ബ്ളോഗിനെക്കുറിച്ച് ,
Tuesday, 12 May 2020
തറാവീഹ് 11 കൊണ്ട് ഉമർ[റ] കല്പിച്ചോ ?
Wednesday, 6 May 2020
ബദർ മൗലിദുമായി ഹുസൈൻ സലഫി !
https://youtu.be/iiPRXiV3hVY
ബദർ ദിനം-വഹാബികൾ ആണ്ട് നിർത്തണമെന്ന് ഇരിവേറ്റി !
*ബദർ ദിനം-വഹാബികൾ ആണ്ട് നിർത്തണമെന്ന് ഇരിവേറ്റി മൗലവി❗*
👇👇👇👁️👁️👁️
✍️ ബദർ ദിനവുമായി ബന്ധപ്പെട്ട് വഹാബിപ്പള്ളി കളിൽ നടക്കുന്ന ആണ്ട് അഥവാ അനുസ്മരണം നിർത്തണമെന്ന് പ്രമുഖ വഹാബീ മൗലവി അബ്ദു റഹ്മാൻ ഇരിവേറ്റി... വെള്ളിയാഴ്ച ദിനത്തിലെ പരിശുദ്ധ ജുമുഅയുടെ ഖുത്ബയിലാണത്രെ വഹാബികളുടെ ഈ ആണ്ട് അനുസ്മരണം... സംഗതി ശെരിയാണ്... വഹാബികൾ വല്ലാതെ പെട്ടു... മുസ്ലിംകളെ മുശ്രിക്കാക്കാൻ ആപ്പീസിൽ സ്വന്തമായി ചുട്ടെടുത്ത മസാലക്കണക്കനുസരിച്ച് ഇരിവേറ്റി മസാല പറഞ്ഞപ്പോൾ മൗലവിമാരെല്ലാം മുണ്ടാട്ടം മുട്ടി മൂലക്കായി... മുസ്ലിംകൾ അസർ നിസ്കാര ശേഷം ബദർ ആണ്ട്- അനുസ്മരണം നടത്തുന്നത് ശിർക്കാക്കി നരകത്തിൽ തള്ളിയ വഹാബിക്കോയമാർ ,ജുമുഅക്കിടയിൽ മിമ്പറിൽ കയറി ബദ്രീംഗളുടെ ആണ്ട്- അനുസ്മരണം നടത്തി നരകത്തിലേക്ക് പൊത്തോന്ന് വീഴുന്നു...മറ്റൊരു പ്രമുഖ മൗലവിയത് കണ്ടെത്തി കയ്യോടെ പിടികൂടുന്നു... എന്താ ചെയ്യുക എന്ന് ഒരു മൗലവിക്കും ഒരു പിടുത്തവുമില്ല. നരകത്തിൽ നിന്ന് ചൂണ്ടയിട്ട് അണികളെ രക്ഷിക്കാനുള്ള പുത്തിയൊന്നും മൗലവിമാർക്ക് തോന്നാതിരുന്നാലത് തന്നെ മഹാഭാഗ്യം... ബദർ ആണ്ട്- അനുസ്മരണം ജുമുഅ ഖുത്ബയിൽ നിന്നൊഴിവാക്കി ,അസർ നിസ്കാര ശേഷം ആക്കിയാലോന്ന് ചില കുഞ്ഞാടുകൾക്ക് പൂതി... പക്ഷേ ,എങ്ങിനെ എപ്പോൾ നടത്തിയാലും വഹാബീ മസാലയനുസരിച്ച് സകലതും നരകത്തിൽ ചാടും... കൂട്ടത്തോടെ...❗... അതങ്ങ് നിർത്തിയാലോന്ന് ഒരു മൗലവി... അപ്പോൾ ബെലി പെരുന്നാളിലെ ഇബാഹിം ഇസ്മാഈൽ അനുസ്മരണകൾ എന്തു ചെയ്യുമെന്ന് മറ്റൊരു മൗലവി... വഹാബികൾക്കിപ്പോൾ ഊരാക്കുടുക്കിലകപ്പെട്ടവന്റെ അവസ്ഥയാണ്. എല്ലാം തിരിഞ്ഞ് കൊത്തുന്നു. കുട്ടി മൗലവിമാർ ഗവേഷിച്ച് ഗവേഷിച്ച് തറാവീഹ് ഒരു കോലത്തിലായി.അടുത്തത് ബദർ ആണ്ട് - അനുസ്മരണം... അവസാനം ''വഹാബീ സ്വർഗത്തിൽ'' കടക്കാൻ യോഗ്യതയുള്ള ഒറ്റ വഹാബി പോലും ഉണ്ടാകില്ല. അത്തരം മണ്ടത്തരത്തിലൂടെയല്ലേ മൗലവിമാർ അണികളെ തെളിക്കുന്നത്. എല്ലാം കണ്ടും കേട്ടും തല കുലുക്കാൻ മാത്രം വിധിക്കപ്പെട്ട പാവം കുഞ്ഞാടുകൾ...❗
*ഖുദ്സി*
28-04-2021
Thursday, 30 April 2020
ദിക്റിന്റെ പുതിയ ഏടുമായി വഹാബികൾ !
