ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 3 March 2025

തറാവീഹിലെ വഹാബീ പരിണാമങ്ങൾ

 *തറാവീഹ് ;*

*വഹാബി പരിണാമങ്ങൾ* 

✍️aslamsaquafi payyoli 

➖➖➖➖➖➖➖➖➖➖➖➖

1) *ഉത്തമ നൂറ്റാണ്ടിൽ തറാവീഹ് 20* 


"നാല് മദ്ഹബുകളുടെ ഇമാമീങ്ങളും ഖിയാമു റമദാൻ വിത്റിന് പുറമേ 20 റക്അത്താണെന്ന് അഭിപ്രായപ്പെട്ടവരാണ്."

(വിചിന്തനം വാരിക 2009 ജൂലൈ 3 )


2) *1936 വരെ കേരളത്തിലും 20*


"തറാവീഹ് ഇത് റമദാനിൽ മാത്രമേയുള്ളൂ. സമയം വിത്റിന്റെ സമയം തന്നെ. ഇത് 20 റക്അത്താണ്. എല്ലാ ഈരണ്ട് റക്അത്തിലും സലാം വാജിബുണ്ട്."

(അമലിയാത്ത് -പേജ് : 34. ആറാം പതിപ്പ് 1936 )


3) *ഭേദഗതി തുടക്കം*

 അമലിയ്യാത്തിന്റെ ഏഴാം പതിപ്പിൽ റക്അത്തിന്റെ എണ്ണം എടുത്തു കളഞ്ഞു.

 

" തറാവീഹ്: ഇത് റമദാനിൽ മാത്രമേയുള്ളൂ.  ഇതിന്റെ സമയം വിത്റിന്റെ സമയം തന്നെയാണ്. എല്ലാ ഈരണ്ട് റക്അത്തിലും സലാം വീട്ടണം."

(അമലിയാത്ത് ഏഴാം പതിപ്പ് 1938)


4) *ഭിന്നിപ്പുമായി മഹല്ലുകളിലേക്ക്*

പരമ്പരാഗതമായി ഐക്യത്തോടെ ഇരുപത് റക്അത്ത് നിസ്കരിച്ചിരുന്ന പല മഹല്ലുകളിലും ഭിന്നിപ്പിന്റെ വിഷവിത്തുമായി ഇവർ കടന്നുവന്നു. എം ടി അബ്ദുറഹ്മാൻ മൗലവി(വാഴക്കാട്) നരിക്കുനിക്കടുത്ത പാലത്ത് മഹല്ലിൽ തറാവീഹ് ഭേദഗതി വരുത്തിയ ചരിത്രം ശബാബ് വാരിക എഴുതുന്നു.


"മദ്ഹബി വീക്ഷണപ്രകാരം റമദാനിലെ തറാവീഹ് നിസ്കാരം ഇരുപത് റക്അത്ത് നിസ്കരിക്കണമെന്നായിരുന്നു മഹല്ല് നിവാസികളുടെ അഭിപ്രായം. എന്നാൽ പ്രവാചകചര്യ അനുസരിച്ച് സുദീർഘമായി ഖുർആൻ പാരായണം നടത്തി എട്ട് റക്അതാണ് നമസ്കരിക്കേണ്ടതെന്ന് മൗലവിയും പറഞ്ഞു. ഇമാമായി നിൽക്കേണ്ടത് മൗലവിയായിരുന്നു. പ്രവാചകൻ ചെയ്തതുപോലെ സുദീർഘമായി ഖുർആൻ പാരായണം നടത്തി എട്ട് റക്അത്ത് നമസ്കരിച്ചു. പ്രവാചക ചര്യ നടപ്പിലാക്കാൻ എം ടിക്ക് സാധിച്ചു."

(ശബാബ് വാരിക 2009 മെയ് 1 പേജ് 34)


5) *1969 ൽ താനാളൂരിൽ സംവാദം; റക്അത്ത് 11*


താനാളൂരിൽ ഇ കെ ഹസൻ മുസ്‌ലിയാരുമായി സംവാദ വ്യവസ്ഥയ്ക്കിരുന്നപ്പോഴാണ് എ പി അബ്ദുൽ ഖാദിർ മൗലവി തറാവീഹ് പതിനൊന്നാണെന്ന് വാദിച്ചത്.


" നമുക്കാകട്ടെ പതിനൊന്ന് റക്അത്തിന് നിരവധി തെളിവുകൾ നിരത്താൻ കഴിഞ്ഞു."

(ഇസ്‌ലാഹ് മാസിക 2009 മെയ് 1 പേജ് 41)


6) *വീണ്ടും എട്ടിലേക്ക്*

താനാളൂർ വ്യവസ്ഥയിൽ 11 എഴുതിയെങ്കിലും അണികൾക്കിടയിൽ തറാവീഹ് എട്ട് റക്അത്ത് തന്നെയായിരുന്നു. തറാവീഹ് എട്ട് റക്അത് തെളിയിച്ചാൽ 10 കോടി രൂപ ഇനം പ്രഖ്യാപിച്ച് സുന്നികൾ നോട്ടീസിറക്കി. 


" പത്തു കോടി രൂപ ഇനാം. 1) തറാവീഹ് എട്ട് റക്അത്താണ് എന്നതിന് ആധികാരികമായ എന്തെങ്കിലും തെളിവു നൽകിയാൽ."


ഈ നോട്ടീസിന് മറുപടിയായി അൽ ഇസ്‌ലാഹ് മാസികയിൽ എട്ട് റക്അത്ത് 'തെളിയിച്ചു'കൊണ്ട് രണ്ട് തവണ ലേഖനം വന്നു.


" ആ കോടികൾ ഇങ്ങു തരൂ മിസ്റ്റർ പേരോട്. തറാവീഹ് എട്ട് റത്താണെന്നതിന് ആധികാരികമായ എന്തെങ്കിലും തെളിവ് നൽകിയാൽ പത്തു കോടി രൂപ ഇനാം പ്രഖ്യാപിച്ച് പേരോടിന്റെ ഒരു നോട്ടീസാണ് ഇതെഴുതാൻ പ്രേരകം. റസൂൽ(സ) അവരെ(സ്വഹാബികളെ) യും കൊണ്ട് എട്ട് റക്അത്ത് നമസ്കരിച്ചു. പിന്നീട് വിത്ർ നമസ്കരിച്ചു. ഇത് ഈ വിഷയത്തിൽ ഏറ്റവും സ്ഥിരപ്പെട്ട ഹദീസാണ്... നബി(സ)എട്ട് റക്അത്തല്ലാതെ നമസ്കരിച്ചിട്ടില്ല... തീർച്ചയായും നബി(സ)എട്ട് റകഅത്തുകൾ തറാവീഹ് നിസ്കരിച്ചു എന്ന് സമ്മതിക്കുന്നതിൽ നിന്നും പിന്തിരിഞ്ഞു പോകുവാൻ യാതൊരു അഭയ കേന്ദ്രവുമില്ല. "

(അൽ ഇസ്‌ലാഹ് പുസ്തകം 2 ലക്കം 1  പേജ് 8)


"തറാവീഹ് എന്ന പേരിൽ ഇന്ന് നമസ്കരിക്കാറുള്ള റമളാനിലെ രാത്രി നമസ്കാരം എട്ട് റക്അത്തതാണെന്നതിന് മുജാഹിദുകൾക്ക് മുകളിൽ പറഞ്ഞ തെളിവുകൾ മതി"

(അൽ ഇസ്‌ലാഹ് മാസിക 1996 സെപ്റ്റംബർ )


7) *രേഖകൾ മുക്കി;  എട്ടിന് അടിസ്ഥാനമില്ലെന്ന്.!*


"തറാവീഹ് എട്ട് റക്അതും വിത്ർ മൂന്ന് റക്അത്തും എന്ന ധാരണ തന്നെ പൂർണ്ണമായി ശരിയല്ല.. എന്നാൽ എട്ടു റക്അത്ത് മാത്രമാണ് തറാവീഹ് എന്ന ധാരണക്ക് യാതൊരു അടിസ്ഥാനവുമില്ല."

(ശബാബ് വാരിക 2006 സെപ്റ്റംബർ)


8) *എട്ട് റക്അത്ത് വാദിച്ചിട്ടേയില്ലെന്ന്..!*


"കേരളത്തിലെ ഇസ്‌ലാഹികളെക്കുറിച്ച് അവർ എട്ടു റക്അത്തുകാരാണെന്ന വാദം നുണപ്രചാരമാണെന്ന് ഇവിടെ പ്രത്യേകം ഉണർത്തുന്നു."

(അഹ്‌ലുസ്സുന്ന ആദർശം: അബ്ദുൽ ജബ്ബാർ മൗലവി പേജ് 84)


9) *11ൽ കൂടുതൽ അനാചാരം*


"പ്രവാചകൻ തറാവീഹ് നമസ്കാരം 11 റക്അത്ത് മാത്രമാണ് വർദ്ധിച്ച നിലക്ക് നമസ്കരിക്കാറുള്ളത്. യാതൊരു സാഹചര്യത്തിലും 11ൽ കൂടുതൽ നമസ്കരിക്കുക എന്നത് അവിടുത്തെ ചര്യയിൽ പെട്ടതല്ല.. ഈ അനാചാരം പിൽക്കാലത്ത് ചിലർ ഇസ്‌ലാമിൽ അവരുടെ ഇജ്തിഹാദിന്റെ അടിസ്ഥാനത്തിൽ സ്ഥാപിച്ചതാണ്."

(മുസ്‌ലിംകളിലെ അനാചാരങ്ങൾ പേജ്: 274 കെ എൻ എം )


10) *കൃത്യം, കണിശം; നിലപാട് മാറില്ല* 


" ഇസ്‌ലാമിൽ തറാവീഹ് നമസ്കാരത്തിന്റെ റക്അത്തുകളുടെ എണ്ണത്തിന്റെ കാര്യത്തിലും കൃത്യവും കണിശവുമായ നിലപാടും തീരുമാനവുമുണ്ട്. അത് വിത്ർ ഉൾപ്പെടെ 11 റക്അത്ത് മാത്രമാണ്. ഇക്കാര്യം നിരവധി ഹദീസുകളിലൂടെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അത് ആളുകൾക്ക് അനുസരിച്ചോ കാലത്തിനോ ദേശത്തിനോ പാരമ്പര്യത്തിനോ ഭൂരിപക്ഷത്തിനോ അനുസരിച്ച് മാറുകയില്ല. കാരണം, ഇക്കാര്യം അല്ലാഹുവിൽ നിന്നുള്ള വഹ് യിന്റെ അടിസ്ഥാനത്തിലാണ് നബി(സ) നമുക്ക് പഠിപ്പിച്ചു തന്നിട്ടുള്ളത്. എന്നാൽ മേൽപ്പറഞ്ഞ പലതിന്റെയും താല്പര്യമനുസരിച്ച് ഖണ്ഡിതമായ ആ സുന്നത്തിലും ചില്ലറ നീക്കുപോക്കുകൾ ആകാമെന്ന് വാദിക്കുന്ന അഴകുഴമ്പൻ നിലപാടുകാരും നമ്മുടെ സമൂഹത്തിലുണ്ട്. അതിൽ പെട്ട അക്കാര്യം പരസ്യമായി തന്നെ പ്രഖ്യാപിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്ന ഒരു കൂട്ടരാണ് ജമാഅത്തെ ഇസ്‌ലാമി എന്ന രാഷ്ട്രീയ മതക്കാർ."

(ഇസ്‌ലാഹ് മാസിക 2007 സപ്തംബർ പേജ് 19 ) 


11) *2015 ജൂണിൽ വീണ്ടും ആവർത്തിക്കുന്നു.*


"ഇബാദത്തുകളിലെ അടിസ്ഥാനം പ്രമാണങ്ങൾ നിശ്ചയിക്കുന്ന എണ്ണത്തിലും രൂപത്തിലും ഒതുങ്ങി നിൽക്കുക എന്നതാണെന്നതുകൊണ്ടു തന്നെ അതിൽ(11ൽ) കൂടുതൽ വർധിപ്പിക്കുന്നത് നബി(സ)യുടെയോ സ്വഹാബത്തിന്റെയോ കാലഘട്ടത്തിൽ നിലവില്ലാത്ത ബിദ്അത്താകുന്നു."

(അൽ ഇസ്‌ലാഹ് മാസിക 2015 ജൂൺ പേജ് 25)


12) *2015 ആഗസ്റ്റിൽ  ബിദ്അത്തിനൊരു തിരുത്ത്*


"തിരുത്ത്: ജൂൺ ലക്കത്തിൽ റമദാനിലെ ബിദ്അത്തുകൾ എന്ന ലേഖനത്തിൽ തറാവീഹിന്റെ എണ്ണം ചർച്ച ചെയ്ത ഭാഗത്ത് പതിനൊന്നിൽ കൂടുതൽ നമസ്കരിക്കുന്നത് ബിദ്അത്താണെന്ന രീതിയിലുള്ള പരാമർശം വന്നിട്ടുണ്ട്. സുന്നത്തിൽ സ്ഥിരപ്പെട്ടത് പതിനൊന്ന് ആണെങ്കിലും  അതിൽ കൂടുതൽ നമസ്കരിക്കുന്നത് ബിദ്അത്താണെന്ന് സലഫുകൾ പറഞ്ഞിട്ടില്ല. സൂക്ഷ്മത കുറവ് മൂലം മേൽ പരാമർശം വന്നതിൽ ഖേദിക്കുന്നു.- ലേഖകൻ."

