാർ അണികളെ പറ്റിച്ച് , ആപ്പീസിലെ അന്തിച്ചർച്ചയിൽ കൂട്ടിച്ചേർത്ത് തിരുകിക്കയറ്റിയതായിരുന്നു ഈ വിളിച്ചു പ്രാർത്ഥന... ഏതായാലും പുതിയ അപ്ഡേഷനിൽ അതിനൊരു ഒന്നൊന്നര തീരുമാനമായി.വഹാബീ പരിഭാഷകൾ ഖുർആനാണെന്ന് വിശ്വസിച്ച് ആ വകയിൽ മുസ്ലിംകളെ കാഫിറാക്കി മരണമടഞ്ഞ വഹാബികളുടെ കാര്യം ആര് ഏറ്റെടുക്കുമോ എന്തോ... ഇക്കഥയൊന്നുമറിയാതെ പഴയ തൗഹീദും പൊക്കിപ്പിടിച്ച് നടക്കുന്നവരാണ് വഹാബികളിൽ ഭൂരിഭാഗവും എന്നതാണ് ഏറെ രസകരം... അത്തരക്കാർ വഹാബിത്തൗഹീദ് യുദ്ധകാലാടിസ്ഥാനത്തിൽ  അപ്ഡേറ്റ് നടത്തി പുതിയ വെർഷൻ സ്വീകരിക്കണമത്രെ...! 🤭  

            വഹാബികളുടെ ഖുർആൻ എന്ന പേരിൽ അടിച്ചിറക്കുന്ന പരിഭാഷകളുമായി മുസ്ലിംകൾക്ക് യാതൊരു ബന്ധവുമില്ലെന്നും മറ്റുള്ളവർ  വഹാബിക്കോമാളിസത്തെക്കണ്ട് ഇസ്ലാമിനെ തെറ്റിദ്ധരിക്കരുതെന്നും അറിയിക്കുന്നു...💚

*ഖുദ്സി*

26-08-2024









Wednesday, 21 August 2024

സുന്നികളെ കൊല്ലൽ നിർബന്ധമാണെന്ന് വഹാബികൾ

*കോടിക്കണക്കിന് മുസ്ലിംകളെ കൊന്നു തള്ളണമെന്ന് കേരളത്തിലെ വഹാബികൾ...😡*
👇👇👇👁️👁️👁️

✍️മഖ്ബറകളിലേക്ക് സ്വദഖകൾ നൽകുന്നതും ആ വരുമാനത്തിൽ പള്ളികളും മദ്രസകളും  അനാഥ അഗതി മന്ദിരങ്ങളുമുൾപ്പെടെയുള്ള ദീനീ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും സർവ്വ സാധാരണയാണ്. അന്താരാഷ്ട്ര ഭീകര സംഘടനയായ ഐ എസിൻ്റെ സലഫീ വിശ്വാസം പേറുന്ന വഹാബികൾ പറയുന്നത് അത്തരത്തിൽ സ്വദഖ കൊടുക്കുന്ന കോടിക്കണക്കായ വിശ്വാസികളെ കൊന്നു തള്ളണമെന്നാണ് ...😡

                    1981 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച അൽമനാറിലൂടെയാണ് വഹാബികൾ ഈ ഭീകരവാദം മതത്തിൻ്റെ പേരിൽ പ്രഖ്യാപിച്ചത്.കേരളത്തിലെ വഹാബി പ്രസ്ഥാനത്തിന്റെ  പ്രസിദ്ധീകരണവും ശക്തി ദുർഗ്ഗവുമാണ് അൽമനാർ എന്ന്   1984 മെയ് ലക്കത്തിലെ -അല്‍മനാറിലൂടെ [ലക്കം: 1 , വാള്യം: 30 ] വഹാബി നേതാക്കൾ പച്ച മലയാളത്തിൽ എഴുതി വിട്ടിട്ടുമുണ്ട്...
                          ആയിരക്കണക്കിന് മുസ്ലിം പള്ളികൾ അമ്പലങ്ങളാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഈ ഉമ്മത്തിന്റെ ഒറ്റുകാരായി മാറിയ,മുസ്ലിം രക്തത്തിനായി ദാഹിക്കുന്ന വഹാബിസം എന്ന വടയക്ഷിയെ ഈ ഉമ്മത്തിന് വേണ്ടേ വേണ്ട...
 *ഖുദ്സി*
21-08-2024