*ദിക്റിന്റെ പുതിയ ഏടുമായി വഹാബികൾ... ❗*
👇👇👇👁️👁️👁️
✍️️ മുജായിദുകൾക്ക് ഏടില്ലെന്നാരും പരാതി പറയരുത്... ഇത്തവണത്തെ അപ്ഡേഷനിൽ അതും റെഡി... നൂറ് തവണ എണ്ണം പിടിക്കുമ്പോൾ തസ്ബീഹ് മാല വേണോ എന്നുള്ള സംശയം മാത്രം...❗🤭.... എത്ര വകയാണെന്നറിയില്ല ....ഏതായാലും, വഹാബികളെ സംബന്ധിച്ചിടത്തോളം-ഇന്നലേകളോട് യോജിക്കാനാകാത്ത 'ഒരുവഹ'യാണെന്നു വ്യക്തം ❗😀... ശക്തി വർധിക്കാനും സമ്പത്ത് വർധിക്കാനും തുടങ്ങി ഒട്ടനവധി ഗുണഗണങ്ങൾ എണ്ണി എണ്ണിപ്പറയുന്നുണ്ട്...ശക്തിയും സമ്പത്തും വർധിക്കണമെങ്കിൽ പടച്ചോനോട് ചോദിക്കണമെന്ന് പറഞ്ഞിരുന്ന വഹാബികൾ, വഹാബീ ഭാഷയിൽ പറഞ്ഞാൽ- മന്ത്രവും തന്ത്രവും ചൊല്ലി പടച്ചോനെ മുള്ളിൽ നിർത്തി കാര്യം സാധിക്കുകയാണിപ്പോൾ...മഖ്ബറകളുണ്ടല്ലോ ഇനി പടച്ചോനെന്തിനെന്ന് ചോദിച്ചിരുന്ന വഹാബികൾ , മന്ത്രമുണ്ടല്ലോ ഇനി പടച്ചോനെന്തിന് എന്ന് പറയിപ്പിക്കുന്ന കോലത്തിലെത്തി...
ഖുർആനോതുന്നതിനാണോ സ്വലാത്ത് ചൊല്ലുന്നതിനാണോ കൂലി കിട്ടുന്നത് എന്ന് ചോദിച്ച് ,സ്വലാത്ത് മജ്ലിസുകളെ പരിഹസിച്ചിരുന്ന വഹാബികൾ ,മുസ്ലിംകളുടെ സ്വലാത്ത് മജ്ലിസുകൾക്ക് പകരമായി ഇത്തവണ സ്വലാത്തുകളുമിറക്കിയിട്ടുണ്ട്-വെറൈറ്റിയായി... ഇതെല്ലാം ഉസാറായിച്ചൊല്ലി ശക്തിയും സമ്പത്തും വർധിപ്പിച്ച് വഹാബികളെല്ലാം കൂട്ടത്തോടെ നരകത്തിൽ പോകുമല്ലോന്നോർക്കുമ്പോൾ ബല്ലാത്ത സന്തോസമുണ്ട്. അല്ലെങ്കിലും സത്യത്തിനെതിരെ പുറം തിരിഞ്ഞും മുസ്ലിംകളെ നരകത്തിൽ തള്ളിയും ഒരുപാട് കാലം പിടിച്ച് നിൽക്കാനാകില്ലെന്ന് മൗലവിമാർക്ക് നന്നായിട്ടറിയാം... മാറ്റുവിൻ വഹാബിച്ചട്ടങ്ങളെ... അല്ലെങ്കിലത്... ഏ... നോ പ്രോബ്ളം... ഒരുളുപ്പുമില്ലാതെ തൗഹീദ് മാറ്റാനും പഴയ വഹാബീ നരകം സ്വർഗമാക്കാനും മ്മടെ മൗലവിമാർ റെഡിയാണ്... ഏറ്റ് ചൊല്ലാൻ വിധിക്കപ്പെട്ട പാവം കുഞ്ഞാടുകൾ... കവി ഭാഷയിൽ-ദാ... വീണിതല്ലോ കിടക്കുന്നു നരകത്തിൽ...❗ *ഖുദ്സി*
01-05-2021
ഖുര്‍ആന്‍ ഇങ്ങനെ ഓതണം
ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ചില പ്രത്യേക നിയമങ്ങള്‍ (തജ്വീദ്) പാലിക്കല്‍ അനിവാര്യമാണ്. ഖുര്‍ആന്‍ അല്ലാഹുവിന്‍റെ തിരുവചനങ്ങളായതിനാല്‍ അതിന്‍റെ അക്ഷരങ്ങള്‍ക്കും പദങ്ങള്‍ക്കും പ്രത്യേക സ്ഥാനമുണ്ട്. അത് പൂര്‍ണമായും പാലിച്ചുമാത്രമേ പാരായണം ചെയ്യാവൂ. തജ്വീദ് നിയമങ്ങള്‍ പാലിക്കാതെയുള്ള പാരായണം അസ്വീകാര്യവും ദോഷഫലം ചെയ്യുന്നതുമാണ്. നബി(സ്വ) പറഞ്ഞു: എത്രയെത്ര പേര്‍ ഖുര്‍ആന്‍ ഓതുന്നു. ഖുര്‍ആനാകട്ടെ അവരെ ശപിച്ചുകൊണ്ടിരിക്കുകയാണ് (ബുഖാരി).