(അൽ ഇസ്‌ലാഹ് മാസിക 2015 ആഗസ്റ്റ്, പേജ് : 50)


13) *പതിനൊന്നിൽ അധികമാവാമെന്ന് ഇജ്മാഅ്*


"പതിനൊന്നിലധികം നിസ്കരിക്കുന്നതിനെ നിരാകരിക്കുന്ന സലഫു സ്വാലിഹീങ്ങളുടെ യാതൊരു ഉദ്ധരണിയും ഇക്കൂട്ടർ(വഹാബികൾ)കൊണ്ടുവന്നിട്ടില്ല. മാത്രമല്ല, പതിനൊന്നിലധികം നമസ്കരിക്കാമെന്നും തറാവീഹിന്റെ റക്അത്തുകൾക്ക് യാതൊരു പരിധിയുമില്ലെന്നുമുള്ള വിഷയത്തിൽ പണ്ഡിതന്മാർക്ക് ഇജ്മാഅ് ഉണ്ടെന്ന കാര്യം ഇബ്നു അബ്ദുൽ ബർറ്, ഖാദി ഇയാള്, അബൂ സുർഅത്തുൽ ഇറാഖി...  മുതലായ പ്രമുഖ പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുമുണ്ട്. 

(അൽ ഇസ്‌ലാഹ് മാസിക ജൂൺ 2018 പേജ് :30 )


14) *സ്വഹാബികൾ 23 നിസ്കരിച്ചത് സ്ഥിരപ്പെട്ടിട്ടുണ്ട്.*


"ഉമർ(റ)ന്റെ കാലത്ത് തന്നെ 23 റക്അത്തും സ്വഹാബികൾ നമസ്കരിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ടെന്നാണ് നിരവധി പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്. "

(അൽ ഇസ്‌ലാഹ് മാസിക 2018 ജൂൺ പേജ്: 32)


15) *താബിഉകളുടെ സാക്ഷ്യം*


"ഉമർ(റ)ന്റെ കാലത്ത് 23 നിസ്കരിച്ചു എന്നതിനെ ശക്തിപ്പെടുത്തുന്ന താബിഉകളിൽ നിന്നുള്ള മുർസലായ മൂന്ന് റിപ്പോർട്ടുകൾ ശൈഖ് അബ്ദുൽ ഖാദർ ജുനൈദ് ഉദ്ധരിച്ചിട്ടുണ്ട്. താബിഉകളുടെ കാലത്ത് ഈ എണ്ണം(20+3=23) ശ്രുതിപ്പെട്ടതായിരുന്നുവെന്ന് അറിയിക്കുന്നതും ഉമർ(റ)ന്റെ കാലത്ത് നടന്നതിനെ ശക്തിപ്പെടുത്തുന്നതുമായ റിപ്പോർട്ടുകളാണിവ."

(അൽ ഇസ്‌ലാഹ് മാസിക 2018 ജൂൺ, പേജ് :34)


16) *80 കൊല്ലത്തോളം ഉന്നയിച്ച വാദങ്ങൾ 2018ൽ പിൻവലിച്ചു..!*


" മുജാഹിദ് സുഹൃത്തുക്കളോട് സ്നേഹപൂർവ്വം! 

മുജാഹിദ് സംഘടനയിൽ പ്രവർത്തിച്ച നീണ്ട മുപ്പത് വർഷങ്ങൾക്കിടയിൽ പലപ്പോഴും തറാവീഹിന്റെ വിഷയത്തിൽ എട്ടും മൂന്നും പതിനൊന്നാണ് നബിചര്യയെന്നും അതിലപ്പുറമുള്ളത് നബിചര്യക്ക് വിരുദ്ധമാണെന്നും എഴുതുകയും പ്രസംഗിക്കുകയും ചെയ്തയാളാണ് ഈ ലേഖകൻ(സകരിയ സ്വലാഹി). മുജാഹിദ് കുടുംബത്തിൽ ജനിച്ചു വളർന്ന ഒരാളെന്ന നിലയിൽ പതിനൊന്നിലധികം തറാവീഹിനെ കുറിച്ച് വളരെ വൈകിയാണ് കേൾക്കാൻ തുടങ്ങിയത് തന്നെ. ഗൾഫ് സലഫി പണ്ഡിതന്മാരുടെയും ശൈഖുൽ ഇസ്‌ലാം ഇബ്നു തൈയ്മയുടെയും ഉദ്ധരണികൾ എടുത്തുകൊണ്ട് തറാവീഹിന്റെ കാര്യത്തിൽ കേരള സലഫികളെ എതിരാളികൾ പരിഹസിക്കാറുണ്ടായിരുന്നു. അപ്പോഴൊക്കെയും നാം തെളിവിന്റെയും നബി(സ)യുടെയും പിന്തുണയുള്ളവരാണെന്ന സമാധാനത്തിൽ എതിർവാദങ്ങളെ പ്രതിരോധിക്കുകയായിരുന്നു ചെയ്തിരുന്നത്. 


എന്നാൽ തറാവീഹിന്റെ വിഷയത്തിൽ മുജാഹിദ് സംഘടനകൾ തുടർന്നുവരുന്ന കടുംപിടുത്ത നിലപാട് പൂർണമായും സലഫി നിലപാടിനൊപ്പമല്ലെന്ന തിരിച്ചറിവുണ്ടാവുകയും ഒരു വർഷം മുമ്പ് വാട്സപ്പിലൂടെ ആറ് ക്ലിപ്പുകൾ ഇറക്കി ഞാൻ എനിക്ക് മനസ്സിലായ കാര്യം ജനങ്ങളോട് തുറന്നു പറയുകയാണ് ചെയ്തിട്ടുള്ളത്. അതിനാൽ തറാവീഹ് വിഷയത്തിൽ ഈ ലേഖകൻ മുമ്പ് എഴുതിയ ലേഖനങ്ങളിലോ സംസാരങ്ങളിലോ സലഫുകളുടെയും ലോകസലഫി ഉലമാക്കളുടെയും നിലപാടിന് വിരുദ്ധമായി വന്ന എന്റെ അഭിപ്രായങ്ങൾ ഇതോടെ ദുർബലപ്പെടുത്തുകയാണ്.

'ഗൾഫ് സലഫികളും കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനവും' എന്ന പുസ്തകത്തിലെ 22 ആം അധ്യായം, 'ഖിയാമു റമദാൻ അഥവാ തറാവീഹ് ' എന്ന പേരിൽ അൽമനാർ മാസികയുടെ റമദാൻ വിശേഷപ്പതിപ്പിൽ (1998) എഴുതിയ ലേഖനം, ഈ രണ്ടു ലേഖനങ്ങളും ഈയുള്ളവൻ മുജാഹിദ് സംഘടനയിൽ ഉണ്ടായിരുന്ന സമയത്ത് സംഘടനയുടെ ആദർശമായി എഴുതിയതായിരുന്നു. കൂടുതൽ പഠിച്ചപ്പോൾ അതിൽ പല തെറ്റുകളും ഉണ്ടായിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. അതിനാൽ ആ രണ്ട് ലേഖനങ്ങളും ഈയുള്ളവൻ ഇതിനാൽ പിൻവലിക്കുകയാണ്."

(അൽ ഇസ്‌ലാഹ് മാസിക 2018 ജൂൺ പേജ് : 36)


17) *ഇതുവരെ പറഞ്ഞത് മുൻഗാമികൾ പറയാത്തകാര്യം, ശ്രേഷ്ഠം പതിനൊന്ന്*


 "എന്നാൽ തറാവീഹിന്റെ എണ്ണത്തിൽ പതിനൊന്നാണ് ശ്രേഷ്ടം എന്നതിനപ്പുറം അതിൽ അധികരിപ്പിക്കുന്നത് ഹറാമാണെന്നോ ബിദ്അത്താണെന്നോ പറഞ്ഞ മുൻഗാമികളായ പണ്ഡിതന്മാരില്ല."

(അൽ ഇസ്‌ലാഹ് മാസിക 2023 ഏപ്രിൽ പേജ് : 37)


18) *പതിമൂന്നും ഇരുപതും ശ്രേഷ്ഠം*


"ദീർഘമായി നിൽക്കാൻ കഴിയുമെങ്കിൽ നബി(സ)റമദാനിലും അല്ലാത്തപ്പോഴും നിസ്കരിച്ചതുപോലെ പത്തും മൂന്നും പതിമൂന്ന് നിസ്കരിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം. അതിന് സാധിക്കാത്തവരാണെങ്കിൽ ഇരുപത് നിസ്കരിക്കുന്നതാണ് ശ്രേഷ്ഠം."

(അൽ ഇസ്‌ലാഹ് മാസിക 2018 മെയ് പേജ് 34)


19) *സുന്നികളിൽ ബിദ്അത്ത് ആരോപിച്ചത് അബദ്ധമായിപ്പോയി..!*


"റമദാനിൽ തറാവീഹ് നിസ്കാരം പതിനൊന്നിൽ അധികരിപ്പിക്കുന്നവരെ അതിന്റെ പേരിൽ മാത്രം ബിദ്അത്തുകാർ എന്ന് വിശേഷിപ്പിക്കുന്നതും അബദ്ധം തന്നെ. കാരണം തറാവീഹ് പതിനൊന്നിൽ അധികരിപ്പിക്കരുതെന്ന്  മുൻഗാമികളിൽപ്പെട്ട ഒരു പണ്ഡിതനും പറഞ്ഞത് കാണുക സാധ്യമല്ല... 

പതിനൊന്നിൽ  അധികരിപ്പിച്ചാൽ അത് ബിദ്അത്താണെന്ന് ധരിച്ചവരും 11 മാത്രം നിസ്കരിച്ചാൽ അത് തെറ്റാണെന്ന് കരുതുന്നവരും നമുക്കിടയിലുണ്ട്. ഈ രണ്ട് ധാരണകളും ശരിപ്പെടുത്തേണ്ടതാണ്. "

(അൽ ഇസ്‌ലാഹ് മാസിക 2023 ഏപ്രിൽ പേജ് :37,38)


*സ്വകാര്യം*


"മുജാഹിദുകൾ തറാവീഹിന്റെ റക്അത്തുകൾ ആദ്യം 20 പിന്നെ എട്ട്, പിന്നെ 11, ശേഷം വട്ടപ്പൂജ്യം എന്നിങ്ങനെ മാറ്റിയെന്ന് പ്രചരിപ്പിക്കാറുണ്ട്. ഇതും തെളിവിന്റെ മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ കുഴങ്ങുന്നവരുടെ തരംതാഴ്ന്ന വേലയാണ്. മുജാഹിദുകൾ ദീൻ മാറ്റിക്കൊണ്ടിരിക്കുന്ന വരാണ് എന്നതും അതിന്റെ കൂടെ ആരോപിക്കും. "

(ഇസ്‌ലാഹ് മാസിക 2008 നവംബർ പേജ് :37)

Saturday, 1 March 2025

മാസപ്പിറവി: ചന്ദ്രൻ്റെ വലിപ്പവും ചെറുപ്പവും

 *മാസപ്പിറവി: വലിപ്പവും ചെറുപ്പവും*

===================

ഈ പ്രാവശ്യം വിശുദ്ധ റമളാനിൻ്റെ ചന്ദ്രപ്പിറവി ഒട്ടുമിക്ക സ്ഥലങ്ങളിൽ വെച്ചും എല്ലാവരും നേരിൽ കണ്ടു. ബാലചന്ദ്രൻ്റെ വലിപ്പവും ഉയർച്ചയും കണ്ട് കുറേയാളുകൾ ഇത് ഒന്നാം ദിവസമല്ല രണ്ടാം ദിവസമാണെന്ന് വിധിയെഴുതി. ചിലർ ഖാളിമാരെ കളിയാക്കുകയും ചീത്ത പറയുകയും ചെയ്തു. 


ഈ വലിപ്പത്തിലെ തർക്കം പുതിയ സംഭവമൊന്നുമല്ല എന്ന് ഇത്തരക്കാർ മനസ്സിലാക്കുന്നത് നന്നായിരിക്കും. മുൻകാലങ്ങളിലും ഇങ്ങനെ സംഭവിച്ചിരുന്നതായി ഹദീസ് ഗ്രന്ഥങ്ങളിൽ തന്നെ കാണാം. 


ഒരു സംഘം സ്വഹാബികൾ ഉംറക്കായി പുറപ്പെടുകയും വഴിയിൽ വെച്ച് റമളാൻ മാസപിറവി ദർശിക്കുകയും ചെയ്തു. ബാലചന്ദ്രൻ്റെ വലിപ്പം കാരണം ചിലർ ഇത് രണ്ടാം ദിവസമാണ്, മറ്റു ചിലർ ഇത് മൂന്നാം ദിവസമാണ് എന്നു പറഞ്ഞു തർക്കത്തിലായി. വിഷയം മഹനായ ഇബ്നു അബ്ബാസ് (റ) ൻ്റെ അടുത്തെത്തി. അദ്ദേഹം നബി(സ)യിൽ നിന്നുദ്ധരിച്ചു കൊണ്ട് അത് ഒന്നാം ദിവസം തന്നെയാണെന്ന് പ്രഖ്യാപിച്ചു. 


ഇമാം മുസ്ലിം തൻ്റെ സ്വഹീഹിൽ ഉദ്ധരിച്ച ഈ ഹദീസ് അടിസ്ഥാനമാക്കി ഇമാം നവവി(റ) 

باب: بيان أنه لا اعتبار بكبر الهلال وصغره

(ബാലചന്ദ്രൻ്റെ വലിപ്പച്ചെറുപ്പം പരിഗണനീയമല്ല എന്നു വിശദീകരിക്കുന്ന അധ്യായം) എന്ന പേരിൽ ഒരു അധ്യായം തന്നെ ശറഹ് മുസ്ലിമിൽ കൊണ്ടു വരികയും ചെയ്തു.


عَنْ أَبِي الْبَخْتَرِيِّ. قَالَ: خَرَجْنَا لِلْعُمْرَةِ. فَلَمَّا نَزَلْنَا بِبَطْنِ نَخْلَةَ قَالَ: تَرَاءَيْنَا الْهِلَالَ. فَقَالَ بَعْضُ الْقَوْمِ: هُوَ ابْنُ ثَلَاثٍ. وَقَالَ بَعْضُ الْقَوْمِ: هُوَ ابْنُ لَيْلَتَيْنِ. قَالَ: فَلَقِينَا ابْنَ عَبَّاسٍ. فَقُلْنَا: إِنَّا رَأَيْنَا الْهِلَالَ. فَقَالَ بَعْضُ الْقَوْمِ: هُوَ ابْنُ ثَلَاثٍ. وَقَالَ بَعْضُ الْقَوْمِ: هُوَ ابْنُ لَيْلَتَيْنِ. فَقَالَ: أَيَّ لَيْلَةٍ رَأَيْتُمُوهُ؟ قَالَ فَقُلْنَا: لَيْلَةَ كَذَا وَكَذَا. فَقَالَ: إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: إِنَّ اللَّهَ مَدَّهُ لِلرُّؤْيَةِ. فَهُوَ لِلَيلةِ رأيتموه (صحيح مسلم)



*നബി(സ്വ)പറഞ്ഞു: പിറചന്ദ്രൻ വലുതായി കാണലും ഒരു രാവിൽകണ്ടപിറയെക്കുറിച്ച് ഇത് രണ്ടാം രാവിൻ്റെതാണെന്ന് അഭിപ്രായപ്പെടലുംഅന്ത്യനാളിൻ്റെ അടയാളത്തിൽ പെട്ടതാണ് (طبراني )*

Saturday, 1 February 2025

ബൈതുസ്സകാത് കള്ളന് കഞ്ഞി വെക്കരുത്

*ബൈതുസ്സകാത്:*

*കള്ളന് കഞ്ഞി വെക്കരുത്*


ഭൂമി മനുഷ്യരുള്‍പ്പെടെയുള്ള ജൈവ ലോകത്തിന്റെ താത്കാലിക സങ്കേതമാണ്. നിശ്ചിത കാലം വരെ ജീവിക്കാനാവശ്യമായ എല്ലാ വിഭവങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈ വിഭവങ്ങളുടെയെല്ലാം യഥാര്‍ഥ ഉടമസ്ഥന്‍ അല്ലാഹു തന്നെയാണ്. എന്നാല്‍ ഇതിന്റെ താത്കാലിക ഉടമാവകാശം വ്യത്യസ്ത അളവില്‍ പലര്‍ക്കും അവന്‍ നല്‍കാറുണ്ട്. ധനികന് സമ്പത്ത് നല്‍കുന്നതും ദരിദ്രന് നല്‍കാതിരിക്കുന്നതും പരീക്ഷണത്തിന്റെ ഭാഗമാണ്. അഹങ്കരിച്ചും പാവപ്പെട്ടവരെ അവഗണിച്ചും ജീവിക്കാതെ അല്ലാഹുവിനോട് കൂടുതല്‍ നന്ദി കാണിക്കുന്നുണ്ടോ എന്ന വിഷയത്തിലാണ് സമ്പന്നര്‍ പരീക്ഷിക്കപ്പെടുന്നത്. ദരിദ്രന്‍, കളവും കവര്‍ച്ചയും നടത്താതെ അനുവദനീയമായ മാര്‍ഗത്തില്‍ സമ്പാദിക്കാന്‍ ശ്രമിച്ച് ലഭ്യമായത് കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കുന്നുണ്ടോ എന്നതില്‍ പരീക്ഷിക്കപ്പെടുകയാണ്.

ഭൂമിയില്‍ എല്ലാവരും സമ്പന്നരായാല്‍ പിന്നെ പുരോഗമന പാതയില്‍ ഒരടി മുന്നോട്ടുപോകാന്‍ കഴിയില്ല. തൊഴിലാളികളും പാവപ്പെട്ടവരും ഉണ്ടാകുമ്പോള്‍ മാത്രമേ പണത്തിനും മുതലാളിക്കും പ്രസക്തിയുള്ളൂ. എന്നാല്‍ മുതലാളിമാര്‍ എന്നും സമ്പന്നരായിത്തന്നെ കഴിയണമെന്ന് അല്ലാഹുവിന് താത്പര്യമില്ല. അവര്‍ക്കും എത്രയും സമ്പാദിക്കാം. പണമുള്ളവര്‍ക്ക് കൂടുതല്‍ പണക്കാരനാകാന്‍ കഴിയുമ്പോള്‍ പാവപ്പെട്ടവര്‍ കൂടുതല്‍ ദരിദ്രരാകാന്‍ സാധ്യതയുണ്ട്. ഇതിനുള്ള പരിഹാരമാണ് സകാത്ത്. സമ്പന്നന്റെ നിശ്ചിത മുതലുകള്‍ നിശ്ചിത പരിധിയിലെത്തിയാല്‍ അതിന്റെ നാല്‍പ്പതില്‍ ഒന്ന് പാവപ്പെട്ടവരുടെ അവകാശമാണ്. ഇതുവഴി ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം കുറക്കാന്‍ സാധിക്കുന്നു.

*സകാത്തിന്റെ മുതലുകള്‍*

നാല് തരം മുതലുകളില്‍ മാത്രമാണ് സകാത്ത് നിശ്ചയിക്കപ്പെട്ടത്. 1. സാര്‍വത്രികമായി വിലയായി ഉപയോഗിക്കപ്പെടുന്നവ. (സ്വര്‍ണം, വെള്ളി, കറന്‍സിനോട്ടുകള്‍). 2. കച്ചവടച്ചരക്കുകള്‍. ഭൂമി, വാഹനം ഉള്‍പ്പെടെയുള്ളവ കച്ചവടച്ചരക്കായി മാറുമ്പോള്‍ അതിന് സകാത്ത് നല്‍കണം. 3. പഴങ്ങളിലും ധാന്യങ്ങളിലും മുഖ്യാഹാരമായി ഉപയോഗിക്കുന്നതും സൂക്ഷിച്ചുവെക്കാന്‍ പറ്റുന്നതുമായവ. 4. കന്നുകാലികള്‍. വന്‍കിട കന്നുകാലി കര്‍ഷകര്‍ക്കേ സകാത്ത് വരുന്നുള്ളൂ. തേങ്ങ, റബ്ബര്‍, കുരുമുളക് പോലുള്ളവക്ക് നേരിട്ട് സകാത്ത് ബാധകമല്ല. അവ മുഖ്യാഹാരമല്ലാത്തതാണ് കാരണം. എന്നാല്‍ അവ വില്‍പ്പന നടത്തിയ കാശ് ഒരു വര്‍ഷം സൂക്ഷിച്ചുവെക്കുകയും നിശ്ചിത സംഖ്യ ഉണ്ടാകുകയും ചെയ്താല്‍ അതിന് സകാത്ത് നല്‍കണം.

*അവകാശികള്‍*

എട്ട് വിഭാഗങ്ങള്‍ക്ക് മാത്രമാണ് സകാത്തിനുള്ള അവകാശമെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട് (തൗബ:60). പരമദരിദ്രന്‍, പാവപ്പെട്ടവന്‍, ഭരണാധികാരിക്ക് കീഴിലുള്ള സകാത്ത് ഉദ്യോഗസ്ഥന്‍, പുതുവിശ്വാസികള്‍, കടം കൊണ്ട് വലഞ്ഞവര്‍, മോചനപ്പത്രം എഴുതപ്പെട്ട അടിമകള്‍, ഭരണാധികാരിക്ക് കീഴില്‍ ധര്‍മ സമരത്തിലേര്‍പ്പെടുന്നവര്‍, ഹലാലായ യാത്രക്കിടെ എല്ലാം നഷ്ടപ്പെട്ടുപോയവര്‍.ഇവരല്ലാത്ത ആര്‍ക്കും സകാത്തിന് അര്‍ഹതയില്ല എന്നാണ് വിശുദ്ധ ഖുര്‍ആന്‍ തീര്‍ത്തുപറയുന്നത്.

*മതവിരുദ്ധമാകുന്ന വിധം*

വിതരണ രീതിയുടെ കാര്യത്തില്‍ സകാത്ത് മുതലുകളെ ഇസ്്‌ലാം രണ്ടായി വേര്‍തിരിച്ചിട്ടുണ്ട്. ഒന്ന്: പ്രത്യക്ഷ ധനം. കൃഷി, കന്നുകാലികള്‍, ഖനന കേന്ദ്രങ്ങള്‍ (സ്വര്‍ണം, വെള്ളി) എന്നിവയാണത്. രണ്ട്: പരോക്ഷമായ ധനം. സ്വര്‍ണം, വെള്ളി, നിധി, കച്ചവടമുതലിന്റെ സകാത്ത്, ഫിത്വ്്ര്‍ സകാത്ത് (ശറഹുല്‍ മുഹദ്ദബ് 6/164). ഇതില്‍ ആദ്യം പറഞ്ഞ പ്രത്യക്ഷ മുതലായ കൃഷിയുടെ സകാത്തും കന്നുകാലികളുടെയും സ്വര്‍ണം, വെള്ളി എന്നിവ കുഴിച്ചെടുക്കുന്ന ഖനന കേന്ദ്രങ്ങളുണ്ടെങ്കില്‍ അവയുടെയും സകാത്തുകള്‍ ഇസ്്‌ലാമിക ഗവണ്‍മെന്റ് ഉണ്ടെങ്കില്‍ അവര്‍ക്ക് ഏറ്റെടുത്ത് വിതരണം ചെയ്യാം. ഗവണ്‍മെന്റ്‌ചോദിച്ചാല്‍ കൊടുക്കല്‍ ദായകര്‍ക്ക്‌നിര്‍ബന്ധവുമാണ്.


എന്നാല്‍, പരോക്ഷ മുതലുകളായ സ്വര്‍ണം, വെള്ളി (ഇവയുടെ സ്ഥാനത്ത് വരുന്ന കറന്‍സി നോട്ടുകള്‍) കച്ചവടത്തിന്റെ സകാത്ത്, ഫിത്വ്്ര്‍ സകാത്ത് തുടങ്ങിയവ ഉടമകള്‍ നേരിട്ടാണ് വിതരണം ചെയ്യേണ്ടത്. ഇത് ദായകരില്‍ നിന്ന് ചോദിച്ചുവാങ്ങാന്‍ ഇസ്ലാമിക ഭരണാധികാരിക്ക് തന്നെ അവകാശമില്ല (നിഹായ3/136മുഅ്നി) 413).

ഇവിടെയാണ് വഹാബി, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതനവീകരണവാദികള്‍ മുന്നോട്ടുവെക്കുന്ന ബൈതുസ്സകാത്ത് അനിസ്്‌ലാമികമായി മാറുന്നത്. ഇസ്്‌ലാമിക ഭരണാധികാരിക്ക് വാങ്ങി വിതരണം ചെയ്യാന്‍ അധികാരമുള്ള സകാത്ത് മുതലുകള്‍ കേരളീയ സാഹചര്യത്തില്‍ നന്നേ കുറവാണ്. 1,920 ലിറ്റര്‍ നെല്ലുത്പാതിപ്പിച്ചവര്‍ മാത്രമേ സകാത്ത് നല്‍കേണ്ടതുള്ളൂ. അപ്രകാരം 40 ആടുകളും 30 പശുക്കളും ഉള്ളവരേ കന്നുകാലികളുടെ സകാത്ത് നല്‍കേണ്ടതുള്ളൂ. പിന്നെ സ്വര്‍ണവും വെള്ളിയും ഖനനം ചെയ്യുന്ന കേന്ദ്രങ്ങള്‍ ഇവിടെ ആരുടെയും ഉടമസ്ഥതയില്‍ ഇല്ലതാനും.


അപ്പോള്‍ ഇസ്ലാമിക ഭരണാധികാരിക്ക് തന്നെ ചോദിച്ചുവാങ്ങാന്‍ അവകാശമില്ലാത്ത പരോക്ഷ മുതലുകളുടെ സകാത്താണ് ഈ ബൈതുസ്സകാത്തുകാര്‍ പിരിച്ചെടുക്കുന്നത് എന്നതുകൊണ്ടു തന്നെ ഇത് ഇസ്്‌ലാമിക രീതിയല്ല. സകാത്ത് കമ്മിറ്റികള്‍ ഉണ്ടാക്കി പ്രവര്‍ത്തിക്കുന്നത് ഇസ്്‌ലാമിക പാരമ്പര്യമല്ലെന്ന് പ്രബോധനം തന്നെ സൂചിപ്പിക്കുന്നത് കാണുക. 'സകാത്തിന്റെ സംഭരണവും വിതരണവും ഖുര്‍ആന്റെയും നബിവചനങ്ങളുടെയും വെളിച്ചത്തില്‍ പരിശോധിച്ചാല്‍ സര്‍ക്കാറിന്റെ ചുമതലയാണ് എന്ന് മനസ്സിലാകും. സകാത്തിന്റെ സംഭരണത്തേക്കാളേറെ അതിന്റെ വിതരണത്തിനാണ് ഖുര്‍ആന്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. കാരണം സകാത്ത് യാഥാവിധി ചെലവഴിക്കലും യഥാസ്ഥാനങ്ങളില്‍ എത്തിച്ചുകൊടുക്കലും സംഭരണത്തേക്കാള്‍ വിഷമംപിടിച്ച ജോലിയാണ്' (പ്രബോധനം: 2005 ഒക്ടോബര്‍ 29). എന്നാല്‍, ഇപ്പോള്‍ ജമാഅത്തെ ഇസ്്‌ലാമി സ്വയം ഭരണാധികാരിയായി സകാത്ത് സമാഹരിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.