തജ്വീദ് എന്നതിന്‍റെ ഭാഷാര്‍ത്ഥം നന്നാക്കുക എന്നാണ്. ഓരോ അക്ഷരത്തിനും അതിന്‍റെ അവകാശങ്ങള്‍ നല്‍കുന്നതിനാണ് സാങ്കേതിക തലത്തില്‍ തജ്വീദ് എന്നു പറയുന്നത്. യഥാര്‍ത്ഥത്തില്‍ തജ്വീദ് നിയമങ്ങള്‍ പാലിക്കുമ്പോഴേ ഖുര്‍ആന്‍ പാരായണത്തിന് ആകര്‍ഷകത്വം ഉണ്ടാവുകയുള്ളൂ. ആരെയും ആകര്‍ഷിക്കുന്ന ഹൃദയഹാരിയായ ഒരു ശൈലി അപ്പോള്‍ രൂപപ്പെടുകയും ചെയ്യും. അറബി അറിയുന്നവരും അല്ലാത്തവരുമെല്ലാം തജ്വീദ് പ്രകാരമുള്ള ഖുര്‍ആന്‍ പാരായണത്തില്‍ വശീകരിക്കപ്പെട്ട നിരവധി അനുഭവങ്ങളുണ്ട്. ഒരിക്കല്‍ കഅ്ബയുടെ സമീപമിരുന്ന് പ്രവാചകര്‍(സ്വ) ഖുര്‍ആനിലെ സൂറത്തുന്നജ്മ് പാരായണം ചെയ്യുകയായിരുന്നു. ഒടുവിലത്തെ വാക്യമായ വസ്ജുദൂ ലില്ലാഹി… എന്ന ഭാഗം എത്തിയപ്പോള്‍ നബി(സ്വ)യുടെ പാരായണം കേട്ടിരുന്ന വിശ്വാസികളും അബൂജഹ്ല്‍ ഒഴികെയുള്ള അവിശ്വാസികളും ഒന്നിച്ച് സുജൂദ് ചെയ്തു. അവര്‍ അതില്‍ ലയിച്ചുപോയതു കൊണ്ടായിരുന്നു ഇത്.
ഖേദകരമെന്ന് പറയട്ടെ, തജ്വീദിന്‍റെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് ഖുര്‍ആന്‍ ഓതുന്നവര്‍ കുറഞ്ഞുവരികയാണിന്ന്. കുറേ നീട്ടുകയും മണിക്കുകയും ചെയ്താല്‍ തജ്വീദായെന്നാണ് ചിലരുടെ വിചാരം. ഒരു കാര്യം നാം ഗൗരവമായി കാണണം. അല്ലാഹുവിന്‍റെ വചനങ്ങളാകയാല്‍ ഖുര്‍ആനിന്‍റെ ഓരോ അക്ഷരത്തിനും പദത്തിനും വ്യക്തമായ ഉച്ചാരണ ശബ്ദവും പ്രത്യേക സ്വരവും പണ്ഡിതന്മാര്‍ നിര്‍ണയിച്ചിട്ടുണ്ട്. അത് പൂര്‍ണമായും പാലിക്കാത്ത പക്ഷം അവകളുടെ ഉദ്ദേശ്യങ്ങള്‍ മാറുകയും പാരായണം തെറ്റായി ഗണിക്കുകയും ചെയ്യും.
ഓരോ ദിവസവും ചുരുങ്ങിയത് പതിനേഴ് തവണ ഫാതിഹ ഓതല്‍ വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണ്. തജ്വീദ് നിയമങ്ങള്‍ തെറ്റിക്കുന്ന പക്ഷം ഫാതിഹ അസാധുവാകുകയും നിസ്കാരം തന്നെ ഫലശൂന്യമാവുകയും ചെയ്യും. പാരായണ നിയമങ്ങള്‍ പഠിക്കലും പഠിപ്പിക്കലും സാമൂഹ്യ ബാധ്യതയും അതനുസരിച്ചുള്ള പാരായണം പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള എല്ലാവര്‍ക്കും നിര്‍ബന്ധവുമാണ്.