*സകാത്ത് കൊള്ള*

ഇസ്്‌ലാം നിര്‍ദേശിച്ച രീതിക്ക് വിരുദ്ധമായി സകാത്ത് ശേഖരിക്കുന്നുവെന്നതിന് പുറമെ അല്ലാഹു നിര്‍ദേശിച്ചതിന് വിരുദ്ധമായി സകാത്ത് മുതല്‍ അടിച്ചുമാറ്റുക കൂടി ചെയ്യുന്നുവെന്നതാണ് സമുദായം സഗൗരവം കാണേണ്ടത്. സകാത്തിന് അര്‍ഹതയുള്ള എട്ട് വിഭാഗത്തില്‍ 'ഫീ സബീലില്ലാഹ്' എന്ന പരാമര്‍ശത്തെ അല്ലാവിന്റെ മാര്‍ഗത്തില്‍ എന്ന് പൊതുവായി വ്യാഖ്യാനിച്ച് പത്രം, ചാനല്‍, സ്ഥാപനങ്ങള്‍, സംഘടനാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവക്കെല്ലാം സകാത്ത് വിഹിതം ഉപയോഗിക്കുന്ന കുതന്ത്രമാണ് മതപരിഷ്‌കരണ വാദികള്‍ നടത്തുന്നത്. എന്നാല്‍ 'ഫീ സബീലില്ലാഹ്' എന്നതിന്റെ ഉദ്ദേശ്യം മുജാഹിദ് പത്രം തന്നെ മുമ്പ് എഴുതിയത് ഇപ്രകാരമാണ്. ആറാമത്തെ ഇനമായ സബീലുല്ലാഹി എന്നതിന് മുഫസ്സിറുകള്‍ ഭൂരിപക്ഷവും മതാഭിവൃദ്ധിക്കുവേണ്ടി പോരാടുന്ന യോദ്ധാക്കള്‍ എന്നാണ് വ്യാഖ്യാനം കൊടുത്തിട്ടുള്ളത് (അല്‍മുര്‍ശിദ് പു:2 പേ:312-313).

യഥാര്‍ഥത്തില്‍ മുസ്ലിം ഭരണാധികാരിയുടെ കീഴില്‍ ധര്‍മസമരത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള വിഹിതത്തെ തങ്ങളുടെ ചാനലും പത്രവും സംഘടനാ പ്രവര്‍ത്തനങ്ങളുമൊക്കെ ഇത്തരം പോരാളികളാണ് എന്ന് വാദിച്ച് കൊണ്ടാണ് ഈ പകല്‍കൊള്ള നടത്തുന്നത്.


മുജാഹിദുകള്‍ തങ്ങളുടെ സംഘടനാ പ്രവര്‍ത്തനത്തിന് വേണ്ടി സകാത്ത് ചോദിക്കുന്നതും കാണുക. 'ഖുര്‍ആനും സുന്നത്തും അറബി സാഹിത്യവും പ്രചരിപ്പിക്കുന്നതിനും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ദൂരീകരിക്കുന്നതിനുമായി സ്ഥാപിതമായി പ്രശസ്തമാംവണ്ണം വളര്‍ന്നുവരുന്ന ഒരു സംഘമാണ് കേരള നദ്വത്തുല്‍ മുജാഹിദീന്‍. അതിനാല്‍ സകാത്തിന്റെ ഫണ്ടില്‍ മുജാഹിദുകള്‍ക്കുള്ള വിഹിതവും മറ്റു സംഭാവനകളും നല്‍കി ഈ പരിപാവനമായ മാസത്തില്‍ സംഘത്തെ സഹായിക്കണമേയെന്ന് എല്ലാ സഹോദരന്മാരോടും പ്രത്യേകം അപേക്ഷിക്കുന്നു.' ഉമര്‍ മൗലവി പുറത്തിറക്കിയിരുന്ന ക്ഷുദ്രകൃതിയായിരുന്ന സല്‍സബീലിന് വേണ്ടി സകാത്ത് ചോദിക്കുന്നത് നാല് വകുപ്പനുസരിച്ചാണ്. 'പുണ്യമാസങ്ങളില്‍ നിങ്ങളുടെ ദാനധര്‍മങ്ങളില്‍ ഒരംശം സല്‍സബീലിനു നല്‍കുക. ഫഖീര്‍, മിസ്‌കീന്‍, ഗാരിമീന്‍, ഫീ സബീലില്ലാഹി എന്നീ നിലക്കെല്ലാം സല്‍സബീലിന് സകാത്തിനവകാശമുണ്ട്' (സല്‍സബീല്‍ -1973 ആഗസ്റ്റ്). ഇവരുടെ സകാത്ത് സെല്ലിലേക്ക് ഏല്‍പ്പിച്ചാല്‍ സകാത്ത് എവിടെ എത്തും എന്ന് ചിന്തിക്കുക.


ജമാഅത്തെ ഇസ്ലാമി മാധ്യമവും അവരുടെ ചാനലുമെല്ലാം സകാത്തും വഖ്ഫ് സ്വത്തും ഉപയോഗിച്ചാണ് ആരംഭിച്ചതെന്നും അത് മാധ്യമ ജിഹാദിന്റെ ഭാഗമാണെന്നും അവരുടെ നേതാവ് ഖാലിദ് മൂസ നദ്്വി തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. ജമാഅത്ത് വിദ്യാര്‍ഥി സംഘടനയുടെ മുന്‍ പ്രസിഡന്റ് വി ടി അബ്ദുല്ലക്കോയയുടെ പേരില്‍ പുറത്തിറക്കിയ ലഘുലേഖയില്‍ സകാത്ത് ചോദിക്കുന്നത് ഇപ്രകാരമാണ്. 'ദാനധര്‍മങ്ങള്‍ക്ക് ധാരാളം പ്രതിഫലം ലഭിക്കുന്ന റമസാനില്‍ താങ്കളുടെ സകാത്ത് സ്വദഖകളില്‍ നിന്നുള്ള കാര്യമായ വിഹിതം നല്‍കി ഈ ഇസ്ലാമിക വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തെ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു'.


*ബൈത്തുസ്സകാത്തിന്റെ ഒരു മാതൃക*

കോഴിക്കോട് കാരപ്പറമ്പ് യൂനിറ്റ് കെ എന്‍ എം 2005ല്‍ പുറത്തിറക്കിയ സകാത്ത് കണക്കിന്റെ ചാര്‍ട്ട് പരിശോധിച്ചാലറിയാം പാവപ്പെട്ടവരുടെ സകാത്ത് പാര്‍ട്ടി ഫണ്ടായി ഉപയോഗിക്കുന്നതിന്റെ രീതി എങ്ങനെയാണെന്ന്.

മുന്‍വര്‍ഷത്തെ ബാക്കി- 41,104.60

മൊത്തം വരവ്- 26,522.00

ബേങ്ക് പലിശ- 939.00

പ്രിന്റിംഗ് ചാര്‍ജ്- 520.00

കടംവീട്ടാന്‍ സഹായം- 4,500.00

രോഗചികിത്സ, മരുന്ന്, ഓപറേഷന്‍ തുടങ്ങിയവ- 6,005.00

വീട് നിര്‍മാണം, റിപ്പയര്‍- 61,491.00

തൊഴില്‍ സഹായം- 25,920.00

കുടുംബ പെന്‍ഷന്‍- 22,400.00

വീട് വൈദ്യുതിവത്കരണം- 2,500.00

പഠനത്തിന് സഹായം- 9,500.00

മാസത്തില്‍ അരിയും മറ്റു സഹായങ്ങളും നല്‍കിയത്- 51,167.00

കേന്ദ്രവിഹിതം- 13,000.00

എത്ര ലാഘവത്തോടെയാണ് ഇവര്‍ സകാത്ത് മുതല്‍ കൈകാര്യം ചെയ്യുന്നത് എന്ന് ഈ കണക്കില്‍ നിന്ന് തന്നെ വ്യക്തമാകും. സകാത്ത് നിര്‍ബന്ധമായാല്‍ ഒട്ടും വൈകാതെ അവകാശികള്‍ക്ക് നല്‍കണമെന്നാണ് മതനിയമം. ഒരു യൂനിറ്റ് കമ്മിറ്റിയുടെ കൈയില്‍ മാത്രം സൂക്ഷിച്ചുവെച്ചിരിക്കുന്നത് പതിനായിരങ്ങളാണ്. മാത്രമല്ല, ഈ തുക ബേങ്കില്‍ നിക്ഷേപിച്ച് അതിന്റെ പലിശയും കൂടി കണക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. കേന്ദ്ര വിഹിതം എന്ന പേരില്‍ 13,000 രൂപ കെ എന്‍ എം സംസ്ഥാന കമ്മിറ്റിക്കും അയച്ചുകൊടുത്തിട്ടുണ്ട്. അല്ലാഹുവില്‍ ഭയമുള്ള, സകാത്ത് അതിന്റെ അവകാശികള്‍ക്ക് തന്നെ ലഭിക്കണമെന്ന് താത്പര്യമുള്ളവരാരും ഇത്തരം സകാത്ത് സെല്ലുകാരെയോ ബൈത്തുസ്സകാത്തുകാരെയോ ഏല്‍പ്പിച്ചുപോകരുത്.

*തങ്ങള്‍മാരെ വെച്ചുള്ള കളി*

തങ്ങള്‍മാര്‍ എന്ന ഒരു വിഭാഗം തന്നെ ഇല്ലായെന്നും അത് ശീഇസമാണെന്നും വാദിക്കുന്നവരാണ് വഹാബികളും മൗദൂദികളും. മുജാഹിദ് നേതാവ് ഉമര്‍ മൗലവി എഴുതുന്നത് കാണുക- 'പ്രവാചക ശ്രേഷ്ഠനായ മുഹമ്മദ് നബി (സ്വ) പഠിപ്പിച്ചു പരിശീലിപ്പിച്ചു വളര്‍ത്തിയെടുത്ത സമൂഹത്തില്‍ തങ്ങന്‍മാരില്ല. പ്രവാചകന്‍ സംസ്‌കരിച്ചെടുത്ത സമൂഹമാണിത്. ഇതില്‍ തങ്ങന്‍മാരെവിടെ? പിന്നെ ഇതെങ്ങനെയുണ്ടായി? ശിയാക്കളില്‍ നിന്ന് ഉത്ഭവിച്ച അന്ധവിശ്വാസത്തെ സുന്നികള്‍ മാലയിട്ട് സ്വീകരിച്ചതുതന്നെ' (ഓര്‍മകളുടെ തീരത്ത് പേ.05).


അഹ്ലുബൈത്തിലുള്ള വിശ്വാസം ജാഹിലിയ്യത്തിന്റെ അടയാളമാണെന്നാണ് ജമാഅത്തെ ഇസ്ലാമി പറഞ്ഞത്. 'മുഹമ്മദ് നബിക്ക് പുരുഷസന്താനം ഒന്നും ജീവിച്ചിരിക്കുകയുണ്ടായില്ല. അതിനാല്‍ അവിടുത്തേക്ക് പിന്മുറക്കാര്‍ ഇല്ലായിരുന്നു. ഇസ്ലാമിക നിയമമനുസരിച്ച് പുരുഷ സന്തതികളുടെ പരമ്പര മാത്രമേ പിന്മുറക്കാരാകൂ. ആകയാല്‍ പഴയ അറേബ്യന്‍ ജാഹിലിയ്യത്തിന്റെ നഗ്‌നമായ ചിഹ്നമാണ് അഹ്ലുബൈത്തിലും തങ്ങന്‍മാരിലുമുള്ള വിശ്വാസം. ഈ വിശ്വാസം എത്രവേഗം തിരുത്തപ്പെടുന്നോ അത്രയും സമുദായത്തിലെ ഉച്ചനീചത്വം അവസാനിക്കും (പ്രബോധനം 1969 ആഗസ്റ്റ്).

ഇപ്പോള്‍ വഹാബികള്‍ക്കും മൗദൂദികള്‍ക്കും അവരുടെ സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യാനും പുസ്തക പ്രകാശനത്തിനും സകാത്ത് കൊള്ളയുടെ പരസ്യം ചെയ്യാനുമൊക്കെ തങ്ങള്‍മാര്‍ തന്നെ വേണം. മതപരിഷ്‌കരണവാദികളുടെ ചതിക്കുഴിയില്‍ ഇനിയും സയ്യിദന്മാര്‍ ചെന്നുചാടരുത്. ജ്വല്ലറിയും സൂപ്പര്‍മാര്‍ക്കറ്റും ഉദ്ഘാടനം ചെയ്യുന്ന ലാഘവത്തോടെ ബിദ്അത്തുകാരുടെ ഇത്തരം പരിപാടികള്‍ തുടങ്ങിക്കൊടുക്കാന്‍ പുറപ്പെടുന്നതിനു മുമ്പ് ആദരണീയരായ സയ്യിദന്മാര്‍ നൂറുവട്ടം ആലോചിക്കണം. ഇവര്‍ക്ക് സയ്യിദന്മാരില്‍ വിശ്വാസമോ അവരോട് ആദരവോ ഇല്ല. പച്ചയായ ചൂഷണം മാത്രമാണ് ലക്ഷ്യം.

ചുരുക്കത്തില്‍ താഴെ പറയുന്ന കാരണങ്ങള്‍ കൊണ്ട് മതപരിഷ്‌കരണവാദികളുടെ സകാത്ത് സെല്ലുകളും ബൈതുസ്സകാത്തും മതവിരുദ്ധമാണ്. ഒന്ന്: ഭരണാധികാരികള്‍ക്ക് മാത്രം അവകാശമുള്ള ബൈത്തുസ്സകാത്ത് സിവിലിയന്‍ കൂട്ടായ്മ കൈകാര്യം ചെയ്യുന്നത് മതവിരുദ്ധമാണ്. രണ്ട്: ഭരണാധികാരികള്‍ക്ക് പോലും ചോദിച്ചുവാങ്ങാന്‍ അധികാരമില്ലാത്ത പരോക്ഷ മുതലുകളുടെ സകാത്താണ് ഇവര്‍ പിരിച്ചെടുക്കുന്നത്. മൂന്ന്: ഖുര്‍ആന്‍ നിര്‍ദേശിച്ച എട്ട് വിഭാഗത്തില്‍പ്പെടാത്ത പത്രം, ചാനല്‍, സംഘടനാ പ്രവര്‍ത്തനം, രാഷ്ട്രീയ പ്രവര്‍ത്തനം, പള്ളി, മദ്റസ മുതല്‍ അവിശ്വാസികള്‍ക്ക് വരെ സകാത്ത് മുതല്‍ ചെലവഴിക്കുന്നു.

ഇമാം ശാഫിഈ (റ)വിന്റെ വാക്കുകള്‍ കൂടി സകാത്ത് ദായകരെ ഓര്‍മിപ്പിക്കുന്നു. 'ഒരാളും തന്റെ ധനത്തിന്റെ സകാത്ത് മറ്റൊരാളെ ഏല്‍പ്പിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. കാരണം അതേക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നത് അവനോട് തന്നെയായിരിക്കും. അവന്‍ തന്നെ നേരിട്ട് അവകാശികള്‍ക്ക് നല്‍കുമ്പോഴാണ്. (അവകാശികള്‍ക്ക് ലഭിച്ചുവെന്ന്) കൂടുതല്‍ ഉറപ്പുവരിക. മറ്റൊരാളെ ഏല്‍പ്പിച്ചാല്‍ അവകാശികള്‍ക്ക് തന്നെ ലഭിച്ചോ എന്ന് ആശങ്ക ബാക്കിയാകും' (അല്‍ഉമ്മ് 2/67).

കൂടുതല്‍ സമ്പത്തും തിരക്കുമുള്ള സമ്പന്നര്‍ക്ക് അര്‍ഹരായവരെ കണ്ടെത്തി വിതരണം ചെയ്യാന്‍ പ്രയാസമാണെങ്കില്‍ സകാത്തുമായി ബന്ധപ്പെട്ട മതവിധികള്‍ അറിയുന്ന വിശ്വസ്തരായ വ്യക്തികളെ വക്കാലത്താക്കാവുന്നതാണ്. തിരക്കുള്ള മുതലാളിമാരെയാണ് സകാത്ത് സെല്ലുകാരും മറ്റും ചൂഷണം ചെയ്യുന്നത്. സകാത്ത് മുതല്‍ 'കൈയൊഴിക്കാന്‍ വേണ്ടി' ഇത്തരക്കാരെ ഏല്‍പ്പിക്കുകയാണ്. മഹല്ല് ഖാസിമാരും ഖത്വീബുമാരുമൊക്കെ ഉണര്‍ന്നുപ്രവര്‍ത്തിച്ച് അതാത് നാട്ടിലുള്ള സകാത്തിനര്‍ഹരായവരെ കണ്ടെത്തി സമ്പന്നരുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ ഒരുപാടാളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാനാകും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പണ്ഡിതന്മാരോട് ഇക്കാര്യം നേരത്തേ ഉണര്‍ത്തിയതുമാണ്. മറിച്ച് ബൈത്തുസ്സകാത്തിനെ പ്രമോട്ട് ചെയ്യുന്നത് കള്ളന് കഞ്ഞിവെക്കലാണ്.

           *റഹ്‌മത്തുല്ലാഹ് സഖാഫി എളമരം (സിറാജ് ദിനപത്രം 01-02-2025*


 


Monday, 27 January 2025

മിഅ്റാജ് നോമ്പ് ഒരു പ്രാമാണിക വിശകലനം

 👇👇👇👁️👁️👁️

നൂറ്റാണ്ടുകളായി മുസ്‌ലിം സമൂഹം ആദരിച്ചു പോരുന്ന ഒരു ദിനമാണ് മിഅ്റാജ് ദിനം. മിഅ്റാജ് ദിനത്തിനെ സൽകർമ്മങ്ങൾ അധികരിപ്പിച്ച് വിശ്വാസികൾ ധന്യമാക്കാറുണ്ട്.  മിഅ്റാജ് ദിനത്തിൽ വിശ്വാസികൾ പ്രത്യേകമായി മിഅ്റാജ് നോമ്പ് അനുഷ്ഠിക്കാറുണ്ട്. ഈ നോമ്പിനെ പുത്തനാശയക്കാർ ബിദ്അത്തും അനാചാരവുമായിട്ടാണ് പരിചയപ്പെടുത്താറുള്ളത്. മിഅ്റാജ് നോമ്പിന്റെ അടിസ്ഥാനം നമുക്കൊന്ന് പരിശോധിക്കാം.


മിഅ്റാജ് ദിനം അഥവാ റജബ് 27  വലിയ ശറഫുള്ള  ദിനമായാണ് ഇമാം ഗസ്സാലി ﵀ പഠിപ്പിക്കുന്നത്.


ഇമാം ഗസ്സാലി ﵀ പറയുന്നത് കാണൂ:


ويوم سبعة وعشرين من رجب له شرف عظيم.


(إحياء علوم الدين للإمام الغزالي :١/ ٣٦١)


ഈ ദിവസം പ്രത്യേകം ദിക്റുകളും ഔറാദുകളും സുന്നത്താണെന്നും മഹാനവറുകൾ ശേഷം പഠിപ്പിക്കുന്നുണ്ട്.


റജബ് 27 ന് നോമ്പ് സുന്നത്താവാൻ പല കാരണങ്ങളുണ്ട്. റജബ് മാസം എന്നത് കൊണ്ടും അറബി മാസത്തിലെ അവസാന മൂന്ന് ദിവസത്തിൽ ഉൾപ്പെടുന്നത് കൊണ്ടും നോമ്പ് സുന്നത്താവുന്നതിന് പുറമേ മിഅ്റാജ് ദിനമായത് കൊണ്ടും നോമ്പ് അനുഷ്ഠിക്കൽ സുന്നത്താണ് എന്നാണ് അഹ് ലുസ്സുന്നയുടെ അഇമത്തുകൾ നമ്മെ പഠിപ്പിക്കുന്നത്.


അബൂ ഹുറൈറ ﵁ വിൽ നിന്ന് ഉദ്ധരിക്കപെടുന്ന ഒരു ഹദീസിൽ കാണാം:


തിരു നബി ﷺ പറഞ്ഞു:


"ആരെങ്കിലും റജബ് ഇരുപത്തിഏഴിന് നോമ്പ് അനുഷ്ഠിച്ചാൽ അറുപത് മാസം സോമ്പനുഷ്ഠിച്ച പ്രതിഫലം അല്ലാഹു അവന് രേഖപെടുത്തും."


روى أبو هريرة أن رسول الله  صلى الله عليه وسلم قال: من صام يوم سبع وعشرين من رجب كتب الله له صيام ستين شهراً.


ഈ ഹദീസ് നിരവധി ഹദീസ് പണ്ഡിതർ അവരുടെ ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചിട്ടുണ്ട് ഉദാഹരണത്തിന്:


 ١- إحياء علوم الدين للإمام الغزالي: (١/ ٣٦١)


  ٢- المنتظم في تاريخ الملوك والأمم للإمام ابن الجوزي (٢/ ٣٤٩)


٣- فضائل شهر رجب للإمام الخلال (٧٦)


٤- الغنية للشيخ عبد القادر الجيلاني: (٣٣٢/١)


ശൈഖ് ജീലാനി ﵀ തന്റെ അൽഗുൻയ: എന്ന പ്രസിദ്ധ ഗ്രന്ഥത്തിൽ "റജബ് ഇരുപത്തി ഏഴിന് നോമ്പനുഷ്ഠിക്കുന്നതിന്റെ സ്രേഷ്ഠത" എന്ന ഒരു അദ്ധ്യായം തന്നെ നൽകുന്നുണ്ട്.


فصل في فضل صيام يوم السابع والعشرين من رجب


(الغنية لطالبي طريق الحق عز وجل للشيخ عبد القادر الجيلاني)


മിഅ്റാജ് നോമ്പ് ശാഫിഈ മദ്ഹബിൽ


ഈ വിഷയവുമായി ബന്ധപ്പെട്ട് ശാഫിഈ മദ്ഹബിന്റെ പ്രമാണങ്ങൾ നമുക്കൊന്ന് പരിശോധിക്കാം.


ശാഫിഈ ഫിഖ്ഹിലെ പ്രമുഖ പണ്ഡിതൻ ഇമാം ജമൽ ﵀ പറയുന്നു:


"മിഅറാജ് ദിനത്തിൽ നോമ്പനുഷഠിക്കൽ സുന്നത്താക്കപെടും"


ويُسَنُّ أيْضًا صَوْمُ يَوْمِ المِعْراجِ


ശാഫിഈ മദ്ഹബിലെ നിരവധി പണ്ഡിതന്മാർ ഈ വിഷയം പ്രതിപാദിച്ചിട്ടുണ്ട്. ഉദാഹരണത്തിന്:


 ١- حاشية الجمل على شرح المنهج (٣٤٩/٢)


٢- حاشية الباجوري على ابن قاسم الغزي :(٣٩٢/١)


٣- حاشية البرماوي على ابن قاسم الغزي


٤- فتاوى شالياتي :(١٣٥)


٥- فتح العلام للإمام الجرداني :(٢٠٨/٢)


മിഅറാജ് നോമ്പിന്റെ വിഷയത്തിൽ വന്ന ഹദീസുകൾ ളഈഫാണെന്ന് പറഞ്ഞ് ചില പുത്തനാശയക്കാർ നിഷേധിക്കാറുണ്ട്.


എന്നാൽ ഫദാഇലുൽ അഅ്മാലിൽ ളഈഫ് പരിഗണിക്കപ്പെടുമെന്ന് നിരവധി പണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. അതിൽ ഇത്തിഫാഖ് ഉണ്ടെന്ന് പോലും പറഞ്ഞവരുണ്ട്.


ഇമാം നവവി ﵀ പറയുന്നത്  കാണൂ:


قال الإمام النووي: قال العلماءُ من المحدّثين والفقهاء وغيرهم: يجوز ويُستحبّ العمل في الفضائل والترغيب والترهيب بالحديث الضعيف ما لم يكن موضوعاً.


(كتاب الأذكار للإمام النووي :٨)


ഇമാം ഇബ്നു ഹജർ അൽ ഹൈതമി ﵀ പറയുന്നത് കാണൂ:


قال الإمام ابن حجر الهيتمي: أن الضعيف في الفضائل والمناقب حجة اتفاقا.


(المنح المكية في شرح الهمزية للإمام ابن حجر الهيتمي :١١٤)


ഇങ്ങനെ പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതും അഇമ്മത്ത് അവരുടെ ഗ്രന്ഥങ്ങളിൽ സുന്നത്താണെന്ന് രേഖപ്പെടുത്തിയതും പണ്ട് മുതലേ അനുഷ്ഠിച്ച് പോരുന്നതുമാണ് മിഅ്റാജ് നോമ്പ്. ഇത് ബിദ്അത്താണെന്ന് പറയുന്ന പുത്തൻ വാദികളുടെ വാദങ്ങൾക്ക് പ്രമാണവുമായി യാതൊരു ബന്ധവുമില്ല.


സൽകർമ്മങ്ങൾ വർധിപ്പിച്ച് ഇരു വീട്ടിലും വിജയിക്കുന്നവരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ ...

✍️സയ്യിദ് ലുത്ഫി ബാഹസ്സൻ ചീനിക്കൽ

മിഅറാജ് നോമ്പ്

 *മിഅ'റാ ജ് നോമ്പ്*


_*തെറ്റിദ്ധരിപ്പിക്കപ്പെടുമ്പോൾ നാം അറിഞ്ഞിരിക്കേണ്ട ചിലത്*_

_بسم الله والحمد لله والصلاة والسلام على رسول الله وعلى اله وصحبه اجمعين اما بعد_


*ചോദ്യം*: റജബ് ഇരുപത്തിയേഴ് മിഅ'റാജ് ദിനത്തിൽ നോമ്പനുഷ്ട്ടിക്കുന്നതിന് വല്ല പുണ്യവുമുണ്ടോ?