തജ്വീദ് പ്രകാരം ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ ഈ കാര്യങ്ങള്‍ അനിവാര്യമാണ്. അക്ഷരങ്ങളുടെ ഉത്ഭവ സ്ഥാനങ്ങള്‍, വിശേഷണങ്ങള്‍, വിശേഷണങ്ങളെ തുടര്‍ന്ന് വരുന്ന നിയമങ്ങള്‍ എന്നിവ അറിയുകയും നാവിന് പരിശീലനം ലഭിക്കുകയും വേണം. അതിനാല്‍ തജ്വീദില്‍ പരിശീലനം കിട്ടിയ ഗുരുവര്യനില്‍ നിന്നും പാരായണ നിയമങ്ങളും ശൈലിയും പഠിക്കണം. പാരായണ ശാസ്ത്രത്തില്‍ മികവ് തെളിയിച്ച പണ്ഡിതന്മാര്‍ ഖുര്‍റാഉകള്‍ എന്ന പേരില്‍ അറിയപ്പെടുന്നു.
ഖിറാഅത്ത് പരമ്പര
ഓരോ അക്ഷരത്തിനും നിശ്ചയിക്കപ്പെട്ട ഉച്ചാരണ നിയമങ്ങള്‍ നബി(സ്വ)യില്‍ നിന്നും സ്വഹാബികള്‍ നേരില്‍ കേട്ട് മനസ്സിലാക്കി. അവരില്‍ നിന്നും താബിഉകള്‍ കേട്ട് പിന്‍തലമുറയിലേക്ക് കൈമാറി. ഇങ്ങനെ യോഗ്യരായ ഗുരുക്കന്മാരില്‍ നിന്നും നേരില്‍ ഖിറാഅത്ത് കേട്ട് പിന്‍തലമുറക്ക് പഠിപ്പിക്കുന്ന പാരമ്പര്യം പാരായണ ശാസ്ത്രത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. പ്രശസ്തരായ ഖാരിഉകള്‍ ഏഴുപേരാണ്.
ഇമാം നാഫിഅ് അല്‍ മദനി (ഹി. 70-169)
അബ്ദുല്ലാഹിബ്നു കസീര്‍ അല്‍മക്കി (45-120).
അബൂഅംറ് അല്‍ ബസ്വരി (68-155).
ആസിം ബ്നു അബിന്നുജൂദ് കൂഫ (ഹി. 129).
അബ്ദുല്ലാഹിബ്നു ആമിര്‍ ദിമശ്ഖ് (ഹി. 118).
അലിയ്യുബ്നു ഹംസ അല്‍കസാഇ (119-189).
ഹംസബ്നു ഹബീബ് കൂഫി (80-158).
ഇവര്‍ക്ക് പുറമെ ധാരാളം ഖാരിഉകളും പാരായണ വിദഗ്ധരും മുസ്ലിം ലോകത്തുണ്ട്. എന്നാല്‍ മേല്‍ പറയപ്പെട്ട ഏഴു പണ്ഡിതന്മാരുടെ പാരായണ രീതി മാത്രമേ പിന്തുടരാവൂ. അവര്‍ പഠിപ്പിച്ചതിന് വിരുദ്ധമായത് നിഷിദ്ധവും അസ്വീകാര്യവുമാണ്. ഇവരില്‍ നമ്മുടെ പാരായണ പാരമ്പര്യം ആസിം(റ)ന്‍റേതാണ്. അദ്ദേഹത്തിന്‍റെ ശിഷ്യനായ ഹഫ്സ്(റ) വഴിയാണ് കേരളക്കരയില്‍ ഖുര്‍ആന്‍ പാരായണ ശൈലി എത്തിച്ചേര്‍ന്നത്.
തജ്വീദിന്‍റെ അടിസ്ഥാനങ്ങള്‍
ഖുര്‍ആന്‍ പാരായണം സാധുവാകുന്നതിന് പ്രധാനമായും മൂന്ന് കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
ഒന്ന്: നബി(സ്വ)യില്‍ നിന്ന് പാരായണ പരമ്പര സ്ഥിരപ്പെടുക.
രണ്ട്: പാരായണം അറബി വ്യാകരണ ശാസ്ത്രവുമായി യോജിക്കുക.
മൂന്ന്: റസ്മുല്‍ ഉസ്മാനി അറിഞ്ഞിരിക്കുക.