*മറുപടി*:ഉണ്ട്. ആരെങ്കിലും റജബ് ഇരുപത്തിഏഴിനു നോമ്പനുഷ്ഠിച്ചാൽ അറുപത് മാസം നോമ്പനുഷ്ഠിച്ച പുണ്യം അവനു രേഖപ്പെടുത്തുമെന്ന ഹദീസ് ഇബ്നു അസാകിർ ഉദ്ധരിച്ചിട്ടുണ്ട്. ഈ ഹദീസ് ആ നോമ്പിന്റെ മഹത്വമായി ഇമാം ഗസ്സാലി (റ) ഇഹ്‌യാ 328/1 ലും ഗുന് യ 182/1 ലും കൊണ്ടുവന്നിട്ടുണ്ട്.


_*"ان رسول الله صلى الله عليه وسلم قال من صام يوم السابع والعشرين من رجب كتب له ثواب صيام ستين شهرا"*_ رواه ابن عساكر


_*وقال الامام الغزالي واما الايام الفاضلة فتسعة عشر يستحب مواصلة الاوراد فيها يوم عرفة ويوم عاشوراء ويوم سبعة وعشرين من رجب له شرف عظيم روى ابوهريرة ان رسول الله صلى الله عليه وسلم قال من صام يوم سبع وعشرين من رجب كتب الله له صيام ستين شهرا*_ 


_(احياء علوم الدين ١/٣٦١)_


_*شهاب الدين السعدي الفنينكندي*_


*ചോദ്യം*:ശാഫിഈ മദ്ഹബിലെ കർമ്മ ശാസ്ത്ര പണ്ഡിതന്മാർ ആരെങ്കിലും സുന്നത്ത് നോമ്പുകളുടെ കൂട്ടത്തിൽ മിഅ'റാജ് ദിനത്തിലെ നോമ്പിനെ എണ്ണിയിട്ടുണ്ടോ?


*മറുപടി*:എണ്ണിയിട്ടുണ്ട്. മിഅ'റാജ് ദിനത്തിലെ നോമ്പ് സുന്നത്താണെന്ന് സയ്യിദുൽ  ബക് രി (റ) ഇആനത്ത് 306/2ലും ബൈജൂരി (റ) ഇബ്നു ഖാസിമിന്റെ ശറഹ് 392/1ലും ജമൽ 349/2ലും അബ്ദുള്ളാഹിൽജർദാനി (റ) ഫത്ഹുൽ അല്ലാം 208/2ലും പ്രസ്താവിച്ചിട്ടുണ്ട്.

    മാത്രമല്ല, കറുത്ത രാവിന്റെ ദിനങ്ങളിൽ നോമ്പനുഷ്ട്ടിക്കൽ സുന്നത്താണെന്നും മാസം ഇരുപത്തേഴ്‌ ആ ദിവസങ്ങളിൽ പെടുമെന്നും തുഹ്ഫ 456/3ലും നിഹായ 314/3ലും പറഞ്ഞിട്ടുണ്ട്.


_*"ويستحب صوم يوم المعراج"(فتح العلام ٢/٢٠٨,اعانة الطالبين ٢/٣٠٦,حاشية البيجوري  ١/٣٩٢,فتاوى الشالياتي ص١٣٥)*_


_*"ويسن صوم ايام السود خوفا ورهبة من ظلمة الذنوب وهي السابع او الثامن والعشرون وتالياه"(تحفة ٣/٤٥٦)*_


_*"قال الماوردي: ويسن صوم ايام السود وهي الثامن والعشرون وتالياه وينبغي ان يصام معها السابع والعشرون احتياطا"(نهاية ٣/٣١٤)*_


*ചോദ്യം*:മുകളിൽ ഉദ്ധരിച്ച ഹദീസിന്റെ പരമ്പരയിൽ ദുർബലത ഉണ്ടെന്ന് ഇബ്നു ഹജരിനിൽ അസ്ഖലാനി (റ) തബ് യീനുൽ അജബ് പേജ് 38ൽ പറയുന്നുണ്ടല്ലോ. അപ്പോൾ ആ ഹദീസ് അടിസ്ഥാനമാക്കി പ്രവർത്തിക്കൽ അനുവദനീയമാണോ?


*മറുപടി*:സുന്നത്താണെന്ന ഭാവനയോടെ ഒരു കാര്യം ചെയ്യുന്നതിന് അവലംബമായി ബലഹീനമായ ഹദീസ് സ്വീകരിക്കാമെന്ന് പണ്ഡിതന്മാർ ഏകകണ്ഠമായി അഭിപ്രായപ്പെട്ടിരിക്കുന്നു. ഇമാം നവവി (റ )പറയുന്നു :


_*"ويجوز عند اهل الحديث وغيرهم التساهل في الاسانيد ورواية ما سوى الموضوع من الضعيف والعمل به من غير بيان ضعفه في غير صفات الله تعالى والاحكام.....(تقريب النواوي  ١/٢٢٣)*_


_*"ഇസ്‌ലാമിന്റെ മൗലിക തത്വങ്ങളോട് ബന്ധപ്പെടാത്തതും ഹറാം, ഹലാൽ പോലെയുള്ള വിധികളല്ലാത്തതുമായ കാര്യങ്ങളിൽ ബലഹീനമായ ഹദീസ് റിപ്പോർട്ട് ചെയ്യുന്നതിൽ അത്ര കർക്കശ നിലപാട് സ്വീകരിക്കേണ്ടതില്ലെന്നാണ് ഹദീസ് പണ്ഡിതരുടെ നിലപാട് (തഖ്‌രീബ്‌ 223/1)*_


_*"وقد اتفق العلماء على جواز العمل بالحديث الضعيف في فضائل الأعمال "(الأربعين ص٣٩)*_


_*"സുന്നത്തായ കാര്യങ്ങളിൽ ബലഹീനമായ ഹദീസ് സ്വീകരിക്കാമെന്ന് പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു "(അർബഈൻ പേജ് 39)*_


        ഇമാം നവവി(റ)യുടെ  മുകളിലെ വരികൾ വിശദീകരിച്ചു കൊണ്ട് ഇബ്നു ഹജർ (റ)പറയുന്നു :


_*"وأشار المصنف بحكايته الإجماع على ما ذكره الى الرد على من نازع فيه............(فتح المبين ص٤٠)*_


       _*"സുന്നത്തായ കാര്യങ്ങളിലും ബലഹീനമായ ഹദീസ് സ്വീകരിക്കാൻ പറ്റില്ലെന്ന് പറയുന്നവർക്കുള്ള ഗണ്ണനമാണ് പണ്ഡിതന്മാരുടെ ഇജ്മാഅ' ഉദ്ധരിക്കൽ കൊണ്ട് നവവി (റ)സൂചിപ്പിച്ചത് (ഫത്ഹുൽമുബീൻ പേജ് 40)*_


           ഇമാം റംലി (റ)പറയുന്നു :


_*"قد حكى النووي في عدة من تصانيفه إجماع اهل الحديث على العمل بالحديث الضعيف في الفضائل ونحوها خاصة ولفظ ابن مهدي فيما أخرجه البيهقي في المدخل إذا روينا عن النبي صلى الله عليه وسلم في الحلال والحرام والاحكام شددنا في الاسانيد وانتقدنا في الرجال واذا روينا في الفضائل والثواب والعقاب سهلنا في الاسانيد وسامحنا في الرجال(فتاوى الرملي ٣/٣٨٣)*_


           _*"സുന്നത്തായ അമലുകളിൽ ബലഹീനമായ ഹദീസ് സ്വീകരിക്കാമെന്ന് പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ടെന്ന് ഇമാം നവവിയുടെ നിരവധി ഗ്രൻഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ബൈഹഖി തന്റെ മദ്ഖലിൽ ഇബ്നു മഹ്‌ദിയിൽ നിന്നും ഉദ്ധരിക്കുന്നു. ഹറാം, ഹലാൽ തുടങ്ങിയ വിധികളിൽ നബിയിൽ നിന്നും ഹദീസ് ഉദ്ധരിക്കപ്പെട്ടാൽ അതിന്റെ നിവേദക പരമ്പരയിലും നിവേദകരുടെ മാറ്റ് പരിശോധിക്കുന്നതിലും നാം കണിശമായ നിലപാട് സ്വീകരിക്കുന്നതാണ്. അതേ സമയം ഒരു കാര്യത്തിന്റെ പാരത്രിക പ്രതിഫലം, പരിണിത ഫലം തുടങ്ങിയവയിലും സുന്നത്തായ കാര്യങ്ങളിലും ഹദീസ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അതിന്റ നിവേദക പരമ്പരയിലും നിവേദകരിലും നാം വിട്ടു വീഴ്ച ചെയ്യുന്നതാണ് (ഫതാവ റംലി 383/4)*_


*ചോദ്യം*:ദുർബലമായ ഹദീസ് കൊണ്ട് ഒരു കാര്യത്തിന്റെ സുന്നത്ത് സ്ഥിരപ്പെടുമോ?


 *മറുപടി*: സ്ഥിരപ്പെടും 


_*"ذهب ابن الهمام الى انه يثبت به اي بالحديث الضعيف الإستحباب وأشار الى ذلك النووي وابن حجر المكي والجلال الدواني "(تقريب التدريب ١/٢٩٩)*_


        _*"ദുർബലമായ ഹദീസ് കൊണ്ട് ഒരു കാര്യത്തിന്റെ സുന്നത്ത് സ്ഥിരപ്പെടുമെന്നാണ് ഇബ്നുൽ ഹുമാം(ഹനഫീ മദ്ഹബിലെ പ്രബല ഗ്രൻഥമായ ഫത്ഹുൽ ഖദീറിന്റെ രജയിതാവ്) അഭിപ്രായപ്പെടുന്നത്. ഇതു തന്നെയാണ് ഇമാം നവവിയും ഇബ്നു ഹജറും ജലാലു ദവ്വാനിയും സൂചിപ്പിക്കുന്നതും "(തഖ്‌രീരു തദ്‌രീബ്‌ 299/1)*_


*ചോദ്യം*:ബലഹീനമായ ഹദീസ് കൊണ്ട് ശറഇന്റെ ഒരു വിധി സ്ഥിരപ്പെടില്ലെന്നാണല്ലോ ഇമാം നവവി (റ) തഖ്‌രീബ് 223/1ൽ പറഞ്ഞത്. ഒരു കാര്യം സുന്നത്താവുകയെന്നത് ശറഇന്റെ വിധികളിൽ പെട്ട ഒന്നാണ്താനും. അപ്പോൾ സുന്നത്തായ കാര്യങ്ങൾക്ക് ബലഹീനമായ ഹദീസായാലും മതിയെന്ന് പറയുന്നത് പ്രമാണത്തിന് എതിരാവുകയില്ലേ?


*മറുപടി*:ഇബ്നു അല്ലാൻ (റ) പറയുന്നു : _*"ഹറാമും കറാഹത്തുമാകാൻ സാധ്യതയില്ലാത്ത ഒരു കാര്യം പ്രവർത്തിക്കുന്നത് പരാമർശിച്ച് ബലഹീനമായൊരു ഹദീസ് ലഭിച്ചാൽ അതു അടിസ്ഥാനമാക്കി പ്രസ്തുത കാര്യം ചെയ്യൽ അനുവദനീയമോ സുന്നത്തോ ആകുന്നതാണ്. കാരണം വിലക്കപ്പെട്ടതാകാൻ സാധ്യത്തിയില്ലാത്ത ഒരു കാര്യം എടുക്കലും ഉപേക്ഷിക്കലും സമമായ മുബാഹോ, ചെയ്യൽ അഭികാമ്യമായ സുന്നത്തോ ആകണം. ഏതായാലും അതനുസരിച്ച് പ്രവർത്തിക്കുന്നത് വിലക്കാൻ ന്യായമില്ല. മുബാഹാണെന്ന ധാരണയോടെ ഉപേക്ഷിക്കാമെങ്കിലും സുന്നത്താണെന്ന ഭാവനയോടെ ളഈഫ് പര്യാപ്തമാണ്. അപ്പോൾ പിന്നെ അത് ചെയ്യുന്നതാണ് സൂക്ഷ്മത. അങ്ങിനെ ചെയ്യുന്നതിൽ പ്രതിഫലം കാംക്ഷിക്കാമെന്നതാണ് കാരണം. ചുരുക്കത്തിൽ കേവലം ബലഹീനമായ ഹദീസ് കൊണ്ട് മാത്രമല്ല, സൂക്ഷ്മത പാലിക്കൽ സുന്നത്താണെന്ന പൊതു തത്വത്തിന്റെ അടിസ്ഥാനത്തിലും കൂടിയാണ് അമലിന്റെ സുന്നത്ത് സ്ഥിരപ്പെടുന്നത്."*_


      _(അൽ ഫുത്തൂഹാത്തു റബ്ബാനിയ്യ 84,85/1)_


*_"قال الجلال الدواني في كتابه المسمى انموذج العلوم:اتفقوا على ان الحديث الضعيف لا تثبت به الاحكام الشرعية ثم ذكروا انه يجوز بل يستحب العمل بالحديث الضعيف في فضائل الاعمال وممن صرح به النووي سيما في كتاب الاذكار وفيه اشكال لان جواز العمل واستحبابه كلاهما من الاحكام الخمسة الشرعية فاذا استحب العمل بمقتضى الحديث كان فيه ثبوت الحكم بالحديث الضعيف وأجيب عنه بما احسنه انه إذا وجد حديث ضعيف في عمل من الاعمال ولم يكن العمل محتمل الحرمة والكراهة فإنه يجوز العمل به ويستحب رجاء النفع اذ هو دائر بين الاباحة والاستحباب فلا وجه لحظر العمل به .....وحاصل الجواب ان الجواز معلوم من خارج والاستحباب معلوم ايضا من القواعد الشرعية الدالة على استحباب الاحتياط في الدين فلم يثبت بالحديث الضعيف شيئ من الاحكام بل اوقع الضعيف شبهة الاستحباب فصار الاحتياط ان يعمل به واستحباب الاحتياط معلوم من القواعد الشرعية..."_*


         _(الفتوحات الربانية ١/٨٤،٨٥)_


*ചോദ്യം*:ഒരു കാര്യം സുന്നത്താണെന്ന് കുറിക്കുന്ന ഹദീസ് ലഭ്യമാവുകയും പക്ഷേ, അതിന്റെ നിവേദക പരമ്പരയിൽ (إسناد) ഒരു അയോഗ്യനുണ്ടാവുകയും ചെയ്താൽ നിരുപാധികം ആ ഹദീസ് ദുർബലമാണെന്ന് പറയാൻ പറ്റുമോ?