വിശുദ്ധ ഖുര്‍ആനിലെ മുഴുവന്‍ അക്ഷരങ്ങളും നബി(സ്വ)യുടെ നിര്‍ദേശാനുസരണം സൈദ് ബിന്‍ സാബിത്(റ) എഴുതിയതാണ്. പിന്നീട് ഹിജ്റ 12-ല്‍ അബൂബക്കര്‍ സിദ്ദീഖ്(റ)ന്‍റെ നിര്‍ദേശാനുസരണം ഒരു ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിച്ചു. പിന്നീട് ഉസ്മാന്‍(റ)ന്‍റെ ഭരണകാലത്ത് സിദ്ദീഖ്(റ) എഴുതിവെച്ച ഖുര്‍ആനിന്‍റെ കുറേ കോപ്പികള്‍ പകര്‍ത്തിയെഴുതുവാന്‍ സൈദ്(റ)ന്‍റെ തന്നെ നേതൃത്വത്തില്‍ പ്രമുഖ സ്വഹാബിമാരെ ചുമതലപ്പെടുത്തി. അവര്‍ അഞ്ചു മുസ്വ്ഹഫുകള്‍ പകര്‍ത്തിയെഴുതി വിവിധ പട്ടണങ്ങളിലേക്ക് അയച്ചു. ഉസ്മാന്‍(റ) എഴുതിച്ച ഈ മുസ്വ്ഹഫിലെ എഴുത്തു രീതിക്കാണ് ‘റസ്മുല്‍ ഉസ്മാനി’ എന്ന് പറയുന്നത്. റസ്മുല്‍ ഉസ്മാനിയില്‍ നിന്ന് വ്യത്യസ്തമായ ഖുര്‍ആന്‍ ഒരിടത്തും എഴുതാന്‍ പാടില്ല. നാല് മദ്ഹബ് പ്രകാരവും അത് ഹറാമാണ്.
സ്വരചിഹ്നങ്ങള്‍
ഫത്ഹ്, കസ്റ്, ളമ്മ് എന്നീ മൂലസ്വരങ്ങള്‍ക്ക് പുറമെ സുകൂന്‍ എന്ന നിസ്വരാവസ്ഥയും ഇലാമത്, ഇശ്മാം പോലുള്ള സ്വരങ്ങളും ഖുര്‍ആനില്‍ ഉപയോഗിച്ചിരിക്കുന്നു. ഹിജ്റ അറുപതുകള്‍ക്ക് ശേഷമാണ് ഖുര്‍ആന്‍ ലിപികള്‍ക്ക് ഈ കാണുന്ന വിധത്തില്‍ കുത്തും പുള്ളിയും ഹര്‍കതും നല്‍കിയത്. അറേബ്യയിലെ ജനങ്ങള്‍ അറബി അറിയുന്നവരായതിനാല്‍ അവര്‍ക്ക് അക്ഷരഘടന കൊണ്ടു തന്നെ വാക്യം ശരിയായി ഉച്ചരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അനറബി നാടുകളിലേക്ക് ഇസ്‌ലാം വ്യാപിച്ചപ്പോള്‍ ഖുര്‍ആന്‍ തെറ്റായി ഓതുന്ന സാഹചര്യമുണ്ടായി.
ഇതിന് പരിഹാരം തേടി അന്നത്തെ ഭരണകൂടം താബിഈ പ്രമുഖനും വിഖ്യാത പണ്ഡിതനുമായ അബുല്‍ അസ്വദുദ്ദുഅ്ലി(റ)യെ സമീപിച്ചു. പക്ഷേ, അദ്ദേഹം ഒഴിഞ്ഞുമാറി. അങ്ങനെയിരിക്കെ പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി മക്കയിലെത്തിയ അദ്ദേഹം കഅ്ബയുടെ സമീപത്തിരിക്കുമ്പോള്‍ ഒരാള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതു കേട്ടു. സൂറത്തു തൗബയുടെ ഒരു വചനമാണ് അയാള്‍ ഓതുന്നത്. പാരായണത്തിനിടയില്‍ ഒരിടത്ത് ഇകാരത്തിന് പകരം അയാള്‍ ഉകാരം ഉച്ചരിച്ചു. അപ്പോള്‍ ആ ഖുര്‍ആന്‍ വചനത്തിന്‍റെ അര്‍ത്ഥം, ബഹുദൈവ വിശ്വാസികളില്‍ നിന്നും അല്ലാഹുവും റസൂലും അകന്നു എന്നതിന് പകരം ബഹുദൈവ വിശ്വാസികളില്‍ നിന്നും റസൂലില്‍ നിന്നും അല്ലാഹു അകന്നു എന്നായി മാറി. അപകടകരമായ ഈ പാരായണം അബുല്‍ അസ്വദ്(റ) തിരുത്തിക്കൊടുത്തു. അത് സ്വീകരിക്കാതെ അയാള്‍ പാരായണം തുടര്‍ന്നു. ഈ സംഭവത്തെ തുടര്‍ന്ന് അബുല്‍ അസ്വദുദ്ദുഅ്ലി തന്‍റെ തീരുമാനത്തില്‍ നിന്ന് പിന്മാറുകയും ഖുര്‍ആന്‍ അക്ഷരങ്ങള്‍ക്ക് സ്വരചിഹ്നങ്ങള്‍ ചേര്‍ക്കുക എന്ന സേവനത്തിന് സന്നദ്ധനാവുകയും ചെയ്തു. അന്നത്തെ അബ്ദുല്‍ മാലിക് ബിന്‍ മര്‍വാന്‍ ഭരണകൂടം ഈ രീതി ഔദ്യോഗികമായി അംഗീകരിച്ച് വിളംബരപ്പെടുത്തി. ശേഷം നാല്‍പത് വര്‍ഷങ്ങള്‍ക്കു ശേഷം ഖലീലുബ്നു അഹ്മദില്‍ ഫറാഇദി അക്ഷരങ്ങള്‍ തിരിച്ചറിയാന്‍ കുത്തിടുക എന്ന ആശയം ആവിഷ്കരിച്ചു.
ഉച്ചാരണ സ്ഥാനങ്ങള്‍
അക്ഷരങ്ങള്‍ പുറപ്പെടുന്ന സ്ഥാനത്തിന് മഖ്റജ് എന്നു പറയുന്നു. അറബി ഭാഷയിലെ 29 അക്ഷരങ്ങള്‍ക്ക് 17 മഖ്റജുകളാണുള്ളത്. വായയുടെ ഉള്‍ഭാഗത്ത് ഒരു മഖ്റജ്, തൊണ്ടയില്‍ മൂന്ന് മഖ്റജുകള്‍, നാവില്‍ പത്ത്, രണ്ടു ചുണ്ടുകളില്‍ രണ്ട്, തരിമൂക്കില്‍ ഒരു മഖ്റജ് എന്നിങ്ങനെ അഞ്ച് സ്ഥലങ്ങളിലാണ് ഇവ നിലകൊള്ളുന്നത്.
ഉച്ചരിക്കുമ്പോള്‍ ഓരോ അക്ഷരത്തിന്‍റെയും ചില പ്രത്യേക വിശേഷങ്ങള്‍ ഗ്രഹിക്കാന്‍ കഴിയും. അവ വേര്‍തിരിച്ച് മനസ്സിലാക്കുമ്പോള്‍ ഉച്ചാരണ വ്യത്യാസം കണ്ടെത്താനും പാരായണം ശരിപ്പെടുത്താനും എളുപ്പമായിരിക്കും. ഇവകള്‍ക്ക് സ്വിഫാതുല്‍ ഹുറൂഫ് എന്നു പറയുന്നു. ജഹ്ര്‍, ഹംസ്, ശിദ്ദത്, രിഖ്വ്, തവസ്സുത്വ്, ഇസ്തിഅ്ലാഅ്, ഇസ്തിഫാല്‍, ഇത്ബാഖ്, ഇന്‍ഫികാഹ്, ഇന്‍ദിലാഖ്, ഇസ്മാത്, സ്വഫീര്‍, ഖല്‍ഖലത്, ലീന്‍, ഇന്‍ഹിറാഫ്, തക്റീര്‍, തഫശ്ശീ, ഇസ്തിത്വാലത് എന്നിവയാണ് അക്ഷരങ്ങളുടെ സ്വിഫാതുകള്‍.
നിസ്വരമായ നൂനും തന്‍വീനും
തജ്വീദ് പഠനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതും ഖുര്‍ആന്‍ പാരായണത്തിന്‍റെ ഭംഗി നിലകൊള്ളുന്നതുമായ രണ്ടു സ്ഥാനങ്ങളാണ് സാകിനായ നൂനും തന്‍വീനും. അവയുടെ തൊട്ട് ശേഷം വരുന്ന അക്ഷരങ്ങളോട് ചേരുമ്പോള്‍ അഞ്ച് വിധത്തില്‍ ഇവ ഉച്ചരിക്കേണ്ടതുണ്ട്.
ഇള്ഹാര്‍: സാകിനായ നൂനിന്‍റെയും തന്‍വീനിന്‍റെയും ശേഷം ഹല്‍ഖിന്‍റെ അക്ഷരങ്ങളായ ء ه ح خ ع غ എന്നിവ വന്നാല്‍ അവിടെ വെളിവാക്കി ഓതുക.
ഇദ്ഗാം ബിഗുന്ന: و ي ن م എന്നീ അക്ഷരങ്ങള്‍ക്ക് മുമ്പ് സുകൂന്‍ ഉള്ള നൂനോ തന്‍വീനോ വന്നാല്‍ മണിച്ചുകൊണ്ട് കൂട്ടിച്ചേര്‍ക്കുക.
ഇദ്ഗാം ബിലാഗുന്ന: ر ل എന്നീ അക്ഷരങ്ങള്‍ക്ക് മുമ്പ് സുകൂന്‍ ഉള്ള നൂനോ തന്‍വീനോ വന്നാല്‍ മണിക്കാതെ ഇദ്ആം ചെയ്യുക.
ഇഖ്ലാബ്: സ്കൂന്‍ ഉള്ള നൂനിനോ മീമിനോ ശേഷം ب വന്നാല്‍ അവ രണ്ടിനെയും മീമാക്കി മറിച്ച് മണിക്കുക.