*മറുപടി*:പറ്റില്ല. ആ സനദിലൂടെ മാത്രം ആ ഹദീസ് ദുർബലമാണെന്നേ പറയാവൂ.കാരണം കുറ്റമറ്റ വേറെ സനദ് ഈ ഹദീസിന് ഉണ്ടാകാമല്ലോ. അതുകൊണ്ട് തന്നെ ആ ഹദീസ് നിശ്ചയമായും ദുർബലമാണെന്ന് ഖൺഡിതമായി പറയണമെങ്കിൽ ഹദീസ് പാണ്ഡിത്യത്തിൽ മുൻനിരയിൽ എത്തിയ ഒരു ഇമാം ഈ ഹദീസ് ശരിയായ സനദിലൂടെ തീരെ വന്നിട്ടില്ലെന്നോ അല്ലെങ്കിൽ കാരണം വ്യക്തമാക്കിക്കൊണ്ട് ഈ ഹദീസ് പാടെ ദുർബലമാണെന്നോ ഖൺഡിതമായി പറയണം.


    (തദ്‌രീബ്‌ 296/1)

_*"إذا رأيت حديثا بإسناد ضعيف فلك ان تقول هو ضعيف بهذا الاسناد ولا تقل ضعيف المتن لمجرد  ضعف ذلك الاسناد وقد يكون له إسناد آخر صحيح الا ان يقول امام انه لم يرو من وجه صحيح او ليس له إسناد يثبت به او انه حديث ضعيف مفسرا ضعفه"*_


      _(تدريب الراوي مع التقرير للسيوطي رض ١/٢٩٦)_

     


_*وصلى الله على نبينا محمد وعلى اله   وصحبه اجمعين*_

Sunday, 26 January 2025

ഹൂറികൾ-ബൈബിളിലെ സ്വർഗത്തിലും നൂറ് ഹൂറിമാർ

▪️ ബൈബിളിലെ സ്വർഗത്തിലും നൂറ് ഹൂറിമാർ!

മുസ്‌ലിംകളെ പറ്റി ക്രൈസ്തവ മിഷനറി ആരോപിക്കുന്ന ഒരു ആരോപണമാണ്  "സ്വർഗ്ഗത്തിൽ 72 ഹൂറികളുണ്ട് എന്ന്   പറഞ്ഞ് പ്രലോഭിപ്പിച്ച്   മതം മാറ്റുകയാണ് ജിഹാദികൾ ചെയ്യുന്നത്" എന്ന്. അതിനെ പറ്റി എന്തെങ്കിലും.....?
Abbas Kothamangalam 

എല്ലാ ക്രൈസ്തവരും അങ്ങനെ ആരോപണം ഉന്നയിക്കാറുണ്ട് എന്നു തോന്നുന്നില്ല. പുരോഹിതരാണെന്നു സ്വയം ചമയുകയും അതേസമയം സ്വന്തം വേദപുസ്തകത്തിന്റെ മൂലഭാഷയുള്ള പതിപ്പുകളോ വേദ പുസ്തകത്തിൽ സുലഭമായി പ്രയോഗിച്ചിട്ടുള്ള ഉപമകളോ ആലങ്കാരിക പ്രയോഗങ്ങളോ എന്താണെന്നു പോലും ഗ്രഹിക്കാൻ കഴിയാത്ത, അന്ധമായ ഇസ്‌ലാമിക വിരോധം തലക്കുപിടിച്ച ചിലരുടെ മാത്രം പ്രചരണമാണത്.

സത്യത്തിൽ, 70 / 72 ഹൂറികൾ എന്നു ഖുർആനിൽ എവിടെയും പരാമർശിച്ചിട്ടേയില്ല. ഖുർആൻ അങ്ങനെ വാഗ്ദാനം ചെയ്യുന്നു എന്ന ആരോപണം തന്നെ അറിവില്ലായ്മയാണ്. അതേസമയം യേശു ക്രിസ്തു തന്റെ വിശ്വാസികൾക്ക് സ്വർഗ്ഗത്തിൽ 100 ​​ഭാര്യമാരെ (ഹൂറികളെ) വാഗ്ദാനം ചെയ്യുന്നു! ഇതേ സംബന്ധിച്ച് ഞാൻ മുമ്പൊരിക്കൽ ഫേസ്ബുക്കിൽ വിശദമായി പോസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ഓർമ്മ. ചെറുതായി സൂചിപ്പിക്കാം. 

മത്തായി 19:29 ഗ്രീക്ക് ഒറിജിനൽ വായിക്കുക:

Matthew 19:29 (Greek original):
καὶ πᾶς ὅς ἀφῆκεν οἰκίας ἢ ἀδελφοὺς ἢ ἀδελφὰς ἢ πατέρα ἢ μητέρα ἢ γυναίκα ἢ τέκνα ἢ ἀγροὺς ἕνεκεν τοῦ ὀνόματός μου, ἑκατονταπλασίονα λήψεται καὶ ζωὴν αἰώνιον κληρονομήσει.

ഈ വാക്യത്തിലെ γυναῖκα› (gynaika) എന്ന വാക്കിന്റെ അർത്ഥം ഭാര്യ എന്നാണ്. വളരെ പ്രസിദ്ധമായ ആധികാരിക ബൈബിൾ ആയി ഉപയോഗിക്കപ്പെടുന്ന കിംഗ് ജെയിംസ് വേർഷൻ (KJV) നൽകുന്ന പരിഭാഷ നോക്കാം :

"And every one that hath forsaken houses, or brethren, or sisters, or father, or mother, or WIFE, or children, or lands, for my name's sake, shall receive an HUNDREDFOLD and shall inherit everlasting life." - (Matthew 19:29 KJV)

ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ എഴുതിയിട്ടുള്ള വാക്കുകൾ ശ്രദ്ധിച്ചുനോക്കൂ - WIFE, HUNDREDFOLD. ഈ വാക്കുകളുടെ അർത്ഥം ടീനേജ് ബോയ്സിനു പോലും അറിയാമല്ലോ.

മലയാളമടക്കമുള്ള പല ബൈബിൾ വിവർത്തനങ്ങളിൽ നിന്നും സ്വർഗ്ഗത്തിൽ ആസ്വദിക്കുന്ന വസ്തുക്കളുടെ പട്ടികയിലുള്ള 100 ഭാര്യമാരെ തന്ത്രപൂർവ്വം വെട്ടിമാറ്റിയിരിക്കുന്നു !!!

ബൈബിളിന്റെ മറ്റൊരു പതിപ്പായ New International Version ൽ നിന്നും ഇതേ വാക്യം വായിക്കാം:

And everyone who has left houses or brothers or sisters or father or mother or wife or children or fields for my sake will receive a hundred times as much and will inherit eternal life.

മേൽ വാക്യപ്രകാരം യേശു നിമിത്തം സ്വർഗ്ഗത്തിൽ പോകുന്ന വിശ്വാസികൾക്ക് ലഭിക്കുന്നത്:
100 houses
100 brothers
100 sisters
100 fathers
100 mothers
100 WIVES
100 children
100 fields

ഇതേ വാക്യം നമ്മുക്ക് NWT (NEW WORLD TRANSLATION) ൽ എങ്ങിനെയെന്ന് നോക്കാം:

"And everyone that has left houses,or brothers, or sisters or fathers or mothers or children or lands for the sake of my name will RECEIVE MANY TIMES." - (Matthew 19:29 NWT)

ശ്രദ്ധിക്കുക: ബൈബിളിന്റെ ഈ പതിപ്പിൽ നിന്നും WIFE വെട്ടിമാറ്റി ഒഴിവാക്കി. കൂടാതെ HUNDRED എന്നതിനുപകരം MANY TIMES അഥവാ നിരവധി തവണ എന്നാക്കി മാറ്റി എഴുതുകയും ചെയ്തു!

ഇനി ഇതേവാക്യം തന്നെ നമ്മുക്ക് RSV (REVISED STANDARD VERSION) ൽ എപ്രകാരമാണെന്ന് നോക്കാം:

"And every one who has left houses or brothers or sisters or father or mother or children or lands, for my name’s sake, will receive a HUNDREDFOLD, and inherit eternal life." - (Matthew 19:29 RSV)

മറ്റുള്ള പതിപ്പുകളിൽ നിന്നുള്ള ചില വാക്കുകൾ RSVയിൽ അതേപോലെ നിലനിറുത്തി എങ്കിലും ' WIFE 'നെ വെട്ടിമാറ്റി ഇല്ലാതാക്കി. പക്ഷേ HUNDREDFOLD അഥവാ നൂറ് മടങ്ങ് ലഭിക്കും എന്ന പ്രയോഗം നിലനിർത്തുകയും ചെയ്തു.

ബൈബിളിന്റെ New International Version, Berean Study Bible, Webster's Bible Translation,  King James Bible, New King James Version, King James 2000 Bible, New Heart English Bible, World English Bible, American King James Version, A Faithful Version, Darby Bible Translation, Geneva Bible of 1587, Bishops' Bible of 1568, Coverdale Bible of 1535, Tyndale Bible of 1526, Literal Emphasis Translation, Literal Standard Version, Berean Literal Bible, Young's Literal Translation, Smith's Literal Translation, Douay-Rheims Bible, Catholic Public Domain Version, Aramaic Bible in Plain English, Lamsa Bible, NT Translations, Godbey New Testament, Haweis New Testament, Mace New Testament, Worsley New Testament തുടങ്ങിയ ഇംഗ്ലീഷ് പതിപ്പുകളിൽ ഭാര്യയെ (WIFE) ത്യജിച്ച ഓരോ വ്യക്തിക്കും സ്വർഗത്തിൽ നൂറു മടങ്ങു ഭാര്യമാരെ തിരികെ ലഭിക്കും. 

അതേസമയം, New Living Translation, English Standard Version, New American Standard Bible, NASB 1995, NASB 1977, Amplified Bible, Christian Standard Bible, Holman Christian Standard Bible, Contemporary English Version, Good News Translation, GOD'S WORD® Translation, International Standard Version, NET Bible, American Standard Version, English Revised Version, Worrell New Testament, Weymouth New Testament തുടങ്ങിയ ബൈബിൾ പതിപ്പുകളിൽ ഈ വാക്യത്തിൽ പറയപ്പെട്ട ലിസ്റ്റിൽ നിന്ന് 100 ഭാര്യമാരെ വെട്ടിമാറ്റിയിരിക്കുന്നു.?! 

ഇംഗ്ലീഷിൽ മാത്രമല്ല മറ്റു ഭാഷകളിലെയും ബൈബിൾ പതിപ്പുകളുടെ സ്ഥിതി ഇതുതന്നെയാണ്. ഇതോടൊപ്പം ചേർത്തിട്ടുള്ള രണ്ട് മലയാളം പരിഭാഷകളുടെ സ്ക്രീൻഷോട്ട് ശ്രദ്ധിക്കുക.

യഥാർത്ഥത്തിൽ സുവിശേഷങ്ങളിൽ യേശു വാഗ്ദാനം ചെയ്ത നൂറു ഭാര്യമാരെക്കുറിച്ചു സംസാരിക്കാൻ ചിലർക്ക് ലജ്ജയാണ്. യേശുക്രിസ്തു എന്തോ അശ്ലീലം പറഞ്ഞു എന്ന മാതിരി ഒരു തോന്നലാകണം ഇങ്ങനെ ലഭിക്കുന്ന നൂറു ഭാര്യമാരോടൊത്തുള്ള അനശ്വരമായ ജീവിതത്തെക്കുറിച്ചു പറയുമ്പോൾ ചിലർക്കുണ്ടാകുന്നത്! അതിനാൽ ജനശ്രദ്ധ തിരിക്കാമെന്നു കരുതിയാവണം ബൈബിൾ പതിപ്പുകളിൽ നിന്നും നൂറ് ഭാര്യയെ വെട്ടിമാറ്റുന്നതും മുസ്‌ലിംകളുടെ മെക്കിട്ട് കയറാൻ ആവേശം കാണിക്കുന്നതും - അവരെ വഴിക്കു വിടാം.
✍️ Muhammad Sajeer Bukhari




 

Tuesday, 7 January 2025

അജ്മീർ ഖാജ [റ]

 *സുല്‍ത്താനുല്‍ ഹിന്ദ് അജ്മീര്‍ ഖാജ (റ)*


      ലോക പ്രശസ്ത തീര്‍ഥാടന കേന്ദ്രമാണ് അജ്മീര്‍.