ഇഖ്ഫാഅ്: നടേ സൂചിപ്പിച്ച പതിമൂന്ന് അക്ഷരങ്ങള്‍ ഒഴിച്ചു ബാക്കിയുള്ള പതിനഞ്ച് അക്ഷരങ്ങളില്‍ ഏതെങ്കിലും ഒന്ന് സുകൂനുള്ള നൂനിനോ മീമിനോ ശേഷം വന്നാല്‍ അവ രണ്ടിനെയും മറച്ചുമണിക്കുക.
തഫ്ഖീം, തര്‍ഖീക്
തഫ്ഹീം, തര്‍ഖീഖ് എന്നിങ്ങനെ ദഹബി അക്ഷരങ്ങള്‍ക്ക് രണ്ട് അവസ്ഥകളുണ്ട്. വായ നിറയെ ശബ്ദമുണ്ടാക്കുമാര്‍ അക്ഷരത്തെ തടിപ്പിക്കുന്നതിന് തഫ്ഖീമെന്നും നേര്‍പ്പിച്ച് ഉച്ചരിക്കുന്നതിന് തര്‍ഖീഖ് എന്നും പറയുന്നു. നാവ് ഉയര്‍ത്തുന്നത് കൊണ്ട് തഫ്ഖീമും താഴ്ത്തുന്നതു കൊണ്ട് തര്‍ഖീഖുമുണ്ടാകുന്നു. ഇതുപ്രകാരം തര്‍ഖീഖാകുന്നതു കൊണ്ടാണ് അല്ലാഹു എന്നതിലെ ലാമിന് ക്ലഢ നു സാദൃശ്യമായ ഉച്ചാരണം ലഭിക്കുന്നത്.
മദ്ദുകള്‍
ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ് മദ്ദുകള്‍. അലിഫ്, വാവ്, യാഅ് എന്നിവ കൊണ്ട് യഥാക്രമം ഫത്ഹ്, ളമ്മ്, കസ്റ് എന്നീ ഹര്‍കതുകളുടെ ശബ്ദം നീട്ടുന്നതിനാണ് മദ്ദ് എന്നു പറയുന്നത്. ദീര്‍ഘാക്ഷരം ഉച്ചാരണത്തില്‍ ഉണ്ടാവാന്‍ ആവശ്യമായത്ര നീട്ടുന്നതിന് അസ്ലിയ്യ് എന്നും ഉച്ചാരണ സൗകര്യം കണക്കിലെടുത്ത് ദീര്‍ഘസ്വരത്തെ നീട്ടുന്നതിന് ഫര്‍ഇയ്യ് എന്നും പറയുന്നു. ഇത് അഞ്ച് ഇനമാണ്.
വഖ്ഫുകള്‍
ഖുര്‍ആന്‍ പാരായണത്തിന് ഏറെ ശ്രദ്ധിക്കേണ്ട നിയമമാണ് വഖ്ഫ്. വാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആശയത്തെ ആസ്പദമാക്കിയാണ് ഇത് നിലകൊള്ളുന്നത്. വഖ്ഫുകള്‍ മനസ്സിലാക്കാന്‍ ഖുര്‍ആനില്‍ നിരവധി അടയാളങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഓതുന്നതിനിടയില്‍ സാധാരണ ശ്വാസം വിടുന്ന സമയം പാരായണം നിര്‍ത്തുന്നതിന് വഖ്ഫ് എന്നു പറയുന്നു.
ഇതും വിവിധ രീതികളിലുണ്ട്. തജ്വീദ് നിയമങ്ങള്‍ വേണ്ട വിധം പരിശീലിക്കുവാന്‍ നാം ശ്രമിക്കേണ്ടതുണ്ട്. ഈ റമളാന്‍ കാലത്തെങ്കിലും അതിന് സൗകര്യങ്ങള്‍ ഒരുക്കുക.
മുസ്തഫ സഖാഫി കാടാമ്പുഴ [സുന്നീ വോയിസ്]
ഇടയത്താഴം ബാങ്ക് കേട്ടാൽ കഴിക്കരുതെന്ന് ഗൾഫ് വഹാബി !
=========================
*പുത്തനാശയക്കാരുടെ സൗദിയിലെ പണ്ഡിതനായ മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ ഉസൈമീന്‍ പഠിപ്പിക്കുന്നു:-*
سئل: بعض الأشخاص يأكلون والأذان الثانى يؤذن فى الفجر فهل صيامهم صحيح؟
فاجاب: فضيلته بقوله: إذا كان المؤذن على طلوع الفجر يقينا فإنه يجب الإمساك من حين أن يسمع المؤذن فلا يأكل أويشرب- الخ (مجموع فتاوى ورسائل: 19/297-298 ) لمحمدبن صالح بن عثيمين
وكذلك يوجد في كتاب (الدعوة 2/146-148) للعثيمين، و(فتاوى علماء البلد الحرام:ص: 294,293,282 )
ചോദിക്കപ്പെട്ടു: ചിലയാളുകള്‍ സുബ്ഹി വാങ്ക് കൊടുത്തിട്ടും ഭക്ഷണം കഴിക്കുന്നു അവരുടെ നോമ്പ് സ്വീകാര്യമാണോ ?