      സുല്‍ത്താനുല്‍ ഹിന്ദ് (ഇന്ത്യന്‍ ചക്രവര്‍ത്തി) എന്ന അപരനാമത്തില്‍ വിശ്രുതനായ ശൈഖ്  ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റ)വിൻ്റെ  അന്ത്യവിശ്രമ സ്ഥാനമാണ് അജ്മീര്‍. വിശുദ്ധ ജീവിതത്തിലൂടെ ആത്മീയ ചക്രവാളങ്ങള്‍ കീഴടക്കിയ ഖാജാ (റ) ലക്ഷങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ ചക്രവര്‍ത്തിപദം അലങ്കരിച്ചുകൊണ്ടിരിക്കുന്നു. അശരണര്‍ക്കും അഗതികള്‍ക്കും താങ്ങും തണലുമായിരുന്ന ഖാജാ തങ്ങളുടെ പ്രബോധന കേന്ദ്രമായിരുന്ന അജ്മീര്‍ ജാതിമതഭേദമന്യേ ഇന്നും ലക്ഷങ്ങള്‍ക്ക് ആശ്വാസകേന്ദ്രമാണ്.


`ശൈഖിൻ്റെ ജനനം`


     അസ്സയ്യിദ് ശൈഖ് മുഈനുദ്ദീന്‍ ഹസന്‍ എന്ന അജ്മീർ ഖാജ (റ) ഹിജ്‌റ 522ല്‍ ഇറാനിലെ സജിസ്ഥാനിലാണ് ജനിച്ചത്.    

      പണ്ഡിതനും ധര്‍മിഷ്ഠനുമായിരുന്ന പിതാവ് സയ്യിദ് ഗിയാസുദ്ദീന്‍ സന്‍ജരി (റ)വിൻ്റെ ശിക്ഷണത്തിലാണ് പ്രാഥമിക പഠനം. പതിനൊന്നാം വയസ്സില്‍ പിതാവ് വഫാതായി.  ഒരിക്കല്‍ ഖാജ (റ) തോട്ടം നനച്ചുകൊണ്ടിരിക്കെ, സദ്‌വൃത്തരില്‍പെട്ട ശൈഖ് ഇബ്‌റാഹീം കടന്നുവന്നു. അദ്ദേഹത്തെ സ്വീകരിച്ച ഖാജ (റ) പഴങ്ങളും മറ്റും നല്‍കി ആദരിച്ചു. ഈ സംഭവം ഖാജയുടെ ഉയര്‍ച്ചയുടെ നിമിത്തമായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. 

 ശൈഖ് ശിഹാബുദ്ദീന്‍ ശാലിയാത്തി (റ) “മവാഹിബുര്‍റബ്ബില്‍ മതീന്‍” എന്ന രിസാലയില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.

     ഖാജായുടെ സ്വഭാവത്തില്‍ സന്തുഷ്ടനായ ശൈഖ് തന്റെ ഭാണ്ഡത്തില്‍ നിന്ന് ഒരു പഴം നല്‍കി. ഇത് ഭക്ഷിച്ച ശേഷം ഈ ബാലനില്‍ വലിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. ആത്മാവ് പ്രഭാപൂരിതമാകാനും ആത്മീയതയുടെ ഉത്തുംഗതയിലേക്കുള്ള ചുവടുവെക്കാനും ഈ സംഭവം ഒരു നിയോഗവും നിമിത്തവുമായിത്തീര്‍ന്നു. ഭൗതികാഢംബരങ്ങളോട് വിരക്തി തോന്നിയ ഖാജാ ( റ ) തന്റെ മുഴുവന്‍ സമ്പത്തും ദാനം ചെയ്തു. ശൈഖ് നിസാമുദ്ദീന്‍ (റ)വില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കുകയും മതവിജ്ഞാനങ്ങളില്‍ അവഗാഹം നേടുകയും ചെയ്തു.


`ശൈഖ് ഉസ്മാൻ ഹാറൂനി(റ)വിൻ്റെ കൂടെ`


      ശേഷം ഇറാഖില്‍ ശൈഖ് ഉസ്മാന്‍ ഹാറൂനി (റ)യുടെ ശിഷ്യത്വം തേടി 20 വര്‍ഷം കഴിച്ചുകൂട്ടി. ശൈഖ് ഉസ്മാന്‍ (റ)വിനെ ബൈഅത്ത് ചെയ്ത് സ്ഥാനവസ്ത്രം (ഖിര്‍ക) സ്വീകരിച്ച് വിഖ്യാതമായ ചിശ്തി ത്വരീഖത്തില്‍ പ്രവേശിച്ചു. ശൈഖ് ഖാജാ (റ)പിന്നീട് നൂഹ് നബിയുടെ കപ്പല്‍ കരക്കടിഞ്ഞ ജൂദി പര്‍വതത്തിലെത്തി. ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)വുമായി കണ്ടു. ആ പ്രകാശ ഗോപുരത്തില്‍ നിന്നും ആത്മജ്ഞാനം സ്വന്തമാക്കികൊണ്ട് ഏഴ് മാസത്തോളം കഴിഞ്ഞു. ശൈഖ് ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദി (റ), ശൈഖ് ളിയാഉദ്ദീന്‍ (റ), ശൈഖ് യൂസുഫുല്‍ ഹമദാനി (റ) തുടങ്ങി ആത്മീയ വിഹായസ്സിലെ പ്രോജ്വല താരങ്ങളായ നിരവധി ആത്മജ്ഞാനികളുമായി ബന്ധപ്പെടുകയും ആശീര്‍വാദങ്ങള്‍ നേടുകയും ചെയ്തു. ഈ  മഹദ്‌വ്യക്തികളില്‍ നിന്ന് പ്രകടമായ തിളക്കം ആര്‍ജിച്ചെടുത്ത് തന്റെ ജീവിതത്തില്‍ തിളക്കമാര്‍ന്ന സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാന്‍ ശൈഖ് ഖാജാ (റ)വിന് സാധിച്ചു.


`കറാമത്തുകൾ`


      നിരവധി അസാധാരണ സംഭവങ്ങള്‍ ഖാജയുടെ ചരിത്രത്തില്‍ കാണാം. മരിച്ച മകനെ അല്ലാഹുവിന്റെ അനുമതിയില്‍ തിരിച്ചുവിളിച്ചതും അഗ്നി ആരാധകരെ വെല്ലുവിളിച്ചുകൊണ്ട് ഒരു ചെറുപ്പക്കാരനെ തീയില്‍ കടത്തി ഒരു പോറലുമേല്‍പ്പിക്കാതെ തിരിച്ചുവിളിച്ചതും അക്രമിയായ രാജാവ് നിഷ്‌കരുണം വധിച്ച ചെറുപ്പക്കാരനെ എഴുന്നേല്‍പ്പിച്ചതുമെല്ലാം ഖാജയുടെ കറാമത്തുകളില്‍ ചിലതാണ്. നിരവധിപേര്‍ ഇത്തരം കറാമത്തുകളിലൂടെ ഇസ്‌ലാമിലേക്ക് കടന്നുവന്നു.


`ഹുജ്റ: ശരീഫ: യിൽ`


     ഒരിക്കല്‍ വിശുദ്ധ ഹുജ്റ: ശരീഫില്‍ നബി (സ)യെ സിയാറത്ത് ചെയ്ത് വിശ്രമത്തിനിടെ ഉറങ്ങിപ്പോയ ഖാജാ (റ)വിന് സ്വപ്‌നദര്‍ശനമുണ്ടായി. നബി (സ) നിര്‍ദേശിച്ചു. നിങ്ങള്‍ ഹിന്ദുസ്ഥാനിലേക്ക് പുറപ്പെടുക, അവിടെയുള്ള അന്ധകാരങ്ങള്‍ അകറ്റി വിശ്വാസത്തിന്റെ വെളിച്ചം പകരുക. ഈ നിര്‍ദേശം ഒരു കര്‍ത്തവ്യമായി ചുമലിലേറ്റിയ ഖാജാ (റ) നാൽപ്പത് അനുയായികള്‍ക്കൊപ്പം ഹിജ്‌റ 561 മുഹര്‍റം മാസത്തില്‍ ഇന്ത്യയിലേക്ക് യാത്ര തിരിച്ചു അജ്മീറിലെത്തി. ഉത്തരേന്ത്യയില്‍ രജപുത്ര രാജാക്കന്മാരുടെ ഭരണകാലമായിരുന്നു അത്.

വിശുദ്ധ ഇസ്‌ലാമിന്റെ അന്തസ്സത്ത അടുത്തറിയാന്‍ കഴിയാത്ത ചിലർ  ചിലര്‍ ഖാജായെയും അനുയായികളെയും സംശയത്തിന്റെയും ശത്രുതയുടെയും  കണ്ണുകളോടെ കണ്ടു.  


`അനാസാഗറിലെ വെള്ളം`


      അജ്മീറിനടുത്ത് ആനാസാഗറിലെ വെള്ളമെടുത്ത് ദൈനംദിനാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ഖാജായെയും അനുയായികളെയും തടയാന്‍ ശ്രമം നടന്നു. ആ വെള്ളത്തിന് പുണ്യം കല്‍പ്പിച്ചിരുന്ന അവിശ്വാസികള്‍ പൃഥ്വി രാജാവിനോട് പരാതി പറഞ്ഞു. തന്നെയും അനുയായികളെയും ശല്യം ചെയ്തവരോട് ഖാജാ ഏറ്റുമുട്ടലിന്റെ മാര്‍ഗം സ്വീകരിച്ചില്ല. ഒരു പാത്രം വെള്ളമെടുത്ത് പിന്മാറി. പിറ്റേദിവസത്തെ വാര്‍ത്ത അമ്പരപ്പിക്കുന്നതായിരുന്നു. ആനാസാഗറിലെ വെള്ളം വറ്റിപ്പോയിരിക്കുന്നു. അത്ഭുത വാര്‍ത്ത പരന്ന് അജ്മീര്‍ ജനസാഗരമായി.

ഖാജക്ക് മുമ്പില്‍ മാപ്പപേക്ഷിക്കാന്‍ രാജാവിനോട് പലരും ഉപദേശിച്ചു. പൃഥി രാജന്‍, പക്ഷേ ഒരു കൈ നോക്കാന്‍ തന്നെ തീരുമാനിച്ചു. മൂസ നബിയുടെ കാലത്ത് ഫറോവയുടെ മാരണവിദ്യക്കാരെ അനുസ്മരിപ്പിക്കുന്ന പ്രകാരം തന്റെ ചെരിപ്പുകള്‍ പറന്നു രാജാവ് രംഗത്തിറക്കിയ അജയ് പാലിനെ അടിച്ചുവീഴ്ത്തി. പരാജയം സമ്മതിച്ച അജയ് പാല്‍ ഖാജാ (റ)വിന്റെ മുമ്പില്‍ വന്ന് കലിമ ചൊല്ലി ഇസ്‌ലാം ആശ്ലേഷിച്ചു. പൃഥി രാജാവ് ഖാജാ (റ)വിനോട് മാപ്പപേക്ഷിച്ചു. അനുയായികള്‍ എടുത്തുവെച്ച ഒരു കപ്പ് വെള്ളം കുളത്തില്‍ ഒഴിക്കാന്‍ തീരുമാനിച്ചു. അല്‍പ്പനേരം കൊണ്ട് വറ്റിപ്പോയ കുളം നിറഞ്ഞു. പരിസരങ്ങളിലെ വറ്റിപ്പോയ കിണറുകള്‍ സ്വജലങ്ങളായി.

ഇത്തരം അത്ഭുത സംഭവങ്ങളും വ്യക്തിവൈശിഷ്ട്യവും ആകര്‍ഷണീയവുമായ പെരുമാറ്റച്ചട്ടങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കാരണം നിരവധി പേര്‍ ഇസ്‌ലാമിലേക്കാകര്‍ഷിക്കപ്പെട്ടുവെന്നതിന് ചരിത്രം സാക്ഷിയാണ്.


`ഖാജയുടെ വഫാത്ത്`


     ഹിജ്‌റ 633 റജബ് ആറിന് തിങ്കളാഴ്ചയാണ് മഹാന്‍ ഈ ഭൗതിക ലോകത്തോട് വിട പറയുന്നത്. ആ ദിവസം പൂര്‍ണമായും വാതിലടച്ചു കഴിയുകയായിരുന്നു 

     വാതില്‍ തുറന്നുനോക്കിയപ്പോള്‍ 

 പുറത്ത് കാത്തിരുന്ന സ്‌നേഹജനങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് നെറ്റിത്തടത്തില്‍ പ്രകാശത്താല്‍ എഴുതപ്പെട്ട ഒരു ലിഖിതമായിരുന്നു.

*هذا حبيب الله مات في حب الله*

  (അല്ലാഹുവിന്റെ ഹബീബ് ഇതാ, അവന്റെ പ്രീതിയിലായി മരിച്ചിരിക്കുന്നു. (മവാഹിബു റബ്ബില്‍ മത്തീന്‍, പേജ് 26).