ഉത്തരം:- വാങ്ക് വിളിക്കുന്നവന്‍ സുബ്ഹി വാങ്ക് ആണു കൊടുക്കുന്നതെന്ന് ഉറപ്പാണെങ്കില്‍ വാങ്ക് കേട്ടയുടനെ തിന്നലും കുടിക്കലും നിര്‍ത്തിവെക്കല്‍ നിര്‍ബന്ധമാണ്. (മജ്മൂഉ ഫത്താവാ വറസാഇല്‍:19/297,298) ഉസൈമീന്‍ അല്‍ഒഹാബീ
ഇതേ കാര്യം ഉസൈമീന്‍ തന്നെ തന്റെ (കിത്താബുദ്ദഅവ:2/146-148)ലും സൗദിയിലെ സലഫീ പണ്ഡിതന്മാരുടെ ഫത്ത്,വാ സമാഹാരമായ (ഫത്താവാ ഉലമാഇല്‍ ബലദില്‍ഹറാം:പേജ്/282. 293, 294)ലും വ്യക്തമാക്കിയതായി കാണാം
==================
*Abu Yaseen Ahsani-Cherushola*
ahsani313@gmail.com
Sunday, 26 April 2020
ജമാഅത്ത് നിസ്കാരം-വീട്ടിലെ രൂപം
*ബഹു. ഉസ്താദ് ഇബ്റാഹീം ബാഖവി (മുദരിസ്, മഅദിൻ അക്കാദമി )*
⏭ വീട്ടിൽ വെച്ച് നിസ്കരിക്കുമ്പോൾ ഏറ്റവും നല്ലത് സ്ത്രീകൾ വേറെയും പുരുഷന്മാർ വേറെയും ജമാഅത്തായി നിസ്കരിക്കലാണ്.
⏭ ഒന്നിച്ചു നിസ്കരിക്കുകയാണെങ്കിൽ പരസ്പരം കാണൽ അനുവദനീയമായ മഹ്റമുകളാണെങ്കിൽ പുരുഷന്മാർ ആദ്യ സ്വഫിൽ നിൽക്കുക, പിന്നിലെ സ്വഫ്ഫിൽ എല്ലാ മഹ്റമുകളായ സ്ത്രീകളും നിൽക്കുക.
✅ പുരുഷന്മാരുടെ സ്വഫിൽ സ്ഥലം ബാക്കിയുണ്ടെങ്കിൽ പോലും സ്ത്രീകൾക്ക് അവിടെ നിൽക്കൽ അനുവദനീയമല്ല.
✅ നമസ്കാരം അറിയുന്ന ഒരു ചെറിയ ആൺകുട്ടി മാത്രമാണ് ഉള്ളത് എങ്കിൽ പോലും കുട്ടി തന്നെ ഇമാം ആയി നിൽക്കണം.
✅ സ്ത്രീ ഒരിക്കലും പുരുഷനിക്ക് ഇമാം ആകുന്ന രൂപമില്ല.
⏭ *ജേഷ്ഠന്റെയോ അനിയന്റെയോ ഭാര്യ പോലോത്ത കാണൽ ഹറാമായ സ്ത്രീകൾ ഉണ്ടെങ്കിൽ ജമാഅത്തായി ആയി നിസ്കരിക്കേണ്ട ഏറ്റവും ശ്രേഷ്ഠമായ രൂപം:*
✅ ഒരു റൂമിൽ പുരുഷന്മാർ നിൽക്കുക. തൊട്ടടുത്ത റൂമിന്റെ വാതിൽ അല്പം തുറന്നിടുകയും തുറന്നിട്ട വാതിലിന് നേരെ ഇമാമിനെ കാണുന്ന രീതിയിൽ മഹ്റമായ ഒരു സ്ത്രീ നിൽക്കുകയും പിന്നീട് മറ്റു എല്ലാ സ്ത്രീകളും സ്വഫിൽ നിൽക്കുക.
✅വാതിൽ അടച്ചാണെങ്കിൽ ജമാഅത്തിന്റെ പ്രതിഫലം ലഭിക്കുകയില്ല.
⏭ ഒരു വിരിയിട്ട റൂമിൽ എല്ലാവരും നമസ്കരിക്കുകയാണെങ്കിൽ വിരി ചേരുന്ന സ്ഥലത്ത് ഉമ്മയെ പോലെ മഹ്റമായ ആരെങ്കിലും നിൽക്കുകയും പിന്നിലെ സ്വഫിൽ മറ്റു സ്ത്രീകളും നിൽക്കുക.
⏭ *മറയില്ലാത്ത റൂമിൽ അന്യ പുരുഷന്മാരും മഹ്റമുകളായ സ്ത്രീകളും അന്യ സ്ത്രീകളും ജമാഅത്തിയി നിസ്കരിക്കൽ ഉചിതമല്ല.*


